Author: Vishnu K K

മനുഷ്യമനസ്സിനെ , ചിന്തകളെ ഒരു മൂന്നാം കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ആൾ . എഴുത്തുകാരനൊന്നുമല്ല , എഴുതാൻ പഠിച്ചുകൊണ്ടിരിക്കുന്ന , എഴുത്തിനെ സ്നേഹിക്കുന്ന, കഥകളെയും കവിതകളെയും പ്രണയിക്കുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ഒരു മൂവാറ്റുപുഴക്കാരൻ. (കഥ പറയുന്നൊരാൾ in Facebook and Instagram)

റബേക്ക ഒന്ന് ലിഫ്റ്റിനുള്ളിലെ ഇരിപ്പ് അയാൾക്ക് മടുത്തുതുടങ്ങിയിരുന്നു. നീണ്ട മുപ്പതുവർഷത്തെ ആശുപത്രിസേവനം പുതുമകളൊന്നും തന്നെ ബാക്കി വെച്ചിരുന്നില്ല. വലിഞ്ഞു മുറുകിയ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കോടുന്നത് കണ്ട് അയാൾക്ക് മതിയായി. എട്ടുമണിക്കൂർ ഡ്യൂട്ടിക്കിടയിൽ പലവട്ടം കയറിയിറങ്ങിപ്പോകുന്ന ചില മുഖങ്ങൾ; മറ്റു ചിലർ തികച്ചും അപരിചിതർ. അവർക്കു നേരെ നോക്കി ഒന്ന് പുഞ്ചിരിക്കണമെന്നുണ്ടെങ്കിലും അതിന് കഴിയാതെ ലിഫ്റ്റിലെ അക്കങ്ങളുമായി മൽപ്പിടിത്തം തുടർന്നു കൊണ്ടേയിരുന്നു. വാച്ചിലെ സമയം ഒമ്പതര പിന്നിട്ടിരിക്കുന്നു. നീലനിറത്തിലുള്ള യൂണിഫോം അണിഞ്ഞ നഴ്സുമാർ വഴി മാറുന്നത് കണ്ടാണ് തറയിൽ നിന്നും നോട്ടം ഉയർത്തിയത്. റബേക്ക മാഡമാണ്! ആദരവോടെ പ്ലാസ്റ്റിക് കസേരയിൽ നിന്നെഴുന്നേറ്റു. നൽകിയ ‘ഗുഡ് മോർണിങ്ങി’ന് ഒരു ചെറു മന്ദഹാസം പകരമേകി അവർ ലിഫ്റ്റിന്റെ മൂലയിൽ ഒതുങ്ങി നിന്നു. മറ്റാരുടെയും മുഖത്ത് നോക്കാതെ, അയാളുടെ കാതുകൾ ഫ്ലോറുകളുടെ നമ്പറുകൾ ഒപ്പിയെടുക്കുകയും വിരലുകൾ ആ ബട്ടണുകളിൽ പതിപ്പിക്കുകയും ചെയ്തു. ലിഫ്റ്റിലുള്ളവരുടെ പാദങ്ങളിലേക്ക് തലകുനിച്ച് കണ്ണുകൾ തറച്ചിരുന്ന അയാൾ, റബേക്ക…

