Author: Nisha Pillai

ആദ്യഭാഗം  പതിവ് പോലെ സോണി ആശുപത്രിയിലേയ്ക്ക് പോയി, കെവിൻ നീണ്ട ഉറക്കത്തിനായി സോണിയുടെ ബെഡ്‌റൂമിലേയ്ക്കും. താഴെ ജോലിക്കാരിയുള്ളത് കൊണ്ട് ശബ്ദമുണ്ടാക്കാതെ മധുബാലയും ധ്രുവനും ഒരു മുറിയിൽ കഴിച്ചു കൂട്ടി. അവർ ജോലി കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തിറങ്ങാൻ വയ്യ.  മധു ഒരു ബുക്കുമായി കട്ടിലിലേക്ക് വീണു, ധ്രുവൻ തന്റെ ലാപ്ടോപ്പ് ഓണാക്കി വച്ചു. സമീറിന്റെയും വെങ്കിടേഷിന്റെയും ഹാർഡ് ഡിസ്കുകൾ പരതി. അതിൽ നിന്നും എടുത്ത ഡാറ്റ ധ്രുവൻ പരിശോധിച്ചു. അവന്റെ സമീപം മധു വന്നിരുന്നു. അവന്റെ തോളിൽ മധു തന്റെ കവിൾ കൊണ്ടുരുമ്മി.  “തന്നെ ഞാൻ കണ്ടെത്താൻ വളരെ വൈകിയല്ലോ. ” “മ്. ” “തന്നെ ഞാൻ നേരത്തെ കണ്ടിരുന്നെങ്കിൽ, പരിചയപെട്ടിരുന്നേൽ, ഈ ഏടാകൂടത്തിലൊന്നും ഞാൻ ചെന്ന് ചാടില്ലായിരുന്നു. ” “പക്ഷെ ധ്രുവൻ ഒന്നും അറിയണമെന്നില്ലല്ലോ, അവർ എല്ലാവരെയും പറ്റിക്കുകയായിരുന്നല്ലോ. ” “ഞാൻ പണ്ട് മുതലേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല. അന്നത്തെ ആക്‌സിഡന്റിൽ ഞാൻ മരണപ്പെട്ടിരുന്നെങ്കിൽ ഇതൊന്നും ആരും അറിയത്തത് പോലുമില്ല.…

Read More

അവർ യാത്ര തുടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. കൂട്ടുകാരനായ ഹരി കുറെ നിർബന്ധിച്ചപ്പോഴാണ് കൂടെ പോകാൻ അലക്സ് സമ്മതിച്ചത്. സാധാരണ ഒന്നോ രണ്ടോ ദിവസം അടുപ്പിച്ചു അവധി കിട്ടുമ്പോൾ വീട്ടുകാരുമൊത്തു കൂടാനാണ് അലക്സിന് ഇഷ്ടം. പക്ഷെ ഹരിയെ പോലൊരു കൂട്ടുകാരൻ, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സഹായം പോലും ആവശ്യപ്പെടാത്തവൻ ഒരു യാത്രയ്ക്ക് കൂട്ട് വിളിക്കുമ്പോൾ പോകാതിരിക്കാൻ കഴിയില്ല. ഒരിയ്ക്കൽ അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു.  ഒരു വിധത്തിലാണ് റീനയെയും കുട്ടികളെയും സമ്മതിപ്പിച്ചത്. റീനയുടെ നാട്ടിലെ പള്ളിപെരുന്നാളിനു കൊണ്ട് പോകാമെന്നു നേരത്തെ വാക്ക് കൊടുത്തതാണ്.  “അച്ചായോ ഇപ്രാവശ്യം ഞാൻ പിള്ളേരുമായി ബസിൽ പൊയ്ക്കോളാം. ഹരി ചേട്ടൻ നിങ്ങൾക്ക് മാത്രമല്ലല്ലോ പ്രിയപ്പെട്ടത്. അയാളുടെ കൃപ കൊണ്ടല്ലേ നമ്മുടെ കുടുംബം രക്ഷപ്പെട്ടത്. ” “എടീ ഹരി ആയതു കൊണ്ട് മാത്രമാണ് ഞാൻ കൂടെ പോകുന്നത്. ” ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അലക്സ് ഹരിയോട് യാത്രയുടെ ഉദ്ദേശം ചോദിക്കുന്നത്.  “ഹരീ, വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ നീ…

