മനുഷ്യർ പലപ്പോഴും നിസ്സഹായരാണ്. ആ നിസ്സഹായതയിൽ അറ്റം കാണാതെ മുങ്ങിത്തപ്പുമ്പോൾ സ്വയം ചോദിക്കാറുണ്ട്. എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്? ദൈവം എന്നോടു മാത്രം അനീതി കാണിക്കുന്നു. സുനന്ദയുടെ എന്നത്തേയും പരാതിയാണ്. ചിലപ്പോഴെങ്കിലും ഒരവിശ്വാസിയായി മാറാറുണ്ട്. അച്ഛനെ കണ്ട ഓർമ്മ പോലുമില്ല. ഓർമ്മവെച്ച കാലം മുതൽ അമ്മയായിരുന്നു എല്ലാം. നാട്ടിൻ പുറത്തെ ചെറിയ അമ്പലത്തിൽ മാല കെട്ടി ജീവിച്ചിരുന്ന ദേവകി വാരസ്യാരുടെ മോൾക്ക് വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അമ്പലത്തിലെ നേദ്യച്ചോറു കഴിച്ച് വിശപ്പടക്കിയിരുന്ന കാലമുണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നതു കൊണ്ടാവാം ഉണ്ടില്ലെങ്കിലും മകളെ പഠിപ്പിക്കണമെന്ന വാശിയിൽ അമ്മ ഉറച്ചു നിന്നു. പാട്ടും ഡാൻസും എല്ലാം പഠിപ്പിച്ചു. “താളിൽ ഉപ്പിടാനില്ല, താലിക്കു മുത്തു വേണം ” ഉണ്ണാനും ഉടുക്കാനും ഇല്ല. അപ്പോഴാണ് ഡാൻസും കൂത്തും, ” ഫീസ് കൊടുക്കാൻ കടം ചോദിക്കുമ്പോൾ പലരും കളിയാക്കാറുണ്ട്. ആരോഗ്യം നഷ്ടപ്പെടുന്നതുവരെ അമ്മ എന്തെല്ലാം ചെയ്തിരുന്നു എന്നോർക്കുമ്പോൾ അദ്ഭുതമാണ്. പല സ്ഥലത്തും പൂജക്ക് പൂവു ശേഖരിച്ചു കൊടുക്കുക, അരിപ്പൊടിയുണ്ടാക്കിക്കൊടുക്കുക,…
Author: Suma Sreekumar
ഫറയെ തിരഞ്ഞു മടുത്ത നാളുകളിലെപ്പഴോ മനസ്സിൽ തോന്നിയ ആശയങ്ങൾ കാൻവാസിൽ പകർത്താൻ തുടങ്ങി. പക്ഷേ വരയ്ക്കുന്ന സ്ത്രീരൂപങ്ങൾക്കെല്ലാം അവളുടെഛായയായിരുന്നോ? അതോ കാണുന്ന ചിത്രങ്ങളിലെല്ലാം ആ മുഖം തെളിയുന്നതാണോ ? ഇതിപ്പോൾ പന്ത്രണ്ടു വർഷങ്ങൾക്കുള്ളിൽ മുപ്പതാമത്തെ ചിത്രപ്രദർശനമാണ്. ഏതെങ്കിലും സ്ഥലത്ത് ഫറയെ കണ്ടാലോ എന്ന ചിന്തയിലുള്ള യാത്ര. ഡൽഹിയിലും ഹരിയാനയിലും അജ്മീറിലുമെല്ലാം ആ മുഖം പരതി നടന്നെങ്കിലും നിരാശയായിരുന്നു ഫലം. ഏറെനേരമായി പൂത്തുനിൽക്കുന്ന ഗുൽമോഹർ ചുവപ്പിലേക്ക് നോക്കിനിൽക്കുന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചു. ഫറയ്ക്കേറെ പ്രിയപ്പെട്ട ഗുൽമോഹർ പൂക്കളെ കാൻവാസിലാക്കിയത് എന്നെങ്കിലും അവളെ കാണുമെന്ന പ്രതീക്ഷയിലായിരുന്നു. കുറേനേരം നോക്കിനിന്നശേഷം അയാളതിലൂടെ വിരലുകളോടിച്ച് തിരിഞ്ഞുനിന്നു