ആദ്യഭാഗം കെവിൻ കണ്ണ് തുറന്നപ്പോൾ മുകളിൽ ആസ്ബസ്റ്റോസിൻ്റെ മേൽക്കൂര കണ്ടു. അടുത്തെങ്ങും ആരുമില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ തലയ്ക്ക് നല്ല ഭാരം, നിലത്തു നിന്നും ഉയർത്താൻ കഴിയുന്നില്ല. കൈകാലുകൾ ബന്ധനത്തിലാണ്. നല്ല ദാഹം, തൊണ്ട വരളുന്നു. നിസ്സഹായനായി, ആ കിടപ്പു തുടരാനേ അവന് കഴിഞ്ഞുള്ളു. ആരോ അകലെ നിന്നും നടന്നു വരുന്ന ശബ്ദം കേട്ടു. കണ്ണുകൾ അവൻ ഇറുക്കിയടച്ചു. പരസ്പരം അവർ ഹിന്ദിയിൽ സംസാരിക്കുന്നു. അവർ അടുത്തേക്ക് വന്നു. “മനീഷ്, ബോസ് അഭീ ആയേംഗേ. ” “വിക്കി ഭായ്, ഥോടാ പാനീ ലാവോ. ” എവിടെ നിന്നോ കെവിന്റെ മുഖത്തേയ്ക്കു ശക്തമായി വെള്ളം പതിച്ചു. പെട്ടെന്നുള്ള ആക്രമണം ആയതു കൊണ്ട് കെവിന്റെ മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു. കെവിൻ മുഖം ചരിച്ചു, വെള്ളം വശത്തേയ്ക്ക് ഒഴുക്കി കളഞ്ഞു. കണ്ണുകൾ മെല്ലെ തുറന്നു. മുന്നിൽ മുറുക്കിയ ചുണ്ടുകളും ചുവന്ന പല്ലുകളുമുള്ള ഒരു ആറടി പൊക്കക്കാരൻ. അവനാണ് മനീഷെന്നു കെവിന് തോന്നി. മധുവിനെ വണ്ടിയിടിച്ച്…
Author: Nisha Pillai
രാമമംഗലം ടൗണിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് പോകാൻ തയ്യാറായി സ്റ്റാൻഡിൽ കിടക്കുന്നു. കണ്ടക്ടർ കയറി യാത്രക്കാർക്കൊക്കെ ടിക്കറ്റ് നൽകി തുടങ്ങി.ഇനി ഒരു മിനിറ്റ് മാത്രമേയുള്ളൂ ബസ് പുറപ്പെടാൻ. മഹാദേവനെ യാത്രയാക്കാൻ വന്ന അവൻ്റെ അച്ഛനും അമ്മയും അവന് നെറുകയിൽ ഉമ്മ കൊടുത്തു യാത്ര പറഞ്ഞ് ബസിന് പുറത്തിറങ്ങി.അവന്റെ കണ്ണുകൾ നാലുപാടും ആരെയോ തെരഞ്ഞു. “ആരതിയെവിടെ ?” അവൾ ഇവിടെവിടെയെങ്കിലും മറഞ്ഞിരിക്കുകയാകും. അച്ഛനെയും അമ്മയെയും കണ്ടു പുറത്തു വരാത്തതാണ്. അവര് പോയാൽ മാത്രമേ അവൾക്ക് തൻ്റെ അടുത്തേയ്ക്ക് വരാൻ കഴിയൂ. അവളോട് യാത്ര പറയാതെ എങ്ങനെ കോളേജിൽ പോകും. അച്ഛനാണെകിൽ ബസ് ഡബിൾ ബെല്ലടിക്കുന്നത് വരെ ഡോറിനടുത്തു തന്നെ നിൽക്കും. “അച്ഛൻ ഇനി പൊയ്ക്കോളൂ, ഞാൻ അവിടെയെത്തിയിട്ട് വിളിക്കാം.” ഡ്രൈവർ കയറി വന്നു അയാളുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. “മോൻ നല്ല പോലെ പഠിക്കണം. ആവശ്യമില്ലാത്ത കൂട്ടുകെട്ടിലൊന്നും പോയി ചെന്ന് ചാടരുത്. നമ്മുടെ സാമ്പത്തിക സ്ഥിതി മോന്…
