ആദ്യഭാഗം ആരൊക്കെയോ അവരുടെ മുന്നിലൂടെ അകത്തേക്ക് കടന്നു പോയി.ധ്രുവനും മധുബാലയും ഇരുട്ടിൽ പതുങ്ങി നിന്നു.എവിടെ നിന്നോ ടോർച്ചിൻ്റെ തീവ്രമായ പ്രകാശം ധ്രുവൻ്റെ മുഖത്ത് പതിച്ചു.മധുവിൻ്റെ നിലവിളി ശബ്ദം,ധ്രുവൻ തൻ്റെ ഇടത് വശത്ത് നോക്കി,ഇല്ല മധു അവിടെയില്ല.പെട്ടെന്നാരോ പുറകിൽ നിന്നും അവനെ ക്രൂരമായി മർദ്ദിച്ചു അവിചാരിതമായി കിട്ടിയ അടിയിൽ ധ്രുവൻ നിലത്ത് മറിഞ്ഞു വീണു.ഇനി സോണിയുടെ പീച്ചാംകുഴലാണ് രക്ഷ ,പക്ഷെ അത് അവൻ്റെ ബാഗിലാണ്.അതവരുടെ കയ്യിൽ കിട്ടിയാൽ അപകടമാണ്.തോക്ക് അവൻ കിടന്നിരുന്ന ചാക്കിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്നു.ഇപ്പോൾ ധ്രുവൻ നിരായുധനാണ്,നിസ്സഹായനാണ്.വലതു കാൽ പൊക്കി ടോർച്ചിനെ ലക്ഷ്യമാക്കി ഒരു ചവിട്ടു കൊടുത്തു.പെട്ടെന്ന് ടോർച്ച് തെറിച്ച് പോയി,വെളിച്ചം അപ്രത്യക്ഷമായി.അവൻ്റെ മുന്നിൽ നിന്നവർ ചിതറി മാറി.അവർ നാലഞ്ചു പേര് കാണും,ആരും യൂണിഫോമിലല്ല.അപ്പോൾ അവർ പോലീസുകാർ ആയിരിക്കില്ല എന്ന് തോന്നുന്നു. അടുത്ത മുറിയിൽ നിന്നും മധുവിന്റെ നേരിയ കരച്ചിൽ.ആരോ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് പോലെ.ആരാണവളെ ഉപദ്രവിക്കുന്നത്.അവളെ ഉപദ്രവിക്കാൻ വിട്ടു കൊടുത്തിട്ട് ,പിന്നെ താനെന്തിനാണ് ആണെന്നും പറഞ്ഞു ജീവിച്ചിരിക്കുന്നത് ?അവളുടെ അടുത്തേയ്ക്കു…
Author: Nisha Pillai
ആദ്യഭാഗം ട്രെയിനിൽ കയറുമ്പോൾ നേരം നല്ലത് പോലെ വെളുത്തിരുന്നു.പാസഞ്ചർ ട്രെയിനിലായിരുന്നു മടക്കയാത്ര.ട്രെയിനിൽ അധികം തിരക്കില്ല,രണ്ട് പേരും മുകളിലെ ബർത്തിൽ കയറി കിടന്നു.ട്രെയിൻ ഇറങ്ങുമ്പോൾ സൂരജിന്റെ മരണം ഫ്ലാഷ് ന്യൂസ് ആയി റയിൽവേ സ്റ്റേഷനിലെ വലിയ സ്ക്രീനിൽ സ്ക്രോൾ ചെയ്തു കാണിയ്ക്കുന്നു. അനാമികയ്ക്ക് ബോധം വീണപ്പോൾ,അവളെല്ലാം പോലീസിൽ അറിയിച്ചു കാണും.രണ്ടുപേരുടെയും മേക്ക് ഓവർ ദൃശ്യങ്ങൾ ടി വി യിലൂടെ കാണിയ്ക്കുന്നു.റെയിൽവേ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ കയറി മുണ്ടും ഷർട്ടും അണിഞ്ഞിറങ്ങുമ്പോൾ ധ്രുവന് എത്രയും പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു , എങ്ങോട്ടെങ്കിലും ഒളിക്കണമെന്ന ആഗ്രഹം കലശലായി.ഈ പകലിനി എവിടെയൊളിക്കും.സ്‌കൂട്ടറിലേ യാത്ര ഇനി അപകടമാണ്. “മധു ,നമ്മൾ പോലീസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യത വെറും പത്തു ശതമാനം പോലുമില്ല.എല്ലായിടത്തും നമ്മുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപെടും.സൂരജ് നിസാരക്കാരനല്ലാത്തതു കൊണ്ട് അന്വേഷണം ഊർജ്ജിതമായി നടത്തും.എല്ലായിടത്തും പോലീസ് ചെക്കിങ് കാണും.” “നമ്മൾ ഇനി എന്ത് ചെയ്യും ധ്രുവൻ?” “ഇനി അത്രയും ദൂരം മടക്കയാത്ര ചെയ്തു എസ്റ്റേറ്റിലേയ്ക്ക് പോകുന്നത് റിസ്കാണ്.അവിടം ഇപ്പോൾ…
