‘തിരുവനന്തപുരത്തെ 55 കാരിയുടെ കൊലപാതകം:സഹോദരൻ അറസ്റ്റിൽ’ പത്രം മടക്കി എഴുന്നേൽക്കുമ്പോൾ കണ്ണിൽ തടഞ്ഞ വാർത്ത! മനസുഖം കുറയ്ക്കുന്നതൊന്നും ഈയിടെ വായിക്കാറില്ല. ഒറ്റനോട്ടത്തിൽ കണ്ടു പോയ സ്ഥലപ്പേരാണ് അതിലേക്ക് വലിച്ചിട്ടത്.. ‘കരമന ഒറ്റത്തെരുവിൽ ബാലാംബിക (55) യുടെ കൊലപാതകത്തിൽ സഹോദരൻ നാഗരാജൻ അറസ്റ്റിൽ. ’ അറിയാതെ പിടഞ്ഞെണീറ്റു പോയി. നാഗരാജൻ്റെ ചിത്രം ചേർത്തിട്ടുണ്ട്. പക്ഷേ ഉറപ്പിക്കാനാവുന്നില്ല. രണ്ടു ദിവസം മുമ്പത്തെ വാർത്തയുടെ ഫോളോ അപ് സ്റ്റോറിയാണ്. പാരവശ്യത്തോടെ പഴയ പത്രം തപ്പിയെടുത്തു. കൊലയുടെ വിശദാംശങ്ങൾ എനിക്കറിയുകേ വേണ്ട. അതവളാണോ എന്നൊന്നുറപ്പിക്കണം. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിടിഞ്ഞു. പഴയ മിടുക്കി പെൺകുഞ്ഞിൻ്റെ സ്ഥാനത്ത് പ്രേതം പോലൊരു രൂപമായിട്ടു കൂടിയും. വായിക്കണ്ടെന്നു കരുതിയിട്ടും ’55 കാരിയായ സെക്സ് വർക്കർ’ എന്ന വരി വജ്രസൂചി പോലെ കരളിൽ തറഞ്ഞു. ബാലയെ ആദ്യം കാണുമ്പോൾ അവൾക്ക് പന്ത്രണ്ടും എനിക്ക് ഇരുപതുമാണ് പ്രായം. അമ്മയുടെ സഹപ്രവർത്തകൻ ദിവാകരൻ സാറാണ് അനാഥയായ ഒരു പട്ടത്തിക്കൊച്ചിനെ സംരക്ഷിക്കാമോഎന്ന് ചോദിക്കുന്നത്. സാർ വൈകിട്ട് ട്യൂഷനെടുക്കുന്ന…
Author: THARA SUBHASH
കാവടിയും പിടിച്ചു തുള്ളി മറിയുന്ന വൈഷ്ണവിയെ കണ്ടു ഞങ്ങൾ മിഴിച്ചു നിന്നു. ചുറ്റും വഴിഞ്ഞൊഴുകുന്ന ഭക്തിയുടെ ആഘോഷം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കൂടെ പഠിക്കുന്ന ഒരുത്തിക്കു കിട്ടിയിരിക്കുന്ന ദൈവിക പരിവേഷം ഞങ്ങടെ ഉള്ളുലച്ചുകളഞ്ഞു രാവിലെ സ്കൂളിൽ ചെന്നപ്പോഴാണ് ഏഴ് ബി യിലെ വൈഷ്ണവിയുടെ ദേഹത്ത് മുരുകൻ കയറി എന്ന വാർത്ത അന്തരീക്ഷത്തിൽ നിന്ന് കേട്ടത്. ഓടിക്കിതച്ചു ചെല്ലുമ്പോൾ, വൈഷ്ണവിയുടെ തൊട്ടു പടിഞ്ഞാറ്റേലെ ഷൈനി നിന്ന് അവതാരകഥ വർണ്ണിക്കുന്നു. അവളിപ്പോ ശരിക്കും മുരുകൻ തന്നെ ആണെന്നും തമിഴേ പറയൂന്നും കൂടി കേട്ടതോടെ ഞെട്ടൽ പൂർണ്ണമായി. വെള്ളിയാഴ്ച വൈകിട്ടാണത്രേ ആദ്യമായി അവളിൽ ദൈവം അവതരിച്ചത് .