Author: THARA SUBHASH

കൂട്ടുകൂടാനും കഥ കേൾക്കാനും ഇഷ്ടമുള്ളൊരു പെൻഷണർ. മുൻ മാധ്യമപ്രവർത്തക .പൂക്കളോടും നായ്ക്കളോടും പ്രിയം.

മനുഷ്യരെ അടയാളപ്പെടുത്തുന്നത് കഴിവുകളല്ല,  അതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.

Read More

മറ്റൊരാളാവാൻ കഴിയില്ലെങ്കിലും, നമുക്ക്  സ്വയം  പുതുക്കാനാവും. 2026 നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച പതിപ്പിന് സാക്ഷ്യം വഹിക്കട്ടെ! താര സുഭാഷ്

Read More

പ്രിയമുളെളാരു വാതിൽ പെട്ടന്നങ്ങടഞ്ഞ പോലെ! മറുതലയ്ക്കൽ  എപ്പോഴും എന്തിനുമുണ്ടായിരുന്നൊരു ശബ്ദം പതിയെ  നേർത്തു നേർത്തു വന്നു  തീർത്തും ഇല്ലാതാകുന്നു.  “അപ്പാ,  എനിക്കിനി വോയ്സ് മെസേജ് അയയ്ക്കല്ലേ ! ഞാനെങ്ങനെ കേൾക്കും, അതു മറന്നോ?” നിഞ്ജയുടെ ഈ ടെക്സ്റ്റ് ഹൃദയത്തിൽ തുളയിട്ടു മറുപുറം കടക്കവേ,  അക്ഷരം  മറന്നു ഞാനിരുന്നു. എന്തെഴുതും?എന്തു ഞാൻ പറയും എൻ്റെ കുഞ്ഞിനോട് ? ഒറ്റയ്ക്കൊരു പൂമ്പാറ്റക്കൂട്ടമായവൾ, പൂന്തോപ്പു തീർത്തവൾ, കുടുംബത്തിൻ്റ ബ്രാൻഡ് അംബാസിഡർ, ഒറ്റയ്ക്കൊരു മ്യൂസിക് ബാൻഡാകാൻ തക്ക ശബ്ദവും  വെളിച്ചവുമുണ്ടായിരുന്നവൾ ! അവൾ  തോറ്റാൽ, തളർന്നാൽ ഞാനതു താങ്ങില്ല ! കാരണം അവളിൽ ഞാനുണ്ട്- എൻ്റെ തുടർച്ചയുണ്ട്….  ‘ മാനസ പിന്തുടർച്ചാവകാശി !’ അതാണെനിക്കവൾ, നിൻജ എന്ന നിരഞ്ജന – സഹോദരൻ ഉണ്ണിച്ചേട്ടൻ്റെ  മകൾ! തുടർച്ചയായി വന്ന ജലദോഷവും ഇൻഫെക്ഷനും നിഞ്ജയ്ക്കു കേൾവി  തകരാറുണ്ടാക്കിത്തുടങ്ങിയത് BDS അവസാന വർഷമാണ്. അപാരമായ ആശയവിനിമയ പാടവം ഉള്ളതുകൊണ്ട് അവൾക്കൊഴികെ മറ്റാർക്കും അന്നതിൽ ബുദ്ധിമുട്ടു തോന്നിയിരുന്നില്ല. രാജ്യത്തെവിടെയും സെമിനാറെന്നോ വർക്ക്ഷോപ്പെന്നോ,  …

Read More

ആശകളല്ല, മറിച്ച്  നാം ആഗ്രഹിക്കുന്ന  രീതിയിൽ തന്നെ അവ  നിറവേറ്റപ്പെടണമെന്ന വാശിയാണ്  പലപ്പോഴും ദുഃഖകാരണമാകുന്നത്. #താര സുഭാഷ്