ആദ്യഭാഗം അവളുടെ കണ്ണുകളിലെ തീവ്രത ധ്രുവനെ പേടിപ്പിച്ചു കളഞ്ഞു. ഇത്രയും ആകർഷകമായ ഒരു പുഞ്ചിരി അവൻ ഇതിന് മുൻപ് കണ്ടിട്ടുമില്ല. അവൻ തിരിഞ്ഞു നടന്നു. മുകളിലേയ്ക്ക് കയറാൻ വെട്ടുകല്ലിൽ വെട്ടിയൊരുക്കിയ പടവുകൾ,പടവുകളുടെ ഇരുവശത്തും പതിച്ചികൾ ഓതാനുപയോഗിക്കുന്ന പാഞ്ചിചെടികൾ വളർന്നുകിടക്കുന്നു. അവയ്ക്കരുകിൽ പാമ്പുകൾ ഉണ്ടാകുമെന്ന് അമ്മ പണ്ട് പറഞ്ഞത് അവനോർത്തു. അവൻ വേഗത്തിൽ പടവുകൾ ഓടിക്കയറി. കാലുകളിലെ കറുത്ത ബൂട്ടുകൾ ഇവിടെയും അവനു രക്ഷയായി. റോഡിലെത്തിയപ്പോഴും ക്രിസ്റ്റീനയുടെ മുഖഭാവവും പാമ്പിനോടുള്ള അറപ്പും കൂടി കലർന്ന് മനസ്സിൽ വല്ലാത്തൊരു ഭയമായി. കാവിലെ ഭഗവതിയുടെ ചെമ്പട്ടുടുത്ത രൂപം തൊട്ടുമുന്നിലായി നില്ക്കുന്നപോലെയൊരു തോന്നൽ. എന്തായിരിക്കും ഈ ഭ്രമാത്മകമായ കാഴ്ചകൾക്കു പിന്നിൽ? താൻ മാനസികമായി വല്ലാതെ തകർന്നിരിക്കുന്നു. ഏതോ വണ്ടിയുടെ ഹോണടി ശബ്ദം കേട്ട് അവൻ റോഡിലേക്കിറങ്ങി നിന്നു,കൈ കാണിച്ചു .ഒരു ടൂറിസ്റ്റ് ബസ് വളവ് തിരിഞ്ഞു വേഗത്തിലോടി വരുന്നു. ബസിന്റെ മുന്നിൽ തമിഴിലൊരു ബാനറുണ്ട്. ഏതോ കോളേജ് കുട്ടികളാണ് കൈ കാണിച്ചു നോക്കാം.പോലീസ് വരുന്നതിനു മുൻപ് ഇവിടെ…
“മതിയെടി നിന്റെ കള്ള കണ്ണുനീർ. എത്ര വർഷമായി ഞാനിതു കാണുന്നു. അങ്ങ് പൊഴിയ്ക്കുകയാണല്ലോ. ” “പ്രശാന്തേട്ടാ, നിങ്ങൾ ഞാൻ പറയുന്നതൊന്ന് കേൾക്കൂ, ദേവൂട്ടന് പന്ത്രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ. അവനെ ഇങ്ങനെ വലിയ പിള്ളേരുടെ കൂടെ ടൂർ എന്നൊക്കെ പറഞ്ഞു നാലഞ്ചു ദിവസം വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ.. അവൻ വളർന്നു വരുന്ന കുട്ടിയല്ലേ, പുതിയ തലമുറ സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുകയല്ലേ. മുതിർന്ന കുട്ടികളുമായി ഇവൻ ചേർന്ന് കഴിഞ്ഞാൽ എന്തൊക്കെ സ്വഭാവ ദൂഷ്യങ്ങൾ അവനുണ്ടാകാം. ” “ഓ നീയൊരു പതിവ്രതാ രത്നം!!!. എന്റെ മോൻ ദേവദത്തന് സ്വന്തം കാര്യം നോക്കാനറിയാം. പിന്നെ മുതിർന്നവരുമായി കൂട്ടുകൂടിയാൽ നല്ല ശീലങ്ങളും