കേട്ടറിഞ്ഞ് ശനിയും ഞായറുമായി ക്ലാസ്സിലെ പകുതിയിലേറെ കുട്ടികളും ദർശനപുണ്യം നേടിക്കഴിഞ്ഞു. ഇനി കലയും ഞാനും കുറച്ച് ദൂരേന്നുള്ളവരുമേ പോകാനുള്ളൂ. ഒരു വിധത്തിൽ വെെകുന്നേരമാക്കി ഞങ്ങളുമോടി മുരുകനെ കാണാൻ. ഷൈനിയുടെ വിവരണം കുറഞ്ഞു പോയെങ്കിലേ ഉള്ളൂ. അത്രയ്ക്ക് ആർഭാടമായിട്ടാണ് മുരുകൻ, അവളുടെ ദേഹത്തും ആ വീട്ടിലാകെയും കയറിയിരിക്കുന്നതെന്ന് കണ്ട് അത്ഭുതപ്പെട്ടു നിൽക്കുമ്പോൾ അതാ സമ്പൂർണ്ണ മുരുക വേഷത്തിൽ മണിയടിയും ഗഞ്ചിറ കൊട്ടും പെണ്ണങ്ങളുടെ ഹരഹരോ ഹരഹര വിളിയും…
ബീനാമ്മേടെ ഫോൺ നിർത്താതെ അടിക്കുന്നതു കേട്ടാണ് തോമാച്ചൻ ചെന്നെടുത്തത്.. “എടിയേ, വിനുവാ. ഒന്നു വന്നേ, അവനെന്നതാടി ഇത്രേം രാവിലെ?” “അവൻ്റമ്മയെ കെട്ടിക്കാൻ “എന്നാണ് പെട്ടന്ന് നാവേൽ വന്നത്. അത് പണ്ടൊക്കെ ചില്ലറ തെറിയായിരുന്നല്ലോ എന്നോർത്തു ബീനാമ്മയ്ക്കു ചിരിയും വന്നു. മൂത്താങ്ങള ജോയിച്ചായൻ്റെ എളേ ചെക്കനാണ്. കഴിഞ്ഞ നൂറ്റാണ്ടിലെങ്ങാണ്ടോ ജനിക്കേണ്ടവനാ. “ആൻ്റിയും അങ്കിളും ഒന്നും അറിയുന്നില്ലിയോ? മമ്മി ആരാണ്ടിനെ കെട്ടിയെന്നു പറയുന്നു”. “അവളു വല്ലോരേം കെട്ടിയാൽ ഞങ്ങക്കെന്നാ ചെയ്യാമ്പറ്റുവെടാ? അല്ലേത്തന്നെ സുമിനാ കെട്ടാഞ്ഞിട്ടല്ലാരുന്നോ നിനക്കൊക്കെ?” ചെക്കന് മുഷിഞ്ഞു. അങ്കിളിനു കൊടുത്തേ, എന്ന പറച്ചിലേത്തന്നറിയാം ദേഷ്യം. വൈകാതെ മൂത്തവനും വിളിക്കും മനു, അവൻ ഇച്ചരൂടെ ഭേദവാ. സുമിനാ പിന്നേം എന്താണ്ടോ ഒപ്പിച്ചിട്ടൊണ്ട്. ഇൻസ്റ്റ തൊറന്നാലറിയാം. നേരവില്ലല്ലോ. കല്ലേ കെടക്കുന്ന ദോശ കരിയും, ഒലത്താനൊള്ള ബീഫാണേൽ ബോറടിച്ചു ചത്തു വെള്ളത്തേ കെടക്കുന്നു. മൊത്തം പരുപാടീം തെറ്റിയ ദെവുസവാ. അലാറം അടിച്ചപ്പോ നിർത്തിയേച്ച് ഒന്നൂടൊന്നു ചാഞ്ഞതാ. ഇനി ഉച്ചയോളം കെടന്നു മടച്ചാലും മെനയ്ക്കു പണി തീരുകേല. പള്ളീ പോക്കും…
