Author: Seji Rajeev

ഞാൻ സെജി രാജീവ് യാത്രകൾ,പ്രണയം, മനുഷ്യവകാശം എന്നിവയിൽ പുതിയ വഴികൾ തേടുന്ന വായനയും എഴുത്തും ഒരു പാട് ഇഷ്ടപ്പെടുന്ന ഒരു അധ്യാപിക . എഴുത്തിൽ പുതിയ വഴിക ൾ തിരയുന്ന പഴമയെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന ഒരു പഴഞ്ചൻ ചിന്താഗതിക്കാരി . പ്രണയമേ നിനക്കായ് എന്ന ചെറുകഥാ സമാഹാരം ആണ് ആദ്യ പുസ്തകം . 💕💕💕💕💕

ജഗനോടോപ്പം കാറിൽ ഗൂരുവായുരിലേക്ക് യാത്ര തിരിക്കുമ്പോൾ മുതൽ ജാൻവി അസ്വസ്‌ഥയായിരുന്നു. മറ്റൊന്നും കൊണ്ടല്ലാ, എത്തിച്ചേരേണ്ട സ്ഥലവും അവിടെ അഭിമുഖികരിക്കേണ്ട മനുഷ്യരേയും ഓർത്തായിരുന്നു ആകുലത മുഴുവൻ. പതിവിൽ നിന്ന് വ്യത്യസ്തമായി ജാൻവിയുടെ പെരുമാറ്റം കണ്ടപ്പോഴെ ജഗനു കാര്യം മനസ്സിലായി. ജഗൻ മനസ്സിലോർത്തു. ” പാവം ജാൻവി അവൾ ഒരു ശ്രദ്ധാ കേന്ദ്രമായിരിക്കും. അവളോ? അവൾ മാത്രമല്ല, താനും. വധുവിൻ്റെ അമ്മയുടെ ‘രണ്ടാം ഭർത്താവ്!’ ഛെ ! കേൾക്കാൻ ഒരു സുഖമില്ലാത്ത ബന്ധം.” ഗൂരുവായൂരിലേ കൗസ്തുഭം ഓഡിറ്റോറിയത്തിലേക്ക് വണ്ടി എത്തിയെപ്പോഴെ മനസ്സിലായി വിവാഹത്തിൻ്റെ ആഡംബരം. കാറിൽ നിന്ന് ഇറങ്ങുമ്പോഴേ ഓർമ്മിപ്പിച്ചു…. “കയ്പേറിയ അനുഭവങ്ങൾ ഉണ്ടാവും മനസ്സ് പതറാതെ സൂക്ഷിക്കുക ” ജഗൻ പറഞ്ഞതു കേൾക്കാത്ത ഭാവത്തിൽ ജാൻവി ഹാളിൻ്റെ അകത്തേക്കു കയറി. വധു മുല്ലപന്തലിൽ വിവാഹ വേദിയിലേക്ക് വരുന്നു, ഏതൊരു അമ്മയും കാണാൻ കാത്തിരിക്കുന്ന നിമിഷം. തൻ്റെ മകളോടൊപ്പം മുല്ല പന്തലിൽ നിൽക്കേണ്ടവളാണ് താൻ. അല്ല, അങ്ങിനെ നിൽക്കുവാൻ തനിക്ക് എന്തു യോഗ്യത? പത്തും…

Read More

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. അതിനാൽ ഈ ദിവസങ്ങളിൽ പകൽ മുഴുവൻ ക്ഷേത്ര നട തുറന്നിരിക്കുന്നു ദ്രാവിഡക്ഷേത്രം ആയിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ദേശത്തുനിന്നും ഭക്തർ സംഘം ചേർന്ന് വന്നുചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും, വീടിൻ്റെ മച്ചകത്തും, പൂജാമുറിയിലും മറ്റും ദേവിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടെ പ്രത്യേകപൂജകൾ നടത്തിയതിനുശേഷം ആണ് അവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി, ഭഗവതിയുടെ വാളും ചിലമ്പും എടുത്തുകൊണ്ടാണ് അവർ വരിക. ധാരാളം കോമരങ്ങളും ആ കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ഭഗവതിയെപ്പോലെ മനോഹരമായി…