കിട്ടില്ലേ. എല്ലാത്തിനും ദോഷം മാത്രം കണ്ടു പിടിയ്ക്കുന്നതെന്തിനാ. എന്തായാലും അവൻ അവരുടെ കൂടെ പോയിട്ട് വരട്ടെ. ” മീര കണ്ണുനീർ തുടച്ചു. പ്രശാന്ത് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അമ്മയ്ക്കല്ലാതെ വേറെ ആർക്കും അയാളുടെ തീരുമാനത്തെ മാറ്റിയെടുക്കാൻ സാധിക്കില്ല. “അമ്മേ അമ്മയെങ്കിലും ഒന്ന്…
ആദ്യഭാഗം മനീഷ്, തൻ്റെ അരക്കെട്ടിൽ തിരുകി വച്ചിരുന്ന റിവോൾവർ പുറത്തെടുത്തു. അവർ നാലുപേരും ഒരേ പോലെ തിരിഞ്ഞു നോക്കി. കറുത്ത വസ്ത്രങ്ങളും, കറുത്ത മുഖം മൂടിയുമിട്ട് ഒരാൾ ഓടി മറയുന്നത് കണ്ടു. അയാളുടെ കയ്യിലൊരു തോക്കുമുണ്ട്. നാലു പേരും അയാളുടെ പിറകേ ഓടി. ഫാക്ടറിയുടെ പിന്നിലുള്ള ഓവ് ചാലിനടുത്തു വരെ അയാൾ ഓടുന്നത് അവർ കണ്ടിരുന്നു. അവിടെ അരയോളം പൊക്കത്തിൽ കുറുക്കൻ പുല്ലു വളർന്നു കിടന്നിരുന്നു. അതിനിടയിൽ അയാൾ മറഞ്ഞ് ഇരുന്നതാകും, ടൈഗർ ഉണ്ടായിരുന്നെങ്കിൽ അവനെയിപ്പോൾ കടിച്ച് കീറിയേനെ. മനീഷ് രണ്ടു പേരെ അയാളെ തിരയാൻ പറഞ്ഞു വിട്ടിട്ടു മനീഷ്, ഒരു ശിങ്കിടിയുമായി കെട്ടിടത്തിനകത്തു കയറി. വിക്കിയുടെ തുറിച്ച കണ്ണുകളും, തുള വീണ നെറ്റിയും, കണ്ടപ്പോൾ മനീഷിനു കരച്ചിൽ വന്നു. ഒരിക്കൽ ട്രെയിനിൽ വച്ച് കണ്ടു പരിചയപ്പെട്ട പതിനേഴുകാരൻ. ക്രൂരമായ ഒരു കൂട്ട ബലാത്സംഘ കേസിലെ മൈനറായ പ്രതിയായിരുന്നു വിക്കി. രാജസ്ഥാനിൽ നിന്നും ഒളിച്ചോടി തമിഴ്നാട് വരെയെത്തി. ഹിന്ദി വിരുദ്ധരായ കുറെ…
പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ, വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ മാതാപിതാക്കളുടെയും കാര്യമോർത്താണ് അവൻ്റെ സങ്കടം. പുതിയ നഗരത്തിൽ, ഒരു കൂട്ടുകാരന്റെ ഫ്ലാറ്റ് തരപ്പെട്ടു. പതിയെ ഭാര്യയെയും മാതാപിതാക്കളെയും നഗരത്തിലേക്ക് പറിച്ചു നടുകയായിരുന്നു ലക്‌ഷ്യം. ഭാര്യയ്ക്കും അമ്മയ്ക്കും നഗര ജീവിതം ഇഷ്ടവുമായിരുന്നു. പക്ഷെ ജനിച്ചയിടത്തിൽ തന്നെ മരിക്കാൻ തയാറെടുത്തു, സ്വന്തം കല്ലറ പണിത് കാത്തിരിക്കുന്ന അച്ഛന് കുടുംബ വീട്ടിൽ നിന്നിറങ്ങാൻ വിസമ്മതമായിരുന്നു. എൺപതുകാരനായ രാമചന്ദ്രൻ എന്ന മനുഷ്യനെ എതിർക്കാൻ അരുണെന്ന മുപ്പതുകാരൻ ശ്രമിച്ചതുമില്ല. ഇളയമകനായതിനാൽ അച്ഛന് ഏറ്റവും ഇഷ്ടം അവനെയായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം ആദ്യമായിട്ടായിരുന്നു. ഫ്ലാറ്റിലെ, അവൻ താമസിച്ചിരുന്ന ഫ്ലോറിൽ മൊത്തം ആറു കുടുംബങ്ങൾ ഉണ്ട്. എല്ലാ കുടുംബങ്ങളും നല്ല ഒത്തൊരുമയോടെ കഴിയുന്ന സംവിധാനമായിരുന്നു അവിടെ. 3C യിലായിരുന്നു അരുൺ താമസിച്ചിരുന്നത് 3A, 3B ഫ്ലാറ്റുകളിൽ ഒരു വൃദ്ധ ദമ്പതികളും പ്രവാസിയുടെ ഭാര്യയായ ഒരു…
