ഒരാൾ അങ്ങനെ ഹൃദയത്തിനുള്ളിൽ തെളിഞ്ഞു നിൽക്കുമ്പോൾ മറ്റാർക്കും അങ്ങോട്ട് കടന്നു വരാൻ സാധിക്കില്ല… അത്രത്തോളം ആഴത്തിൽ പതിഞ്ഞു പോയതാണ് ആ മുഖം. ആ ഒരാളെ എത്രയൊക്കെ മറന്നു എന്ന് പറഞ്ഞാലും… പിന്നെയും ഓർക്കും പിന്നെയും ‘മറക്കും’ ‘മറവിക്കും’… ‘ഓർമ്മക്കും… ഇടയിൽ… അയാളെ ഇങ്ങനെ ചേർത്തുവയ്ക്കും. മരണം പോലെ ശക്തമാണ് പ്രണയവും… ഒന്ന് ഹൃദയം കവർന്നെടുക്കുന്നു… മറ്റേത് ഹൃദയമിടിപ്പിനെയും… പ്രേമം അനശ്വരമാണോ? എനിക്കറിയില്ല എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്… പക്ഷേ പ്രേമം അനശ്വരമാണ് എനിക്കറിയാം. ജീവിതത്തിൽ ഒരാളോട് മാത്രമേ പ്രേമം തോന്നു, അതെന്നും അയാളോട് മാത്രമായിരിക്കും ആ ഒരാളോട് മാത്രം… അത് ഒരുപക്ഷേ പൂർണതയിൽ എത്തിയിട്ടുണ്ടാവില്ല. എന്നാലും ജീവിതാന്ത്യം വരെ അതു നിറഞ്ഞു നിൽക്കും. ഒരു സൂര്യ തേജസ്സായി പ്രേമവും… പ്രേമം തോന്നിയ ആളും.. ഒരിക്കലും മായാതെ മങ്ങാതെ തെളിഞ്ഞു തെളിഞ്ഞു ഇങ്ങനെ നിൽക്കും… Mam എന്നുള്ള വിളി ചിന്തയിൽ നിന്ന് ഉണർത്തി. സാമുവൽ ആണ് കോളേജിലെ പ്യൂൺ. ക്ലാസ് കഴിഞ്ഞു, മാഡം പോകുന്നില്ലേ ? “അതെയോ…
Author: Seji Rajeev
വിസിറ്റിംഗ് റൂമിൽ ഇരുന്നുകൊണ്ട് അലക്ഷ്യമായി പുറത്തേക്ക് നോക്കുകയായിരുന്നു ഞാൻ, ആകെ മനുഷ്യനെ കാണാൻ പറ്റുന്നത് ഇവിടെ ഇരുന്നാൽ മാത്രമാണ്… കുറച്ചു ദിവസമായി ഇതാണല്ലോ തൻ്റെ പതിവ്, ജോലി ഒന്നും ചെയ്യേണ്ട, സ്കൂളിൽ പോകേണ്ട, ക്ലാസ് എടുക്കണ്ട, ചുമ്മാ ഇങ്ങനെ ഇരിക്കുക! ഭക്ഷണവും ആവശ്യം വേണ്ട സാധനങ്ങളും ഗേറ്റിൽ എത്തും. പോയി എടുക്കുക, കഴിക്കുക, ഉറങ്ങുക… മനുഷ്യരെ കാണാൻ പറ്റില്ല എന്നത് ഒഴിച്ചാൽ സുഖപരിപാടി. വായിക്കാനും എഴുതാനും ഒക്കെ ഒരുപാട് സമയം. ചിക്കൻപോക്സ് പറ്റിച്ച പണി! എന്നിരുന്നാലും ചിക്കൻപോക്സ് വന്നതുകൊണ്ടാണ് താൻ ഇത്രയധികം പുസ്തകങ്ങൾ വായിച്ചത്. ഈ ഒരു മാസം എത്ര പെട്ടെന്നാണ് കടന്നു പോയത്. ഏതായാലും ചിക്കൻപോക്സ് വന്നത് നന്നായി. ഇതു വന്നില്ലായിരുന്നുവെങ്കിൽ താനി പുസ്തകങ്ങൾ ഒന്നും തന്നെ വായിക്കില്ലായിരുന്നു. നന്ദി ചിക്കൻപോക്സ്, നന്ദി… ആരോ ഗേറ്റ് തുറക്കുന്നത് പോലെ തോന്നി. കൈ കണ്ടപ്പോഴേ മനസ്സിലായി, തൻ്റെ ഓപ്പോളാണെന്ന്. താൻ ഓടിച്ചെന്നപ്പോഴേക്കും ഓപ്പോൾ കാറിലേക്ക് കയറി. കാർ ഉള്ളിലേക്ക് എടുത്തു, പോർച്ചിലേക്ക്…
പ്രതികരണം സ്വഭാവത്തിന്റെ പ്രതിനിധിയാണ്…. വികാരം വിവേകത്തിന്റെ പ്രതിയോഗിയും…… .