കേരളം പിറക്കുമ്പോൾ അറ്റവും മൂലയും പൊളിഞ്ഞൊരു തഴപ്പായിൽ പേറ്റുനോവിൽ പിളരുകയായിരുന്നു ചെല്ലമ്മ. വേദനയുടെ പരകോടിയിൽ ഞെരിയുമ്പോൾ, പരമുക്കൊച്ചാട്ടൻ ഇനിയിപ്പോ എന്തോ പറഞ്ഞോണ്ടു വന്നാലും ശരി താനിനി പെറത്തില്ലെന്നവർ ആണയിട്ടു ചാപിള്ളയായിട്ടു പൊറത്തു വന്ന രണ്ടാമത്തെ കൊച്ചും രണ്ടാം വയസ്സേൽ തുറ്റലു വന്നു ചത്ത വാവച്ചനുമായിട്ടിതിപ്പോ അറാമത്തെ പേറാ. പാറോതി കണിയാത്തി പാണലിൻ്റേം, കൊടീടേം ഒരു പിടി എലയെടുത്ത് വയറ്റത്തോട്ടു വെച്ചൊരുഴിയലും മിണ്ടാതെ കെടക്ക് കൊച്ചേന്നൊരു പറച്ചിലും, പള്ളേടെ വശം പിടിച്ചു താഴോട്ടമർത്തലും ഒന്നിച്ചു കഴിഞ്ഞു. നെറുകന്തലേന്ന് കീപ്പോട്ട് തീപ്പന്തം പോലെ പാഞ്ഞൊരു നോവിൻ്റെ കെതപ്പിൽ രണ്ടും രണ്ടു പാത്രമായി! സോമനേം ചന്ദ്രനേം പുരുഷൂനേം ചത്തുപോയതുങ്ങളേം പെറ്റപ്പോ തോന്നാഞ്ഞത്ര പ്രാണവേദന കൊടുത്തോണ്ട് പഞ്ചമി പെറന്നു, കേരളത്തിനൊപ്പം കാംഗ്രസ്കാരനായ പരമു മകൾക്കിടാൻ വെച്ച പേര്’ഇന്ദിര’ എന്നായിരുന്നു. കമ്മൂണിസ്റ്റ് ചെല്ലമ്മ അതെങ്ങനെ സഹിക്കും. മലയാളം വാദ്ധ്യാരും പണിക്കുറ്റം തീർന്ന കമ്മൂണിസ്റ്റുമായ സുഗതൻ സാറാണ് തകഴി എന്നൊരാളെഴുതിയ പൊസ്തകത്തിലെ പഞ്ചമിയെന്ന പേരു പറഞ്ഞത്. പാവത്തുങ്ങടെ കഥയാ…
“എരണം കെട്ടോളുടെ കൊണവെതിയാരം കാരണം അവനും പോയിക്കിട്ടി. അമ്മിക്കല്ലേൽ കാറ്റടിച്ച പോലിരിക്കുന്ന കണ്ടില്ലേ, മുധേവി” തള്ളയുടെ പ്രാക്ക് അവളെ തൊട്ടതേയില്ലെന്നു തോന്നി. അലിവോടെ അവളുടെ കയ്യൊന്നമർത്തി. “നീ ഇച്ചിരി വെള്ളം കുടിക്ക് ജയേ ” അവളനങ്ങിയില്ല. ഉള്ളിലൊരു ജീവനും കൂടിയുള്ളതല്ലേ എന്നു കൂടി പറയണമെന്നുണ്ടായിരുന്നു, പൊന്നമ്മച്ചേച്ചി കേട്ടാലുണ്ടാകുന്ന