സാഗറിനെ നോക്കി ചോദിച്ചു, ” ഈ ചിത്രം ഇതു വിൽക്കാനാണോ?” “അല്ല… ആ ഭാഗത്തുള്ള ചിത്രങ്ങളാണ് വില്പനയ്ക്കുള്ളത് ” ഫറയുടെ ഇഷ്ടങ്ങളുടെ ഓർമ്മക്കുറിപ്പുകളിലൊന്നിൽ ചെറുപ്പക്കാരൻ തൊട്ടതിന്റെ അസഹ്യത ആ സ്വരത്തിൽ നിഴലിച്ചിരുന്നു. പക്ഷേ എന്തോ അയാൾ മറുപുറത്തേക്കു പോവാതെ ആ ഭാഗത്തുതന്നെ നിലയുറപ്പിച്ചു. ” ഇതിലേതെങ്കിലും കിട്ടുമെങ്കിൽ വാങ്ങിക്കാമായിരുന്നു ” വീണ്ടുമായാൾ…
മണിക്കൂറുകളായി തുടരുന്ന ഓൺലൈൻ ജോലി മതിയാക്കി ജീവൻ തൻ്റെ ലാപ് ടോപ്പ് ഓഫ് ചെയ്തു. പരിമിതികൾ തളയ്ക്കുന്ന തടവറയിൽ നിന്നു പുറത്തു ചാടാൻ സാധിക്കാത്ത വീർപ്പുമുട്ടലിൽ മനസ്സും ശരീരവും ഒരുപോലെ തളരുന്നു. തളർന്നുറങ്ങുന്ന നീതിയെ നോക്കിയപ്പോൾ അവന് സഹതാപം കൂടി. ബെഡിൽ ഇരുന്നു പണിയെടുക്കാനാണ് അവൾക്ക് താല്പര്യം. പിടിച്ചു നിൽക്കാൻ വയ്യാതെയാവുമ്പോൾ തനിയെ മറഞ്ഞു വീഴും. ഓഫ് ചെയ്യാൻ മറന്ന അവളുടെ ലാപ് ടോപ്പിൽ നിന്നു വരുന്ന വെളിച്ചം പരത്തുന്ന ശല്യം ഒഴിവാക്കാൻ ജീവൻ അതിൽ വിരലമർത്തി. ബാക്ക് ഗ്രൗണ്ട് സ്ക്രീനിൽ പണ്ടെന്നോ സെറ്റ് ചെയ്തു വെച്ച കുസൃതിക്കുടുക്കയുടെ ചിത്രം മാഞ്ഞു പോവാൻ ചെറുതായി വൈമനസ്യം കാണിച്ചു. നാളെ നാലാം വിവാഹ വാർഷികമാണെന്ന ഫോണിൻ്റെ ഓർമ്മപ്പെടുത്തൽ കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. റിമൈൻഡർ സെറ്റിങ്ങ് ഇല്ലായിരുന്നെങ്കിൽ ഓർക്കണമെന്നില്ല. ഓർത്തിട്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജീവൻമരണ പോരാട്ടത്തിനിടയിൽ ഇതിനൊക്കെ എന്തു പ്രസക്തി ? പുറത്തെ ഡിസംബറിലെ മഞ്ഞ് അകത്തേക്ക് വന്ന് സാന്നിദ്ധ്യമറിയിക്കാൻ തുടങ്ങി. ഉറങ്ങിക്കിടക്കുന്ന നീതിയെ…
കാലങ്ങൾക്ക് ശേഷം മലയാള ഭാഷയുടെ ആത്മാവിനെ തൊട്ടുണർത്തിയ ചിത്രമാണ് സർവ്വം മായ… മലയാളിയുടെ നൊസ്റ്റാൾജിയയായ മണിച്ചിത്രത്താഴ്, കിലുക്കം, നിറം എന്നീ സിനിമകളുടെ നിഴൽ എവിടെയോ ഉണ്ട് എന്നു തോന്നിപ്പിക്കുന്ന വിധത്തിലൊരു സിനിമ. സത്യൻ അന്തിക്കാടിൻ്റെ കഴിവുകൾ അതേ പടി പകർന്നു കിട്ടിയ സംവിധായകൻ അഖിൽ സത്യൻ സിനിമാ ലോകത്തിന് ഒരു വാഗ്ദാനം ആണെന്നു പറയാൻ സാധിക്കും. മുഴുനീള സംഗീത – സെൻറി കോമ്പിനേഷൻ എന്നു പറയാവുന്ന ചിത്രം. ഇതിലെ ടൈമിങ്ങും അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും ക്യാമറയിൽ സുന്ദരമായി പകർത്തിയിരിയ്ക്കുന്നു. നിവിൻ പോളിയുടെ അഭിനയത്തിനൊപ്പമുയരാൻ റിയ ഷിബുവിൻ്റെ ന്യൂജൻ പ്രേതത്തിന് സാധിച്ചിട്ടുണ്ട് എന്നത് വലിയ വിജയമാണ്. ഇത്രയും സുന്ദരിയായി, ഇളം തെന്നൽ പോലെ ഒഴുകി വരുന്ന പ്രേതത്തിൻ്റെ ക്യൂട്ട് നെസ്സ് പറയാതെ വയ്യ! അത് ചിലപ്പോഴെങ്കിലും നിവിൻ്റെ പ്രഭേന്ദുവിനേക്കാൾ ഒരു പടി മുന്നിലായിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല. അജു വർഗീസിൻ്റെ മുഴുനീള സാന്നിദ്ധ്യം നന്നായി യോജിച്ചു പോവുന്നു. കഥയുമായി യോജിക്കാത്ത ഒരു കഥാപാത്രമോ,…
പതിവുപോലെ അന്നും അലീന ദിൽജിത്തിന്റെ ചാറ്റ് പ്രതീക്ഷിച്ചിരുന്നു , മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ നിഴലിനെ പിടിക്കുന്ന കുഞ്ഞിനെപ്പോലെ… പുതുതായി ചെയ്ത ഒരു ഗസൽ പാടാമെന്ന് പറഞ്ഞിരുന്നു. അതോർത്തപ്പോൾത്തന്നെ അലീനക്കുള്ളിൽ കുളിരുകോരി. ആരാണോ എന്താണോ അറിയാതെ തുടങ്ങിയ ബന്ധം. പക്ഷേ ഇന്ന് ആരോരുമില്ലാത്ത അലീനയുടെ കുളിരോർമയാണ് ദിൽജിത്ത് ! ഉത്തരേന്ത്യൻ ഗസൽ സംസ്കാരത്തിന്റെ ആൾ രൂപം. പങ്കജ് ഉദാസ്ഗസലിൽ ആരാധനമൂത്ത് ഭ്രാന്തായിനടന്നിരുന്നതിനിടക്കാണ് ദിൽജിത്തിനെ അറിയുന്നത്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഉത്തരേന്ത്യയുടെഭാഗമായിരുന്നവൾ ആ ജോലി അവസാനിച്ചതോടെ കേരളഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ നിരാശയിൽ എറെക്കാലം കടന്നുപോയി. അഗോരമോളിലെ റെസ്റ്റോറണ്ടിലെ ശീതീകരിച്ച മുറിയിലെ അരണ്ട വെളിച്ചത്തിൽ ഒഴുകിവരുന്ന നേർത്ത ഗസലും ബേൽപ്പുരിയുമെല്ലാം സ്വപ്നമായിത്തീർന്നു. അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടൽ പൂർണമായി. എത്ര ശ്രമിച്ചിട്ടും നാട്ടിലെ ഒന്നും ഇഷ്ടപ്പെടുന്നില്ല.പഴയ സുഹൃത്തുക്കളുടെ ഗ്രൂപ്പുപരിചയത്തിൽ ഉടലെടുത്ത അകലങ്ങളിലെ സൗഹൃദം അല്പം ആശ്വാസമായി…. ഗ്രൂപ്പിൽ വന്ന ഗസൽ എത്രതവണ കേട്ടെന്നറിയില്ല… ഉള്ളിലുണർന്ന അനുഭൂതി കൂടിയപ്പോൾ വ്യക്തിപരമായി അഭിനന്ദിക്കണമെന്ന് തോന്നി. ആ…
