Author: Hussain MK

അങ്ങിനെ സുലൈമാൻ കിഴങ്ങ് വിൽക്കാൻ തീരുമാനിച്ചു. കിഴങ്ങെന്ന് വച്ചാൽ ഉരുളൻകിഴങ്ങ്. ഒരു ഉന്തുവണ്ടിയിലാണ് സുലൈമാൻ്റെ കിഴങ്ങ് വിൽപ്പന. അങ്ങിനെ റോഡ് സൈഡിൽ തിരക്കൊഴിഞ്ഞ ഒരു സ്ഥലത്ത് ഉന്തുവണ്ടി നിർത്തിയിട്ട് സുലൈമാൻ വിൽപന ആരംഭിച്ചു. വാഹനത്തിൽ പോകുന്ന പലരും സുലൈമാൻ്റെ കിഴങ്ങ് വാങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു ടീം സുലൈമാൻ്റെ കിഴങ്ങെടുത്ത് പൊട്ടാറ്റോ എന്നും പറഞ്ഞ് കവറിലാക്കിക്കൊണ്ടിരുന്നു. സുലൈമാനും വിചാരിച്ചു പൊട്ടിയ കിഴങ്ങിന് പൈസ കുറക്കേണ്ടി വരുമെന്ന്. എന്നാൽ അവർ കൃത്യമായ പൈസ തന്നെ സുലൈമാൻ്റെ കയ്യിൽ കൊടുത്ത് പൊട്ടാറ്റോയുടെ കവറുമായി പോയി. സുലൈമാനിത് വളരെ അതിശയമായി. പൊട്ടിയ കിഴങ്ങിനാണ് ശരിയായ ആവശ്യം എന്ന് സ്വാഭാവികമായും സുലൈമാൻ ചിന്തിച്ചു. കാരണം ആ കിഴങ്ങ് വാങ്ങിപ്പോയ ടീം പൊട്ടാറ്റോ എന്ന് പറഞ്ഞു കൊണ്ടാണ് കിഴങ്ങ് കവറിലാക്കിയത്. അതു കൊണ്ട് തന്നെ ഇനി വരുന്നവർക്ക് പൊട്ടിയതും വിണ്ടതും ചതഞ്ഞതുമായ കിഴങ്ങ് തന്നെ കൊടുത്ത് സന്തോഷിപ്പിക്കണമെന്ന് സുലൈമാനും തീരുമാനിച്ചു. പിന്നീട് വന്ന ഒന്നു…

Read More

നിൻ മനം തേടി ഞാൻ നിന്നെ സമീപിച്ചാൽ എന്തിനീ എന്തിനീ നൊമ്പരങ്ങൾ പൊയ് പോയ നാളുകൾ തിരിച്ചു വന്നീടുമോ പൊയ് പോയ രാവുകൾ തിരിച്ചു വന്നീടുമോ ഇനിയും നീ കാത്തിടുന്ന – താർക്കു വേണ്ടി. എന്റെയീ പാട്ടുകൾ വീണമീട്ടീടുവാൻ രാഗമായ് എന്നും നീ വന്നീടുമോ തേനിശൽ പെയ്യുമീ മധുരമനോഹര ഗാനങ്ങൾ ചേർത്തു വച്ച – താർക്കു വേണ്ടി

