നെഞ്ചിനുള്ളിൽ കുത്തിത്തിരിഞ്ഞു ചുഴറ്റി മറിയുന്ന സങ്കടപ്പെയ്ത്തിൽ വീണു പോയേക്കുമെന്നു തോന്നിയ ഷീബ ഒരു നിമിഷം നിന്നു. പിടി വിട്ടു പെയ്യുന്ന കണ്ണുകളെ അവൾ ഗൗനിച്ചേയില്ല. എങ്കിലും എൻ്റെ കുഞ്ഞെന്നെ തിരിച്ചറിഞ്ഞില്ലല്ലോ. സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവൾക്കത് അമ്മേ… എന്നൊരു പിൻവിളിക്കായ് വൃഥാ കാതോർത്ത്, വിങ്ങുന്ന കരളോടെ പതിയെ നടക്കുമ്പോൾ അതാ അവൻ്റെ ഒച്ച! സ്ഥലകാലവും പ്രായവും മറന്ന് മുന്നേ കുതിക്കുന്ന മനസ്സിനെ പിന്നിലാക്കി അവൾ കുതിച്ചോടി. എൻ്റെ കുഞ്ഞിനെന്നെ മനസ്സിലായി, അവനെന്നെ വിളിക്കുന്നു… ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ്, കരഞ്ഞും ചിരിച്ചും ഉന്മാദിനിയെപ്പോലെ പാഞ്ഞു വരുന്ന അവളെക്കണ്ട് തമിഴൻ കാവൽക്കാരൻ വാ പൊളിച്ചു. “എന്നമ്മാ, ഉങ്കളുക്കും പൈത്യമാ?” അവനെ പാടേ അവഗണിച്ചു മുന്നേറിയ ഷീബ, പക്ഷേ “എന്താ മാഡം ഇത്? നിങ്ങൾക്കു തീരെ ബോധമില്ലേ?” എന്ന രാമഭദ്രൻ സാറിൻ്റെ ചോദ്യത്തിനു മുന്നിൽ തടഞ്ഞു നിന്നു. സാർ എൻ്റെ അപ്പുണ്ണി, അവന് ഓർമ്മ തിരിച്ചു കിട്ടി… അവനെന്നെ വിളിച്ചു, … ദേ നോക്കിക്കേ അവൻ വിളിക്കുന്നതു…