ആദ്യഭാഗം മാധവൻ കണ്ണ് തുറന്നപ്പോൾ കെവിനെയാണ് കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, മാധവന്റെ സങ്കടം കെവിനെയും സങ്കടപ്പെടുത്തി കളഞ്ഞു. അവരങ്ങനെയായിരുന്നു എന്നും, ചിരിയും കരച്ചിലും ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. കുട്ടിക്കാലത്തെ മാധവന്റെ ദാരിദ്യത്തെ കെവിന്റെ വീട്ടിലെ സമ്പന്നത കൊണ്ടാണ് മറികടന്നത്. കൊണ്ടും കൊടുത്തും, താങ്ങിയും തലോടിയും അവർ സഹോദരന്മാരെ പോലെ ഒരുമിച്ചാണ് വളർന്നത്. മാധവന്റെ സത്യസന്ധതയും ആത്മാർത്ഥയും സ്നേഹവുമൊന്നും കെവിൻ മറ്റാരിലും കണ്ടിട്ടില്ല. ഒരിക്കൽ പോലും മാധവനോട് പിണങ്ങേണ്ടി വരികയോ മുഖം കറുപ്പിക്കേണ്ടി വരികയോ ചെയ്തിട്ടില്ല. എല്ലാവരുടെയും നന്മ മാത്രം കാണാൻ ആഗ്രഹിച്ച ചെറുപ്പക്കാരനാണ് മാധവൻ. ഇപ്പോൾ കെവിന്റെ മുന്നിൽ കഴുത്തു മുറിഞ്ഞ്, പരിക്കേറ്റു കിടക്കുന്നത്. ക്രിസ്റ്റീനയെ പോലെ മാധവനെ മരണത്തിനു വിട്ടു കൊടുക്കാൻ വയ്യ. “മാധവാ…, ” കെവിൻ വിളിച്ചു. “ഇവനിങ്ങനെ കിടക്കുന്നത് കാണാൻ വയ്യല്ലോ സൂരജ്. ” മാധവൻ കെവിൻ്റെ കയ്യിൽ വലിച്ചു കെവിനെ തന്നിലേയ്ക്ക് അടുപ്പിച്ചു. അവന്റെ കണ്ണുകൾ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് കെവിൻ തിരിച്ചറിഞ്ഞു.…
ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് വില്ലേജ് ഓഫീസിൽ ചെന്നത്. കോളേജിൽ കൂടെ പഠിച്ച സൂരജ് ആണ് പുതിയ വില്ലേജ് ഓഫീസർ. അവനോടു പഴയ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഓഫീസിൽ വിളിച്ചു ഒരു മണിക്കൂർ ലേറ്റ് ആകുമെന്ന് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. പക്ഷെ വില്ലേജ് ഓഫീസിലെ താരങ്ങളൊക്കെ ഒന്നൊന്നായി ഓഫീസിൽ എത്തി തുടങ്ങിയപ്പോൾ സമയം പത്തരയായി. സൂരജിന്റെ പരിചയം അറിയിച്ചപ്പോൾ പ്യൂൺ പെട്ടെന്ന് പോയി ഫയൽ എടുത്തു കൊണ്ട് വന്നു അപ്പോൾ സമയം പതിനൊന്ന്. സൂരജിന്റെ ക്യാബിനിൽ നിന്നിറങ്ങിയപ്പോൾ സമയം പതിനൊന്ന് നാല്പത്. ക്ലർക്കിന്റെ മുന്നിൽ പൈസ അടയ്ക്കാൻ കാത്തിരുന്നത് പതിനെട്ടു മിനിറ്റ്. നെറ്റ് കിട്ടുന്നില്ല സാറെ, എന്നയാളുടെ പരിദേവനവും കേൾക്കേണ്ടി വന്നു. ഒടുവിൽ ഒരു ഹാഫ് ഡേ ലീവ് വേണ്ടി വന്നു പോക്കുവരവ് ചെയ്യാൻ, അതായിരുന്നു മാന്യത. വെറുതെ ഒരു മണിക്കൂർ എന്നൊക്കെ പറഞ്ഞു ഓഫീസിൽ നിന്നും മുങ്ങേണ്ട കാര്യമുണ്ടായിരുന്നോ എന്ന് അശോക് സ്വയം ചോദിച്ചു.…
