നേരം പുലർച്ചെ ആറുമണി. മാളു നല്ല ഉറക്കത്തിലാണ്. അമ്മ അടുക്കളയിൽ തകൃതിയായി ജോലി ചെയ്യുന്നു. മാളുവിന്റെ മൊബൈൽ സൈലന്റ് മോഡിലിരുന്ന് കുറച്ചധികം സമയമായി മൂളുന്നു. രാത്രി വളരെ വൈകി ഉറങ്ങിയതിനാലാവും മാളു ഫോൺ റിങ്ങ് ചെയ്യുന്നത് അറിഞ്ഞിട്ടില്ല. മൂളൽ കേട്ട് മടുത്തപ്പോൾ അമ്മ മാളുവിന്റെ മുറി തുറന്ന് മൊബൈൽ എടുത്ത് കോൾ അറ്റൻറ് ചെയ്തു. ഒരു നിമിഷം ആ അമ്മയുടെ ഹൃദയം തകർന്നു പോയി. മറുതലക്കൽ ഒരു പുരുഷശബ്ദം. “ടീ മാളു നീയെന്താ ഫോൺ എടുക്കാത്തത്? ഇനിയും നീ ഫോണെടുക്കാതിരുന്നെങ്കിൽ ഞാൻ ഈ ടെറസിനു മുകളിൽ നിന്നും താഴേക്കു ചാടിയേനേ. ടീ… മാളു.. നീയെന്താ മിണ്ടാത്തെ? അപ്പോൾ ഞാൻ ചത്തോട്ടെ എന്നാണല്ലേ നിന്റെ മനസിൽ.. നടക്കില്ലെടി.. നടക്കില്ല.. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്. ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എടുക്കാനുള്ളതെല്ലാം എടുത്ത് നീ ഇറങ്ങി വന്നിരിക്കണം. ഞാൻ കാറുമായി പുറത്ത് കാത്തു നിൽക്കും. ഇല്ലെങ്കിൽ എന്റെ തനിനിറം നീ അറിയും. ” ഇത്രയും…