പുകിലോർത്തത് വിഴുങ്ങി. താങ്ങിയിരുത്തി ഒരിറുക്ക് വെള്ളം കൊടുത്തപ്പോഴേയ്ക്കും തള്ള വീണ്ടും ചാടി വീണു. “എന്നാലും എന്തിനാ ശോഭേ,പ്രേമേട്ടനിത് ചെയ്തത്. ?” ഇതറിഞ്ഞപ്പോൾ മുതൽ തൻ്റെ ഉള്ളിലും ഈയൊരൊറ്റ ചോദ്യമേയുള്ളൂ. ജയ തന്നിൽ നിന്നൊന്നും മറയ്ക്കില്ല. ഓർമ്മ വെച്ച കാലം മുതലുളള കൂട്ടാണ്. അവൾക്കുമറിയില്ലെങ്കിൽ പിന്നെന്താവും?ജീവനായിരുന്നല്ലോ അയാൾക്കിവളെ .വെറും18 മാസത്തെ ദാമ്പത്യം. കാർ മെക്കാനിക്കായ പ്രേമൻ്റെ ആലോചന വന്നപ്പോൾ, അമ്മയുടെ പ്രാക്കിൽ നിന്നൊരു മോചനമെന്നു മാത്രമേ അവൾ പ്രതീക്ഷിച്ചിരുന്നുള്ളു. മുഴുക്കുടിയും, ഒറ്റത്തടിയുമാണ് പ്രേമനെന്ന് അറിഞ്ഞിരുന്നു. . പ്രതീക്ഷയുടെ തരിമ്പില്ലാതെ പ്രവേശിച്ച വിവാഹത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഡീ അഡിക്ഷൻ ചികിത്സയും കഴിഞ്ഞ് കുട്ടപ്പനായി വന്ന പ്രേമൻ.സ്നേഹിക്കാൻ ആരുമില്ലാതെ വളർന്നതു കൊണ്ടാവാം മുള്ളുമുരിക്കിൻ്റെ സ്വഭാവമുള്ള അമ്മായിയമ്മയെ…
യാത്രയയപ്പു കഴിഞ്ഞ് സഹപ്രവർത്തകർ മടങ്ങിയ പാടേ വിളിക്കാൻ തോന്നിയത് സലിജയെയാണ്. എടുത്തതേ അവൾ’ Happy retirement’ പറഞ്ഞു. ബാല്യകാല സുഹൃത്തുക്കളിൽ അടുപ്പമുളളത് സലിയോടു മാത്രമാണ്. അതും അധികകാലമായില്ല. BSNL ൽ ജോലി ചെയ്യുന്ന അവൾ. തന്നെ തപ്പി കണ്ടുപിടിച്ചതാണ്. പെട്ടന്നാണ് കമലേ, നിനക്ക് പഴയ മാലതി സാറിനെ ഓർമ്മയില്ലേ? അവരു രണ്ടാഴ്ച മുമ്പ് മരിച്ചു. എന്നവൾ പറഞ്ഞത്. തരിച്ചിരുന്നു പോയി. ” അവരെ ഞാൻ മറന്നിട്ടു വേണ്ടേ?” എന്ന ചോദ്യം കടിച്ചിറക്കി. ” ഇന്നലെ നാട്ടീന്ന് കൊച്ചമ്മായി വിളിച്ചപ്പൊഴാ വിവരമറിഞ്ഞേ. പുനയിലെങ്ങാണ്ടു ആ മൂത്ത ഗീതക്കേടെ കൂടാരുന്നു. നരകിച്ചാ മരിച്ചത്. ശ്രീദേവിക്ക് തലയ്ക്കു സുഖമില്ലാതായതും അവളു ഞരമ്പു മുറിച്ചു മരിച്ചതുമെല്ലാം നീ അറിഞ്ഞില്ലാരുന്നോ ? യമുനക്ക മാത്രമേ ആ വീട്ടിൽ ഗതി