ചുട്ടു പൊള്ളുന്നൊരു സ്വപ്നം കണ്ട് പിടഞ്ഞുണർന്ന വിനീത, ശാന്തനായുറങ്ങുന്ന അമലിനെ നോക്കി. പവർ ഫെയ്ലിയറാണ്, ചുമ്മാതല്ല സ്വപ്നത്തിനു തീ പിടിച്ചത്. AC പോയാൽ ആ നിമിഷം ശരീരം തിളയ്ക്കും. കുഞ്ഞുണ്ടായ ശേഷം ഇതാണവസ്ഥ. ബോഡി തെർമോസ്റ്റാറ്റിന് വട്ടുപിടിച്ച പോലെ. സുഖമായുറങ്ങുന്ന അമലിനെ നോക്കിയപ്പോൾ ഇത്തവണ അവൾക്കല്പം ഈർഷ്യ തോന്നാതിരുന്നില്ല. അടുത്ത നിമിഷം ബേബി കോട്ടിൽ നിന്ന് അഞ്ചു വയസ്സുകാരൻ്റെ വിപ്ലവാഭിവാാദ്യം! ഇന്നത്തെ ഉറക്കം തീരുമാനമായി. നാളെ ഒരു പ്രസൻ്റേഷനുണ്ട്, മൂന്ന് സും മീറ്റിങ്ങ്സും. മണിയെത്രയായോ ? സൈഡ് ടേബിളിൽ നിന്ന് കൈനീട്ടി ഐ ഫോണെടുക്കുമ്പോൾ അതു ചത്തിരിക്കുന്നു. ചാർജ്ജില്ലേ? അമലിൻ്റെ ഫോൺ കയ്യെത്തിച്ചെടുത്തപ്പോൾ അതും ഓഫ്. വിയർത്തൊട്ടി കൂവിയാർക്കുന്ന വിഹാനെ ബേബി കോട്ടിൽ നിന്ന് വാരിയെടുത്തവൾ അലറി ” Alexa, turn on the fan. set up to speed 4 ” അനക്കമില്ല. വാർഡ്രോബിനു മുകളിൽ പരബ്രഹ്മം പോലെ…
Author: THARA SUBHASH
സുലാൽ ഇപ്പോൾ എവിടെയാവും? ഓർമ്മകളെ വിറപ്പിച്ച് എങ്ങു നിന്നോ അടിക്കടി എന്നിലേക്കെത്തുന്ന അവനെ, ഞാനീ ഭൂമുഖത്തെവിടെയാണ് തിരയുക? ഒരാളെ തപ്പിയെടുക്കാൻ എത്രയോ എളുപ്പമായ ഇക്കാലത്തും അവനെ ഇരുളിൽ തന്നെ നിർത്തേണ്ടി വരുന്നു. തിരഞ്ഞിറങ്ങിയാൽ ഒരു പക്ഷേ പ്രതീക്ഷകൾ നീർക്കുമിള പോലെ തകർന്നാലോ ! അവൻ്റെ ചന്തമുള്ള മുഖം കണ്ടിട്ടേയില്ല. ഉറച്ച ശബ്ദം കേട്ടിട്ടുമില്ല. അല്ലെങ്കിലും ഹൃദയത്തിൽ ഉരുക്കൊണ്ട ഒരുവനെ കടലോളം സ്‌നേഹിക്കാനും അവനായി തപിക്കാനും ഒരമ്മക്ക് കാഴ്ചയുടെ തെളിച്ചവും കേൾവിയുടെ മുഴക്കവും വേണോ? കൈ നീട്ടി തൊടാവുന്ന അകലത്തിലുണ്ടായിരുന്ന നാലു നാളുകൾ കൊണ്ടു തന്നെ എന്നിൽ ഉറഞ്ഞു പോയവനല്ലേ ! പക്ഷേ കൈ നീട്ടാൻ പോയിട്ട് ഒന്നനങ്ങാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നല്ലോ ഞങ്ങൾ. ഇന്റൻസീവ് കെയർ യൂണിറ്റിന്റെ വന്യമായ തണുപ്പിൽ, എന്തൊക്കെയോ ജീവൻ രക്ഷാ ഉപകരണങ്ങളുടെ ചെവി തുളയൻ ഒച്ചകൾക്കിടയിൽ ഒറ്റ വിരിക്കിരുപുറം രണ്ടുപേർ. സുലാൽ എന്ന 18 കാരനും. അവനു വേണ്ടി പ്രാർത്ഥിക്കാനായി മാത്രം ഇടക്കിടെ ഉണർന്നു …