Read More

മീനവെയിലിന്റെ ചൂടാറിത്തുടങ്ങിയിരിക്കുന്നു. പൊരിവെയിലത്ത് ടൗണിലെ കടകളൊക്കെയും കയറിയിറങ്ങി കണിയൊരുക്കാനും വിഷുസദ്യക്കുമുള്ള സാധനങ്ങളൊക്കെയും സംഘടിപ്പിച്ച് അവൻ വീട്ടിലെത്തിയിട്ട് അധികനേരമായിട്ടില്ല. ടൗണിലെ വഴിയോരക്കടയിൽനിന്ന് ഒന്നുരണ്ട് കണിക്കൊന്നക്കെട്ട് വാങ്ങിയതുമാണ്. സാധനങ്ങൾ ഓരോന്നായി പെറുക്കിയടുക്കിവെക്കുമ്പോൾ ഗോപിക മുഖം കറുപ്പിച്ചു. “ഡാ, ഇത് അപ്പിടി വാടിയതാണല്ലോ… നാളേക്ക് ഇനി മൊത്തം അടർന്നുവീഴേം ചെയ്യും.” അവൾ ഇടുപ്പിൽ കൈ കൊടുത്തു. അവൾ വാട്സാപ്പ് ചെയ്ത ലിസ്റ്റിലെ മൂന്നാലു സാധനങ്ങൾ വാങ്ങാൻ മറന്നത് അവൾ കണ്ടുപിടിച്ചു. “അല്ലേലും ഞാനില്ലാതെ നിന്നെ സാധനം മേടിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ!” അവൾ ആത്മഗതമെന്നോണം പറഞ്ഞു. പക്ഷേ, അതവനോടുള്ള പരിഭവമാണെന്ന് ആ ആത്മഗതത്തിന്റെ ഉച്ചസ്ഥായി പറയാതെ പറഞ്ഞു. “ഈ മൂന്നാം മാസത്തിൽ ഇനി നിന്നേയും കൂട്ടി സ്കൂട്ടറിൽ ടൗണിൽ പോകാത്തോണ്ടാ, മിണ്ടാതിരി പെണ്ണേ!” “ഡോക്ടർ എന്താ പറഞ്ഞേന്ന് ഓർമ്മയുണ്ടല്ലോ അല്ലെ?” അവൻ അവൾക്കുനേരെ കണ്ണുരുട്ടി. ഗോപികയുടെ വെളുത്തുമെലിഞ്ഞ കൈകൾ അവളുടെ കനംവെക്കാൻ തുടങ്ങിയ വയറിലേക്കും കണ്ണുകൾ പ്രാർത്ഥനയോടെ മുകളിലേക്കും നീണ്ടു. അവൻ ഗോപിച്ചേട്ടന്റെ വീട്…

Read More

1 അവൻ തന്റെ തോർത്ത് മുണ്ടിന്റെ കുറിയ വശം കഴുത്തിൽ കൂട്ടിക്കെട്ടി. മറ്റേ വശം കൊണ്ട് അവൻ പുഴയുടെ അരികിലെ ചപ്പുകൾക്കിടയിൽ കോരാൻ തുടങ്ങി. ചെറു മീനുകളെയും ചെറിയ കൊഞ്ചുകളെയും കോരിയെടുക്കാനുള്ള ശ്രമമാണ്. തോർത്ത് കൊണ്ട് കോരുന്നതിനിടെ ഇടങ്കാലുകൊണ്ട് അവൻ ചപ്പുകൾ ചവിട്ടി ഇളക്കി. കിട്ടിയ മൂന്ന് കറുത്ത കൊഞ്ചുകളെയും രണ്ട് ചെറിയ വെളുത്ത കൊഞ്ചുകളെയും അവൻ തന്റെ പിഞ്ഞിത്തുടങ്ങിയ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു. തോർത്ത് മുണ്ട് വെള്ളത്തിൽ ഉലച്ച് കഴുകി. അവൻ തോർത്ത് മണത്തു നോക്കി. ചെളിമണം മാറിയിട്ടില്ല. നീണ്ട ചൂണ്ടക്കണ എടുത്ത് അവൻ തൊമ്മൻകുത്തിന്റെ മരങ്ങൾ കുടപിടിച്ചു നിൽക്കുന്ന വളവിലേക്കു നടന്നു. ആ കാടിന്റെ ഓരോ നടപ്പാതയും അവനു കൈവെള്ളയിലെ രേഖകൾ പോലെ പരിചിതമാണ്. “ഡാ, നിനക്കിന്ന് എസ്.എസ്.എൽ.സി പരീക്ഷ അല്ലേ, എന്തോന്നാടാ?” പോകുന്ന വഴിക്ക് അപ്പുറത്തെ രമചേച്ചി തലയിൽ വിറകുകെട്ടുമായി ചോദ്യമെറിഞ്ഞു. “അത് ഉച്ച കഴിഞ്ഞല്ലേ?” നേരെ നോക്കാതെ പറഞ്ഞു പോകുന്ന അവനെ നോക്കി അവർ ഒരു…

Read More

യുദ്ധം വിളമ്പി വെച്ച ചോറിൽ ഒരു മുടിനാര് കണ്ടതിന് ഭാര്യയുടെ കരണത്തടിച്ച്, ചോറുപാത്രം വലിച്ചെറിഞ്ഞ് അയാൾ യുദ്ധത്തിനെതിരെ കവിതയെഴുതാൻ പോയി.

