വൈകുന്നേരം അങ്ങാടിയിലേക്ക് ഇറങ്ങുന്നതിന് മുമ്പായി ഒരു ചായ കുടിയുണ്ട്. ചായക്ക് കടിയായി അരിപ്പൊടി വറുത്തുണ്ടാക്കിയ ഒരു ടേസ്റ്റിയായിരുന്നു അന്നുണ്ടായിരുന്നത്.
ഭാര്യ ചായയും ടേസ്റ്റിയും കൊണ്ടുവന്ന സമയത്ത് തന്നെയാണ് അയൽവാസിയുടെ ഭാര്യ നേരമ്പോക്കിനായി വീട്ടിലേക്ക് വന്നത്.
അകത്തേക്ക് കയറും മുമ്പ് അയൽവാസി മുറ്റത്തുണ്ടായിരുന്ന ഭാര്യയുമായി കുശലം പറഞ്ഞ്, കുട്ടികൾക്ക് കളിക്കാനായി ചക്കപ്പഴ ( സീതപ്പഴം) മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നു.
പൂമുഖത്തിരുന്നാണ് വൈകുന്നേരത്തെ ഈ ചായ കുടി സാധാരണ നടത്താറ്.
“കൊതി’ കൂടാതിരിക്കാൻ കടിയിൽ നിന്നും ഒരു നുള്ളെടുത്ത് മന്ത്രിച്ച് പുറത്തേക്കിട്ട് വലിയൊരു പിടി വായിലേക്കിടുകയും ചെയ്ത സമയത്താണ് ഊഞ്ഞാൽ കെട്ടിയ ചക്കപ്പഴമരത്തിൻ്റെ കൊമ്പൊടിഞ്ഞ് അയൽവാസി താഴെ വീണത്.
വീഴ്ച കണ്ട് ചിരി പൊട്ടിയ എനിക്ക് വായിലുണ്ടായിരുന്ന അരിപ്പൊടി വറുത്തതൊന്നാകെ തരിപ്പി പുറത്തേക്ക് തെറിച്ചു. തെറിച്ചതോ മുഴുവൻ മുന്നിലുണ്ടായിരുന്ന ചായയിലേക്കും കടിയിലേക്കുമായിരുന്നു.
ചായയും നാശമായി കടിയും നാശമായി.
അയൽവാസികളെക്കൊണ്ട് കിട്ടുന്ന ഓരോരോ ഉപകാരങ്ങളെ.
അല്ലെങ്കിലും മന്ത്രിച്ചത് ഞാനല്ലെ, തിരിച്ചടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
എന്താല്ലെ?.
ഹുസൈൻ എം കെ
2 Comments
😄😄
❤️❤️❤️