ആവർത്തനങ്ങൾ വിരസതയേകും ദിനരാത്രങ്ങളിൽ, പുതുമ തൻ വർണ്ണങ്ങൾ ചാർത്തിടാനായ്, എത്തിടുന്നു വിരുന്നുകാർ പലരും. അവിചാരിതമായെത്തുമീ അതിഥികൾ ആഹ്ലാദനിമിഷങ്ങൾ പകർന്നു തരുന്നു ചില നേരം. നടുക്കങ്ങൾ, തീരാദുഃഖങ്ങൾ വിതച്ചിടുന്നു അതിഥികൾ ചിലർ. അതിഥികൾ പലതരമെങ്കിലും ജീവിതയാത്രയിൽ…
എല്ലാ തുടക്കത്തിനും ഒരു അവസാനമുണ്ടാകും, അതുപോലെ ഓരോ അവസാനത്തിനും മറ്റൊരു തുടക്കവും ഉണ്ടാകും. തുടക്കം എവിടെനിന്നെന്ന് ചോദിച്ചാൽ കൃത്യമായൊരു സ്ഥലമോ സമയമോ ഇല്ലാത്തവരാണ് ഭൂരിഭാഗവും, നല്ല തുടക്കത്തിനുവേണ്ടി കാത്തിരിക്കുന്നതിനാലാണ് പലർക്കും ഒന്നും തുടങ്ങുവാൻ സാധിക്കാത്തത്.…
പരാജയത്തിന്റെ കൈപ്പുനീരുകൾ ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ, കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന…
ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല. ഒരു പുലരിയിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന ഓരോ രാത്രികളും ഒരു നല്ല നാളെ കണി…
ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല കൂടെ എന്നെക്കൂടി ആയിരുന്നു. റംസീന നാസർ
ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെ വരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത…
മനം മയക്കുന്ന ഓർമ്മകളുടെ ചില്ലുകൂട്ടിൽ എന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരം നിറഞ്ഞ മാമ്പഴങ്ങളും അവ നുണഞ്ഞു നടന്നൊരു മാമ്പഴക്കാലവും. വീട്ടുമുറ്റത്തെ വെളുത്തമൂവാണ്ടൻ മാവിലെ മാമ്പഴങ്ങൾ കാറ്റിന്റെ അകമ്പടിയിൽ പൊഴിഞ്ഞു വീഴുമ്പോൾ പെറുക്കാൻ ആരാദ്യം ഓടിയെത്തുമെന്നു…
പ്രാണനെക്കാൾ അവൾ വിശ്വസിച്ചു പ്രണയിച്ച പ്രാണേശ്വരൻ തന്നെയായിരുന്നു മറ്റൊരുവളുടെ കിടക്കയിൽ പോയി രമിച്ചതും അവളെയും കുഞ്ഞിനേയും വിഡ്ഢികളാക്കി ചതിച്ചതും അന്നുമുതൽ ആത്മാവില്ലാത്ത ഒരുവനെ ജീവനിൽ വരിക്കേണ്ടിവന്നതിന്റെ കുറ്റബോധം അവളെ അലട്ടിക്കൊണ്ടേയിരുന്നു . റംസീന നാസർ
പണ്ട് മുത്തശ്ശി ജീവിച്ചിരുന്നകാലം തറവാട്ടിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ മുത്തശ്ശിയുടെ വക നൽകിയിരുന്ന ഉപദേശമായിരുന്നു. ” എന്തു വന്നാലും ഈ ഇംഗ്ലീഷ് മരുന്ന് വാരിവിഴുങ്ങാതെ നമ്മുടെ നാടൻ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ കുട്ടിയോളെ…
കുനിഷ്ട് എന്ന് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തു കുനിഷ്ട് കാണിച്ചതു കൊണ്ടുണ്ടായ അനുഭവമാണ് ഓർമ്മ വന്നത്. ഒന്നാംതരത്തിൽ പഠിക്കുന്ന കാലം പുതുമഴ പെയ്താൽ തറവാട്ടിലെ മുല്ലവള്ളി നിറയെ മുല്ലപ്പൂക്കൾ മനംമയക്കുന്ന മണം പരത്തി വിടർന്നു നിൽക്കും.…