Read More

ബിക്കിനി തീരത്തൂടീ മുഴുപ്പാവാട നടത്തത്തിന്നറുതി വരുത്തണം കരി – മൺ ചമയത്തിലേക്ക് പരകായം നടത്തണം തല വല്ലാതുയർത്തീട്ട്, മുടിയും പിരുത്തിട്ട് എടുക്കണം സെൽഫി എന്നും സ്റ്റാറ്റസ് ഇട്ടർമാദിക്കാൻ സ്വയം സ്നേഹിക്കാതൊടുക്കിയ കാലത്തിൻ പെരുക്കത്തിൽ കണവനേം പൈതങ്ങളേം വിറപ്പിച്ചു നിറുത്തേണം. എനിക്കൊപ്പം ഇല്ലാത്തോനെ തെറി നാലു വിളിക്കണം എനിക്കൊപ്പം ഇല്ലാത്തോൾക്ക് ‘കുല’ ചാർത്തി കൊടുക്കണം. ഇരുപത് കഴിഞ്ഞതിനെ ‘സേച്ചീ’ന്നു വിളിക്കണം. മുപ്പതിലെത്തിയാൽ പിന്നെ തള്ള വൈബെന്നു പഴിക്കണം. എൻ്റെ പ്രായത്തെ എന്നും കാപ്രേക്കർ സ്ഥിരാങ്കം പോൽ തുടക്കത്തിൽ വീണ്ടും വീണ്ടും തിരിച്ചാക്കി തിമിർക്കണം. #താര സുഭാഷ് #കുഞ്ഞു കാര്യങ്ങൾ#കൂട്ടക്ഷരങ്ങൾ

Read More

2017 സെപ്റ്റംബർ ആദ്യം, ഞങ്ങളുടെ മകളുടെ വിവാഹത്തിനു തൊട്ടു പിന്നാലെ എനിക്കൊരു കത്തു വന്നു. മേൽവിലാസം കുറിച്ച കയ്യക്ഷരം എത്രയോ കാലമായി എഴുത്തുപകരണങ്ങളിലൊന്നും സ്പർശിച്ചിട്ടില്ലാത്ത പോലെ വടിവ് മറന്ന മട്ടിലായിരുന്നു. പതിവില്ലാത്ത കരുതലോടെ കത്തു തുറന്ന ഞാൻ ആദ്യ വാചകത്തിൽ തന്നെ അടിഞ്ഞു പോയി ‘‘താരേ, ഞാൻ പഴയ സരസ്വതി അമ്മയാണ്. മോളുടെ വിവാഹ ഫോട്ടോ പത്രത്തിൽ കണ്ടു. അങ്ങനെയാണ് അഡ്രസ് കിട്ടിയത്”. താഴേയ്ക്കു വായിക്കാൻ ബുദ്ധിമുട്ടാകും വിധം നെഞ്ചിലൊരു മുട്ടൽ ! കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നു. എങ്ങിനെ ഞാൻ മറന്നു? എനിക്കെന്നോടു തന്നെ ക്ഷമിക്കാൻ കഴിഞ്ഞില്ല. എന്റെ മകളെ ഉദരത്തിൽ വെച്ചേ ഊട്ടിയ ആ സ്നേഹം, അവളുടെ വിവാഹ സമയത്ത് ഓർക്കാതെ പോയതിനേക്കാൾ വലിയ പാതകം വേറെയുണ്ടോ? പരാതിയോ, കുറ്റപ്പെടുത്തലോ ആ കത്തിലെവിടെയും ഉണ്ടാവില്ലെന്നുറപ്പുണ്ടെങ്കിലും, വിവാഹം അറിയിച്ചില്ലല്ലോ എന്നൊരു പരിഭവത്തിനായി ആ കത്തു മുഴുവൻ പലവുരു തിരഞ്ഞു. ഒന്നുമില്ല. സ്നേഹത്തിന്റെ തെളിനീരൊഴുക്കു മാത്രം. അതാണ് സരസ്വതി അമ്മ. അവർക്കങ്ങനെയാകാനേ…