ആദ്യഭാഗം കെവിൻ കണ്ണ് തുറന്നപ്പോൾ മുകളിൽ ആസ്ബസ്റ്റോസിൻ്റെ മേൽക്കൂര കണ്ടു. അടുത്തെങ്ങും ആരുമില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ തലയ്ക്ക് നല്ല ഭാരം, നിലത്തു നിന്നും ഉയർത്താൻ കഴിയുന്നില്ല. കൈകാലുകൾ ബന്ധനത്തിലാണ്. നല്ല ദാഹം, തൊണ്ട വരളുന്നു. നിസ്സഹായനായി, ആ കിടപ്പു തുടരാനേ അവന് കഴിഞ്ഞുള്ളു. ആരോ അകലെ നിന്നും നടന്നു വരുന്ന ശബ്ദം കേട്ടു. കണ്ണുകൾ അവൻ ഇറുക്കിയടച്ചു. പരസ്പരം അവർ ഹിന്ദിയിൽ സംസാരിക്കുന്നു. അവർ അടുത്തേക്ക് വന്നു. “മനീഷ്, ബോസ് അഭീ ആയേംഗേ. ” “വിക്കി ഭായ്, ഥോടാ പാനീ ലാവോ. ” എവിടെ നിന്നോ കെവിന്റെ മുഖത്തേയ്ക്കു ശക്തമായി വെള്ളം പതിച്ചു. പെട്ടെന്നുള്ള ആക്രമണം ആയതു കൊണ്ട് കെവിന്റെ മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു. കെവിൻ മുഖം ചരിച്ചു, വെള്ളം വശത്തേയ്ക്ക് ഒഴുക്കി കളഞ്ഞു. കണ്ണുകൾ മെല്ലെ തുറന്നു. മുന്നിൽ മുറുക്കിയ ചുണ്ടുകളും ചുവന്ന പല്ലുകളുമുള്ള ഒരു ആറടി പൊക്കക്കാരൻ. അവനാണ് മനീഷെന്നു കെവിന് തോന്നി. മധുവിനെ വണ്ടിയിടിച്ച്…
രാമമംഗലം ടൗണിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് പോകാൻ തയ്യാറായി സ്റ്റാൻഡിൽ കിടക്കുന്നു. കണ്ടക്ടർ കയറി യാത്രക്കാർക്കൊക്കെ ടിക്കറ്റ് നൽകി തുടങ്ങി.ഇനി ഒരു മിനിറ്റ് മാത്രമേയുള്ളൂ ബസ് പുറപ്പെടാൻ. മഹാദേവനെ യാത്രയാക്കാൻ വന്ന അവൻ്റെ അച്ഛനും അമ്മയും അവന് നെറുകയിൽ ഉമ്മ കൊടുത്തു യാത്ര പറഞ്ഞ് ബസിന് പുറത്തിറങ്ങി.അവന്റെ കണ്ണുകൾ നാലുപാടും ആരെയോ തെരഞ്ഞു. “ആരതിയെവിടെ ?” അവൾ ഇവിടെവിടെയെങ്കിലും മറഞ്ഞിരിക്കുകയാകും. അച്ഛനെയും അമ്മയെയും കണ്ടു പുറത്തു വരാത്തതാണ്. അവര് പോയാൽ മാത്രമേ അവൾക്ക് തൻ്റെ അടുത്തേയ്ക്ക് വരാൻ കഴിയൂ. അവളോട് യാത്ര പറയാതെ എങ്ങനെ കോളേജിൽ പോകും. അച്ഛനാണെകിൽ ബസ് ഡബിൾ ബെല്ലടിക്കുന്നത് വരെ ഡോറിനടുത്തു തന്നെ നിൽക്കും. “അച്ഛൻ ഇനി പൊയ്ക്കോളൂ, ഞാൻ അവിടെയെത്തിയിട്ട് വിളിക്കാം.” ഡ്രൈവർ കയറി വന്നു അയാളുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. “മോൻ നല്ല പോലെ പഠിക്കണം. ആവശ്യമില്ലാത്ത കൂട്ടുകെട്ടിലൊന്നും പോയി ചെന്ന് ചാടരുത്. നമ്മുടെ സാമ്പത്തിക സ്ഥിതി മോന്…
