സമയം രാവിലെ 5:30 കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഇരുപത്തിമൂന്നാം നമ്പർ മുറി, അവിടെ ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു ചാരുലത. പെട്ടെന്നാണ് അവിടെ അവളുടെ സെൽഫോൺ ശബ്ദിച്ചത്, ബെൽ അടിച്ചതും കൈനീട്ടി ഫോൺ എടുത്തു. ഹലോ എന്ന് ചോദിക്കുന്നതിനു മുൻപേ മറുതലയ്ക്കലെ ആൾ സംസാരിച്ചു തുടങ്ങി. “ചാരു നീ എപ്പോ ഇറങ്ങും, വൈകുന്നേരം എത്തില്ലേ? എന്നെ ടെൻഷൻ അടിപ്പിക്കരുത് നീ വന്നിട്ടു വേണം തറവാട്ടിലേക്ക് പോകാൻ മുത്തച്ഛൻ തനിച്ചാണ്. കാവിൽ വിളക്ക് വെക്കണം” ഇത് കേട്ടതും ചാരു സംസാരിച്ചു തുടങ്ങി. “ഇല്ല ശ്രീക്കുട്ട ഞാൻ നേരത്തെ എത്തും, ഇന്നു ഞാൻ പൂവിനോടും പൂമ്പാറ്റയോടും പുന്നാരം ചൊല്ലില ഇയ് ബേജാറാവണ്ട” “എടി അസത്തെ നിർത്തു നിൻറെ പയ്യാരം” എന്നു പറഞ്ഞ് ശ്രീനന്ദ ഫോൺ വെച്ചു. ഫോൺ താഴെ വെച്ച് ചാരു ആലോചിച്ചു പാവം അമ്മ എനിക്കു വേണ്ടി മാത്രം ജീവിക്കുന്നയാൾ അച്ഛൻ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക്….., ഓർത്തപ്പോൾ കണ്ണുനിറഞ്ഞു.ആ പാവത്തിനെ…
Author: Seji Rajeev
എന്റേതു മാത്രമായ എൻറെ സ്വന്തം സുൽത്താന്, അങ്ങിനെ വിളിച്ചോട്ടെ ഞാൻ എൻ്റെ സ്വപ്നങ്ങളിലെ രാജകുമാരനെ. കാണാൻ തുടങ്ങിയിട്ടു അറിയാൻ തുടങ്ങിയിട്ടും കാലങ്ങൾ ഏറെയായി പക്ഷെ പരസ്പരം നമ്മൾ പരിച്ചയപെട്ടില്ല. കാരണം അതിൻ്റെ ആവശ്യകത ഇല്ല എന്ന് ഒരു തോന്നൽ. എന്തിനാ അറിയുന്നേ? പരസ്പരം നമ്മൾ അഗാധമായി പ്രണയിക്കുന്നില്ലേ? കടൽ കരയെ എന്ന പോലെ. നമ്മൾ ആദ്യമായി കണ്ടത് ഓർക്കുന്നോ നീ. വർഷങ്ങൾക്കു മുമ്പ് എൻ്റെ സ്കുളിലേക്കുള്ള യാത്രകളിൽ വഴിയരിക്കിൽ എന്നെ പ്രതീക്ഷിച്ച് നീ നിന്നിരുന്നു ഞാനും നിന്നെ കാത്തിരുന്നു. നിന്നെ കാണന്നതുവരെ എൻ്റെ ഹൃദയമിടിപ്പിൻ്റെ വേഗത കുടുന്നതും ശ്വാസഗതി വർദ്ധിക്കുന്നതും കണ്ടു കഴിഞ്ഞാൽ പിന്നെ ഒരു കുളിർമയാണ് മനസ്സിനും ശരീരത്തിനും. അന്നൊക്കെ ഞാൻ എവിടെപ്പോയാലും എൻ്റെ കണ്ണുകൾ തിരയുന്നത് നിന്നെയായിരുന്നു. ഞാൻ എവിടെ തിരയുന്നുവോ അവിടെ നിറസാന്നിധ്യമായി നീ ഉണ്ടായിരുന്നു. എന്തായിരുന്നു നിൻ്റെ പ്രത്യേകത? നിന്നിലേക്ക് ഞാൻ ഇത്രമാത്രം ആകർഷിക്കപ്പെടാൻ എന്താണ് കാരണം? ഞാൻ നടന്നു പോകുന്ന എല്ലാ വഴികളും ചെന്ന്…