പിടിച്ചുള്ളു അവര് പൊറത്താ. ഗീതക്കയ്ക്കും കഷ്ടമാ. ചെക്കമ്മാര് കുടിച്ച് കുടിച്ച് കിടപ്പാടം ഒഴിച്ചെല്ലാം വിറ്റു തീർത്തു. മാലതി സാറിനെ പൂനയിൽ തന്നെ അടക്കി. ” അവൾ നിർത്താതെ പറയുകയാണ്. തനിക്ക് എന്തൊക്കെയോ വിളിച്ചു കൂവണമെന്നു തോന്നി. തേവളളീലെ…
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. തൊട്ടടുത്ത രാധമ്മച്ചേച്ചിയുടെ വീട്ടിൽ അതികഠിനമായ പൂജകൾ നടക്കുന്നു. അവരുടെ മക്കൾ കലയും കുട്ടനും കൂട്ടുകാരായതിനാൽ എപ്പോഴും പോകുന്ന വീടാണ്. വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന രമച്ചേച്ചി പറഞ്ഞാണ് കഷ്ടകാലം മാറ്റാനുള്ള പൂജയാണു നടക്കുന്നതെന്നറിഞ്ഞത്. ചെന്നു നോക്കുമ്പോൾ കലയും കുട്ടനും അച്ഛനമ്മമാരും ഭക്തി പാരവശ്യത്തോടെ തൊഴുതു നിൽക്കുന്നു. താടിയും മുടിയും വളർത്തിയ ഒരാൾ, കണ്ണടച്ച് ഗഞ്ചിറയടിച്ച് ഉച്ചത്തിൽ പാടുന്നു “ഓം ശക്തി, പരാശക്തി, പരന്ന ശക്തി ഓം ചിറ !” പരാശക്തി എന്നൊക്കെ കേട്ടതുകൊണ്ട് തൊട്ടടുത്തുുളള ഓച്ചിറ അമ്പലത്തെ കുറിച്ചാണു പാട്ടെന്നു മനസ്സിലായി. ജനാലയ്ക്കൽ അതിനകം വന്നു നിന്ന തെക്കേലെ ഷീലയോടു ചോദിച്ചു. “പരന്ന ശക്തി എന്നു വെച്ചാലെന്താ? അതുപോലെ ഓച്ചിറയല്ലേ, ഇയാൾ ഓം ചിറയെന്നു പാടുന്നതെന്താ? ” ഗഹനമായി ചിന്തിച്ച് , ജ്ഞാനിയെപ്പോലെ അവൾ പറഞ്ഞു. “എടീ, ഓച്ചിറ അമ്പലമിങ്ങനെ പരന്നുകിടക്കുവല്ലേ, അവിടെല്ലാം പരബ്രഹ്മമൂർത്തിയുടെ ശക്തി പരന്നങ്ങു കിടക്കുവാരിക്കും അതാ കാര്യം.. പിന്നെ ഓം ചിറ എനിക്കും അറിയത്തില്ല ” ഞങ്ങൾ…
കണ്ണു കാണാൻ വയ്യാത്ത മഴ !