Read More

ആദ്യഭാഗം  വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഒരു ക്ഷമാപണത്തോടെ കെവിൻ പൗലോസേട്ടന്റെ അടുത്തേയ്ക്കു ചെന്നു. വേച്ചു വേച്ചു പിറകെ നടന്നു വന്ന ധ്രുവനെ സഹായിക്കാൻ ചേട്ടത്തി അടുത്തേയ്ക്കു ചെന്നു.  “ഇതെന്നാ പറ്റിയതാ. ” കെവിനാണ് മറുപടി പറഞ്ഞത്.  “ചേട്ടനും ചേട്ടത്തിയും ക്ഷമിക്കണം. ഇവന് രാത്രിയിൽ ശ്വാസം മുട്ട് കൂടി, ഇടയ്ക്കിടക്ക് വരുന്നതാ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോയില്ലേൽ പ്രശ്നമാകും. നെബുലൈസഷൻ കൊടുക്കണം.  “എന്നിട്ടെന്താ ഞങ്ങളെ ഉണർത്താഞ്ഞത്. ഇവനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ. ഇവളാണ് പറഞ്ഞത് കുറച്ചു നേരം കൂടി നോക്കാമെന്ന്, അല്ലെങ്കിൽ ഞാനിപ്പോൾ പോലീസിൽ അറിയിച്ചേനേ. ” “എന്നാലും ഇവൻ ഈ വയ്യാത്ത കൊച്ചിനെ ഇരുചക്രത്തിൽ ഇരുത്തി ഓടിച്ചല്ലോ എന്റെ പുണ്യാളാ. ” ഒരു രോഗിയെ എന്ന പോലെ ചേട്ടത്തി ധ്രുവന്റെ കൈ പിടിച്ചു അകത്തേയ്ക്കു നടത്തി കൊണ്ട് പോയി. അവനു കുടിയ്ക്കാൻ ചൂട് ചായ കൊടുത്തു.  “പൈസയും പൊരുളുമൊന്നും പോയില്ലേലും വണ്ടി കാണാഞ്ഞപ്പോൾ അതിയാനങ്ങ് പേടിയായി. കാലം അത്ര മോശമല്ലേ മോനെ. പൈസയ്ക്ക്…

Read More

 അഞ്ചു മണിയുടെ അലാറം കേട്ട് വിവേക് ഞെട്ടിയുണർന്നു. എന്നും അലാറം കേട്ടെണീക്കുന്ന അവനീബാല ചരിഞ്ഞു കിടക്കുകയാണ്. ഇന്നിവൾക്കെന്തു പറ്റി? സാധാരണ ടോയ്‌ലറ്റിൽ നിന്നും ബ്രഷുമായി ഓടി വന്ന് തന്നെ ഉണർത്തുന്നവൾ, ഇടയ്ക്കിടെ അടുക്കളയിൽ നിന്നും അവളുടെ ഒച്ച കേൾക്കാം. ഇന്നവൾ ഉണരാത്തതെന്താകാം? സാധാരണ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവൾ വല്ലാതെ മൗനിയാകും. സന്തോഷം കൂടുമ്പോൾ വല്ലാതെ വാചാലയാകും. അതിനാൽ അവളെ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.  “ബാലേ ” അവളുടെ നഗ്നമായ തോളുകളിൽ പിടിച്ച് വിവേക് അവളെ തന്നോട് അടുപ്പിച്ചു. നെറുകയിൽ അമർത്തി ചുംബിച്ചു. ഉണർന്നു കിടക്കുകയായിരുന്നു. കണ്ണുകൾ നനഞ്ഞിരുന്നു.  ” വിവേകേട്ടാ, എനിക്ക് തറവാട്ടിൽ ഒന്ന് പോകണം. ഇന്നേട്ടൻ്റെ ഓർമദിനമാണ്. കുറെയായി ഏട്ടൻ്റെയോർമകൾ എന്നെ വേട്ടയാടുന്നു, ഞാനൊന്നു പോയി കണ്ടിട്ടു വരാം. ഇരുപത് വർഷങ്ങൾ….. ” അവൾ നെടുവീർപ്പിട്ടു.  “ഒറ്റയ്ക്കോ, ഇന്നെനിക്കൊരു മീറ്റിംഗ് ഉണ്ട്, അല്ലെങ്കിൽ ഞാനും കൂടി വരാമായിരുന്നു. രണ്ട് മണിക്കൂർ ഡ്രൈവ്, അതും നീയൊറ്റയ്ക്ക്?” അവനിബാലയവന് അത്ര…

