ആദ്യഭാഗം ഡയാന ആ വീട് വിട്ട് പോയിട്ട് മാസങ്ങൾ ആയി കഴിഞ്ഞിരുന്നു. പ്രത്യക്ഷത്തിൽ മേരിയും ആരെയും അറിയിക്കാതെ റോസിയും അവരെ ഓർത്ത് ആകുലതപ്പെട്ടു. ദിവസങ്ങൾ കഴിയവേ സാമിനും അവരുടെ അഭാവം അനുഭവപ്പെട്ടു. എന്നും കണ്ടു കൊണ്ടിരുന്ന ഒരാളെ പെട്ടെന്ന് കാണാതെ പോകുമ്പോൾ തോന്നുന്ന ഒന്നായിരുന്നില്ല അത്. കണ്ട് കണ്ട് ജീവിതത്തിന്റെ ഭാഗമായി തീർന്ന തന്റെ രക്തത്തെ ശരിക്കും തിരിച്ചറിയപ്പെടുന്ന ചില നിമിഷങ്ങളുടെ ഓർമപ്പെടുത്തലിൽ ശക്തമായി ഹൃദയത്തിൽ തോന്നിപ്പിക്കുന്ന ഒരു അനുഭവം ആയിരുന്നു അത്. തന്റെ പിഞ്ചുവിരലിൽ പിടിച്ച് സ്കൂളിലേക്കും കളി സ്ഥലങ്ങളിലേക്കും കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ചേച്ചിയെ ഓർത്ത് ആ കുഞ്ഞനിയൻ വേദനിച്ചു. എന്നെന്നെയ്ക്കുമായി ജീവിതത്തിൽ നിന്ന് പോയില്ലെങ്കിലും അവർ സൃഷ്ടിച്ച ആ വിടവ് നികത്താൻ ആ കൂടെപ്പിറപ്പ് തന്നെ വേണമെന്ന് അയാൾക്ക് മനസ്സിലായി. ആദ്യമായി തന്റെ ചേച്ചിക്ക് വേണ്ടി അയാളുടെ കണ്ണിൽ നിന്ന് നീർ പൊടിഞ്ഞു. കർത്താവിന്റെ തിരുമുൻപിൽ നിന്ന് അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. അവരോട് ചെയ്ത പ്രവൃത്തിയും പറഞ്ഞു പോയ…
Author: Anju Ranjima
ആദ്യഭാഗം “എനിക്കൊരുമ്മ തരുമോ?” അവന്റെ അരികിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് അവൾ ചോദിച്ചു. ചെറു പുഞ്ചിരിയോടെ അവൻ മെല്ലെ തിരിഞ്ഞ് അവൾക്ക് അഭിമുഖമായി കിടന്നു.എന്നിട്ട് മൃദുവായ കവിളിൽ ഉമ്മ വച്ചു. “അവിടെയല്ല..” അവൾ ചുണ്ടിൽ ചൂണ്ടുവിരൽ കൊണ്ട് തൊട്ടു. കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ അവൻ ആ ചുണ്ടിലേക്ക് തന്റെ ചുണ്ടമർത്തി ഉമ്മ വച്ചു. പിന്നെ മെല്ലെ അധര ഇതളുകളെ വായിലേക്കാക്കി നുകർന്ന് തുടങ്ങി. അവനൊപ്പം അവൾക്കും ചൂട് പിടിച്ചു. തലമുടിയിഴകളിലൂടെ അവൾ വിരലുകളോടിച്ചു. അവന്റെ സ്പർശനത്തിൽ തളരിതയായി സുഖത്തോടെ കിടന്നപ്പോഴാണ് ചുംബനത്തിന്റെ മുറുക്കം കൂടുന്നതും തന്റെ ചുണ്ടുകൾ പൊട്ടി ചുവന്ന് രക്തം കിനിയുന്നതും അവളറിഞ്ഞത്. അവൾക്ക് ശ്വാസം മുട്ടി. മരിക്കാൻ പോകുമ്പോഴുള്ള വെപ്രാളത്തോടെ അവൾ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു. അവൻ അനങ്ങിയില്ല. ആവേശത്തോടെ രക്തം ചൊരിയുന്ന ചുണ്ടുകളെ വീണ്ടും വീണ്ടും ഉറുഞ്ചി കുടിക്കുകയാണ്. അവൾ നിലവിളിക്കാൻ ശ്രമിച്ചു.ശബ്ദം പുറത്തേക്ക് വരുന്നില്ല. പെട്ടെന്ന് അവൻ അവളെ വാരിയെടുത്ത് ദേഹത്തോട് ചേർത്ത് ഒന്ന് ആഞ്ഞ്…