ആദ്യഭാഗം മാധവൻ കണ്ണ് തുറന്നപ്പോൾ കെവിനെയാണ് കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, മാധവന്റെ സങ്കടം കെവിനെയും സങ്കടപ്പെടുത്തി കളഞ്ഞു. അവരങ്ങനെയായിരുന്നു എന്നും, ചിരിയും കരച്ചിലും ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. കുട്ടിക്കാലത്തെ മാധവന്റെ ദാരിദ്യത്തെ കെവിന്റെ വീട്ടിലെ സമ്പന്നത കൊണ്ടാണ് മറികടന്നത്. കൊണ്ടും കൊടുത്തും, താങ്ങിയും തലോടിയും അവർ സഹോദരന്മാരെ പോലെ ഒരുമിച്ചാണ് വളർന്നത്. മാധവന്റെ സത്യസന്ധതയും ആത്മാർത്ഥയും സ്നേഹവുമൊന്നും കെവിൻ മറ്റാരിലും കണ്ടിട്ടില്ല. ഒരിക്കൽ പോലും മാധവനോട് പിണങ്ങേണ്ടി വരികയോ മുഖം കറുപ്പിക്കേണ്ടി വരികയോ ചെയ്തിട്ടില്ല. എല്ലാവരുടെയും നന്മ മാത്രം കാണാൻ ആഗ്രഹിച്ച ചെറുപ്പക്കാരനാണ് മാധവൻ. ഇപ്പോൾ കെവിന്റെ മുന്നിൽ കഴുത്തു മുറിഞ്ഞ്, പരിക്കേറ്റു കിടക്കുന്നത്. ക്രിസ്റ്റീനയെ പോലെ മാധവനെ മരണത്തിനു വിട്ടു കൊടുക്കാൻ വയ്യ. “മാധവാ…, ” കെവിൻ വിളിച്ചു. “ഇവനിങ്ങനെ കിടക്കുന്നത് കാണാൻ വയ്യല്ലോ സൂരജ്. ” മാധവൻ കെവിൻ്റെ കയ്യിൽ വലിച്ചു കെവിനെ തന്നിലേയ്ക്ക് അടുപ്പിച്ചു. അവന്റെ കണ്ണുകൾ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് കെവിൻ തിരിച്ചറിഞ്ഞു.…
ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് വില്ലേജ് ഓഫീസിൽ ചെന്നത്. കോളേജിൽ കൂടെ പഠിച്ച സൂരജ് ആണ് പുതിയ വില്ലേജ് ഓഫീസർ. അവനോടു പഴയ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഓഫീസിൽ വിളിച്ചു ഒരു മണിക്കൂർ ലേറ്റ് ആകുമെന്ന് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. പക്ഷെ വില്ലേജ് ഓഫീസിലെ താരങ്ങളൊക്കെ ഒന്നൊന്നായി ഓഫീസിൽ എത്തി തുടങ്ങിയപ്പോൾ സമയം പത്തരയായി. സൂരജിന്റെ പരിചയം അറിയിച്ചപ്പോൾ പ്യൂൺ പെട്ടെന്ന് പോയി ഫയൽ എടുത്തു കൊണ്ട് വന്നു അപ്പോൾ സമയം പതിനൊന്ന്. സൂരജിന്റെ ക്യാബിനിൽ നിന്നിറങ്ങിയപ്പോൾ സമയം പതിനൊന്ന് നാല്പത്. ക്ലർക്കിന്റെ മുന്നിൽ പൈസ അടയ്ക്കാൻ കാത്തിരുന്നത് പതിനെട്ടു മിനിറ്റ്. നെറ്റ് കിട്ടുന്നില്ല സാറെ, എന്നയാളുടെ പരിദേവനവും കേൾക്കേണ്ടി വന്നു. ഒടുവിൽ ഒരു ഹാഫ് ഡേ ലീവ് വേണ്ടി വന്നു പോക്കുവരവ് ചെയ്യാൻ, അതായിരുന്നു മാന്യത. വെറുതെ ഒരു മണിക്കൂർ എന്നൊക്കെ പറഞ്ഞു ഓഫീസിൽ നിന്നും മുങ്ങേണ്ട കാര്യമുണ്ടായിരുന്നോ എന്ന് അശോക് സ്വയം ചോദിച്ചു.…
