കഥ : കുരുക്ക്
“ഡാ, നീയെന്നെ യൂസ് ആൻഡ് ത്രോ ചെയ്യുവാല്ലേ?”
“അതേടി, നീ പോയി ചാകടീ.”- അതും പറഞ്ഞു ഹരി എന്ന ഹരികൃഷ്ണൻ ഫോൺ കട്ട് ചെയ്തു.
അവൾ നിന്ന് കിതച്ചു. വാതിലിൽ അവൾ കൈകൊണ്ട് ആഞ്ഞിടിച്ചു. മൊബൈൽ വലിച്ചെറിഞ്ഞു.
.
.
.
.
ഹരിയെ വെറുക്കാനോ മറക്കാനോ കഴിയുമായിരുന്നില്ലെങ്കിലും അച്ഛന്റെ മരിച്ചു കളയും എന്ന ഭീഷണിക്ക് മുന്നിൽ അവൾ തോൽപ്പിക്കപെട്ടു.
നിർഭാഗ്യവശാൽ ഹരികൃഷ്ണൻ എന്ന് പേരുള്ള ആളെത്തന്നെ അവർ അവൾക്കു വേണ്ടി കണ്ടുപിടിച്ചു.
ചക്രവ്യൂഹത്തിൽ പെട്ട അവൾ നീണ്ട ആലോചനകൾക്ക് ശേഷം – ഭാവി ഭർത്താവിനെ കൃഷ്ണയെന്ന് വിളിക്കാം എന്നോർത്ത് സമാധാനപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
കൃഷ്ണയും അവളും സ്നേഹത്തോടെ, സന്തോഷത്തോടെ അവരുടെ ദാമ്പത്യം മുന്നോട്ടു നയിച്ചു. ദാമ്പത്യത്തിന്റെ മൂർത്തനിമിഷങ്ങളിൽ മാത്രം അവളയാളെ ഹരി എന്ന് സംബോധന ചെയ്തിരുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു(?).
ഒരു ചത്ത ഞായറിന്റെ സന്ധ്യയിൽ അയാൾ തന്റെ അപരനെ അവളുടെ പഴകിയ ഓട്ടോഗ്രാഫിൽ നിന്നും കണ്ടെത്തി.
അയാളുടെ ചിന്തകൾ പുറകോട്ട് നടന്നുതുടങ്ങി.
(കഥ പറയുന്നൊരാൾ)

2 Comments
👌
👍