സമയം വൈകുന്നേരം ആകുന്നു. വാച്ചിൽ നോക്കിയിട്ടും, ബസ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിട്ടും, യാമിനിക്ക് മനസ്സിനെ നേരെയാക്കാൻ പറ്റിയില്ല. ആകെ ഒരു വേവലാതി രണ്ട് സ്റ്റോപ്പ് കൂടി കഴിഞ്ഞാൽ മഞ്ചാടിക്കുന്ന് തൻ്റെ ജന്മനാട്.. പുറത്തേക്ക് നോക്കി വൈകുന്നേരങ്ങൾക്ക് ദിവസത്തിൻറെ പ്രസന്നമായ മുഖഭാവമാണ്. മരണ മുഹൂർത്തം എത്തിയ ഒരു മനുഷ്യന്റെമുഖത്തെപ്രശാന്തത പോലെ… ബസ്സിൽ ഡ്രൈവറും കണ്ടക്ടറും താനും മാത്രമായി. താടി വെച്ച ആ ഡ്രൈവർ തിരിഞ്ഞ് തന്നോട് ചോദിച്ചു ഇവിടെ കണ്ടു പരിചയം ഇല്ലല്ലോ? മഞ്ചാടിക്കുന്നിലേക്ക് ആണോ? ഇനിയിപ്പോ തിരിച്ച് ടൗണിലേക്ക് ഇന്ന് ബസ്സും ഇല്ല ആരാ? എവിടേക്കാ? അയാൾ വീണ്ടും ചോദിച്ചു ചോദ്യം കേട്ടപ്പോൾ കണ്ടക്ടറും അടുത്തേക്ക് വന്നു മഞ്ചാടിക്കുന്നിലേക്ക് ഒരു സുഹൃത്തിൻറെ വീട് അവിടെയാണ് സുഹൃത്തോ അത് ആര്? ആണോ, പെണ്ണോ? അയാൾ വിടാൻ ഭാവമില്ല അപ്പോഴേക്കും ബസ് മഞ്ചാടിക്കുന്നിലെത്തി തൻ്റെ തൃപ്പങ്ങോട്ട് അപ്പൻെറ മുൻപിലേക്ക്. ബസ്സിൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിനു മുന്നിലേക്ക് നടന്നു. ചെരുപ്പ് അഴിച്ച്, കൈകൾകൂപ്പി പ്രാർത്ഥിച്ചു…
അർഹതയില്ലാത്തവർക്ക് മനസ്സിൽ ഇടം നൽകരുത്…… കപ്പലിനെ താങ്ങി നിർത്തുന്നത് കടൽ ജലമാണ്…………. പക്ഷേ അകത്തേക്ക് ഇടം കൊടുക്കാത്തിടത്തോളം മാത്രം..…………
പ്രിയപ്പെട്ട എൻ്റെ എഴുത്തുകാരാ ആദ്യമായി ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു, എന്തിന് എന്നല്ലേ? പറയാം. ‘താങ്കളുടെ കഥാപാത്രത്തിന്റെ പേര് മോഷ്ടിച്ചതിന് (ലോലയിലെ കഥാനായകന്റെ പേര്) ‘ ക്ഷമിക്കുക എഴുത്തുകാരാ… എൻ്റെകൗമാര കാലങ്ങളിൽഞാൻ ഏറ്റവും തവണ വായിച്ച പുസ്തകം… താങ്കളുടെ ലോല.. … ആ കഥയിലെ നായികയായ ലോല വിൽ ഫ്രെഡിനെക്കുറിച്ച്താങ്കൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെയല്ലേ… ലജ്ജാശിലയായ ഒരു അമേരിക്കൻ പെൺകുട്ടി, എത്ര മനോഹരമായിരുന്നു അവരുടെ പ്രണയം… വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നി മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക… വേർപാടിന്റെ 34 വർഷങ്ങൾ, നഷ്ടം നവംബറിന്റെതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ് അവനവൻ്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്… പക്ഷേ എല്ലാവർക്കും ഒരുപോലെ വലുതാണ് എന്ന് കരുതുന്ന ചില നഷ്ടങ്ങളും ഉണ്ട്, അതിൽ ഒന്നാണ് മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനും സംവിധായകനുമായ പത്മരാജൻ സാറിൻ്റെ ത്.. … താൻ ഇന്നും സങ്കടത്തോടെ ഓർക്കുന്നു ആ ദിവസം സ്കൂളിൽനിന്ന് അവസാന…
വീണ്ടും 33 വർഷങ്ങൾക്കുശേഷം ഞങ്ങൾ പത്താം ക്ലാസിലെ കൂട്ടുകാർ ഒന്നിക്കുന്നു. അതേ സ്കൂളിൽ, അതേ വീണ്ടും ഒരു ഒത്തുചേരൽ, ഏകദേശം 6 ഡിവിഷനിൽ ആയി 240 പേർ, വീണ്ടും ഒരുമിച്ചു കൂടുന്നു. മാത്രമല്ല അന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ കൂടി ആദരിക്കുന്നു. അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. ഡിസംബർ 22 ഞായറാഴ്ച… സ്കൂൾ മുറ്റത്തേക്ക് കാൽ വെച്ചപ്പോൾ തന്നെ മനസ്സിനും ശരീരത്തിനും ഒരു കുളിർമ തോന്നി. തന്റെ വിദ്യാലയത്തിന് ഒരു മാറ്റവുമില്ല പക്ഷേ താൻ മാറിയിരിക്കുന്നു അന്നത്തെ 15 കാരിയിൽ നിന്ന് 48 കാരിയിലേക്ക്. ആദ്യമായി തൻറെ കണ്ണുകൾ എത്തിയത് ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക് അത് അടച്ചിട്ടിരിക്കുന്നു. സ്കൂൾ അങ്കണത്തിനു മുൻപിൽ ആയി ബിജു അച്ഛനും രാജീവും ഒക്കെ നിന്നിരുന്നു അവരോട് കുശലം പറഞ്ഞു നടന്നപ്പോൾ ദേ വരുന്നു. ശ്രീജിത്ത്, ആനന്ദ ശിവരാജ്, സാജു, ഷൈൻ, എന്നിങ്ങനെ പോകുന്നു. അവർക്ക് ഹസ്തദാനംകൊടുത്തു തിരിഞ്ഞപ്പോൾ ശ്രീജിത്തിന്റെയും സാജുവിന്റെയും കമന്റ് അല്ല…
അകറ്റി നിർത്തേണ്ടവരെ അകത്ത് പ്രതിഷ്‌ഠിക്കരുത്. ശത്രുവിന്റെ വലുപ്പത്തെക്കാൾ ശത്രുതയുടെ വലുപ്പമാണ് അപകടകരം…