പള്ളി മുറ്റത്ത് ചാഞ്ഞും ചരിഞ്ഞും നിന്ന് സെൽഫിയെടുക്കുന്ന ആയുഷിയെ കൗതുകത്തോടെ നോക്കി മീവൽ തൻ്റെ ചക്രക്കസേരയിലിരുന്നു. അവളുടെ നിഴൽ പടിഞ്ഞാറേക്ക് മെലിഞ്ഞ് നീളുന്നതും പള്ളിക്കു പുറം തിരിഞ്ഞു പോസ് ചെയ്യുമ്പോൾ കിഴക്കോട്ടു ചായുന്നതും കാണാൻ രസമുണ്ട്. ആയുഷി തിരിഞ്ഞ് മീവലിനെ നോക്കി, പള്ളിക്കകത്തേക്ക് കയറണോ, എന്നാംഗ്യം കാട്ടി ചോദിച്ചു. വേണ്ടെന്നു തലയാട്ടിയതും പൂത്തുലഞ്ഞ ബെഗെെൻവില്ലകൾക്കിടയിലേക്ക് അഭ്യാസിയെപ്പോലെ നൂണ്ടു കയറി സെൽഫി പിടുത്തം തുടർന്നു. എങ്ങോ അവൾക്കായി കാത്തിരിക്കുന്ന കൂട്ടുകാരന് അയക്കാനാവും. മീവൽ പുഞ്ചിരിച്ചു. ഒരാഴ്ച മുമ്പ് മീവലിന് സഹായിയായി ഏജൻസിക്കാർ എത്തിച്ചു കൊടുത്ത ആസ്സാംകാരിയാണ് ആയുഷി. നാലു കൊല്ലം മുമ്പ് ഈ നാട്ടിലെത്തിയ ആയുഷിയുടെ രണ്ടു സഹോദരിമാർ അടുത്ത പട്ടണത്തിൽ ഹോം നേഴ്സുമാരായി ജോലി നോക്കുന്നു മുണ്ട്. വിവാഹ ശുശ്രൂഷ കഴിയാറായി. കർത്താവിൻ്റെ തിരുസന്നിധിയിൽ തൻ്റെ മേപ്പിളും ജോയലും വിശ്വസ്തതയുടെ ഉടമ്പടി ഏറ്റു കഴിഞ്ഞു. ഇന്നലെ വരെ തനിക്കു മാത്രം സ്വന്തമായിരുന്നവൾ ഇനി മുതൽ ജോയലിൻ്റേതും കൂടിയാവുന്നു.. ഒരു…
തണുത്തിരുണ്ട ചുഴിക്കുത്തിലേക്കു പൂണ്ടു താഴുമ്പോൾ, അഖില തൻ്റെ ജീവൻ്റെ വേരിനെ മാറോടടുക്കിപ്പിടിച്ചു. കൊടും തണുപ്പിൻ്റ പരശതം വജ്രസൂചികൾ അസ്ഥികൾ തുളച്ച് മരവിപ്പിൻ്റെ മഞ്ഞുകൂനയിലേക്ക് ചവിട്ടിത്താഴ്ത്തും പോലെ. എല്ലാം കഴിഞ്ഞു എന്നു തോന്നിച്ച നിമിഷം, കുഞ്ഞു നെഞ്ചിൻകൂടിൽനിന്നു പുറപ്പെട്ടൊരു കൊടുംപിടച്ചിൽ പെരുമ്പറയായി അവളുടെ നെഞ്ചകം കിടുക്കി. സർവ്വശക്തിയുമെടുത്തൊരു പിടച്ചിലും മുകളിലേക്കൊരു കുതിപ്പും ! അമ്മക്കൈകളുടെ മതിൽക്കെട്ട് ഭേദിച്ച് ജീവൻ്റെ താക്കോൽ ഇരുളിൻ്റെ പാതാളത്തിലേക്ക് പിടിവിട്ടു പോയി. എൻ്റെ കുഞ്ഞേ… ! തൊണ്ടക്കുഴിയിൽ അലമാലകളുയർത്തിയ നിലവിളി വെള്ളപ്പരപ്പിലലിഞ്ഞു. തല പൊളിഞ്ഞു പോകുമ്പോലെ, മുടിക്കുത്തിൽ പിടിച്ച് വലിക്കുന്നതാരാണ് ! എൻ്റെ കുഞ്ഞിനെ കൂടി തപ്പിത്തരൂ… ! വള്ളത്തട്ടിലേക്കവളെ വലിച്ചിട്ടവൻ കരുണയില്ലാതെ മുഖത്തിനു നേർക്കു നീട്ടിയ വെളിച്ചത്തിൽ, ”നീ കൊള്ളാവല്ലോടീ!” എന്ന് കുഴഞ്ഞ വഷളൻ ശബ്ദത്തിൽ പറഞ്ഞതും മുറിവേറ്റ ആത്മാഭിമാനത്തിൻ്റെ നീറ്റലിൽ, തളർച്ച മറന്നവൾ ചാടിയെഴുന്നേറ്റവനെ ആഞ്ഞടിച്ചു. നിലവിളിയോടെ ഉറക്കം ഞെട്ടിയ മിഥുൻ, പരിഭ്രാന്തിയോടെ, ലൈറ്റിട്ട് അടിയേറ്റ നെഞ്ചും തടവി അവിശ്വാസത്തോടെ അഖിലയെ നോക്കി. ഇടയിൽ കേട്ട…