Read More

ഒരു ബംഗാളി ഞമ്മളെ കടയിൽ വന്ന് ചോദിച്ചതാ ഈസ് റ്റോ പോപ്പി. നല്ല തിരക്കുള്ള സമയമായതിനാൽ ഇപ്പൊ തരാമെന്ന് ഞാൻ പറഞ്ഞു. സംഗതി എന്താണെന്ന് മനസ്സിലാവണ്ടെ. എന്റെ ബുദ്ധിമുട്ട് കണ്ടിട്ടാവണം ബംഗാളി തന്നെ ഈസ്റ്റോ പോപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ബംഗാളിയോട് തലങ്ങും വിലങ്ങും തിരിച്ചും മറിച്ചും ചോദിച്ചിട്ടും മനസ്സിലാവണ്ടെ ഈസ് റ്റോ പോപ്പി. പത്ത് മിനിറ്റിലധികം സമയം ബംഗാളി തിരഞ്ഞിട്ടും ഈസ് റ്റോ പോപ്പി കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ ബംഗാളി സ്ഥലം വിട്ടു. കടയിൽ വരുന്ന ബംഗ്ല ഭാഷ അറിയുന്നവരോടൊക്കെ ഈസ് റ്റോ പോപ്പി അറിയുമോന്ന് ചോദിച്ചു. ഈസ്റ്റേൺ കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം തിരിച്ചും മറിച്ചും പരിശോധിച്ചു.. ഞാനും രണ്ട് സഹായികളും തിരഞ്ഞു തളർന്നു. സംഗതി ഇവിടെയുണ്ടെന്നും മറ്റൊരു ബംഗാളി ഇവിടെ നിന്ന് വാങ്ങിയിട്ടുണ്ടെന്നും ബംഗാളിയുടെ സംസാരത്തിൽ നിന്ന് മനസ്സിലായിരുന്നു. പക്ഷേ ഈസ് റ്റോ പോപ്പി മാത്രം മനസ്സിലായില്ല. തിരഞ്ഞു തിരഞ്ഞു മടുത്ത് ഒരു മൂലയ്ക്കിരുന്നപ്പോഴാണ് വിറളി പിടിച്ചു കൊണ്ട് ബംഗാളി…

Read More

തിരയുകയാണ് ഞാൻ ഈ വഴിത്താരയിൽ ഇറ്റിറ്റു വീണ നിൻ ‘മിഴി’ത്തുള്ളികൾ. ഒരിക്കലും മായാത്ത ഓർമ്മച്ചെപ്പിലെ മധുരമായൊഴുകുന്ന വരികൾ തീർക്കാൻ. ഹുസൈൻ എം കെ

Read More

പൊട്ടിവീണ മാലയിലെ ചിതറിത്തെറിച്ച മുത്ത്മണികളെപ്പോലെയായിരുന്നു അന്നാകാശത്ത് നക്ഷത്രങ്ങൾ. കുളിർ കാറ്റ് വീശുന്ന ഭൂമിയുടെ വിരിമാറിലന്ന് നിലാവിനാൽ അലങ്കരിച്ചിരുന്നു. നീ യാത്രയായിപ്പോയ വഴികളിൽ നിഴലുകൾ ഭീതിപ്പെടുത്തുന്ന രൂപം പൂണ്ടിരുന്നു. എങ്കിലും ഞാൻ കാത്തിരിക്കുകയാണ്, നീ എന്നെ തഴുകിയുറക്കിയ രാവുകളെ ധന്യമാക്കുവാൻ. മഴയോട്……… ഹുസൈൻ എം കെ