ആദ്യഭാഗം പതിവ് പോലെ സോണി ആശുപത്രിയിലേയ്ക്ക് പോയി, കെവിൻ നീണ്ട ഉറക്കത്തിനായി സോണിയുടെ ബെഡ്‌റൂമിലേയ്ക്കും. താഴെ ജോലിക്കാരിയുള്ളത് കൊണ്ട് ശബ്ദമുണ്ടാക്കാതെ മധുബാലയും ധ്രുവനും ഒരു മുറിയിൽ കഴിച്ചു കൂട്ടി. അവർ ജോലി കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തിറങ്ങാൻ വയ്യ. മധു ഒരു ബുക്കുമായി കട്ടിലിലേക്ക് വീണു, ധ്രുവൻ തന്റെ ലാപ്ടോപ്പ് ഓണാക്കി വച്ചു. സമീറിന്റെയും വെങ്കിടേഷിന്റെയും ഹാർഡ് ഡിസ്കുകൾ പരതി. അതിൽ നിന്നും എടുത്ത ഡാറ്റ ധ്രുവൻ പരിശോധിച്ചു. അവന്റെ സമീപം മധു വന്നിരുന്നു. അവന്റെ തോളിൽ മധു തന്റെ കവിൾ കൊണ്ടുരുമ്മി. “തന്നെ ഞാൻ കണ്ടെത്താൻ വളരെ വൈകിയല്ലോ. ” “മ്. ” “തന്നെ ഞാൻ നേരത്തെ കണ്ടിരുന്നെങ്കിൽ, പരിചയപെട്ടിരുന്നേൽ, ഈ ഏടാകൂടത്തിലൊന്നും ഞാൻ ചെന്ന് ചാടില്ലായിരുന്നു. ” “പക്ഷെ ധ്രുവൻ ഒന്നും അറിയണമെന്നില്ലല്ലോ, അവർ എല്ലാവരെയും പറ്റിക്കുകയായിരുന്നല്ലോ. ” “ഞാൻ പണ്ട് മുതലേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല. അന്നത്തെ ആക്‌സിഡന്റിൽ ഞാൻ മരണപ്പെട്ടിരുന്നെങ്കിൽ ഇതൊന്നും ആരും അറിയത്തത് പോലുമില്ല.…
അവർ യാത്ര തുടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. കൂട്ടുകാരനായ ഹരി കുറെ നിർബന്ധിച്ചപ്പോഴാണ് കൂടെ പോകാൻ അലക്സ് സമ്മതിച്ചത്. സാധാരണ ഒന്നോ രണ്ടോ ദിവസം അടുപ്പിച്ചു അവധി കിട്ടുമ്പോൾ വീട്ടുകാരുമൊത്തു കൂടാനാണ് അലക്സിന് ഇഷ്ടം. പക്ഷെ ഹരിയെ പോലൊരു കൂട്ടുകാരൻ, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സഹായം പോലും ആവശ്യപ്പെടാത്തവൻ ഒരു യാത്രയ്ക്ക് കൂട്ട് വിളിക്കുമ്പോൾ പോകാതിരിക്കാൻ കഴിയില്ല. ഒരിയ്ക്കൽ അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. ഒരു വിധത്തിലാണ് റീനയെയും കുട്ടികളെയും സമ്മതിപ്പിച്ചത്. റീനയുടെ നാട്ടിലെ പള്ളിപെരുന്നാളിനു കൊണ്ട് പോകാമെന്നു നേരത്തെ വാക്ക് കൊടുത്തതാണ്. “അച്ചായോ ഇപ്രാവശ്യം ഞാൻ പിള്ളേരുമായി ബസിൽ പൊയ്ക്കോളാം. ഹരി ചേട്ടൻ നിങ്ങൾക്ക് മാത്രമല്ലല്ലോ പ്രിയപ്പെട്ടത്. അയാളുടെ കൃപ കൊണ്ടല്ലേ നമ്മുടെ കുടുംബം രക്ഷപ്പെട്ടത്. ” “എടീ ഹരി ആയതു കൊണ്ട് മാത്രമാണ് ഞാൻ കൂടെ പോകുന്നത്. ” ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അലക്സ് ഹരിയോട് യാത്രയുടെ ഉദ്ദേശം ചോദിക്കുന്നത്. “ഹരീ, വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ നീ…