മണി ഇപ്പോ മൂന്നരയാകും . വസന്തി ആഞ്ഞു നടന്നു. ഇന്ന് പാട്ടീടെ ചീത്തവിളി ഉറപ്പ്. കഴിഞ്ഞ ഏഴു വർഷമായി അവൾ പുറംപണിക്കു നിൽക്കുന്ന അഗ്രഹാരത്തിൽ ഒരാഴ്ചത്തെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി, പുതുപ്പെണ്ണ് വരുന്ന ദിവസമാണിന്ന്. ഹരിഹരൻ സാറിൻ്റെ പുതുപ്പെണ്ണ് വളർമതി , പെരിയ പഠിത്തക്കാരിയും കാളേജ് പ്രൊഫസ്സറുമാണെന്നാ പാട്ടീടെ ഗമ പറച്ചിൽ. പോരാത്തേന് പൊടുപൊടാ പണക്കാരിയും. നാഹർകോവിലുകാരി പെണ്ണ് ഈ പാട്ടിയേം കൊച്ചുമോനേം പോലെ കണ്ണീച്ചോരയില്ലാത്തത് ആകരുതെന്നേ വസന്തിക്കുള്ളൂ തൊട്ടടുത്ത ബോയ്സ്’സ്കൂളിൽ അദ്ധ്യാപകനായ ഹരിഹരൻ സാറിൻ്റെ വട്ടപ്പേരു തന്നെ ‘പട്ടാളം’ എന്നാണ്. ചൂരലും ചുഴറ്റി നടന്ന്, അടുത്തു കിട്ടുന്ന കുട്ടികളെയെല്ലാം വീശിയടിക്കും ദുഷ്ടൻ. അപ്പാവും അമ്മാവും കുഞ്ഞിലേ മരിച്ചിട്ട്, പാട്ടി വളർത്തി വഷളാക്കി വെച്ചിരിക്കുകാ അയാളെ. അഗ്രഹാരങ്ങളുടെ കുറേ പിന്നിലായി ആറ്റു തീരത്താണ് വസന്തിയുടെ കൂട്ടരുടെ പപ്പടത്തെരുവുകൾ. ഓടിയാൽ എട്ടുപത്തു മിനിറ്റിലെത്താം. ഏതാണ്ട് ഒരേ മട്ടിലുള്ള കൊച്ചു കൊച്ചുവീടുകൾ ചേർന്നതാണ് ഓരോ തെരുവും. വസന്തിയുടെ അമ്മായിയമ്മ ഗോമതിയായിരുന്നു അവിടത്തെ പഴയ പുറം പണിക്കാരി. മറ്റ് അഗ്രഹാരങ്ങളിലും പുറംപണിക്കാർ അവളുടെ തെരുവിൽ നിന്നുളളവർ തന്നെയായിരുന്നു. കടുത്ത ഉച്ചനീചത്വവും സ്ത്രീവിരുദ്ധതയും…
അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ നിന്നകറ്റും. * താര സുഭാഷ്
കൂടെയുള്ളവർക്ക് തെറ്റു സംഭവിക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരാണോ, അതോ ഒച്ചയിടുന്നവരാണോ നിങ്ങൾ എന്നതാവും ബന്ധങ്ങളിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഘടകം. *താര സുഭാഷ്
പ്രശ്നങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ അനുഭവിക്കുന്ന സ്വൈര്യ ജീവിതം അവർക്കു മാത്രം ബോദ്ധ്യപ്പെടുന്നതാണ്. *താര സുഭാഷ്
പ്രയോഗിക സമീപനം ജീവിതത്തിൽ അഭികാമ്യമെങ്കിലും അത് അമിതമായ വഴങ്ങിക്കൊടുക്കലാകരുത്. *താര സുഭാഷ്
ചിമിഴുകൾ നീ തുറന്ന നേരത്ത് ഉലച്ചുവോ നിന്നെ ഉള്ളിലെ ശൂന്യത ! കനവു കത്തിയ ചാരത്തരി മൂടി ഇരുണ്ടു പോയൊരെൻ പൊന്നലുക്കാകവെ തെളിഞ്ഞു വന്നേനെ ഒരിക്കലെങ്കിലും അലിവോടിത്തിരി ഊതിത്തെളിച്ചെങ്കിൽ ! *താര സുഭാഷ്