Read More

2025 ഡിസംബർ ഒന്നാം തീയതി മുതലുള്ള ആലോചനയാണ്, ഈ വർഷം എങ്കിലും ഒന്നു നന്നാവണം, ശരീരം കൊണ്ടല്ല, പ്രവൃത്തി കൊണ്ടും, മനസ്സുകൊണ്ടും, നന്നാവണം. ഏതൊക്കെ വിധത്തിലാ നന്നാവുന്നേ? ഒന്നാമത്തെ കാര്യം നന്നായി വസ്ത്രധാരണം ചെയ്യണം, എന്നും മറ്റുള്ളവരുടെ മുൻപിൻ അപഹാസ്യയാവുന്നത് നന്നായി വസ്ത്രം ധരിക്കാത്തതിൻ്റെ പേരിലാണ്, അത് അപ്പാടെ മാറ്റണം രണ്ടാമത്തെ കാര്യം സമയം ഇല്ല എന്നുള്ള പറച്ചിൽ നിറുത്തണം. സമയത്തെ നന്നായി manage ചെയ്യാൻ പഠിക്കണം. Time Management ആണ് ജീവിതത്തിലെ വിജയത്തിൻ്റെ ആദ്യ പടി.  മൂന്നാമത്തെ കാര്യം മറ്റുള്ളവരെ അറിയാതെ പോലും വേദനിപ്പിക്കരുത്. മറ്റൊരാൾ നാം കാരണം വേദനിക്കുക എന്നത് ഒരിക്കലും ദൈവം മാപ്പു തരാത്ത കാര്യമാണ്.  നാലാമത്തെ കാര്യം മറ്റുള്ളവരേ കേൾക്കാൻ ശ്രമിക്കുക, നാം ഒരിക്കലും ആരെയും കേൾക്കാൻ ശ്രമിക്കാറില്ല, കേൾപ്പിക്കാനേ ശ്രമിക്കാറുള്ളു, ഈ വർഷം എങ്കിലും നല്ലൊരു കേൾവിക്കാരിയാവണം. മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കണം,  ശരീരവ്യയാമം, വെള്ളം കുടിക്കൽ, ഇതൊക്കെ ഒരു ദിവസം പോലും ഒഴിവാക്കരുത്.  പണം…

Read More

ഏയർ  പോർ ട്ടിൽ നിന്നു കാറിൽ വീട്ടിലേക്കു പോകുമ്പോഴും ശ്രീകുട്ടൻ്റെ മനസ്സ് ആകെ കാർമേഘം നിറഞ്ഞ നീലാകാശം പോലെ മേഘാവൃതം ആയിരുന്നു . എത്ര ശക്തിയിൽ മഴ പെയ്തുതോർന്നാലും, അതിനേക്കാൾ ശക്തിയോടെ മനസ്സ് വീണ്ടും പെയ്തൊഴിയാൻ കാത്തിരിക്കുന്ന തുപോലെ .  ഒരിക്കലും പെയ്തു തീരാത്ത പേമാരി അതായിരുന്നു “”അച്ഛൻ”” ഞാൻ അറിയുന്ന എൻ്റെ വിശപ്പിൻ്റെ പേരായിരുന്നു “” അച്ഛൻ”” ” അത്താഴം ഇല്ല കിടന്നുറങ്ങിക്കോളൂ” എന്ന് പറയാതെ അറിയുന്നത് അച്ഛൻ എന്നെ തോളത്തെടുത്ത് താരാട്ട് പാട്ട് പാടുമ്പോഴാണ്. രാത്രിയിൽ എന്നെ തോളത്തെടുക്കുമ്പോഴേ അറിയാം  ” അത്താഴം ഇല്ല” അച്ഛൻ എന്നെ നിർബന്ധിച്ചു തോളിൽ കിടത്തും, ഞാൻ പിടഞ്ഞ് തല പൊക്കും. വിശപ്പിൻ്റെ ഈരടികൾക്ക് വയറ് സാക്ഷിയാകുമ്പോൾ, അച്ഛൻ്റെ താരാട്ടുപാട്ടിൻ്റെ ഈണങ്ങൾ ആര് അറിയാൻ. എനിക്കിഷ്ടമില്ലാത്ത അച്ഛൻ്റെ വിയർപ്പിന്, സ്നേഹത്തിൻ്റെ, കരുതലിൻ്റെ, ഗന്ധമുണ്ടെന്നറിഞ്ഞത് എപ്പോഴാണ്. അച്ഛൻ്റെ വിയർപ്പിന് ചേറിൻ്റെ ഗന്ധമായിരുന്നു. പക്ഷേ ആ മനസ്സിന് ചെമ്പകപ്പൂവിൻ്റെ ഗന്ധമാണെന്ന് തിരിച്ചറിഞ്ഞത് എന്നാണ്? ഉള്ളിലൊരു കടലൊതുക്കി…

