ശരീരവും മനസ്സും മാരക രോഗങ്ങൾ കീഴടക്കി കടുത്ത വേദന കൊണ്ട് പുളയുമ്പോൾ ജീവിച്ചു കൊതി തീരാതെ ജീവനുവേണ്ടി പിടയുമ്പോൾ പ്രതീക്ഷകൾ അസ്തമിച്ചു നിരാശരാകുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരിയും കഴുത്തിൽ സെതെസ്കോപ്പുമായി
മനുഷ്യരൂപം പ്രാപിച്ച് ദൈവത്തെ പോൽ ഒരാൾ കടന്നു വരും.
അവരുടെ കരുണവറ്റാത്ത സേവനത്തിന്റെ വിരൽതുമ്പ് പിടിച്ച് ജീവതത്തിലേക്ക് തിരിച്ചുവന്നവർ പറയും
അതെ എന്റെ ജീവൻ തിരിച്ചു നൽകിയ ദൈവദൂതൻ തന്നെയാണ് ഡോക്റ്ററെന്ന്.
റംസീന നാസർ