ഓർമ്മകളുടെ കിളിവാതിൽ തുറന്നാൽ, ഞാൻ ആദ്യം കാണുന്നത് ഞങ്ങളുടെ മുറ്റത്തെ തുമ്പപ്പൂവാണ്. കൊച്ചുകുട്ടിയായിരുന്ന എനിക്ക് തുമ്പപ്പൂ പറിക്കാനായിരുന്നു ഏറെയിഷ്ടം. മുറ്റത്തെ ചെടികളിൽ തുമ്പപ്പൂ മൊട്ടിടുമ്പോൾത്തന്നെ, ഓണമെത്താറായി എന്ന് മുത്തശ്ശി പറയാറുണ്ടായിരുന്നു. ആ കാത്തിരിപ്പാണ് എന്റെ ഓണക്കാലം. അച്ഛനില്ലാത്ത എന്റെ ലോകം, അമ്മയും മുത്തശ്ശിയും ഞാനും മാത്രമുള്ള ഒരു കൊച്ചു തുരുത്തായിരുന്നു. എങ്കിലും ഓണത്തിന് മാത്രം അച്ഛനില്ലാത്തതിന്റെ കുറവ് ഞങ്ങൾ അറിഞ്ഞില്ല. കാരണം, എന്റെ അമ്മയുടെയും മുത്തശ്ശിയുടെയും സ്നേഹം, എന്റെ ലോകത്തെ നിറഞ്ഞു കവിഞ്ഞിരുന്നു.
ഓണമെത്തും മുൻപേ, അമ്മ ഉപ്പേരിയുണ്ടാക്കും. ചിപ്‌സും ശർക്കരവരട്ടിയും വറുക്കുമ്പോൾ വീടിനകം മുഴുവൻ സുഗന്ധം നിറയും. അതിന്റെ കൂടെ, ഞാനും തുമ്പപ്പൂ പറിച്ചു, പൂക്കളമിട്ടു. ഉത്രാടരാത്രിയിൽ, അമ്മ തുന്നിച്ചുവെച്ച പുതിയ ഓണക്കോടിയണിഞ്ഞു ഞാൻ ചിമ്മിനിക്കാറ്റിൽ ഊഞ്ഞാലാടി. അത്ഭുതങ്ങളെ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ, ഞങ്ങൾ മുറ്റത്ത് ഊഞ്ഞാലാടി. ഓണത്തിന് മാത്രമാണ് ഞാൻ തുമ്പിക്കഥ കേൾക്കുന്നത്. മുത്തശ്ശിയാണ് ആ കഥകൾ എനിക്ക് പറഞ്ഞു തരാറുള്ളത്. ഒരു ഓണക്കാലം, തുമ്പിക്കഥ കേട്ട് ഞാൻ ഉറങ്ങിയപ്പോഴാണ്, ഒരു കുഞ്ഞുതുമ്പിയെ കണ്ടത്. ആ തുമ്പി, എന്നെ എന്റെ ബാല്യത്തിൽനിന്നും എന്നെ മാടിവിളിക്കുകയായിരുന്നു. അത്ഭുതങ്ങളും സ്നേഹവുമുള്ള ലോകത്തേക്ക്.
ഈ ഓണക്കാലം, ഞാൻ ആ ലോകത്തേക്ക് യാത്ര ചെയ്യുകയാണ്. ഓർമ്മകളുടെ സുഗന്ധമുള്ള, തുമ്പിക്കഥകളുള്ള ഒരു ലോകം. എങ്കിലും എന്റെ ഓർമ്മയിലെ ഓണം, ഒരു നൊമ്പരമാണ്. കാരണം, ആ ലോകം ഇന്ന് എന്റെയൊപ്പമില്ല. എന്റെ അമ്മയും മുത്തശ്ശിയും എന്നെ വിട്ടുപിരിഞ്ഞു. എങ്കിലും, ഞാൻ ഇന്നും ആ ലോകത്തേക്ക് യാത്ര ചെയ്യാറുണ്ട്. അവിടെ ഞാൻ ഒരു കുഞ്ഞു തുമ്പിയാണ്. എന്റെ പ്രിയപ്പെട്ടവർ എന്നെ തേടിവരും. ഒരുപാടുകാലം ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നിയപ്പോൾ, ഞാൻ കവിതകൾ എഴുതിത്തുടങ്ങി. ഞാനെഴുതിയ ഒരു കവിതയിൽ നിന്നാണ് ബാലേട്ടൻ എന്നെ കണ്ടെത്തുന്നത്. സ്നേഹം മാത്രം ഉള്ളിലുള്ള ബാലേട്ടനെ ഞാനും കണ്ടെത്തി , അങ്ങനെ ഈ ഓണക്കാലം, ഞാൻ തുമ്പിക്കഥ കേട്ട് ഉറങ്ങിയ, എന്റെ ബാല്യം കണ്ട, അത്ഭുതങ്ങളും സ്നേഹവുമുള്ള ആ ലോകത്തേക്ക് ഞങ്ങൾ ഒരു യാത്ര നടത്തുന്നു.
___ അനൂപ് ബാബു
#ഓണക്കഥാ രചനാ മത്സരം – 2025


5 Comments
നല്ലെഴുത്ത്♥️👌🌹
നന്ദി…
തുമ്പിക്കഥകളുടെ ലോകം നഷ്ടപ്പെടുത്താതെ എഴുത്ത് തുടരൂ. ഒഴുക്കുള്ള എഴുത്ത് ഇഷ്ടപ്പെട്ടു.👍👏
Nice👍🏻
Thanks.