ജീവിതം അനേകം ചോദ്യചിഹ്നങ്ങൾക്കു മുമ്പിൽ വഴിമുട്ടി നിന്നപ്പോളും മനസ്സ് സങ്കടത്തിന്റെ ചുഴിയിലേക്കു ആഴ്ന്നു പോയപ്പോളും മനം മടുപ്പിക്കുന്ന ഭ്രാന്തൻ ചിന്തകൾകൊണ്ട് ഉറക്കം നഷ്ടപെട്ട രാത്രികളിലും എന്റെ ജീവനിലേക്കു നേർത്ത തിരിനാളമായ് മുന്നോട്ടായാനുള്ള ഊർജ്ജം നൽകിയത്…
മനപ്പൂർവമല്ല എങ്കിലും നാം പറയുന്ന ചില തമാശകൾ ചിലരെ വളരെയധികം വേദനിപ്പിക്കുമെന്ന് പിന്നീടുളള അവരുടെ അകാരണമായ മൗനത്തിൽ നിന്നും അകൽച്ചയിൽ നിന്നും മനസിലാക്കാനാകും. റംസീന നാസർ
നോമ്പുകളേറെ നോറ്റു കാത്തിരുന്ന് കിട്ടിയ കുഞ്ഞിളം പൈതങ്ങൾ വരെ പ്രകൃതിയുടെ വികൃതിയിൽ അലിഞ്ഞു ചേർന്നില്ലാതായി. ആരോ ചെയ്ത പാപത്തിൻ പ്രതിഫലം ഏറ്റുവാങ്ങി ജീവിച്ചു കൊതിതീരാത്ത കാലത്തിന്റെ രക്തസാക്ഷികൾ 🥹. റംസീന നാസർ
ജാതിമത വർഗ്ഗ വർണ്ണ വെത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കൂട്ടായ്‌മ എന്നു പറയുന്നു . നന്മയും സേവന സന്നദ്ധരുമായ ഓരോ കൂട്ടായ്‌മകളും നാടിന്റെ നന്മക്കും…
മനുഷ്യ മനസ്സിലെ മനുഷ്യത്വം മരവിച്ചുവെന്നു ഭയപ്പെട്ട കാലം ഇല്ല ഈ ഭൂമി ദൈവത്തിന്റെ സ്വന്തം ഭൂമിയാണെന്നും ഇവിടെയുള്ളവർ മനുഷ്യരാണെന്നും സ്വന്തം ജീവൻപോലും വകവെക്കാതെ അപരന്റെ പ്രാണനുവേണ്ടി കൈമെയ് മറന്നു പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും ഓർമ്മിപ്പിക്കുന്നത്…
കലിതുള്ളി സംഹാരതാണ്ഡവമാടിയ പ്രകൃതിയോട് അവസാനശ്വാസം വരെ മനുഷ്യൻ കൈകൂപ്പി യാചിച്ചു, ഒരുകുന്ന് സ്വപ്നങ്ങൾകൊണ്ടു പണിത പ്രാണനെയെങ്കിലും തിരിച്ചു തരണമേയെന്ന്. അവൾ ആർത്തട്ടഹസിച്ചു നീ ചെയ്ത കർമ്മത്തിന്റെ തിരിച്ചടിയാണ് നിനക്കേൽക്കുന്ന ഓരോ മുറിവും. പിടിച്ചു നിൽക്കാനാകാത്ത…
നന്ദിയെന്ന ഔപചാരികത കൊണ്ടലങ്കരിച്ച രണ്ട് അക്ഷരം കൊണ്ടു പറഞ്ഞു തീർക്കേണ്ടതല്ല നമ്മുടെ ബന്ധത്തിന്നാഴം. എങ്കിലും തന്നു പോയ സ്നേഹത്തിനും പരിഗണനക്കും ഹൃദയത്തിൽ നൽകുന്ന സ്ഥാനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞിടട്ടെ. റംസീന നാസർ
മനസ്സിൽ അന്ധതയുടെ ഇരുളണിഞ്ഞവരുടെ കണ്ണുകൾക്കെത്ര വെളിച്ചമുണ്ടായാലും കാഴ്ചയിൽ അവർക്കെല്ലാം കൂരിരുൾ നിറഞ്ഞതായിരിക്കും. റംസീന നാസർ
വിവാഹമെന്ന പേരിൽ ജനിച്ച നാടും കൂടും കിടക്കയും വിട്ട് മറ്റൊരു വീട്ടിലേക്കു പലായനം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഓരോ പെൺകുട്ടികളും. അന്നുമുതൽ സ്വന്തമായ ഇടം നഷ്ടപെട്ട അവൾ കേവലം അഭയാർത്ഥി മാത്രം. റംസീന നാസർ
സ്നേഹം അത്രമേൽ നിർമ്മലമായ വികാരം പകരും തോറും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നു. എങ്കിലും പാത്രമറിഞ്ഞേ അതു വിളമ്പാവു കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. അല്ലാത്തവർക്ക് കുപ്പയിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങൾക്കു തുല്യം. റംസീന നാസർ