Author: Suma Sreekumar

ഞാൻ സുമാ ശ്രീകുമാർ . വള്ളുവനാടൻ ദേശത്ത് ഉൾപ്പെടുന്ന കല്ലുവഴിയാണ് സ്വദേശം. ചെറുകഥകൾ എഴുതാറുണ്ട്. നൂൽപ്പാല പ്പഥികർ എന്ന ചെറുകഥാ സമാഹാരം പ്രവദയിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടി വരുന്നത് ഒ. വി വിജയൻ, ആശപൂർണ്ണ ദേവീ, സി രാധാകൃഷ്ണൻ, എം ടി എന്നിവരുടെ അക്ഷരങ്ങളും, മണ്ണിൻ്റെ മണവും, ശ്രദ്ധിക്കണം എന്ന വാക്കുമാണ്.  അഞ്ചിലും ആറിലും പഠിക്കുന്ന സമയത്ത് കൂടെയുള്ളവർ പൂമ്പാറ്റയും ബാലരമയും വായിച്ചു വളർന്നപ്പോൾ, ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഈ മഹാപ്രതിഭകളുടെ അക്ഷരങ്ങളുമായി മല്ലിടുകയായിരുന്നു. അച്ഛൻ്റെ നിർദേശപ്രകാരം ഇത് വായിച്ചിരുന്ന ഞാൻ ആ പ്രായത്തിൽ അത് ഉൾക്കൊള്ളാൻ നന്നേ പാട് പെട്ടിരുന്നു.  പക്ഷേ, അച്ഛൻ വിടില്ല, റെയിൽവേയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ ആഴ്ചയിലൊരിക്കൽ വീട്ടിൽ വരുമ്പോൾ പുസ്തകം വായിപ്പിക്കും. എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കും. അന്ന് ദഹിക്കാതിരുന്ന ഖസാക്കിൻ്റെ ഇതിഹാസം കോളേജ് വായനശാലയിലെ പുനർവായനയിൽ കുറേയൊക്കെ മനസ്സിലായി. പക്ഷേ, നാലു വർഷം മുൻപ് വീണ്ടുമൊരിക്കൽ കൂടി വായിച്ചപ്പോഴാണ് അതിൻ്റെ സുഗന്ധം പൂർണ്ണമായും എന്നിലേക്കെത്തിയത്. അതിന് അച്ഛൻ്റെ മണമായിരുന്നു.  ഏട്ടനും ഞാനും തമ്മിൽ ഇരുപത്തിരണ്ടു വയസ്സിൻ്റെ വ്യത്യാസമുണ്ട്. പതിനാറാം വയസ്സിൽ അമ്മയായ എൻ്റെ അമ്മ മുപ്പത്തെട്ടാം വയസ്സിലും…

Read More

കുങ്കുമം വാരിവിതറി മറഞ്ഞു പോവുന്ന അസ്തമയ സൂര്യനെ കൈപ്പിടിയിലൊതുക്കാൻ ശ്രമിയ്ക്കുന്ന രാത്രിയതിന്റെ വരവറിയിക്കാൻ വെമ്പുന്നതു നോക്കിയിരിക്കുംതോറും യദുവിന്റെ മനസ്സ് അസ്വസ്ഥമായി. രണ്ട് രാത്രി കൂടി കഴിഞ്ഞാൽ ഈ വീട്ടിൽ അച്ഛൻ തനിച്ചാവും.കടലുകടന്നകലെയെത്തുമ്പോൾ തന്നെ കാത്തിരിയ്ക്കുന്നതെന്താവുമെന്ന ചിന്തയും കൂടിയായപ്പോൾ സ്വസ്ഥത ദൂരെയെവിടെയോ മറഞ്ഞു നിന്നു. പലരുടേയും സ്വപ്നമായ കനേഡിയൻ ലീഡിങ്ങ് കമ്പനി ക്വിൻറയിൻസിൽ സെലക്‌ഷൻ കിട്ടിയപ്പോൾ മനസ്സുതുളളിച്ചാടി. തിരിച്ചറിവു വെയ്ക്കുന്നതിനുമുന്നെയെന്നോ മനസ്സിൽ ചേക്കേറിയതാണ് വിദേശമോഹം. അത് കൂടിക്കൂടി വന്നപ്പോൾ അടിപതറിപ്പോയി.  തന്റെ മോഹങ്ങൾക്കു വേണ്ടി മാത്രം ജീവിച്ച അച്ഛനതിലും സന്തോഷിച്ചു. ആ അച്ഛനെവിട്ടു കണ്ണെത്താ ദൂരത്തു പോവുന്ന താൻ എന്തൊരു സ്വാർത്ഥനാണെന്നചിന്ത യദുവിനെ കാർന്നു തിന്നാൻ തുടങ്ങി. നാളെ കഴിഞ്ഞാൽ ഈ വീട്ടിൽ അച്ഛൻ തനിച്ചാവും. രണ്ടോ നാലോ ദിവസം കഴിഞ്ഞാൽ മകൻ വരുമെന്ന പ്രതീക്ഷ പോലുമില്ലാതെ ദിവസങ്ങൾ തള്ളിനീക്കേണ്ടിവരും. ഒന്നും വേണ്ടായിരുന്നു. ഇവിടെയെവിടെയെങ്കിലുമൊരു ജോലി മതിയായിരുന്നു. പോവാനുള്ള സമയം അടുക്കും തോറും കുറ്റബോധം അവനെ തളർത്തിത്തുടങ്ങി.  പതിവുപോലെ രാധടീച്ചറുടെ മുഖം മനസ്സിലേക്ക്…

Read More