ആദ്യഭാഗം വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഒരു ക്ഷമാപണത്തോടെ കെവിൻ പൗലോസേട്ടന്റെ അടുത്തേയ്ക്കു ചെന്നു. വേച്ചു വേച്ചു പിറകെ നടന്നു വന്ന ധ്രുവനെ സഹായിക്കാൻ ചേട്ടത്തി അടുത്തേയ്ക്കു ചെന്നു. “ഇതെന്നാ പറ്റിയതാ. ” കെവിനാണ് മറുപടി പറഞ്ഞത്. “ചേട്ടനും ചേട്ടത്തിയും ക്ഷമിക്കണം. ഇവന് രാത്രിയിൽ ശ്വാസം മുട്ട് കൂടി, ഇടയ്ക്കിടക്ക് വരുന്നതാ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോയില്ലേൽ പ്രശ്നമാകും. നെബുലൈസഷൻ കൊടുക്കണം. “എന്നിട്ടെന്താ ഞങ്ങളെ ഉണർത്താഞ്ഞത്. ഇവനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ. ഇവളാണ് പറഞ്ഞത് കുറച്ചു നേരം കൂടി നോക്കാമെന്ന്, അല്ലെങ്കിൽ ഞാനിപ്പോൾ പോലീസിൽ അറിയിച്ചേനേ. ” “എന്നാലും ഇവൻ ഈ വയ്യാത്ത കൊച്ചിനെ ഇരുചക്രത്തിൽ ഇരുത്തി ഓടിച്ചല്ലോ എന്റെ പുണ്യാളാ. ” ഒരു രോഗിയെ എന്ന പോലെ ചേട്ടത്തി ധ്രുവന്റെ കൈ പിടിച്ചു അകത്തേയ്ക്കു നടത്തി കൊണ്ട് പോയി. അവനു കുടിയ്ക്കാൻ ചൂട് ചായ കൊടുത്തു. “പൈസയും പൊരുളുമൊന്നും പോയില്ലേലും വണ്ടി കാണാഞ്ഞപ്പോൾ അതിയാനങ്ങ് പേടിയായി. കാലം അത്ര മോശമല്ലേ മോനെ. പൈസയ്ക്ക്…
അഞ്ചു മണിയുടെ അലാറം കേട്ട് വിവേക് ഞെട്ടിയുണർന്നു. എന്നും അലാറം കേട്ടെണീക്കുന്ന അവനീബാല ചരിഞ്ഞു കിടക്കുകയാണ്. ഇന്നിവൾക്കെന്തു പറ്റി? സാധാരണ ടോയ്‌ലറ്റിൽ നിന്നും ബ്രഷുമായി ഓടി വന്ന് തന്നെ ഉണർത്തുന്നവൾ, ഇടയ്ക്കിടെ അടുക്കളയിൽ നിന്നും അവളുടെ ഒച്ച കേൾക്കാം. ഇന്നവൾ ഉണരാത്തതെന്താകാം? സാധാരണ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവൾ വല്ലാതെ മൗനിയാകും. സന്തോഷം കൂടുമ്പോൾ വല്ലാതെ വാചാലയാകും. അതിനാൽ അവളെ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. “ബാലേ ” അവളുടെ നഗ്നമായ തോളുകളിൽ പിടിച്ച് വിവേക് അവളെ തന്നോട് അടുപ്പിച്ചു. നെറുകയിൽ അമർത്തി ചുംബിച്ചു. ഉണർന്നു കിടക്കുകയായിരുന്നു. കണ്ണുകൾ നനഞ്ഞിരുന്നു. ” വിവേകേട്ടാ, എനിക്ക് തറവാട്ടിൽ ഒന്ന് പോകണം. ഇന്നേട്ടൻ്റെ ഓർമദിനമാണ്. കുറെയായി ഏട്ടൻ്റെയോർമകൾ എന്നെ വേട്ടയാടുന്നു, ഞാനൊന്നു പോയി കണ്ടിട്ടു വരാം. ഇരുപത് വർഷങ്ങൾ….. ” അവൾ നെടുവീർപ്പിട്ടു. “ഒറ്റയ്ക്കോ, ഇന്നെനിക്കൊരു മീറ്റിംഗ് ഉണ്ട്, അല്ലെങ്കിൽ ഞാനും കൂടി വരാമായിരുന്നു. രണ്ട് മണിക്കൂർ ഡ്രൈവ്, അതും നീയൊറ്റയ്ക്ക്?” അവനിബാലയവന് അത്ര…
