ഓർമ്മയുടെ ചില്ലടുക്കിൽ മെല്ലെയൊന്നു തൊട്ടാൽ, കണ്മുന്നിൽ വിരിയുന്ന കുറേ വമ്പൻ പൂക്കളങ്ങൾക്കപ്പുറം, ആ ചില്ലൊന്നമർത്തിത്തുടച്ചാൽ മിഴിവോടെ തെളിയും ഒരു പിടി കുഞ്ഞു പൂക്കളങ്ങൾ… പണിക്കുറ്റമേറിയ വട്ടത്തിലും ചതുരത്തിലുമുള്ള തട്ടു പൂക്കളങ്ങൾ! ഒരായിരം തുമ്പികൾ ഒന്നിച്ചു തുള്ളിയ ബാല്യത്തിൽ നിന്നിപ്പോൾ നനുനനുത്തൊരു പൂവിളി ഉയരുന്നുണ്ടേ… മുക്കുറ്റിയും തുളസിയും തുമ്പയും തൊടിയിൽ നിന്നു വിളിക്കുമ്പോൾ, വേലിക്കൽ തലയാട്ടുന്ന ചെത്തിയും, ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയും… ഒന്നു കാതോർക്കുകയേേ വേണ്ടൂ… ചിങ്ങക്കാറ്റിൻ്റ കുസൃതിക്കൊപ്പം ഓർമ്മച്ചിന്തുകൾ മൂളിയെത്തുകയായി. എത്രയോ പൂവട്ടികൾ നിറച്ച സൗഹൃദങ്ങൾ! പലവട്ടം രുചിച്ചിട്ടും ചെടിക്കാത്ത രസക്കൂട്ടുകൾ! ആടി മതിവരാത്ത ഊഞ്ഞാലുകൾ! പുതുമണം ചോരാത്ത ഓണക്കോടികൾ! എത്രയോ ഓണമുണ്ടവർ, എന്ന മുതിർന്നവരുടെ വമ്പ് പറച്ചിലുകൾ! തുള്ളിയാർക്കുന്ന ഒരു പിടി കുളിരോർമ്മകൾക്കപ്പുറം, ആ ചില്ലൊതുക്കിനെ നനച്ചു കടന്നുപോയ ചില്ലറ ആത്മനൊമ്പരങ്ങളും കൂടി ചേരുമ്പോഴേ ആറുപതിറ്റാണ്ടു നീളുന്ന ചമയക്കാഴ്ചകൾക്കൊരു നിറവ് വരൂ. 15 വയസ്സുവരെ ഒന്നിലേറെ ഓണക്കോടിയൊക്കെ കിട്ടുന്ന അമ്മ വീട്ടിലെ അരുമക്കുട്ടിയായിരുന്നു ഞാൻ. എൻ്റെ നാലു സഹോദരങ്ങൾ, പുത്തരിക്കണ്ടം മൈതാനിയിലെ വെച്ചു കെട്ടോണവും, പട്ടണവീടുകളിലെ ‘സദ്യാധിഷ്ഠിത’ പരിമിത…
Author: THARA SUBHASH
നെഞ്ചിനുള്ളിൽ കുത്തിത്തിരിഞ്ഞു ചുഴറ്റി മറിയുന്ന സങ്കടപ്പെയ്ത്തിൽ വീണു പോയേക്കുമെന്നു തോന്നിയ ഷീബ ഒരു നിമിഷം നിന്നു. പിടി വിട്ടു പെയ്യുന്ന കണ്ണുകളെ അവൾ ഗൗനിച്ചേയില്ല. എങ്കിലും എൻ്റെ കുഞ്ഞെന്നെ തിരിച്ചറിഞ്ഞില്ലല്ലോ. സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവൾക്കത് അമ്മേ… എന്നൊരു പിൻവിളിക്കായ് വൃഥാ കാതോർത്ത്, വിങ്ങുന്ന കരളോടെ പതിയെ നടക്കുമ്പോൾ അതാ അവൻ്റെ ഒച്ച! സ്ഥലകാലവും പ്രായവും മറന്ന് മുന്നേ കുതിക്കുന്ന മനസ്സിനെ പിന്നിലാക്കി അവൾ കുതിച്ചോടി. എൻ്റെ കുഞ്ഞിനെന്നെ മനസ്സിലായി, അവനെന്നെ വിളിക്കുന്നു… ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ്, കരഞ്ഞും ചിരിച്ചും ഉന്മാദിനിയെപ്പോലെ പാഞ്ഞു വരുന്ന അവളെക്കണ്ട് തമിഴൻ കാവൽക്കാരൻ വാ പൊളിച്ചു. “എന്നമ്മാ, ഉങ്കളുക്കും പൈത്യമാ?” അവനെ പാടേ അവഗണിച്ചു മുന്നേറിയ ഷീബ, പക്ഷേ “എന്താ മാഡം ഇത്? നിങ്ങൾക്കു തീരെ ബോധമില്ലേ?” എന്ന രാമഭദ്രൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ തടഞ്ഞു നിന്നു. സാർ എൻ്റെ അപ്പുണ്ണി, അവന് ഓർമ്മ തിരിച്ചു കിട്ടി… അവനെന്നെ വിളിച്ചു, … ദേ നോക്കിക്കേ അവൻ വിളിക്കുന്നതു…
