ഒന്നാം ഭാഗം മുതൽ വായിക്കൂ.ഭാഗം 6 “ഗായത്രി തളരരുത്.. കൂടുതൽ ശക്തിയോടെ കൂടെനിന്ന് രാം മോഹനെ തിരിച്ചുകൊണ്ടുവരണം ” മൗനം മുറിച്ചുകൊണ്ട് ഡോക്ടർ തുടർന്നു. “പരീക്ഷണങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും . അതതിജീവിക്കുകതന്നെയാണ് അതിനെ മറികടക്കാനുള്ള മാർഗ്ഗം ” “ഇതിന് എത്ര കാലം ചികിത്സ തുടരേണ്ടിവരും?” സംയമനം വീണ്ടെടുത്ത ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. “അവിടെയും ചെറിയ പ്രശ്നമുണ്ട്. പാരമ്പര്യമായിക്കിട്ടിയ അസുഖമായതിനാൽ ഒന്നിൽക്കൂടുതൽ ജീനുകൾക്ക് ക്രമക്കേടുണ്ടാവും. ” അതുകൊണ്ടുതന്നെ എത്ര കാലം വേണ്ടിവരുമെന്നോ എത്രത്തോളം വിജയകരമാവുമെന്നോ പറയാൻ പ്രയാസമാണ്. ” ” എന്നുവെച്ചാൽ പരിപൂർണ്ണമായ തിരിച്ചുവരവ് സാധ്യമല്ല അല്ലേ? ” അല്പം വ്യക്തതക്കൂടുതലിനുവേണ്ടി ഗായത്രി ചോദിച്ചു. ” അങ്ങനെയല്ല രാം മോഹൻ അസാമാന്യബുദ്ധിശക്തിയുള്ളയാളാണ്. ചികിത്സയും ഗായത്രിയുടെ കരുതലും എല്ലാംകൂടെയാവുമ്പോൾ ശരിയായേക്കാം. പക്ഷേ. അതിന്റെ റിസ്ക് ഫാക്ടർ പറഞ്ഞു എന്നുമാത്രം ” . ഗായത്രിയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഡോക്ടർ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു. “എനിക്കു മനസ്സിലായി ഡോക്ടർ … സത്യം പറഞ്ഞാൽ…
Author: Suma Sreekumar
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 5ഡോക്ടർ പതിയേ മിഴികൾ തുറന്നു…”രാം മോഹന് അമ്മ മാത്രമേ ഉള്ളൂ അല്ലേ?അച്ഛനെക്കുറിച്ചെന്തെങ്കിലും അറിയുമോ ?”ഗായത്രിയുടെ ആകാംക്ഷാഭരിതമായ കണ്ണകളിലേക്കു നോക്കി ഡോക്ടർ പതിയേ ചോദിച്ചു. അച്ഛന്റെ ഫോട്ടോപോലും കണ്ടിട്ടില്ലാത്ത ഗായത്രിക്ക് അമ്പരന്നുനിൽക്കാനല്ലേ കഴിയൂ…?”അറിയില്ല അല്ലേ ?”ഡോക്ടർ തുടർന്നു. ഇല്ലെന്നയർത്ഥത്തിൽ അവൾ പതിയേ തലയാട്ടി. “ഞാൻ പറയുന്ന കാര്യങ്ങൾ ഗായത്രി സമചിത്തതയോടെ ശ്രദ്ധിച്ചുകേൾക്കണം ” വലിയൊരു ദുരന്തവിവരണത്തിന് ആമുഖമെന്നോണം ഡോക്ടർ പറഞ്ഞു.അതു കേട്ടപ്പോള്‍ ഉള്ളിൽ വളർന്നുവന്നിരുന്ന ഭയം പത്തിവിടർത്തിയാടാൻ തുടങ്ങി.. “രാം മോഹന്റെയച്ഛൻ ആത്മഹത്യചെയ്തതാണ്.അതിനു ശേഷമെപ്പഴോ ആയിരിക്കാം അമ്മ ഗായത്രി ഇപ്പോൾ കാണുന്ന ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞത്. “തെല്ലിട മൗനംപൂണ്ട് ഡോക്ടർ തുടർന്നു.”