Read More

പാലപൂക്കുന്ന മണം… കാർ വളവുതിരിഞ്ഞപ്പോൾ മുതൽ അതിൻ്റെ ആദ്യ തരികൾ പറന്നു വന്നു കൊണ്ടിരുന്നത് നന്ദഗോപൻ മണത്തു കഴിത്തിരുന്നു. എപ്പോഴോ വീശിയടിക്കുന്ന തണുത്ത കാറ്റിൽ, പോരെപ്പോരെ സുഗന്ധം കൊഴുക്കുന്നതറിഞ്ഞപ്പോൾ ആഹ്ലാദമായി. വിരസമായിക്കൊണ്ടിരുന്ന കാർ യാത്രയിൽ ഓർക്കാൻ ഒരു വിഷയം തന്നു കടന്നുവന്ന ആ കാറ്റിന് നന്ദി പറഞ്ഞ്, നന്ദഗോപൻ കണ്ണടച്ചു.  കണ്ണടച്ച് മനസ്സിൽ കുട്ടിക്കാലത്തെ സന്ധ്യകൾ വിളിച്ചു വരുത്തി. പഴയ പാടപ്പരപ്പുകൾക്കു നടുവിൽ സന്ധ്യയ്ക്കു പൂത്ത ഒറ്റപ്പാലയും, പാല ചുരത്തിയ യക്ഷി മണവും, വീട്ടിലെ തൊടിയും, പവിഴ മുല്ലയുടെയും, ചെമ്പകത്തിൻ്റെയും ഗന്ധമുള്ള പരിസരവും എല്ലാം വീണ്ടും തട്ടിക്കൂട്ടാൻ കിണഞ്ഞു ശ്രമിച്ചു. അപ്പോഴാണ് ആരുടെയൊ കൈ പിന്നിൽ തട്ടിയത്.  “സർ, സ്ഥലം എത്തി” ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ചാടിയെഴുന്നേറ്റു.  ” Sorry, ഞാൻ അറിഞ്ഞില്ല” ” It’s ok “ എന്നു പറഞ്ഞ് driver ഡോർ തുറന്നു, ബാഗുമെടുത്ത് നേരേ റിസപ്ഷനിലേക്ക്, അവിടെ നിന്ന് റൂമിലേക്ക്, ഒന്നു കുളിച്ച് fresh ആയപ്പോഴേക്കും door…

Read More

” പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാൻ കഴിയില്ല പക്ഷേ വിട്ടുവീഴ്ചകൊണ്ട് പലതും  നേടാൻ കഴിയും”””