എന്റെ പ്രിയ ആദിദേവ്! വർഷങ്ങളായി നിന്നെത്തേടിയുള്ള അലച്ചിലിലായിരുന്നു. ആൾക്കൂട്ടത്തിലെല്ലാം വെള്ളാരംകണ്ണും അനുസരണയില്ലാത്ത സ്വർണമുടിയും ഉള്ള നിന്നെ കണ്ണുകൾ തിരയുകയായിരുന്നു. പിടിതരാതെ കാലത്തിന്റെ പാച്ചിലിൽ അകലെയെവിടെയോ പറന്നുപോയ എന്റെ സ്വന്തം എഴുത്തുകാരൻ എന്നും തമ്മിൽ കാണാനും സംസാരിക്കാനും അവസരമുള്ളപ്പോൾ നിന്നോടുള്ള സ്നേഹം ആസ്വദിച്ചിരുന്നോ? പലതവണ നീ എന്നോടടുക്കാൻ ശ്രമിച്ചപ്പോഴും ബോധപൂർവം ഞാൻതന്നെയാണ് അതിനൊരതിർവരമ്പിട്ടിരുന്നത് എന്നും ഭംഗിയിൽ ഉടുത്തൊരുങ്ങി, കോളേജിൽ വന്നിരുന്നത് നിന്നെക്കാണാൻ മാത്രമായിരുന്നു. പക്ഷേ, അടുത്തുവരുമ്പോൾ എന്തൊ ഒരു ശ്വാസംമുട്ടൽ.. അതുപോലെ ഒരു ദിവസം നിന്നെ കാണാതിരുന്നാലും.. അതെന്തായിരുന്നു ആദീ? ഒരുപക്ഷേ, എനിക്കെത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് നീ എന്ന തോന്നലാണോ? അല്ലെങ്കിൽ പ്രണയം വിലക്കപ്പെട്ട വികാരമെന്ന തോന്നലോ? അറിയില്ല… ഒന്നുമാത്രം അറിയാം നിന്നെ ഞാനെന്റെ ജീവനെക്കാൾ സ്നേഹിച്ചിരുന്നു. ഒരുപക്ഷേ, സ്നേഹക്കൂടുതലിൽ വരുന്ന പ്രശ്നങ്ങളാവാം.. ആരെങ്കിലും നിന്നെ നോക്കുന്നതു കാണുമ്പോൾ മനസ്സു പിടയും… പിന്നെ അന്നുമുഴുവൻ ഉറങ്ങാറില്ല. നീയുള്ള സദസ്സിൽ പാടാനാരെങ്കിലും നിർബന്ധിച്ചാൽ തൊണ്ട വരളും. അകലെനിന്നുള്ള ആരാധനയുടെ സുഖം… അതൊന്നു വേറേതന്നെയാണ്. ഇന്ന് അവിചാരിതമായാണ്…
ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഊർമ്മിള നാലുപാടും നോക്കി നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോൾ കണ്ട തീർത്ഥക്കുളം അവരുടെ കണ്ണുകളിൽ പ്രകാശം നൽകി. പടിക്കെട്ടുകൾ കയറി മുകളിലെത്തിയപ്പോൾ ദ്വാരപാലകർ ഓർമ്മിപ്പിച്ചു. ” അമ്മാ ചെരുപ്പ് പുറത്ത് ഉരി വെച്ചു വരൂ ” നശിച്ച ഓർമ്മക്കുറവിനെ ശപിച്ച് താഴേക്കിറങ്ങി. ചെരിപ്പൂരിയിട്ട് വീണ്ടും മുന്നോട്ട് നടന്ന് പടിക്കെട്ടുകൾ കയറി ക്ഷേത്രത്തിനകത്തേക്ക് കടന്നു.നിരന്നു കിടക്കുന്ന മണൽ വിരിച്ചിട്ട ക്ഷേത്ര മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അവസാനമായി അവിടെ വന്നപ്പോൾ വേണുവേട്ടൻ്റെ കൈ പിടിച്ച് മണൽത്തരികളിൽ ചവിട്ടി നടന്നതോർത്തു. അത് എപ്പോഴായിരുന്നു ? ഓർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. വലതു വശത്തുള്ള മണ്ഡപത്തിൽ നിന്നുയരുന്ന ഭക്തിയുടെ ശബ്ദം ശ്രവിച്ച് അല്പനേരം അവിടെ നിന്നു. വീണ്ടും മുന്നോട്ട് നടന്ന് ദർശനത്തിനുള്ള വരിയിൽ നിന്നു. വരി പുതുക്കെ ഇളകിത്തുടങ്ങി. ” ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ നടന്നു നീങ്ങുമ്പോൾ ഉയർന്നു കേട്ട ഭക്തി…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം.. 