നാട്ടിലെ മുത്തി, പാറുവമ്മ നെയ്തന്ന തഴോല പൂവട്ടിയുമായ് ബാല്യം രാക്കര കുന്നേറും. കാശിത്തുമ്പ കാക്കപ്പൂ കണ്ണാന്തളി കാട്ടുചേമന്തി മുക്കൂറ്റി തുമ്പപ്പൂ.. ഹായ്..! പൂമൂടിയ പച്ചക്കാട്, വട്ടത്തിൽ വട്ടിയിലാദ്യ പൂക്കളമിടുന്നു. പിന്നെ അത്തമിടും, വ്രീളാവതി തുമ്പപ്പൂ. ചോന്ന ചെമ്പരത്തി ചോതിയും വാലൻപൂ മൂലക്കളവും പത്തുനിറം പൂക്കളായുത്രാടവും തുമ്പയും തൃക്കാക്കരയപ്പനുമായ് തിരുവോണുവും ചാണകം മെഴും. ഒരുനാൾ മുത്തിയും പൂക്കളും പൂവട്ടിയുമൊരു കഥയായ്.. രാക്കരക്കുന്ന് ജെ സി ബി മെഴുകി.. എങ്കിലുമോർമ്മകൾ കുന്നിറങ്ങി ഓണമെത്തുമ്പോൾ തമിഴ്മക്കൾ, മഞ്ഞയും ചോപ്പും ജെമന്തിയും ചെണ്ടുമല്ലീമിരുന്നു മുറ്റത്തു മാവേലിക്കായ് പൂക്കുട നീർത്തുന്നു..
Author: സിന്ധു ഭാരതി
പലചരക്ക് കടകള് തുടങ്ങി പച്ചക്കറിച്ചന്ത വരെ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓടിപ്പാഞ്ഞു കേറിറങ്ങി വാങ്ങിക്കൂട്ടി, ഓണക്കോടി തയ്ച്ചത് മേടിക്കാനുമോടി കാവറുത്തതും ശർക്കരപെരട്ടിയും വറുത്തുകോരി ഉത്രാടക്കളവുമിട്ട് ഉപ്പേരി പുളിയിഞ്ചി- യച്ചാറും കൂട്ടി ഒന്നാമോണോമു- ണ്ടേമ്പക്കോം വിടവേ ഉള്ളും പാഞ്ഞുകാളി.. തമ്പ്‌രാനേ..കീശ കാലിയായി!!