അദ്ദേഹം ഒരു മാനസികരോഗിയിരുന്നു. അച്ഛന്റെയച്ഛനും അതുപോലെ മാനസികരോഗംതന്നെയായിരുന്നു.അദ്ദേഹവും ആത്മഹത്യചെയ്യുകയായിരുന്നു. ” അതേവഴിയിലൂടെയാണ് രാം മോഹന്റെയും യാത്ര. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ശോകത്തിന്റെ നേർത്ത ലാഞ്ഛനയുണ്ടായിരുന്നു.പിന്നീടു പറയാൻ വാക്കുകൾ കിട്ടാതെ ഡോക്ടർ അല്പനേരം ഗായത്രിയെ നോക്കി ഇരുന്നു.പ്രത്യേകിച്ചൊരു വികാരവും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല. ഒരു തരം ശൂന്യാവസ്ഥയിലെന്നതുപോലെ…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 4 പരിഹാറിനു മുന്നിൽ ഓട്ടോ നിറുത്തി, ഇറങ്ങിയപ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയതുപോലെ തോന്നി. അന്ന് ട്രെയ്നിൽവെച്ചുകണ്ട പരിചയംമാത്രമല്ലേ ഉള്ളൂ.. എങ്ങനെയിതൊക്കെ അവതരിപ്പിക്കും? എന്നിങ്ങനെ ചിന്തകൾ കാടുപിടിച്ചുകിടന്നു. നിശബ്ദത പടർന്നുപിടിച്ച ഇരുനിലക്കെട്ടിടം. ഗേറ്റ് തുറന്നപ്പോൾ പേരറിയാത്ത മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച മുറ്റം . എന്തെന്നില്ലാത്ത ഒരു ശാന്തത കളിയാടുന്ന അന്തരീക്ഷം. അപരിചിതത്വത്തിന്റെ പരിഭ്രമം ഗായത്രിയുടെ മുഖത്ത് തെളിഞ്ഞുനിന്നിരുന്നു. വിവരങ്ങളന്വേഷിക്കാൻ റിസപ്ഷനിലിരുന്ന് പത്രം വായിക്കുന്ന പ്രായമുള്ളയാളുടെയടുത്ത് ചെന്നു. എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് അയാൾ ഇങ്ങോട്ടു ചോദിച്ചു “ഗായത്രിയല്ലേ?” “വരുമെന്ന് പറഞ്ഞിരുന്നു. ഇരിക്കൂ… ഡോക്ടർ റൗണ്ട്സിലാണ് ഇപ്പോൾ വരും.” തന്റെ പേരുസഹിതം പറഞ്ഞുവെച്ചതോർത്തപ്പോൾ അല്പം സമാധാനം തോന്നി. മുൻവശത്തെ ടേബിളിൽ കിടന്നിരുന്ന വാരിക വെറുതേ മറിച്ചുനോക്കിയിരിക്കുമ്പോഴും ഗായത്രിയുടെ മിഴികൾ ചുറ്റുപാടുകൾ ശ്രദ്ധിക്കുകയായിരുന്നു. കൽത്തൂണകളും ഉമ്മറത്തെ വലിയ ഉരുളിത്താമരക്കുളവും അതിനടുത്തുള്ള വലിയ രണ്ടു കൽവിളക്കും തൊട്ടപ്പുറത്തെ കുഞ്ഞൻ അക്വേറിയവും എല്ലാം വളരെ ഭംഗിയായിത്തന്നെ സൂക്ഷിച്ചിരിക്കുന്നു. ഒരു നാലുകെട്ടിന്റെ…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം. 