8 ഡോക്ടർ ഫ്രീയാണെന്നു പറഞ്ഞ സമയമായെന്ന് ക്ലോക്കിലെ സൂചികൾ പറഞ്ഞപ്പോൾ ഗായത്രി പതിയേ ഫോണെടുത്തു. “പറയൂ ഗായത്രീ…. ” മറുതലയ്ക്കലെ സ്വരം … മഹാബലിപുരംയാത്രയെപ്പറ്റി കേട്ടപ്പോൾ ഒരുനിമിഷത്തെ മൗനത്തിനുശേഷം ഡോക്ടർ തുടർന്നു: ” ഇപ്പോൾ ഇങ്ങനെയൊരു യാത്രപോവരുത് . ഒരുഭാഗം തടാകവും ചതുപ്പും മറുഭാഗം കടലുമായ പ്രദേശമാണ് മഹാബലിപുരം – അങ്ങനെയൊരു സ്ഥലത്തേക്കു പോവുന്നതിന്റെ റിസ്ക് ഞാൻ പറയാതെതന്നെ ഗായത്രിക്കറിയാമല്ലോ ?” ” എനിക്കറിയാം ഡോക്ടർ പക്ഷേ ഈ അവസ്ഥയ്ക്കൊരു മാറ്റം ഉടനെയെങ്ങുമുണ്ടാവില്ല… ഒരുപക്ഷേ ജീവിതാവസാനംവരെ ! അതുകൊണ്ടുതന്നെ വരുന്നതുപോലെ നേരിടാമെന്ന ചിന്തയിലാണിപ്പോൾ ” “ഇപ്പോഴത്തെ ഈ മാനസികാവസ്ഥയിൽ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഗായത്രി തണുത്ത മനസ്സോടെ ചിന്തിക്കൂ… ” ” ഇല്ല ഡോക്ടർ ഇതിന്റെ സങ്കീർണ്ണത എനിക്കറിയാം. പക്ഷേ, ഈ വീർപ്പുമുട്ടൽ സഹിക്കാവുന്നതിനുമപ്പുറത്താണ്… രാം ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന കാര്യം ചിന്തിക്കാൻപോലുമാവില്ല… ഒരുമിച്ചുള്ള യാത്രയാണെങ്കിൽ പോയാൽ രണ്ടുപേരും… ഇല്ലെങ്കിൽ ഒരുമിച്ചു തിരിച്ചുവരും. ഇതെല്ലാം…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം 7 ഡയറികളും ഷർട്ടുമെല്ലാം യഥാസ്ഥാനം വെച്ച് പെട്ടിയടച്ച് എഴുന്നേൽക്കുമ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങൾ രൂപപ്പെടുന്നു . രാം മോഹന്റെ കുടുംബപാരമ്പര്യം പറഞ്ഞ് അച്ഛൻ എതിർത്തിരുന്നെങ്കിൽ എന്തു നിലപാടെടുത്തിട്ടുണ്ടാവും എന്നവൾ ഒരുപാടു പ്രാവശ്യം സ്വയം ചോദിച്ചു. ഒരുപക്ഷേ, അവിവാഹിതയായിത്തുടർന്നേക്കാം. കാരണം അച്ഛനിഷ്ടമല്ലാത്തതൊന്നും ചെയ്യാറില്ലല്ലോ… അച്ഛനുമങ്ങനെതന്നെയായിരുന്നു … ഒരിക്കൽപ്പോലുമൊരഭിപ്രായവ്യത്യാസം ഉണ്ടായതായി ഓർമ്മയില്ല. പക്ഷേ, റാമിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻപോലും സാധ്യമല്ല . അതറിയുന്നതുകൊണ്ടാവും അച്ഛനും നിശ്ശബ്ദത പാലിച്ചത്. ചിന്തകളുടെ വേലിയേറ്റത്തിൽ മുങ്ങിത്തപ്പിയിരിക്കുമ്പോഴാണ് വണ്ടിയുടെ ശബ്ദം കേട്ടത്. വണ്ടി നിറുത്തിയിട്ട് ഇറങ്ങിവരുന്ന രാoമോഹനെ നോക്കിക്കൊണ്ട് വാതിൽക്കൽത്തന്നെ നിന്നു. പ്രത്യേകിച്ചൊരു വ്യത്യാസവുമില്ല. അതേപുഞ്ചിരി… നോട്ടം…ഇപ്പോൾ റാം അറിഞ്ഞും അറിയാതെയും നിരീക്ഷിക്കൽ പതിവാക്കിയിരിക്കുകയാണ്. എപ്പോഴാണ് അസാധാരണമാവുന്നത്? എങ്ങനെയാണ് മാറ്റം തുടങ്ങുന്നത് ?എത്രസമയം നീണ്ടുനിൽക്കുന്നു ? ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ക്ലിപ്തത വരുത്താൻ സാധിച്ചാലോ എന്ന തോന്നലിൽനിന്നുരുത്തിരിഞ്ഞ നിരീക്ഷണം … ” നമുക്ക് മഹാബലിപുരംവരെ പോയാലോ? കുറെക്കാലമായുള്ള തന്റെ ആഗ്രഹമല്ലേ?” ചായ കുടിക്കുന്നതിനിടയിൽ റാം ചോദിച്ചു.ഒരുനിമിഷം…
ഒന്നാം ഭാഗം മുതൽ വായിക്കൂ.ഭാഗം 6 “ഗായത്രി തളരരുത്.. കൂടുതൽ ശക്തിയോടെ കൂടെനിന്ന് രാം മോഹനെ തിരിച്ചുകൊണ്ടുവരണം ” മൗനം മുറിച്ചുകൊണ്ട് ഡോക്ടർ തുടർന്നു. “പരീക്ഷണങ്ങൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും . അതതിജീവിക്കുകതന്നെയാണ് അതിനെ മറികടക്കാനുള്ള മാർഗ്ഗം ” “ഇതിന് എത്ര കാലം ചികിത്സ തുടരേണ്ടിവരും?” സംയമനം വീണ്ടെടുത്ത ഗായത്രി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. “അവിടെയും ചെറിയ പ്രശ്നമുണ്ട്. പാരമ്പര്യമായിക്കിട്ടിയ അസുഖമായതിനാൽ ഒന്നിൽക്കൂടുതൽ ജീനുകൾക്ക് ക്രമക്കേടുണ്ടാവും. ” അതുകൊണ്ടുതന്നെ എത്ര കാലം വേണ്ടിവരുമെന്നോ എത്രത്തോളം വിജയകരമാവുമെന്നോ പറയാൻ പ്രയാസമാണ്. ” ” എന്നുവെച്ചാൽ പരിപൂർണ്ണമായ തിരിച്ചുവരവ് സാധ്യമല്ല അല്ലേ? ” അല്പം വ്യക്തതക്കൂടുതലിനുവേണ്ടി ഗായത്രി ചോദിച്ചു. ” അങ്ങനെയല്ല രാം മോഹൻ അസാമാന്യബുദ്ധിശക്തിയുള്ളയാളാണ്. ചികിത്സയും ഗായത്രിയുടെ കരുതലും എല്ലാംകൂടെയാവുമ്പോൾ ശരിയായേക്കാം. പക്ഷേ. അതിന്റെ റിസ്ക് ഫാക്ടർ പറഞ്ഞു എന്നുമാത്രം ” . ഗായത്രിയുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയ ഡോക്ടർ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു. “എനിക്കു മനസ്സിലായി ഡോക്ടർ … സത്യം പറഞ്ഞാൽ…