റെയിൻ കോട്ട് വലിച്ചൂരി സ്കൂട്ടറിലേയ്ക്കിട്ട് ഓഫീസിനുള്ളിലേയ്ക്കു കാലെടുത്തു വെച്ചതേ സുധൻ പിള്ളയ്ക്ക് അരിശം വന്നു. ഓഫീസ് അസിസ്റ്റൻറ് മുകേഷിൻ്റെ ഇരിപ്പിടം ഇന്നും ശൂന്യം. കൊള്ളാവുന്ന വികാരങ്ങൾക്കല്ലാം ലോക്കൗട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ ഓഫീസ് ഹെഡ് ഏലിയാമ്മ സാറിനോട്, മുകേഷിൻ്റെ സീറ്റിലേയ്ക്കു ചൂണ്ടി ഇന്നുമില്ലേ? എന്നൊരാംഗ്യം കാണിച്ചു. പത്തര മണിക്കു കേറി വന്നിട്ട് കൈമുദ്ര കാണിക്കുന്നോടാ ? എന്ന ഭാവം കഴിയുന്നേടത്തോളം മുഖത്തു സ്ഫുരിപ്പിച്ച് ഏലിയാമ്മ സാർ കനപ്പിച്ചിരുന്നു .കമ്പ്യൂട്ടർ മോണിറ്ററിൽ കണ്ണും നട്ടിരുന്ന സീനിയർ ക്ലാർക്ക്, ജോയ് മാത്യു, കയ്യൊന്നുയർത്തിക്കാട്ടി, വീണ്ടും പണിയിലേയ്ക്കു തിരിഞ്ഞു. “സുധൻ പിള്ളേ , വൈകിട്ട് ട്രഷറിയിൽ കേറി ബിൽ ബുക്കെടുക്കണം കേട്ടോ. നാളെ പേ ബില്ലു കൊടുക്കാനുള്ളതാ ” സുധനു ചൊറിഞ്ഞു വന്നു. “എൻ്റെ സാറേ, ഇതൊക്കെ ആരുടെ ജോലിയാ എൻ്റെയാണോ ? ഈ ഓഫീസിലൊരു അസിസ്റ്റൻ്റിനെ തന്നിരിക്കുന്നതെന്തിനാ, കുടുംബമായിട്ടു മൂന്നാറിൽ ചുറ്റിയടിക്കാനാണോ?” ഏലിയാമ്മ, സുധനെ പൂർണ്ണമായി അവഗണിച്ച് , അന്നത്തെ തപാൽ വായിച്ചു സെക്ഷൻ തിരിക്കുന്നതിൽ വ്യാപൃതയായി സുധനും…
തലക്കാവേരിയിൽ നിന്ന് ചുറ്റിയടിക്കുന്ന തണുത്ത കാറ്റിൽ പാറി വീണ മുടിയിഴകളൊതുക്കാൻ മിനക്കെടാതെ, വെളിച്ചത്തിൻ്റെ ചെറുതുരുത്തുകൾ തീർക്കുന്ന വിളക്കുകാലുകളിലൊന്നിൽ ചാരി നീന നിന്നു. വെളിച്ചം ഇരുളിലേയ്ക്കൂളിയിടുന്ന സന്ധ്യകൾ അവൾക്കെന്നും പ്രിയതരമായിരുന്നു താഴെ നിന്നു മേപ്പിൾ കൗണ്ടി റിസോർട്ടിലേയ്ക്കു പുളഞ്ഞു കയറി വരുന്ന പജീറോയിൽ അവളുടെ കണ്ണൊന്നുടക്കി. പൂക്കൾ പുതച്ചു മദഭരയായി നിൽക്കുന്ന ഈ കുന്നിൻ മുകളിലെ രണ്ടു ചെറു സ്വർഗ്ഗങ്ങളാണ് മേപ്പിളും തൻ്റെയീ ക്ലൗഡ് നയനും. പജീറോ പതിയെ മേപ്പിളിലേയ്ക്കു തിരിഞ്ഞു. മുത്തുവാരിയെറിഞ്ഞ പോലെ പൂത്തുണർന്നു നിൽക്കുന്ന പാരിജാതത്തിൽ അലസഭാവത്തിൽ ചാരി വെച്ച മേപ്പിളിൻ്റെ പഴമ സന്നിവേശിപ്പിച്ച ബോർഡ് കണ്ടിട്ടുണ്ടാവും. മടിക്കേരി ടൗൺ പതിയെ പുതപ്പു നീർത്താനൊരുങ്ങുന്നു. മെർക്കാറാ എസ്റ്റേറ്റിൽ നിന്ന് കാപ്പിപ്പൂമണമിറ്റിച്ചൊരു കള്ളക്കാറ്റു വന്നവളെ ഉരുമ്മി നിന്നു. “എന്തേ, റോന്തു. ചുറ്റുന്നില്ലേ?” അവൾ ചോദിച്ചു. ങുഹും, കാറ്റു കണ്ണടച്ചു. അവളെ ചുറ്റിപ്പൊതിഞ്ഞ്, ലാവണ്ടർ ലില്ലി ബോഡി ലോഷൻ്റെ ഹൃദ്യ സുഗന്ധത്തിൽ നിന്നൊരു പാതി കവർന്ന്, ഉൾപ്പുളകത്തോടെ ചൂളം വിളിച്ചവൻ താഴേയ്ക്ക് താഴേയ്ക്ക് ചുറ്റിയിറങ്ങിയപ്പോൾ അവൾ അലക്സിയെ…
ഓർമ്മയുടെ ചില്ലടുക്കിൽ മെല്ലെയൊന്നു തൊട്ടാൽ, കണ്മുന്നിൽ വിരിയുന്ന കുറേ വമ്പൻ പൂക്കളങ്ങൾക്കപ്പുറം, ആ ചില്ലൊന്നമർത്തിത്തുടച്ചാൽ മിഴിവോടെ തെളിയും ഒരു പിടി കുഞ്ഞു പൂക്കളങ്ങൾ… പണിക്കുറ്റമേറിയ വട്ടത്തിലും ചതുരത്തിലുമുള്ള തട്ടു പൂക്കളങ്ങൾ! ഒരായിരം തുമ്പികൾ ഒന്നിച്ചു തുള്ളിയ ബാല്യത്തിൽ നിന്നിപ്പോൾ നനുനനുത്തൊരു പൂവിളി ഉയരുന്നുണ്ടേ… മുക്കുറ്റിയും തുളസിയും തുമ്പയും തൊടിയിൽ നിന്നു വിളിക്കുമ്പോൾ, വേലിക്കൽ തലയാട്ടുന്ന ചെത്തിയും, ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയും… ഒന്നു കാതോർക്കുകയേേ വേണ്ടൂ… ചിങ്ങക്കാറ്റിൻ്റ കുസൃതിക്കൊപ്പം ഓർമ്മച്ചിന്തുകൾ മൂളിയെത്തുകയായി. എത്രയോ പൂവട്ടികൾ നിറച്ച സൗഹൃദങ്ങൾ! പലവട്ടം രുചിച്ചിട്ടും ചെടിക്കാത്ത രസക്കൂട്ടുകൾ! ആടി മതിവരാത്ത ഊഞ്ഞാലുകൾ! പുതുമണം ചോരാത്ത ഓണക്കോടികൾ! എത്രയോ ഓണമുണ്ടവർ, എന്ന മുതിർന്നവരുടെ വമ്പ് പറച്ചിലുകൾ! തുള്ളിയാർക്കുന്ന ഒരു പിടി കുളിരോർമ്മകൾക്കപ്പുറം, ആ ചില്ലൊതുക്കിനെ നനച്ചു കടന്നുപോയ ചില്ലറ ആത്മനൊമ്പരങ്ങളും കൂടി ചേരുമ്പോഴേ ആറുപതിറ്റാണ്ടു നീളുന്ന ചമയക്കാഴ്ചകൾക്കൊരു നിറവ് വരൂ. 15 വയസ്സുവരെ ഒന്നിലേറെ ഓണക്കോടിയൊക്കെ കിട്ടുന്ന അമ്മ വീട്ടിലെ അരുമക്കുട്ടിയായിരുന്നു ഞാൻ. എൻ്റെ നാലു സഹോദരങ്ങൾ, പുത്തരിക്കണ്ടം മൈതാനിയിലെ വെച്ചു കെട്ടോണവും, പട്ടണവീടുകളിലെ ‘സദ്യാധിഷ്ഠിത’ പരിമിത…