3അസ്വസ്ഥമായ ചിന്തകൾ പാറിനടക്കുന്ന മനസ്സിന് ഒരു തീരുമാനമെടുക്കാനാവുന്നില്ല. റാമിന്റെ പെരുമാറ്റം ഏറെ അന്യമായിത്തോന്നുന്നു. മിക്കവാറും സുഖമില്ലെന്ന് പറഞ്ഞ് കിടക്കും . ചിലപ്പോൾ അമിതഭക്തി … ഒരുപാടുനേരം സ്തോത്രവും പൂജയും. വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളു. ആരോടാണ് ഒന്നു സംസാരിക്കുക. ഒരിക്കലും റാമിന്റെ കുറ്റങ്ങളോ കുറവുകളോ ആരുമായും പങ്കുവെച്ചിട്ടില്ല. അങ്ങനെയൊരവസരം ഉണ്ടാക്കിയിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ശരി. മൂന്നു വർഷത്തെ അകന്നുനിന്നുള്ള ആരാധനയും മൂന്നു വർഷത്തെ ഒരുമിച്ചുള്ള ജീവിതവും. ഇതിനിടയിൽ മോശമായ ഒരനുഭവംപോലുമുണ്ടായിട്ടില്ല. തന്റെ ഗവേഷണപ്രബന്ധം സമർപ്പിക്കാനും വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ പ്രോഗ്രാമുകളിലും കൂടെനിൽക്കാറുണ്ട്. അല്ല; തന്നേക്കാൾ ശ്രദ്ധ റാമാനായിരുന്നു എന്നു പറയുന്നതാവും സത്യം. ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയാണെന്ന് സ്വയം അഹങ്കരിച്ചിരുന്ന നാളുകൾ. എന്നാൽ ഇനി അതൊക്കെ ചിതലരിച്ച ഓർമ്മകൾമാത്രമാവുമോ? ഓരോ ദിവസം ചെല്ലുംതോറും തീർത്തും അപരിചിതനായി മാറിക്കൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിലനുഭവപ്പെടുന്ന ഏകാന്തത… വല്ലാത്ത ശ്വാസംമുട്ടൽ…. വയ്യാ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ വിങ്ങിപ്പൊട്ടിപ്പോവും . കൂടപ്പിറപ്പോ അതുപോലുള്ള അടുത്ത…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 2 ഏകദേശം പതിനഞ്ചു മിനുട്ട് തുടർന്നുകൊണ്ടിരുന്ന നടത്തം അവസാനിപ്പിച്ചുകൊണ്ട് രാം മണലിൽ ഇരുന്നു; തൊട്ടടുത്ത് ഗായത്രിയും. തീർത്തും വിജനമായ ആ സ്ഥലം ഗായത്രിക്കും ഇഷ്ടമായി. അങ്ങനെയൊരു സ്ഥലത്ത് ഒരുപക്ഷേ, ഉള്ളുതുറന്ന് സംസാരിച്ചേക്കാം എന്ന ചെറിയ ഒരു പ്രതീക്ഷ. അവർ ആവേശത്തോടെ തീരം പുണരാൻ വെമ്പുന്ന തിരകളെ നോക്കിയിരുന്നു. വലിയ തിരകൾക്കിടയിൽ മുങ്ങിപ്പോവുന്ന കുഞ്ഞൻതിരമാലകൾ തീരംതൊടാനാവാതെ വിഷമത്തോടെ പിൻമാറുന്നു… മുഴുമിപ്പിക്കാതെ പാതിവഴിയിൽ കൊഴിഞ്ഞുവീഴുന്ന ജീവിതങ്ങൾപോലെ. “രാമിനെന്താ വിഷമം ? എന്തായാലും എന്നോടു പറഞ്ഞുകൂടേ?” അവന്റെ കൈയില്‍ പിടിച്ച് ഗായത്രി ചോദിച്ചു.” എന്തു വിഷമം?” മറുചോദ്യത്തിൽ ഉത്തരമൊതുക്കി. “പിന്നെന്താ ഈ മാറ്റം ?” ഗായത്രിയും വിട്ടില്ല.. “എന്നോടു പറയാമെങ്കിൽ പറയൂ … ” മറുപടി പറയാതെ കൈ വിടുവിച്ച് അവൻ തിരമാലകളെ നോക്കിയിരുന്നു. “എനിക്ക് തീരേ പരിചയമില്ലാത്ത ആളെയാണ് ഇപ്പോൾ കുറച്ചുദിവസമായി കാണുന്നത് “. അവൻ കേൾക്കാത്ത ഭാവത്തിൽ തിരയെണ്ണൽ തുടരുന്നു… ചോദിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ അവളും…