Read More

സുലൈമാൻ്റെ പെങ്ങൾ പ്രസവിച്ചതാണ് സംഭവത്തിന്നാധാരം. പെങ്ങൾ പ്രസവിച്ചപ്പോൾ വീട്ടിലെത്തിയ വിവിധങ്ങളായ തീറ്റ സാധനങ്ങൾ ലാക്കാക്കി സുലൈമാൻ ഇടയ്ക്കിടയ്ക്ക് അടുക്കളയിലേക്ക് തേരോട്ടം നടത്തും. ഹോർലിക്സ്, ബൂസ്റ്റ്, കാട മുട്ട, നാടൻ കോഴിമുട്ട, പഴവർഗ്ഗങ്ങൾ, അരിഷ്ടങ്ങൾ ഇവയെല്ലാം ഈ സമയത്ത് അടുക്കളയിൽ സുലഭമാണ്. മാത്രമൊ കിളി കിളി കിക്കിളി പോലുള്ളൊരു ഹോം നഴ്സും അവിടെയുണ്ട്. ഹോം നഴ്സിനെ സുലൈമാന് വളയ്ക്കാൻ അറിയാത്തതുകൊണ്ട് ഹോം നഴ്സ് സുലൈമാനെ വളച്ചോട്ടെ എന്ന ഒരു ലക്ഷ്യവും അവനുണ്ട്. ശാരീരികമായി വളവുള്ള സുലൈമാന് തലക്ക് വല്യ വെളിവില്ലെ എന്ന് കിളി കിളി കിക്കിളിക്ക് തോന്നാതിരിക്കാൻ സുലൈമാൻ്റെ ഉമ്മയും മറ്റുള്ളവരും അതീവ ജാഗ്രത തന്നെ പുലർത്തിയിരുന്നു. അതു കൊണ്ട് തന്നെ സുലൈമാനെ വാനോളം പുകഴ്ത്തിക്കൊണ്ടാണവർ കിക്കിളിയുടെ മുമ്പിൽ അവതരിപ്പിച്ചത്. സുലൈമാൻ സൽസ്വഭാവിയാണെന്നുള്ള ധാരണയിൽ കിക്കിളി സുലൈമാനുമായി അടുത്തിടപഴകാനൊക്കെ തുടങ്ങി. ഇത് സുലൈമാനെ രോമാഞ്ചകഞ്ചുകനാക്കി. അനുരാഗത്തിൻ്റെ പോക്കുവെയിലിൽ സുലൈമാൻ പലപ്പോഴും ഉല്ലസിച്ചു. കിന്നരിച്ചെത്തുന്ന മന്ദമാരുതൻ്റെ തലോടലിൽ സുലൈമാൻ പലപ്പോഴും നിർവൃതി പൂണ്ടു. ഈറൻ…

Read More

പണ്ടു പണ്ട് അതായത് പത്തിരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് കുഞ്ഞാപ്പു ഒരു യാത്ര പോയി. ദൂരെയെങ്ങുമല്ല, കുറച്ചപ്പുറത്തേക്ക് തന്നെ. മിനി ബസ്സുകൾ നിരത്തുകൾ കയ്യടക്കും മുന്നെ ജീപ്പുകളായിരുന്നല്ലൊ ആ ജോലി ഭംഗിയായി നിർവ്വഹിച്ചിരുന്നത്. യുവാവായ കുഞ്ഞാപ്പൂന് ജീപ്പിന് പിന്നിൽ തൂങ്ങിപ്പോവുക ഒരു ഹരമുള്ള കാര്യമായിരുന്നു. അതെന്താന്ന് വച്ചാൽ എല്ലാവരും ജീപ്പിൽ നിന്ന് ഒരുമിച്ച് ഇറങ്ങുമ്പോൾ ആദ്യം ഇറങ്ങി കാശ് കൊടുക്കാതെ സൂത്രത്തിൽ ചാടി ഓടാമല്ലൊ. അന്നും കുഞ്ഞാപ്പു ജീപ്പിൽ പോയത് തൂങ്ങിയിട്ടു തന്നെയായിരുന്നു. എളുപ്പത്തിൽ ഇറങ്ങാൻ നടുവിലെ സ്റ്റപ്പിൽ കുഞ്ഞാപ്പു നിലയുറപ്പിച്ചു. രണ്ട് കൊമ്പത്തും വേറെയാളുകൾ. ഉള്ളിൽ സ്ത്രീകളും കുട്ടികളും അവരുടെ പുരുഷൻമാരും. നമ്മുടെ കുഞ്ഞാപ്പൂൻ്റെ രണ്ടു ഭാഗത്തുമായി നാല് പേരോളം ഉണ്ട്. അങ്ങിനെ അടിപ്പാടി ജീപ്പ് ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നു. പക്ഷേ നിർത്തുന്നതിന് മുന്നേ മുന്നിലെ വണ്ടി പെട്ടെന്ന് നിർത്തിയത് കുഞ്ഞാപ്പൂൻ്റെ ഡ്രൈവർ ശ്രദ്ധിച്ചില്ല. ശ്രഡ മുഴുവൻ ആരൊക്കെ ഇറങ്ങിയോടും എന്നതിലായിരുന്നു. പക്ഷേ മുന്നിലെ വണ്ടിയുടെ അകാലത്തിലുള്ള നിർത്തൽ കാരണം കുഞ്ഞാപ്പൂൻ്റെ വണ്ടിക്ക് സഡൻ…