Read More

വെയിൽ മാഞ്ഞുതുടങ്ങിയിരുന്നു. അസ്തമയസൂര്യനെ നോക്കി നെൽക്കതിരുകൾ പുഞ്ചിരിച്ചു. പാടത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന കൈത്തോടിലെ പരൽമീനുകൾ അവരുടെ കാലുകളിൽ മുത്തമിട്ടുകൊണ്ടിരുന്നു. കലുങ്കിനടിയിൽ കനകന്റെ കാലിലെ ചെളി പടർന്ന നീരൊഴുക്കിൽ പരൽമീനുകൾ ശെൽവിയുടെ വെളുത്തുതുടുത്ത പാദങ്ങളെ തിരഞ്ഞു. “കനകാ… മെല്ലെ…” ശെൽവിയുടെ ചുണ്ടുകൾ അവനു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ മൊഴിഞ്ഞു. കനകൻ ആ പ്രേമകൂജനത്തെ തന്റെ ചുണ്ടുകൾകൊണ്ട് പുറത്തുപോകാതെ തടഞ്ഞുവെച്ചു. അവന്റെ ബലിഷ്ഠമായ കൈകൾ ശെൽവിയെ വരിഞ്ഞുമുറുക്കി. “അയ്യടാ… അതൊക്കെ പിന്നെ. ഇപ്പോ വിട്, കനകാ… പ്ലീസ്..!” കനകനെ തള്ളിമാറ്റി അവനിൽ നിന്നകലുമ്പോഴും ശെൽവിയുടെ ചുണ്ടുകൾ എന്തിനോ വേണ്ടി വെമ്പിക്കൊണ്ടിരുന്നു. “ശെൽവീ… ഡീ… പോകല്ലേ…” കനകൻ കെറുവിച്ചുകൊണ്ട് പുറകെ ചെന്നു. ചുറ്റിലും മിഴികൾ പായിച്ചുകൊണ്ട് ശെൽവി കലുങ്കിനടിയിൽ നിന്നു പതിയെ പുറത്തെത്തി. “പിന്നെ… ഞാൻ ഇപ്പം നിന്നു തന്നോ…?” അവൾ നിന്നു കയർത്തു. “ആ വീട്ടിലേക്ക് എന്നെ വലതുകാൽ വെച്ച് കയറ്റിയിട്ട് പോരേ ഈ കൊഞ്ചലൊക്കെ?” പാടത്തിന്റെ കരയിലുള്ള കനകന്റെ ഓടിട്ട വീട് ചൂണ്ടി…

Read More

“എന്നാ ഇനി പെണ്ണും ചെറുക്കനും എന്തേലും സംസാരിക്കട്ടെ,” ദാമോദരൻ നന്ദയുടെ മുഖത്തു നോക്കിയാണ് പറഞ്ഞത്. ശേഷം അയാൾ ശ്രീധരൻ ചേട്ടന്റെ മുഖത്തേക്കു നോക്കി സമ്മതവും നേടി. ശ്രീധരൻ സഹധർമ്മിണിയുടെ മുഖം വായിക്കാൻ ശ്രമിച്ചു. അവരുടെ ഇഷ്ടക്കേട് അയാൾ വായിച്ചെടുത്തു; അവന്റെ നാടൻ സ്വഭാവവും അലസമായ മുടിയും അവർക്കത്ര പിടിച്ച മട്ടില്ല. മിഥുന്റെ മുഖത്തു വലിയ മാറ്റമൊന്നുമുണ്ടായില്ല. അയാൾ ചൂട് ചായ പതിയെ കുടിക്കുന്നതു തുടർന്നു. അവന്റെ ചുളിവു വീണ ഷർട്ട് അയാളുടെ ആത്മവിശ്വാസം കെടുത്തി. പാടത്തെ നിലമൊരുക്കൽ കഴിഞ്ഞപ്പോൾ വൈകി. ഉച്ച തിരിഞ്ഞു പോകാമെന്ന് ദാമോദരനോട് ഏറ്റതാണ്. പിന്നെ ഒരു പാച്ചിലായിരുന്നു. ഉള്ളതിൽ നല്ല ഒരു ഷർട്ടും മുണ്ടും, ഒരു കാക്കക്കുളി കഴിച്ച്, ധൃതിയിൽ ധരിച്ച് ദാമോദരന്റെ ബൈക്കിന്റെ പുറകിൽ കയറിയതാണ് അവൻ. മിഥുൻ മേശമേൽ നിരത്തി വച്ചിരിക്കുന്ന പലഹാരപാത്രങ്ങളിലേക്ക് നോക്കി. എന്തെങ്കിലും ഒന്നെടുക്കണ്ടേ എന്നു അവൻ ചിന്തിച്ചു. ഇതിനു മുമ്പ് പെണ്ണ് കാണാൻ പോയപ്പോൾ ഒന്നും എടുക്കാൻ നിന്നതല്ല. അത്…