Read More

“സ്വപ്നം കാണാത്തവരുണ്ടോ ? ഉണ്ടാകാൻ വഴിയില്ല !  കാരണം കാണുന്ന സ്വപ്നങ്ങളെ സ്വന്തമാക്കുന്നവരാണല്ലോ ജീവിതത്തിൽ വിജയിച്ചവർ !” “അപ്പോ സ്വപ്നങ്ങളെ സ്വന്തമാക്കാൻ കഴിയാത്തവരോ ? അവർ ജീവിതത്തിൽ തോറ്റവരോ ?” “ആയിരിക്കും അല്ലായിരിക്കും എനിക്കറിയില്ല കാരണം ഞാൻ സ്വപ്നം കാണാറില്ല നിന്നെപ്പോലെ സ്വപ്ന ജീവിയും അല്ല” “അല്ല  നീ  സ്വപ്നം കാണാഞ്ഞിട്ടാണോ ഏതുനേരവും ആകാശത്തേക്ക് നോക്കിയിരിക്കുന്നത്?” “പിന്നെ സ്വപ്നം കാണുന്നത് ആകാശത്തേക്ക് നോക്കിയിരുന്നാണോ? എൻെറ കൊച്ചെ സ്വപ്ന ജീവിയായ നീ ഇതുവരെ ആകാശത്തേക്ക് നോക്കി ഞാൻ കണ്ടിട്ടില്ലല്ലോ?” “ദേ നിമ്മി ചേച്ചി വേണ്ടാട്ടോ മതി എന്നെ കളിയാക്കിയത്. എനിക്ക് ബോധമില്ല എന്നുവച്ച് ബോധവും ബുദ്ധിയും ഇല്ലാത്ത നിങ്ങൾ ക്ഷമിക്കണ്ടേ?” എടീ  എന്നു പറഞ്ഞ് നിമ്മി ചാടി എഴുന്നേറ്റതും ചന്ദന ഓടി ക്യാബിനിലേക്ക് പോയതും പെട്ടെന്നായിരുന്നു. തുരുത്തിക്കര പഞ്ചായത്തിന്റെ സെക്രട്ടറിയാണ് ചന്ദന. നിമ്മി അവിടത്തെ UD ക്ലാർക്കും. സെക്രട്ടറിയെ സാർ / മാഡം എന്നൊക്കെയാണ് വിളിക്കേണ്ടത് എങ്കിലും ബന്ധുക്കൾ ആയതുകൊണ്ട് ചന്ദന അതിന്…

Read More

“ഇലയിലെ പിണ്‌ഡം എടുത്ത് ആർക്കാണോ തർപ്പണം ചെയ്യുന്നത് ആ വ്യക്തിയെ മനസ്സിൽ ധ്യാനിച്ച് പിണ്‌ഡം ഉരുട്ടിവയ്ക്കുക. ലേശം നീരു കൊടുക്കുക. ബാക്കിയുള്ള പിണ്ഡം തൂത്ത് എടുത്ത് ഉരുളയാക്കി സകല പിതൃക്കളെയും ധ്യാനിച്ച് എടുത്ത് വയ്ക്കുക. വസ്ത്രത്തിൽ നിന്ന് നൂലെടുത്തു കഴുകി പിണ്ഡത്തിൽ സമർപ്പിക്കുക. പവിത്രം ഊരി കെട്ടഴിച്ച് വയ്ക്കുക. നമസ്കരിക്കുക. സാറേ,  ഇനി പിണ്ഡം സമർപ്പിച്ച് പുഴയിൽ മുങ്ങി വരൂ. പോകുന്ന വഴിയിൽ തൂശനിലയിൽ കുറച്ച് പിണ്ഡം എടുത്തുവയ്ക്കുക. തലയ്ക്കു മീതെ ഇല പിടിച്ച് പുഴയിൽ ഇറങ്ങി പിണ്ഡം ഒഴുക്കികളയുക. മൂന്നു പ്രാവശ്യം മുങ്ങി നിവരുക.” പുഴയിൽ നിന്ന് കയറി വരുമ്പോഴും ഉമാദത്തൻ്റെ കണ്ണുകൾ ആ തൂശനിലയിൽ ആയിരുന്നു  താൻ അമ്മയ്ക്കു വേണ്ടി പിണ്ഡം സമർപ്പിച്ച ഇലയിൽ… ഇല്ല തൻ്റെ പ്രതീക്ഷ തെറ്റിയില്ല. ഒരു കാക്ക പോലും വന്നില്ല ! ദത്തനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു തൊട്ടടുത്ത ഇലകളിൽ നിന്ന് ബലിച്ചോറ് തിന്നാൻ കാക്കകൾ മൽസരിക്കുന്നു, ഇതിൽ മാത്രം ആരും തൊടുന്നില്ല. ശരിക്കും…

Read More