Read More

(കഥാകൃത്തിന്റെ ലോകം- ഭാഗം ഒന്ന്)  കഥയുടെ ടേണിംഗ് പോയിന്റിൽ വച്ചാണ് കഥാകൃത്തിന്റെ ശ്രദ്ധ മാറ്റിക്കൊണ്ട് ആ വാചകം കടന്ന് വന്നത്. “ദിഗന്തങ്ങൾ”. തനിക്ക് വ്യക്തമായി അറിയാവുന്ന ആ വാചകം താൻ മറന്നു പോയിരിക്കുന്നു. വ്യാപകമായി ഉപയോഗിച്ചിരുന്ന ആ പദം താനെന്തു കൊണ്ട് മറന്നു എന്നത് കഥാകൃത്തിനെ ആശ്ചര്യപ്പെടുത്തി. തനിക്ക് പ്രായാധിക്യമായോ എന്ന ചിന്തകഥാകൃത്തിന്റെ അന്തരംഗങ്ങളിൽ പ്രകമ്പനം കൊള്ളിച്ചു. മറന്നു പോയ വാക്കിന്റെ അർത്ഥ തലങ്ങൾ തേടി താൻ ഡിക്ഷണറിയിലേക്ക് നോക്കേണ്ടതുണ്ടോ എന്ന് കഥാകൃത്ത് ചോദിച്ചത് സ്വന്തം ആത്മാവിനോടായിരുന്നു. പക്ഷേ അത് ശബ്ദമായി രൂപാന്തരപ്പെട്ടപ്പോൾ കേൾക്കാനൊരാളുണ്ടായി എന്നത് കഥാകൃത്തിനെ സംബന്ധിച്ച് ഒരു ജാള്യത തന്നെ. മറ്റാരുമല്ല. സ്വന്തം ഭാര്യ. അടുക്കളയിലെ അവസാന പോരാട്ടവും കഴിഞ്ഞ് ഭാര്യ റൂമിലെത്തിയത് തന്റെ ലക്ഷ്യബോധമില്ലാത്ത ചിന്തകൾക്കിടയിൽ കഥാകൃത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. ” ഒലക്കേടെ മൂട്. നിങ്ങളൊന്നു പോയിക്കെടന്നൊറങ്ങു മനുഷ്യാ” എന്ന ഭാര്യയുടെ മറുപടിയിൽ ഒലക്കേടെ മൂട് മാത്രമാണ് കഥാകൃത്തിന് കേൾക്കാൻ കഴിഞ്ഞത്. ബാക്കി ഭാഗം വാതിലടയുന്ന കര കര…