Read More

ആദ്യഭാഗം  മുറിയിൽ നിന്നും പുക ഉയരുന്നത് ആനന്ദ് ശ്രദ്ധിച്ചത് അപ്പോഴാണ്. ആനന്ദിന്റെ കയ്യിലിരുന്ന സിഗരറ്റ്, താഴെ കിടന്ന പോളിത്തീൻ കവറിൽ തട്ടി, കവർ ഉരുകി തുടങ്ങിയിരുന്നു. അതിൽ നിന്നും തീപ്പൊരികൾ നിലത്തെ കാർപെറ്റിൽ വീണു തീ പടരാൻ തുടങ്ങി. ആനന്ദ് തീ ചവിട്ടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനന്ദ് ടോയ്‌ലെറ്റ് ബക്കറ്റിൽ വെള്ളം നിറച്ചു കൊണ്ട് വന്നു, തീ പടർന്ന സ്ഥലത്തെല്ലാം വെള്ളം തളിച്ചു. മുറിയുടെ നിലവും കാർപെറ്റും നനഞ്ഞു.  വെള്ളത്തുള്ളികൾ മുഖത്ത് വീണപ്പോൾ ധ്രുവൻ അനങ്ങിയതായി കസേരയിൽ ഇരുന്ന കെവിന് തോന്നി.  “ധ്രുവൻ മരിച്ചിട്ടില്ലായെങ്കിൽ ? ഇവിടെ നിന്ന് അവനുമായി രക്ഷപ്പെടണം. ” ധ്രുവൻ മരിച്ചതായി അഭിനയിക്കുകയാണോ? പ്രാണായാമം വശമുണ്ടെന്നും കുറെ നേരം ശ്വാസം പിടിച്ചു വയ്ക്കാൻ കഴിയുമെന്നും ധ്രുവൻ പറഞ്ഞിരുന്നത് അവനോർത്തു. രക്ഷപെടാനുള്ള വഴി കണ്ടെത്താനായി കെവിൻ മുറിയുടെ നാലുവശത്തും കണ്ണുകളാൽ പരതി നോക്കി.  തീ അണഞ്ഞപ്പോൾ, ആനന്ദ് വീണ്ടും ധ്രുവന്റെ അടുത്തേയ്ക്കു നടന്നു ചെന്നു. കറുത്ത ഷീറ്റിൽ…

Read More

ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി. ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു. എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്.  ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്. തലേ ദിവസത്തെ പാർട്ടി കഴിഞ്ഞു അവൾ സ്റ്റെഫാനിയ്ക്കൊപ്പം ഇങ്ങോട്ട് പോരുകയായിരുന്നു. പണ്ടൊന്നും മറ്റൊരാൾ തന്റെ വീടും കിടക്കയും പങ്കിടുന്നതൊന്നും സ്റ്റെഫാനിയ്ക്കിഷ്ടമായിരുന്നില്ല. ഈയിടെയായി അവളാകെ മാറി പോയി. വല്ലാത്തൊരു അനുകമ്പ അവളുടെ സ്വഭാവത്തിൽ പ്രതിഫലിയ്ക്കാൻ തുടങ്ങി. എല്ലാവരോടും കരുണ കൂടിയത് പോലെ. വിശ്വമാണ് അവളുടെ മാറ്റത്തിന് കാരണക്കാരൻ.  വർഷങ്ങളായി ഒരേ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന അവൾക്കുണ്ടായ മാറ്റം അവളുടെ സഹപ്രവർത്തകരും തിരിച്ചറിയാൻ തുടങ്ങി. എന്തിനും ഏതിനും ഒരു കാരണമില്ലാതെ പൊട്ടിത്തെറിച്ച ആ പഴയ പെൺകുട്ടി ഇപ്പോൾ എല്ലാവരേയും നോക്കി ചിരിച്ച് കുശലം പറഞ്ഞാണ് നടക്കുന്നത്. ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു.  “സ്റ്റെഫീ, നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.…