ഭാഗം 1 “എന്താ റാം ആലോചിക്കുന്നത്? ” അനന്തതയിലേക്ക് മിഴിനട്ടിരിക്കുന്ന റാം മോഹന്റെ ചിന്തകൾക്ക് വിരാമമിടാനെന്നവണ്ണം ഗായത്രിയുടെ ചോദ്യം… അതവന്റെ ചെവിക്കു പുറത്തെവിടെയോ തട്ടത്തെറിച്ചകന്നുപോയി… എപ്പോഴും ചിന്തകളുടെ ചിറകിലേറിയ ഭാവം… പ്രത്യേകിച്ച് ഒന്നിലും ഒരു താത്പര്യവുമില്ല… പലപ്പോഴും കുളിയും ഭക്ഷണം കഴിക്കലുംപോലും വല്ലാതെ നിർബന്ധിച്ചാൽമാത്രം. ഒരാഴ്ചയായി ഓഫീസിലും പോവുന്നില്ല.. ആ മാറ്റം ഗായത്രിയിൽ വല്ലാത്ത അസ്വസ്ഥത പടർത്തി. സദാ സമയവും കളിയും ചിരിയും തമാശയുമായി നടന്നിരുന്നയാൾ നിസ്സംഗതയുടെ ആൾരൂപമായിമാറി എന്നു വേണമെങ്കിൽ പറയാം… രണ്ടാഴ്ച മുൻപ് രാത്രിയിൽ സ്വപ്നം കണ്ട് ഞെട്ടിയുണർന്ന വിയർപ്പിൽ കുളിച്ച റാം ഒരു കുപ്പി തണുത്ത വെള്ളം മുഴുവൻ കുടിച്ചതോർത്തു… നല്ല ക്ഷീണത്താൽ ഉറങ്ങിപ്പോയതിനാൽ അതിനുശേഷം എന്താണ് നടന്നതെന്ന് ഗായത്രിക്കും ഓർമ്മയില്ല. എന്തുസ്വപ്നമാണ് കണ്ടതെന്ന് ആവർത്തിച്ചുചോദിച്ചിട്ടും റാം മറുപടി പറഞ്ഞതുമില്ല. രാവിലെ ഉണർന്നുനോക്കിയപ്പോൾ ജനാലയ്ക്കു പുറത്തേക്ക് മിഴിനട്ടിരിക്കുന്ന റാമിനെയാണ് കണ്ടത്. രാത്രിമുതൽ ഇരിക്കുകയാണോ അതോ രാവിലെ എഴുന്നേറ്റ ശേഷമിരിക്കുന്നതാണൊ എന്നൊന്നും മനസ്സിലായില്ല. വല്ലപ്പോഴുംമാത്രം സംസാരിക്കും. ഒരു വാഗ്മിയെപ്പോലെ,…
ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരുന്ന കാലം. ക്രിസ്തുമസ് പുതുവത്സരാഘോഷം നടക്കുന്ന സമയം. കോളേജ് മുഴുവൻ ആഘോഷത്തിൻ്റെ ലഹരിയിലാണ്. പുൽക്കൂടൊരുക്കൽ , ക്രിസ്തുമസ് ട്രീ തയ്യാറാക്കൽ, പുതിയ പാട്ടുകൾ പഠിക്കൽ…. തുടങ്ങിയ വിവിധ പരിപാടികളുമായി എല്ലാവരും ഓടി നടക്കുന്ന സമയം. ഇതിനു പുറമെ ഞങ്ങൾ അവസാന വർഷക്കാർ ചേർന്ന് ക്രിസ്തുമസ് സുഹൃത്തിനെ കണ്ടെത്തുന്ന പരിപാടിയും ഒന്നു രണ്ട് മത്സരങ്ങളും നടത്താൻ തീരുമാനിച്ചു. എല്ലാവരും ഒരു ബൗളിൽ സ്വന്തം പേര് എഴുതിയിടണം. അടുത്ത ദിവസം അതിൽ നിന്ന് മറ്റൊരാളുടെ പേര് തിരഞ്ഞെടുക്കുകയും വേണം. ഓരോരുത്തർക്കും അവരവരുടെ സുഹൃത്തിനെ തിരഞ്ഞെടുക്കാം. അവസാനം ചെല്ലുന്നയാൾക്ക് ബാക്കിയാവുന്ന പേരു കിട്ടും…. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വീകരിച്ചേ പറ്റൂ! അങ്ങനെ തിരഞ്ഞെടുക്കുന്ന സുഹൃത്തിനുള്ള സമ്മാനം വാങ്ങിക്കുന്നതിന് ഞങ്ങളെല്ലാം കടകൾ കയറിയിറങ്ങിത്തുടങ്ങി. ഏതോ സുഹൃത്തിൻ്റെ സമ്മാനം സ്വീകരിക്കാൻ എല്ലാവരും ഒരുങ്ങിത്തുടങ്ങി. എത്ര കാലം കഴിഞ്ഞാലും പേരറിയാത്ത സുഹൃത്തിൻ്റെ സമ്മാനം നമ്മുടെ ഷോക്കേസിൽ നമ്മളെ നോക്കി ചിരിച്ചിരിക്കും. ആഹാ ! എന്തു രസം അല്ലേ…
ഇരുഭാഗത്തും കൈതോല നിറഞ്ഞ തോടിന്റെ പാലത്തിലൂടെയിറങ്ങി പാടവരമ്പലിലൂടെ നടന്നു കയറുമ്പോൾ പിന്നിൽ നിന്നൊരു വിളി. “ശ്രീദേവി ടീച്ചറെ… മകൻ അവിടെ ഉണ്ടെങ്കിൽ ഇത്രടം വരെ ഒന്നു വരാൻ പറയു… ” ആലോചനക്കിടയിൽ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി പടിപ്പുരക്ക് മുന്നിൽ നിന്ന ചിത്രൻ നമ്പൂതിരിപ്പാടാണ്. ” ഇല്ല വരാൻ രണ്ടു ദിവസം കഴിയും എന്തെ?” വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച് നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് പടിപ്പുരക്കൽ നിറഞ്ഞ് നിൽക്കുന്നയാളെ നോക്കി ശ്രീദേവി പറഞ്ഞു. “ടാക്സിന്റെ പേപ്പറുകൾ ശരിയാക്കാൻ ഉണ്ടായിരുന്നു. കൃഷ്ണചന്ദ്രൻ ബഹു മിടുക്കനാ… കഴിഞ്ഞ പ്രാവശ്യം അയാളാ എല്ലാം ശരിയാക്കിത്തന്നത്. ” മകനെക്കുറിച്ച് കേട്ട നല്ല വാക്കുകൾ കാതിൽ തേൻമഴയായി പെയ്തിറങ്ങി. ” കൃഷ്ണൻ വന്നാൽ വരാൻ പറയാം ” പുഞ്ചിരിയോടെ പറഞ്ഞു. നല്ല പെൻഷനല്ലേ… പോരെങ്കിൽ അസാരം സ്വത്തും… അപ്പോൾ ഇത്തിരി സർക്കാറിലേക്ക് കൊടുക്കട്ടെ. തിരിഞ്ഞു നടക്കുന്നതിനിടയിൽ ശ്രീദേവി മനസ്സിൽ പറഞ്ഞു. പാടവരമ്പത്ത് നിന്ന് കനാലിലേക്ക് കയറുമ്പോൾ…
ആകാശത്തിലൂടെ കുതിച്ചു പായുന്ന വിവിധ നിറത്തിലുള്ള മേഘങ്ങളുടെ മത്സരം നോക്കിയിരിക്കാൻ ഏറെ രസമാണ്. വെള്ളയും മഞ്ഞയും ഓറഞ്ചും നിറങ്ങൾ കൊമ്പുകോർത്തു മത്സരിക്കുമ്പോൾ ഒറ്റക്കൊമ്പും കുലുക്കി മുന്നിലെത്തുന്ന കരിമേഘങ്ങൾ. ജനാലയിലൂടെ മനോഹരമായ ഈ കാഴ്ചകൾ കാണുമ്പോഴുംവിനോദിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്നെങ്കിലും ലതേട്ത്തിക്ക് ശാപമോക്ഷം കിട്ടുമോ? മനസ്സിലൊരായിരം തവണയായി ഈ ചോദ്യമുയരുന്നു. അകത്ത് നിന്നുയരുന്ന ആഘോഷസ്വരങ്ങൾ മനസ്സിനെ സന്തോഷിപ്പിക്കേണ്ട സമയമാണ്. അനുവുമായുള്ള ജീവിതമെന്ന സ്വപ്നം പൂവണിയാൻ പോവുകയാണ്. പക്ഷേ, മുള്ളുകൊണ്ട് കുത്തി മുറിവേൽപ്പിക്കുംപോലെ മനസ്സു പിടയുന്നു.നാളെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ പോവുകയാണ്.എപ്പോൾ പോവണം, ആർക്കൊക്കെ എന്തൊക്കെ വാങ്ങണം എന്ന ചർച്ചകളുടെ ആരവം മുഴങ്ങി കേൾക്കുന്നു. നളിനിയേട്ത്തിയുടേയും രാജിയോപ്പയുടേയും കുട്ടികളുടേയും ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ലതേട്ത്തിയുടെ ശബ്ദം മാത്രം കേൾക്കാനില്ല.പാവം അടുക്കള വിശേഷങ്ങളോട് മല്ലിടുകയാവും.എല്ലാവരും വിരുന്നുകാരായപ്പോൾ ശമ്പളമില്ലാത്ത ജോലിക്കാരിയായി അവർ മാറിയല്ലോ… അല്ലെങ്കിലും ഇവിടെവന്നനാൾ മുതൽ അവരങ്ങനെ തന്നെയായിരുന്നു. ഒന്നിനും പരാതിയും പരിഭവവുമില്ലാതെ സ്നേഹിക്കാൻ മാത്രമറിയാവുന്ന സാധു. വിനയേട്ടൻ്റെ ചിരിയായ് ചിന്തകളായ്, സ്വപ്നങ്ങളായ് നിറം മങ്ങിയ…
നിഴൽ പടരാത്ത ചിന്തകൾ ഏകാന്ത സന്ധ്യകളിലെവിടെയൊ എന്റെ കവിതകളിലേക്കും പിന്നെ എന്റെ മനസ്സിലേക്കും കടന്നു വന്ന മാർട്ടിൻ.. അവനേക്കാൾ ഏറെ ഞാനവന്റെ ചിത്രങ്ങളെ സ്നേഹിച്ചു. വരകളിലൂടെ എന്റെ കവിതകൾക്ക് ജീവൻ പകർന്ന ആത്മാർത്ഥ സുഹൃത്ത്. അവന്റെ കാളുകൾക്കായി കാതോർത്തിരുന്നിരുന്നു. ചിത്രകാരനും കലാകാരനും മിതഭാഷിയുമായ മാർട്ടിൻ എന്റെ സന്ധ്യകൾക്ക് പുതിയ മാനം തുറന്നു തന്നു. ഒറ്റപ്പെടലിലെ ഒരാശ്വാസമായിരുന്നു മാർട്ടിൻ. ഞങ്ങളുടെ സുന്ദര സംവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച നിളയും അതിന്റെ തീരവും ഇത്ര മനോഹരമായ അകളങ്കിതമായ സൗഹൃദം അതിന് മുൻപും ശേഷവും കണ്ടിട്ടുണ്ടാവില്ല. പലപ്പോഴും അവിടെ ഞങ്ങളുടെ ചിന്തകളുടെ നിഴലുകൾ ഒന്നായ് തീർന്നിരുന്നു. അവന്റെ കലാഹൃദയത്തിൽ ഈ ലോകത്തിന്റെ മുഴുവൻ സാന്ത്വനവും ഉണ്ടെന്നും അതെനിക്കായ് പകർന്നു തരുമെന്നു മോർത്ത് ഞാൻ ഏറെ അഹങ്കരിച്ചു. എന്റെ സാമീപ്യം അവനും ഏറെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു. പരസ്പരം പുണർന്നു പിടിച്ച സ്നേഹം ഒരു നദിയായ് പ്രവഹിച്ചു കൊണ്ടിരുന്നു. “അപർണ നിന്റെ സംസാരത്തിലൂടെയും കവിതയിലൂടെയും എന്റെ ചിന്തകൾക്കും വരകൾക്കും പുതിയ മാനം…
