Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

കേൾക്കാൻ ഞാനുണ്ട് എന്നു പറയുന്നിടത്ത്  സ്നേഹവും വിശ്വാസവും നിലനിൽക്കുകയും കേൾക്കാൻ നേരമില്ല, താല്പര്യമില്ല, കേട്ടാൽ എൻ്റെ സ്വസ്ഥത കൂടി പോകും  എന്നെല്ലാം പറയുന്നിടത്ത് അത്  നഷ്ടപ്പെടുകയും ചെയ്യും. *താര സുഭാഷ് #കുഞ്ഞുകാര്യങ്ങൾ

Read More

അവസാനത്തെ  രോഗിയെ പരിശോധിക്കുമ്പോൾ ഡോക്ടറുടെ കണ്ണുകൾ  ക്ലോക്കിലേക്ക്  നീണ്ടു. സമയം 11. 10. നാളെ രാവിലെ 9 ന് തിരുവല്ലയിലെ സെൻ്ററിലെത്തണം. 120 കി മീ. ഡോക്ടർ  നെടുവീർപ്പിട്ടു.  സിസ്റ്റർ  മുന്നിലേക്ക്  നീക്കി വെച്ച റിപ്പോർട്ടു കണ്ടപ്പോഴാണ്  രാവിലെ  സ്വന്തം ചോര കുത്തി പരിശോധനക്കു  കൊടുത്തിരുന്ന  കാര്യം ഓർത്തത്. ഞെട്ടലോടെ റിപ്പോർട്ടിലേക്ക്  ഒന്നുകൂടി നോക്കി. ഉപവാസപ്പഞ്ചസാര 115mg. രണ്ട്  ദോശയും ഇച്ചിരി സാമ്പാറും   കഴിച്ചതിനു ശേഷമുള്ളത്  160mg.  ശാലിനി  വീട്ടിൽ  നിന്ന്   തന്നയച്ച കട്ട്  ഫ്രൂട്ട്സ്   കഴിക്കാഞ്ഞതു സമയമില്ലാഞ്ഞിട്ടാണ്.  അതും കൂടി  കഴിച്ചിരുന്നെങ്കിലോ!  സ്ഥലത്തെ  ഒരു ദിവ്യനും ഭാര്യയും അതിരാവിലെ ചോരയും    കുത്തിക്കൊടുത്തിട്ട് അക്ഷമരായി അതിനകം  ഡോക്ടറെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഭക്ഷണ ശേഷമുള്ള  ചോര  എടുക്കാൻ കഴിഞ്ഞതു തന്നെ  ശോശാമ്മ സിസ്റ്ററിൻ്റെ ശുഷ്ക്കാന്തി  കൊണ്ടാണ്.  അതിനു പിന്നിൽ സിസ്റ്ററിനെ നിരന്തരം വിളിച്ച് ഓർമ്മിപ്പിക്കുന്ന ശാലിനിയുടെ സുന്ദരമായ കൈകളുമുണ്ടെന്നറിയാം. അതോർത്തപ്പോഴാണ്  ശാലിനിയെ അകമഴിഞ്ഞൊന്ന്   ചേർത്തു…

Read More

നീ  പൊളളിയടരാഞ്ഞ തീ വെയിലൊന്നും തണലായിരുന്നില്ല നിൻ്റെ  പാതയോരത്തെ മരമായിരുന്നല്ലോ  ഞാൻ. കുടയായ് കുതിരാൻ ഞാനിരിക്കെ നീ നനയാഞ്ഞ പെരുമഴയൊന്നും തൂവാനവുമായിരുന്നില്ല. താര സുഭാഷ്

Read More

അഭിപ്രായങ്ങളിലും നിലപാടുകളിലും  വ്യക്തത  പുലർത്തിയാൽ  നാം  കൂടുതൽ  തെളിച്ചമുള്ള മനുഷ്യരാകും.