Read More

ആദ്യഭാഗം  ഇരുട്ടത്ത് ഓടി കിതച്ചെത്തിയ ആൾ മെല്ലെ വിളിച്ചു.  “കെവിൻ. ” ധ്രുവന്റെ ശബ്ദമാണത്. കെവിൻ ചെന്ന് ധ്രുവന്റെ തോളിൽ പിടിച്ചു.  “വേഗം കാറെടുക്ക്, നമുക്ക് പാലത്തിന്റെ വശത്തുള്ള റോഡ് വഴി പോകാം, പുഴയരികിൽ ആൾക്കൂട്ടമാണ്. മീൻ പിടുത്തക്കാരും പോലീസും കൂടിയിട്ടുണ്ട്. തീരത്തടിഞ്ഞത് ഒരു മൃതദേഹമാണെന്ന് ഓട്ടോ റിക്ഷക്കാരൻ പറയുന്നത് കേട്ടു. ഞാൻ വളരെ കഷ്ടപ്പെട്ടാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവിടെ തിരികെ എത്തിയത്. ” “ധ്രുവൻ എനിക്കും ഭയമുണ്ട്. പോലീസിനെ പേടിച്ചല്ല, പക്ഷെ നമ്മൾ എപ്പോൾ വേണമെങ്കിലും പിടിയ്ക്കപ്പെടാം. നമ്മുടെ മുഖം ഏതെങ്കിലും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകാം. അവർ നമ്മുടെ പിറകേയെത്തും. അതിനു മുൻപ് നമുക്ക് ആനന്ദിനെ കാണണം. സമീറിന്റെ മരണം നേരം വെളുക്കുന്നതോടെ പുറത്തു വരും. മോഷണ ശ്രമമാണെന്ന് പോലീസ് കരുതുമോ? എൻ്റെ സംശയം കഴുത്തിലെ ആ മുറിവ് ഒരു സംശയത്തിന് കാരണമാകുമെന്നാണ്. മെഡിസിൻ പഠിച്ചിട്ടുള്ള ആളാണ് അത് ചെയ്തതെന്ന് നിസംശയം അവർക്കു മനസിലാകും. ഇനിയിപ്പോൾ പുഴയിൽ കിട്ടിയത് വെങ്കിടേഷിനെ…

Read More

ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു. കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു. ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും, ഒരു ടാക്സി വിളിച്ചാണ് സംഗീത ഹരീഷേട്ടനെ ആശുപത്രിയിൽ കൊണ്ട് പോയത്. ഹരീഷേട്ടന്റെ മുൻപിൽ വച്ച് അദ്ദേഹത്തോട് അവൾ സംസാരിച്ചിട്ടേയില്ല. പക്ഷെ നെഞ്ച് വേദനയുമായി ഹരീഷേട്ടൻ തളർന്നു വീണപ്പോൾ ഫ്ലാറ്റിന്റെ സെക്യൂരിറ്റിയെ വിവരം അറിയിക്കുന്നതിന് മുൻപ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അങ്ങനെ ചെയ്തതിൽ പിന്നീട്‌ കുറ്റബോധം തോന്നുകയും ചെയ്തു. ഹരീഷേട്ടന്റെ മരണം വഴി താൻ സ്വതന്ത്രയാകുമെന്ന് അദ്ദേഹത്തെ വിളിച്ചറിയിച്ചത് പോലെ.  അദ്ദേഹം ഓടി വന്നു, കൂട്ടുകാരനായ ഡോക്ടർ മേനോനെ വിളിച്ചു വരുത്തി. ആശുപത്രിയിൽ കൊണ്ട് പോകാനായി കാറിൽ കയറ്റി. അവിടെ ചെന്നപ്പോഴേക്കും ഹരീഷേട്ടന്റെ ശരീരം തണുത്തിരുന്നു. എ സി യുടെ തണുപ്പിലും ഏട്ടന്റെ നെറ്റിയിലൂടെ വിയർപ്പൊഴുക്കി. അവസാനമായി അവളെ ഒന്ന് നോക്കി. അവളുടെ കൈകളിൽ തടവി. ഒരു ചുമ വന്നു, ശ്വാസം മുട്ടൽ പോലെ,…