Read More

കഥ : കുരുക്ക് “ഡാ, നീയെന്നെ യൂസ് ആൻഡ് ത്രോ ചെയ്യുവാല്ലേ?” “അതേടി, നീ പോയി ചാകടീ.”- അതും പറഞ്ഞു ഹരി എന്ന ഹരികൃഷ്ണൻ ഫോൺ കട്ട് ചെയ്തു. അവൾ നിന്ന് കിതച്ചു. വാതിലിൽ അവൾ കൈകൊണ്ട് ആഞ്ഞിടിച്ചു. മൊബൈൽ വലിച്ചെറിഞ്ഞു. . . . . ഹരിയെ വെറുക്കാനോ മറക്കാനോ കഴിയുമായിരുന്നില്ലെങ്കിലും അച്ഛന്റെ മരിച്ചു കളയും എന്ന ഭീഷണിക്ക് മുന്നിൽ അവൾ തോൽപ്പിക്കപെട്ടു. നിർഭാഗ്യവശാൽ ഹരികൃഷ്ണൻ എന്ന് പേരുള്ള ആളെത്തന്നെ അവർ അവൾക്കു വേണ്ടി കണ്ടുപിടിച്ചു. ചക്രവ്യൂഹത്തിൽ പെട്ട അവൾ നീണ്ട ആലോചനകൾക്ക് ശേഷം – ഭാവി ഭർത്താവിനെ കൃഷ്ണയെന്ന് വിളിക്കാം എന്നോർത്ത് സമാധാനപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. കൃഷ്ണയും അവളും സ്നേഹത്തോടെ, സന്തോഷത്തോടെ അവരുടെ ദാമ്പത്യം മുന്നോട്ടു നയിച്ചു. ദാമ്പത്യത്തിന്റെ മൂർത്തനിമിഷങ്ങളിൽ മാത്രം അവളയാളെ ഹരി എന്ന് സംബോധന ചെയ്തിരുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു(?). ഒരു ചത്ത ഞായറിന്റെ സന്ധ്യയിൽ അയാൾ തന്റെ അപരനെ അവളുടെ പഴകിയ ഓട്ടോഗ്രാഫിൽ നിന്നും കണ്ടെത്തി.…

Read More

“ഡാ ചെറുക്കാ, ഡാ ജോബിനെ ഇങ്ങ് വന്നേടാ,” അയന ഉറക്കെ വിളിച്ചു. ജോബിൻ അത് കേട്ടോ ആവോ. ഫോർട്ട് കൊച്ചി ബീച്ചിന് സമീപമുള്ള ചെറിയ ഗ്രൗണ്ടിൽ പട്ടം പറത്തി കളിക്കുകയാണ് അവൻ. “നിനക്ക് നാണമാവില്ലേടാ ജോബിനെ, ഇങ്ങോട്ടുവാ,” അനുവും കൂടെ കൂടി. “മറ്റേ കൊരങ്ങൻ എന്തിയെടി?” അവർ ആൽബിനെ തപ്പി. ആൽബിൻ — ആൽ എന്നു അവർ ചുരുക്കി വിളിക്കും. അവൻ കടലിലേക്ക് നീണ്ടുകിടക്കുന്ന കടൽപ്പാലത്തിൽ ഇൻസ്റ്റയിൽ ചാർത്താൻ സെൽഫി എടുത്തുകൊണ്ടിരിക്കുകയാണ്. അനു, അയന, ആൽബിൻ, പിന്നെ ജോബിൻ — നാലുപേരും ടൗണിലെ എഞ്ചിനീയറിംഗ് കോളേജിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളാണ്. അനുവും അയനയും ഹോസ്റ്റൽ റൂംമേറ്റ്സും ബെസ്റ്റീസുമാണ്. ബീച്ചിന്റെ ഓരത്ത് മോതിരം വിൽക്കുന്ന കച്ചവടക്കാരന്റെ അടുത്ത് നിൽക്കുകയാണ് അനുവും അയനയും. കറുത്ത ഫൈബർ മോതിരത്തിൽ പറയുന്ന ആളിന്റെ പേര് എഴുതി കിട്ടും. മൂന്നാലു കപ്പിൾസും അവിടെ കൂടിയിട്ടുണ്ട്. ആൽബിൻ അങ്ങോട്ടേക്ക് നടന്നെത്തി. അവന്റെ മേൽ അവിടവിടെ കടൽവെള്ളം വീണ് നനഞ്ഞിരിക്കുന്നു. “ആ,…

Read More