Read More

പറയുന്ന ആളിനും കേൾക്കുന്ന ആളിനും   പ്രയോജനമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അപ്രിയസത്യങ്ങൾ പറയാതിരിക്കുകയാവും നന്ന്. താര സുഭാഷ്

Read More

ഉടലാഴങ്ങളിൽ നീ മുങ്ങാം കുഴി ഇടുമ്പോൾ, അലയുകയായിരുന്നു ഞാൻ നിൻ ഉയിരാഴങ്ങൾ തേടി. താര  സുഭാഷ്

Read More

സംഘർഷഭരിതമായ  പരിസരങ്ങളിലാണ്, പലരുടേയും ജീവിതം. വാക്കും  പ്രവൃത്തിയുമെല്ലാം അതി   വൈകാരികമാകുന്നത്   സ്വാഭാവികം.  ബന്ധങ്ങൾ  ഉലയാൻ കുഞ്ഞു   പ്രകോപനങ്ങൾ  മതി. വിലപ്പെട്ട  സൗഹൃദങ്ങൾ ഊർന്നു പോകാതിരിക്കാൻ ഈ നാടോടിക്കഥ ഓർക്കാം. ആത്മമിത്രങ്ങളായ റെന്നും ഹിമാരിയും യാത്രയിലാണ്. വഴിയിൽ  മറ്റൊരു യാത്രികനും ഒപ്പം ചേർന്നു. യാത്രാമധ്യേ കാൽ വഴുതി കൊക്കയിലേക്ക് വീഴാൻ പോയ ഹിമാരിയെ റെൻ സാഹസികമായി രക്ഷിക്കുന്നു. അടുത്തു കണ്ട പാറക്കൂട്ടത്തിൽ മറ്റൊരു കല്ലു കൊണ്ട്  ഹിമാരി കഷ്ടപ്പെട്ടെഴുതി  ‘ ഇന്ന ദിവസം റെൻ എൻ്റെ ജീവൻ രക്ഷിച്ചു’ . മുന്നോട്ടു പോകവേ, ചെറിയൊരു വാക്കു തർക്കത്തെ തുടർന്നു  റെൻ ഹിമാരിയുടെ കരണത്തടിച്ചു. വേദനയോടെ  കുത്തിയിരുന്ന് ഹിമാരി മണ്ണിൽ കുറിച്ചു,  ‘ഇന്ന ദിവസം റെൻ എൻ്റെ കരണത്തടിച്ചു’ എന്ന്. യാത്ര മുന്നേറവേ മൂന്നാമത്തെ യാത്രികൻ ഹിമാരിയോട് അതേക്കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞു. റെന്നിനെ ഒരിക്കലും നഷ്ടപ്പെടുത്താൻ  പാടില്ല. സ്വജീവൻ നോക്കാതെ എന്നെ രക്ഷിച്ചവനാണ്. അതൊരിക്കലും  മായാതിരിക്കാൻ ആ കല്ലിലും ഒപ്പം കരളിലും കോറിയിട്ടു. പിന്നെ അടിയുടെ കാര്യം. അതവൻ പെട്ടന്നുള്ള ദേഷ്യത്തിൽ അറിയാതെ ചെയ്തതാണ്. അത് മറന്നു കളയാനുള്ളത്ര ശക്തി എൻ്റെ   സൗഹൃദത്തിനുണ്ട്.…

Read More

പറഞ്ഞയാൾക്കും കേട്ടയാൾക്കും ചിരി വരുത്തുന്നതാണ് ഫലിതം. കേട്ടയാൾക്കു പ്രയാസവും പറഞ്ഞയാൾക്കു ചിരിയുമെങ്കിൽ അതിനെ പരിഹാസമായേ കൂട്ടാനാവൂ. താര സുഭാഷ്

Read More

അതിജീവനമാണ് പ്രധാനം. അതിജീവിക്കാൻ കഴിഞ്ഞാൽ ജീവിതം നീട്ടുന്ന കയ്പുകൾ പോലും നമ്മെ കരുത്തരാക്കും. താര സുഭാഷ്

Read More