Read More

ആദ്യഭാഗം  തോളിൽ നനുത്ത കരസ്പർശനമേറ്റപ്പോളാണ് ധ്രുവൻ തിരിഞ്ഞു നോക്കിയത്. മധുബാല അവന്റെ തൊട്ടടുത്ത് ഇരുന്നു. നേരം വെളുക്കാൻ തുടങ്ങിയിരുന്നു. അവനാകട്ടെ കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിരുന്നില്ല.  “ധ്രുവൻ ഉറങ്ങിയില്ലേ ഇന്നലെ. ഞാൻ വേദന മറന്നു നല്ലത് പോലെ ഉറങ്ങി. കെവിൻ ചേട്ടന്റെ ഇൻജക്ഷൻ കൊണ്ട് നല്ല ഗുണമുണ്ടായി. ഞാൻ ധ്രുവന് ചായ ഉണ്ടാകട്ടെ. ” “താൻ ഇവിടെയിരിക്ക്,ഞാൻ ചായ ഉണ്ടാക്കി കൊള്ളാം. കൈ അനക്കരുതെന്നല്ലേ കെവിൻ പറഞ്ഞിരിക്കുന്നത്. തന്നെ കെവിന്റെ ആ ഡോക്ടർ സുഹൃത്തിന്റെ വീട്ടിലാക്കാം. തനിക്കിപ്പോൾ റെസ്റ്റാണ് ആവശ്യം. ” “ഡോക്ടർ സോണി കെവിൻ ചേട്ടൻ്റെ വെറും ഫ്രണ്ട് അല്ല കേട്ടോ,കെവിൻ ചേട്ടനെ ഡോക്ടർക്കു ജീവനാണ്. അവർ ഒന്നിച്ചു പഠിച്ചിരുന്നപ്പോഴേ ഇഷ്ടത്തിലായിരുന്നു. ” “ആഹാ ഡോക്ടറുടെ കൂടെ ആ വീട്ടിൽ താൻ സേഫ് ആയി. ” “പക്ഷെ നിങ്ങളെ രണ്ടു പേരെയും വിട്ടിട്ട് ഞാൻ പോകില്ലല്ലോ. ഞാൻ ഇവിടെ നിന്നോളാം. ” അവരുടെ സംഭാഷണം കേട്ട് കെവിൻ ഉറക്കത്തിൽ നിന്നും…

Read More

ഗൾഫിലെ ജീവിതം മടുത്തപ്പോഴാണ് മകൾ അമ്മുവുമൊത്തു നാട്ടിലേക്കു തിരിച്ചത്. അച്ഛനുമമ്മയുമൊത്തു തറവാട്ടിൽ കഴിയാൻ അമ്മുവിനായിരുന്നു കൂടുതൽ ഉത്സാഹം. നാട്ടിലെ പൊതുവിദ്യാലയത്തിലെ പഠനവും നാട്ടിൻപുറത്തെ ജീവിതചര്യകളും അവളെ കൂടുതൽ ഉല്ലാസവതിയാക്കി. വലിയ പറമ്പിനു നടുവിലെ വലിയൊരു ഓടിട്ട വീടും എലികളോടിക്കളിക്കുന്ന മച്ചിൻപുറവും, അദ്ധ്യാപകനായ അച്ഛൻ പലയിടത്തു നിന്നും പലപ്പോഴായി കൊണ്ട് വന്നു നട്ട ഇരുപത്തിമൂന്നിനം മാവുകളും അണ്ണാറക്കണ്ണന്മാരും, വീടിനു പുറകിലായി നട്ടുച്ചക്ക് പോലും കുളിർമ നിലനിർത്തുന്ന വലിയൊരു ആൽമരവും, സായാഹ്നത്തിലെ കുളിർകാറ്റേൽക്കുവാനായി നാലുവശത്തും കെട്ടി പൊക്കി ഇരിപ്പിട രൂപത്തിലാക്കിയ മനോഹരമായ ആൽത്തറയും, കരിയിലക്കിളികളും… എല്ലാം തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.  പതിനേഴു വർഷം മുൻപ് ഒരു ഓയിൽ കമ്പനിയിലെ ജീവനക്കാരനായ അരവിന്ദനെ കല്യാണം കഴിച്ചു തറവാടു വിട്ടു പോകുമ്പോൾ ജീവിതം ഒരു വട്ട പൂജ്യമായി മാറുകയായിരുന്നു. അകത്തും പുറത്തും ശൂന്യത മാത്രം. ദേഹി ഒഴിഞ്ഞ ദേഹത്തിന്റെ അവസ്ഥ. പുതിയ ലോകം, പുതിയ മനുഷ്യർ. വീണ്ടും ഒന്നെയെന്നു തുടങ്ങണം. പിന്നെ പതിനേഴ് വർഷം, മുളച്ചതും തളിർത്തതും…

Read More