ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്.. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്.. മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ് പൊന്നുഷസ്സ് കണി കണ്ടുണരാൻ.. ഒന്നുറങ്ങ്… ഒന്നുറങ്ങ്.. ദൂരെ ഏതോ കോളാമ്പിലൂടെ ഈ ഗാനം എന്നെ വർഷങ്ങൾ പിന്നിൽ വലിച്ചു കൊണ്ട് പോയി. എന്റെ കുടുംബം ഒരു സാധാരണ സർക്കാർ വരുമാനം മാത്രം ആശ്രയിച്ചു ജീവിതം തള്ളിനീക്കുന്ന ഭർത്താവ്, ഭാര്യ, അമ്മായി അമ്മ, അച്ഛൻ. ഒരു നാലു വയസ്സുകാരൻ മകൻ ഇതടങ്ങുന്ന ഒന്നാണ്. സർക്കാർ വരുമാനം മാത്രമുള്ളവർ കാണാൻ പാടില്ലാത്ത സ്വപ്‌നങ്ങൾ ഞാനും ഭർത്താവും കണ്ടുപോയ നാളുകൾ.. ഒരു രണ്ടു നില വീട് നിർമിച്ചു. ഞങ്ങളുടെ സ്വപ്നം പൂവണിഞ്ഞു എന്ന് സന്തോഷം അധികം നാൾ നീട്ടി കൊണ്ട് പോകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. സർക്കാരിൽ നിന്ന് കിട്ടുന്ന ഹോം ലോൺ കൊണ്ട് ഒരു മുറി വീട് പോലും കെട്ടാൻ പറ്റില്ല.. പെര പണി തുടങ്ങി കുറച്ചു ദിവസങ്ങളിൽ…
Author: Jayalekshmi krishnan
ഓണം എനിക്ക് ഓർമയല്ല.. അനുഭവമും അനുഭൂതിയുമാണ്. ഞാൻ ഒരു മലയാളി അല്ല.. തമിഴ് നാട്ടിൽ ജനിച്ചു വളർന്നു.. വീട്ടിൽ തമിഴ് മാത്രം സംസാരിക്കാൻ അറിയാവുന്ന ഒരു അഗ്രഹാര വാസി. കേരളത്തിൽ തമിഴ് സ്കൂളിൽ തുടർ വിദ്യാഭ്യാസം..താമസം അഗ്രഹാരത്തിൽ… ഓണപൂക്കളം ഒരുക്കാൻ കൂട്ടുകാരോടുപ്പം പൂ ഇറുക്കാനും,ചുറ്റും ഇരുന്നു അഭിപ്രായം പറയാനും തുടങ്ങിയപ്പോൾ തുടങ്ങി..മലയാള പ്രേമം.. കാട്ടുപൂക്കളും,തുമ്പയും,തുളസിയും,തെച്ചിയും,ചെമ്പരത്തിയും മനസ്സിൽ മൊട്ടിട്ട് പൂക്കാൻ തുടങ്ങി..ഓണ പ്രേമം കൊല്ലത്തു വിവാഹം കഴിച്ചു പോയപ്പോൾ അത്തം പത്തോണം മുതൽ തുടങ്ങി…ഉത്രാട വിളക്ക് പ്രേമം ഉത്രാടത്തിനു രാവിലെ വീട് തൂത്തു തുടച്ചു,വിളക്ക് ഒരുക്കി ഉച്ച ഊണിനു മുന്നേ നില വിളക്ക് കത്തിച്ചു ഓണത്തപ്പനെ വരവേൽക്കാൻ തയ്യാർ ആയി കഴിയും. തിരുവോണ സദ്യ ഒരുക്കി ഇലയിട്ട് ഓണത്തപ്പന് വിളമ്പി ഉത്രാട വിളക്ക് പൂ മൂടി കഴിഞ്ഞ ശേഷമാത്രമാണ് ഉണ്ണാൻ ഇരിക്കുക. വൈകുന്നേരം മുറ്റത്തെ അത്തപ്പൂവിന് പൂമൂടാൻ ഇലയട ഉണ്ടാക്കാൻ അടുക്കള വീണ്ടും സജീവമാകും. ‘ഒരട’ ‘ഒരപ്പം ‘ എന്നൊക്കെയാണ് അതിന് പേര്..…
എന്റെ ഗ്രാമം..എന്നൊരു ഓർമ എന്നോടൊപ്പം തീരുമോ ദൈവമേ…ഇനി അങ്ങനെ ഒരു പദവും അതിന്റെ പൊരുൾ തേടുന്ന കൗമാര്യവും ഉണ്ടാവില്ല. അതോർക്കുമ്പോൾ ഒരു ഞെട്ടൽ.. ഇന്നലെ മുതലാണ് ഈ ചിന്ത എന്നെ വേട്ടയാടുന്നത്.. ഞാൻ ഇപ്പോൾ ബാംഗ്ലൂർ എന്ന സ്ഥലത്താണ്.. ബാംഗ്ലൂർ ൽ നിന്ന് എത്രയോ അകലെ,മൈസൂറിന് അടുത്തായ ഒരു സ്ഥലം.. പഴയൊരു ഗ്രാമത്തെ ഓർമിപ്പിക്കുന്ന ചില ദൃശ്യങ്ങൾ ഇവിടെ അവശേഴിപ്പുകൾ ആണ്. ചെമ്മണ് വഴികൾ..വഴിയോരങ്ങളിൽ ഇടത്തൂർന്നു നിൽക്കുന്ന എരുക്കിൻ ചെടികൾ..ടാർ റോഡിനും ചെമ്മൺ വഴികളിനും ഇടയ്ക്കു നാൽക്കാലികൾ നടന്ന ചുവടുകളും ചാണകവും കൊണ്ട് ഉണ്ടായ പാടുകൾ.. ആളുകളുടെ വേഷത്തിനും ഉണ്ട് ഏറെ പ്രത്യേകത. കൃഷിയാണ് പ്രധാന ഉപജീവനം എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.അതും ഏറെ നാൾ നിൽക്കില്ല എന്ന തോന്നൽ ജനിപ്പിക്കുന്നു. ഞാൻ എന്റെ കാർ നിറുത്തി.. ചുറ്റും നോക്കി..ചെടികളിലെല്ലാം സിമെന്റ്പൊടി കൊണ്ട് നിറഞ്ഞിരിക്കുന്നു.. എന്റെ മകൻ എന്റെ മുഖത്ത് നോക്കി. അമ്മേ!!ഇതൊരു ഗ്രാമം ആണ്. നഗരത്തിന്റെ യാതൊരു ബഹളവും ഇല്ലാത്ത…