Read More

ജീവിതത്തിൽ ഇന്നോളം എൻ്റെ കന്നത്തരങ്ങൾ, പൂർണ്ണമായി വകവെച്ചു തന്നിട്ടുള്ള ഒരാളേയുള്ളൂ. അതെൻ്റെ ചേച്ചി, മീരയാണ്. പിന്നിലെ പ്രേരകശക്തി എന്തായിരുന്നാലും, അതെന്നോടുള്ള സ്നേഹമാണെന്നു വിശ്വസിക്കാനാണിഷ്ടം  ഞങ്ങളുടെ ബന്ധത്തിൽ, എന്നും ഗുണഭോക്താവ് ഞാനായിരുന്നു. എന്നെക്കൊണ്ട് നാളിതുവരെ ചേച്ചിക്കു പത്തിൻ്റെ ഗുണമുണ്ടായിട്ടില്ല. എട്ടിൻ്റെ  പണികൾ കിട്ടീട്ടുമുണ്ട്. എങ്ങനെ സഹിച്ചു  പഴയ എന്നെ, എന്നു ചോദിക്കണമെന്നു പലപ്പോഴും  തോന്നീട്ടുണ്ട് പലരും ഒരേ പോലത്തെ വസ്ത്രങ്ങൾ ധരിച്ച്  ട്വിന്നിങ്ങ്  ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതു കാണുമ്പോൾ, പഴയ കുറേ ട്വിന്നിങ്ങ് ഓർമ്മകൾ മനസ്സിലേക്കിടിച്ചു കയറി വരും. എത്ര കെഞ്ചിയാലും ചേച്ചിക്കും എനിക്കും ഒരേ തുണി കൊണ്ട് തന്നെ പാവാടയും ബ്ലൗസും തുന്നിക്കണമെന്ന നിർബന്ധം പണ്ട് വീട്ടുകാർക്കുണ്ടായിരുന്നു, അപ്പോളോ കഴുത്തുളള ഫ്രോക്കെങ്കിൽ രണ്ടാൾക്കും അത്. ഷാമോ സാറ്റിൻ പാവാടയും, ബ്ലൗസുമെങ്കിൽ അതും ഒരുപോലെ. ചീട്ടിയോ,  കോറയോ ആയാലും വ്യത്യാസമൊന്നുമില്ല.  എൻ്റെ  പ്രീഡിഗ്രി കാലത്ത്, ഡിഗ്രി ക്ലാസ്സിൽ ചേച്ചിയുണ്ട്. ഒരേ കോളേജിലാണെങ്കിലും, വരവും പോക്കും ഒന്നിച്ചല്ല. ഞാൻ വളരെ നേരത്തെ വലിയൊരു സംഘത്തെ…

Read More

‌ “എൻ്റെ വള്ളിത്തിരുമണം പാട്ടു പുസ്തകം ആരെങ്കിലും എടുത്തോ? മക്കളേ, എവിടുന്നേലും തപ്പിയെടുത്തു താ………. ! ” ഓ, രാവിലെ തന്നെ അമ്മുമ്മ തൊടങ്ങി. ” അമ്മുമ്മേടെ പെട്ടിയേത്തന്നെ കാണും. അല്ലാതെവിടെ പോകാനാ? ” ശാലിനിക്കു ചിരിയും ദേഷ്യവും ഒന്നിച്ചു വന്നു.  “ഇല്ല മക്കളേ, വീരരാഘവൻ പിള്ളേ ആന ചവിട്ടിക്കൊന്ന കഥയും, മനവിളാകം ശ്രീധരൻ്റെ ഗാട്ടാ ഗുസ്തിക്കഥയുമേ പെട്ടിയേലൊളളൂ” പാവം! ശാലൂന് വിഷമം തോന്നി. അമ്മുമ്മ ഈയിടെ ഇങ്ങനെയാണ്. തൻ്റെ പ്രിയപ്പെട്ട പാട്ടു പുസ്തകങ്ങൾ തിരച്ചിലാണ് മുഴുവൻ സമയ പരിപാടി. ഓർമ്മയുടെ വേരുകൾക്ക് ഇളക്കം തട്ടും വരെ അമ്മുമ്മ മറ്റൊരാളായിരുന്നു. അതിരാവിലെ കുളിച്ച് വിളക്കു വെച്ച് ഹരിനാമകീർത്തനം ചൊല്ലി, നെറ്റിയിൽ കുറിയും, കണ്ണിൽ ഇളനീർക്കുഴമ്പുമെഴുതി അടുക്കളയിലെത്തിയിരുന്ന പാർവ്വതി അമ്മ, ചിട്ടകളുടെ തമ്പുരാട്ടിയായിരുന്നു. അടുക്കളയിലും പറമ്പിലുമായി സ്വയം കല്പിച്ചു നൽകിയ ജോലികൾ മാത്രമേ ചെയ്യൂ. പിന്നെ പത്രവായനയാണ്. അതു കഴിഞ്ഞാൽ പലചരക്കു കടയിൽ നിന്ന് സാധനങ്ങൾ പൊതിഞ്ഞു വരുന്ന മുഷിഞ്ഞുടഞ്ഞ പത്രത്തുണ്ടുകളും, സിനിമാ…

Read More