“നന്ദേട്ടാ ഒന്ന് എണിക്ക് നേരം വെളുത്തു. ഇപ്പോ തന്നെ 6 മണിയായി. ഇനി വളരെ കുറച്ച് മണിക്കൂറുകളെ ഉള്ളൂ ഈ വർഷം തീരാൻ.. ശ്ശൊ ഒന്ന് എണീക്കു ന്നേ… ” “അല്ല ചാരു, 45 ദിവസം എങ്കിലും ഞാൻ ഒന്ന് സ്വസ്ഥമായി കിടന്നോട്ടെ, നീയെന്നെ വെറുതെ വിടൂ. ചാരു പ്ലീസ്… “, ഇതും പറഞ്ഞ് നന്ദകുമാർ പുതപ്പ് തലയിലേക്കിട്ട് വീണ്ടും ഉറങ്ങാൻ ആരംഭിച്ചു… “അല്ല നന്ദേട്ടാ നിങ്ങൾ കിടന്നോളൂ, പക്ഷേ കടയിൽ പോയി ഒരു 200 പേജിന്റെ പുസ്തകം വാങ്ങി തന്നിട്ട് സ്വസ്ഥമായി കിടന്നു ഉറങ്ങിക്കോ. ” “അല്ല ചാരു, അതിപ്പോ എന്തിനാ പുസ്തകം ? നീ വല്ലതും പഠിക്കാൻ പോകുന്നുണ്ടോ? അതോ ആർക്കെങ്കിലും കൊടുക്കാനോ?” “നന്ദേട്ടാ നിങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ. പിന്നെ പഠിക്കാൻ… അത്.. അത്.. പിന്നെ. പിന്നെ.. അത്… ” “എന്തിനാടി പറയ്” “അത് എനിക്ക് അടുത്തവർഷം ചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടി…
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിൽ ഇരിക്കുകയാണ് തെരേസ, ഓർക്കുംതോറും തെരേസക്ക് ആകുലതയേറി. വർഷങ്ങൾക്കുശേഷം ജന്മ നാട്ടിലേക്ക് ഒരു യാത്ര. അതെ 22 വർഷങ്ങൾക്കു ശേഷം… തെരേസ ആലോചിച്ചു ഈ യാത്ര ഇപ്പോൾ വേണമായിരുന്നോ ഈ ക്രിസ്മസ് കാലത്ത്? ചിന്തകൾ മത്തുപിടിപ്പിച്ചു ഹാൻഡ്ബാഗ് കസേരയിൽ വെച്ച് തെരേസ ബാൽക്കണിയിലേക്ക് നടന്നു. താഴെ നിരനിരയായി വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു കോട്ടയം ബസ് സ്റ്റാൻഡിൽ ബസ്സുകൾ പാർക്ക് ചെയ്തിരിക്കുന്നത് പോലെ. ഏകദേശം രാത്രി ഒരു മണിയോടെ എമിറേറ്റ്സ് വിമാനം ദുബായി എയർപോർട്ടിൽ നിന്നും പറന്നുയർന്നു. മൂന്നു മണിക്കൂർ 35 മിനിറ്റ്… വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തു. കസ്റ്റംസ് ക്ലിയറൻസിനിടക്കും മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു വേണമായിരുന്നോ ഈ യാത്ര… ഒരു കണക്കിന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. പുറത്തേക്ക് നടക്കുമ്പോൾ കണ്ടു വരുന്നവരെ കാത്തുനിൽക്കുന്ന ബന്ധുക്കൾ സുഹൃത്തുക്കൾ മറ്റുള്ളവർ. കണ്ടപ്പോൾ കണ്ണുനിറഞ്ഞു തനിക്കു മാത്രം. ആരുമില്ലല്ലോ… വീണ്ടും മനസ്സ് ചോദിച്ചു ആരുമില്ലേ തനിക്ക്? അറിയില്ല……