ആദ്യഭാഗം മുറിയിൽ നിന്നും പുക ഉയരുന്നത് ആനന്ദ് ശ്രദ്ധിച്ചത് അപ്പോഴാണ്. ആനന്ദിന്റെ കയ്യിലിരുന്ന സിഗരറ്റ്, താഴെ കിടന്ന പോളിത്തീൻ കവറിൽ തട്ടി, കവർ ഉരുകി തുടങ്ങിയിരുന്നു. അതിൽ നിന്നും തീപ്പൊരികൾ നിലത്തെ കാർപെറ്റിൽ വീണു തീ പടരാൻ തുടങ്ങി. ആനന്ദ് തീ ചവിട്ടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനന്ദ് ടോയ്‌ലെറ്റ് ബക്കറ്റിൽ വെള്ളം നിറച്ചു കൊണ്ട് വന്നു, തീ പടർന്ന സ്ഥലത്തെല്ലാം വെള്ളം തളിച്ചു. മുറിയുടെ നിലവും കാർപെറ്റും നനഞ്ഞു. വെള്ളത്തുള്ളികൾ മുഖത്ത് വീണപ്പോൾ ധ്രുവൻ അനങ്ങിയതായി കസേരയിൽ ഇരുന്ന കെവിന് തോന്നി. “ധ്രുവൻ മരിച്ചിട്ടില്ലായെങ്കിൽ ? ഇവിടെ നിന്ന് അവനുമായി രക്ഷപ്പെടണം. ” ധ്രുവൻ മരിച്ചതായി അഭിനയിക്കുകയാണോ? പ്രാണായാമം വശമുണ്ടെന്നും കുറെ നേരം ശ്വാസം പിടിച്ചു വയ്ക്കാൻ കഴിയുമെന്നും ധ്രുവൻ പറഞ്ഞിരുന്നത് അവനോർത്തു. രക്ഷപെടാനുള്ള വഴി കണ്ടെത്താനായി കെവിൻ മുറിയുടെ നാലുവശത്തും കണ്ണുകളാൽ പരതി നോക്കി. തീ അണഞ്ഞപ്പോൾ, ആനന്ദ് വീണ്ടും ധ്രുവന്റെ അടുത്തേയ്ക്കു നടന്നു ചെന്നു. കറുത്ത ഷീറ്റിൽ…
ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി. ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു. എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്. ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്. തലേ ദിവസത്തെ പാർട്ടി കഴിഞ്ഞു അവൾ സ്റ്റെഫാനിയ്ക്കൊപ്പം ഇങ്ങോട്ട് പോരുകയായിരുന്നു. പണ്ടൊന്നും മറ്റൊരാൾ തന്റെ വീടും കിടക്കയും പങ്കിടുന്നതൊന്നും സ്റ്റെഫാനിയ്ക്കിഷ്ടമായിരുന്നില്ല. ഈയിടെയായി അവളാകെ മാറി പോയി. വല്ലാത്തൊരു അനുകമ്പ അവളുടെ സ്വഭാവത്തിൽ പ്രതിഫലിയ്ക്കാൻ തുടങ്ങി. എല്ലാവരോടും കരുണ കൂടിയത് പോലെ. വിശ്വമാണ് അവളുടെ മാറ്റത്തിന് കാരണക്കാരൻ. വർഷങ്ങളായി ഒരേ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന അവൾക്കുണ്ടായ മാറ്റം അവളുടെ സഹപ്രവർത്തകരും തിരിച്ചറിയാൻ തുടങ്ങി. എന്തിനും ഏതിനും ഒരു കാരണമില്ലാതെ പൊട്ടിത്തെറിച്ച ആ പഴയ പെൺകുട്ടി ഇപ്പോൾ എല്ലാവരേയും നോക്കി ചിരിച്ച് കുശലം പറഞ്ഞാണ് നടക്കുന്നത്. ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു. “സ്റ്റെഫീ, നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.…