Read More

തൊട്ടടുത്ത ഗ്രാമത്തിലെ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ആരോഗ്യ വകുപ്പിൻ്റെ കർശന പരിശോധന ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ നടക്കുന്നതിനിടയിൽ നമ്മുടെ കടയിലും കയറി വന്നു ഒരു സംഘം ഉദ്യോഗസ്ഥർ. ഒരു തുമ്പും കിട്ടാത്തതിനാൽ അവർ കയറിപ്പിടിച്ചത് എൻ്റെ മൂക്കിൻ തുമ്പത്ത്. ഞാൻ മാസ്ക്കിട്ടിട്ടില്ലത്രെ. പോരാത്തതിന് അവരിലൊരുവൻ എൻ്റെ മൂക്കിനൊരു തോണ്ടലും. കലികയറിയ ഞാൻ സർക്കാരുദ്യോഗസ്ഥനാണെന്നൊന്നും നോക്കിയില്ല. അവൻ്റെ മുഖമടച്ചൊന്നു കൊടുത്തു. അടി കൊണ്ട അവനും മദമിളകിയ പോലായി. പിന്നെ പറയേണ്ടല്ലൊ പൂരം. കണ്ടു നിന്നവരെല്ലാവരും കൂടി ഞങ്ങളെ പിടിച്ചു മാറ്റിയെങ്കിലും അടി കൂടുതൽ കൊണ്ട അവൻ പണി പറ്റിക്കുമെന്ന് കരുതിയില്ല. എല്ലാവരും പിടിവിട്ട സമയത്ത് അവനോടി വന്ന് എൻ്റെ നടുപ്പുറത്തിനിട്ടൊരു ചവിട്ട്. നിനച്ചിരിക്കാത്ത ആക്രമണത്തിൽ ഞാൻ കറങ്ങി ചന്തിയും കുത്തി താഴെ വീണു. രാത്രി ഭാര്യയോടൊത്ത് ഉറങ്ങാൻ കിടക്കുമ്പോൾ പരമാവധി ചുമരിനോട് ചേർന്ന് കിടക്കുക. എത്ര ചവിട്ടു കൊണ്ടാലും താഴെ വീഴില്ല ഉറപ്പാ. സൂർത്തുക്കളെ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. ഹൊ! എന്നാലും ആ ചവിട്ടിൻ്റെ…

Read More

ഉമ്മാന്റെ ഖബറിടത്തിൽ നിന്ന് സലാം പറഞ്ഞ് പിരിയുമ്പോൾ ഹൃദയത്തിൽ ഉരുണ്ടുകൂടിയിരുന്ന കാർ മേഘങ്ങൾ കണ്ണുനീരായി ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു. അണ പൊട്ടിയ സങ്കടം ആർത്തലച്ചു കുത്തിയൊഴുകിയപ്പോൾ മുഖത്തെ ഭാവമാറ്റങ്ങൾ കൈ കൊണ്ടു മറച്ചു പള്ളിപ്പറമ്പിലെ ഖബറിസ്ഥാനിൽ നിന്ന് ഞാൻ മുറ്റത്തേക്ക് കയറി. മുറ്റത്തിനോട് ചേർന്ന കശുമാവിൻ ചുവട്ടിലെ തണലിൽ നിന്ന് ഖബറുകൾക്ക് മുകളിലെ പൊന്തകൾ വെട്ടിമാറ്റുന്നത് നോക്കി നിൽക്കുകയാണ് പള്ളിമുക്രിയും പള്ളിക്കാർന്നോരും. പള്ളിക്കുള്ളിൽ കയറിയ ഞാൻ അവിടത്തെ പ്രായം ചെന്ന ഉസ്താദിനോടു സലാം പറഞ്ഞു പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ടും ഉസ്താദ് പുഞ്ചിരിക്കുകയായിരുന്നു. എങ്ങനെ പുഞ്ചിരിക്കാതിരിക്കും, സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി കണ്ണുനീരൊഴുക്കുന്ന മക്കളെ കാണുമ്പോൾ സന്തോഷിക്കുക തന്നെയല്ലെ വേണ്ടത്. പുറത്തെ പൈപ്പിൽ നിന്നും മുഖം കഴുകി, തുടച്ച് ധൃതിയിൽ നടക്കാനൊരുങ്ങവെ കാർന്നോര് വന്നു വലതുകരം കവർന്നു. കാർന്നോരുടെ കൈയിലുണ്ടായിരുന്ന ചുരുട്ടി മടക്കിയ നോട്ടുകൾ എന്റെ കൈയിലേക്ക് അമർത്തിയപ്പോൾ അദ്ദേഹം എന്തെന്നില്ലാത്ത നിർവൃതി അനുഭവിക്കുന്നുണ്ടായിരിക്കും. സംഭാവന. രഹസ്യമായി നൽകുന്ന ഈ സംഭാവനയാണ് പളളിക്കാർന്നോർ…

Read More