ആദ്യഭാഗം ചരിത്രപ്രധാനമായി രചിക്കപ്പെട്ട പുസ്തകങ്ങളുടെ ഏടുകൾ ചികഞ്ഞാൽ പോലും കണ്ടെത്താൻ സാധ്യതയില്ലാത്ത തരം ഒളിച്ചോട്ടം ആയിരുന്നത്. തന്റെ അമ്പത്തിയാറാമത്തെ വയസ്സിൽ കാമുകനെ തേടി പുറപ്പെട്ട ഒരു വൃദ്ധ സ്ത്രീയുടെ കല്പ്പനിക മനോഹരമായ ഒരു യാത്ര. അതും പതിനാറു വയസ്സിൽ പ്രണയിച്ച വർഷങ്ങൾക്ക് ശേഷം എങ്ങനെ ഇരിക്കുമെന്നോ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാൻ കഴിയാത്ത ഒരുവന് വേണ്ടി അങ്ങേയറ്റം വിഷമ സന്ധിയിൽ നിന്ന് കൊണ്ട്, വീടിനെയും വീട്ടുകാരെയും വിട്ട് അധികമൊന്നും പുറത്ത് പോയിട്ടില്ലാത്ത ഒരുവൾ എടുത്ത അനന്യസാധാരണമായ ഒരു തീരുമാനം. കാറ്റ് വീശുമോ കോളും കൊണ്ട് കടൽ വരുമോ എന്നൊന്നും അറിയാതെ നടുക്കടലിൽ അന്നത്തെ അന്നത്തിനു വേണ്ടിയോ കാലങ്ങൾ ചേർത്തു വയ്ക്കുന്ന സമ്പത്തിനു വേണ്ടിയോ ആഴക്കടലിലേക്ക് തോണി ഇറക്കുന്ന മുക്കുവ മനസായിരുന്നു അപ്പോൾ ഡയാനയ്ക്ക്. മെലിഞ്ഞ ആ ശരീരത്തിലെ വെളുത്ത മുഖത്ത് തെളിഞ്ഞിരുന്ന മന്ദഹാസം ആരെയും ആകർഷിക്കുന്നതായിരുന്നു. ജീവിതം കൊണ്ട് ജീവിതത്തെ തോൽപ്പിച്ച ഏറ്റവും നല്ല തീരുമാനം ആയിരുന്നുവല്ലോ ഇത്.അതിന്റെ പ്രതിഫലനമാരുന്നു അവരുടെ…
ആദ്യഭാഗം മുറ്റത്തെ ചെടികൾക്കിടയിലെ കളകളും ഉണങ്ങിയ ഇലകളും പിഴുതും പറിച്ചും മാറ്റി വൃത്തിയാക്കുകയായിരുന്നു ഡയാന. വീട്ടിനകത്തേക്ക് കയറാൻ വന്ന റോസി തെല്ലിട അവരെ നോക്കി നിന്നു. “പ്രണയം കൊണ്ട് വഞ്ചിക്കപ്പെട്ട വൃദ്ധയായ പാവം സ്ത്രീ.” അവൾ മെല്ലെ പറഞ്ഞു. സഹതാപത്തോടെ അവരെ ഒന്ന് കൂടി നോക്കിയിട്ട് റോസി അകത്തേക്ക് മറഞ്ഞു. ഇതൊന്നും അറിയാതെ ഡയാന സ്വപ്രവർത്തികളിൽ വ്യാപൃതയായി നിന്നു. ചെറുതായിരുന്ന കാലം തൊട്ടേ ഡയാനയ്ക്ക് പൂക്കളും ചെടികളും വളരെ ഇഷ്ടമായിരുന്നു. വെനിസ്വെലയിൽ നിന്ന് പപ്പ കൊണ്ട് വരുന്ന ചെടികളുടെ വിത്തിനായി കുഞ്ഞു ഡയാന കാത്തിരിക്കാറുണ്ട്. മറ്റ് മക്കളൊക്കെ തിളക്കമുള്ള ഗൗണും ബാഗും മുടിയിൽ കുത്തുന്ന ക്ലിപ്പുകളും വാച്ചും ഒക്കെ ചോദിക്കുമ്പോൾ ഡയാന മാത്രം ബിസിനസ്സ് ടൂർ കഴിഞ്ഞു വരുന്ന അപ്പനോട് ചോദിക്കുന്നത് ആ നാട്ടിലെ ചെടികളെ കുറിച്ചാണ്. അദ്ദേഹം പറ്റുന്നിടത്തോളം വിത്തുകൾ അവൾക്ക് പല രാജ്യങ്ങളിൽ നിന്നും വാങ്ങിയും ശേഖരിച്ചും കൊടുക്കാറുണ്ട്. ആ വീടിനെ ഒരു സ്വർഗലോകത്തിന്റെ പ്രതീതി ഉണ്ടാക്കി കൊടുക്കുന്നതിനു…
“പൈൻ മരങ്ങളുടെ കീഴിൽ നാം ആലിംഗബദ്ധരായി നിൽക്കും.നീണ്ട ചൂളം വിളികളിൽ കടല്പക്ഷികൾ തീരത്തേക്ക് മടങ്ങി വരും.നാം കൊടുക്കുന്ന പയർമണികളിൽ കൊത്തി കൊത്തി, ചിറകുകൾ വിടർത്തി അവ നമുക്കായുള്ള പാത കാട്ടി തരും. അത് വഴിയേ നീയും ഞാനും നടന്ന് നീങ്ങും..ഒട്ടും മടിക്കാതെ, വിയർക്കാതെ നാം നടന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് ദാഹജലത്തോടൊപ്പം ഞാൻ നിന്റെ ചുണ്ടിണകളെയും നുകരും.അഭൗമമായ ജീവിത വഴിയിൽ നീ എന്നിൽ ബന്ധിക്കപ്പെട്ടത് പോലെ നമ്മൾ ഓരോരുത്തരിലും അന്യോന്യം മുങ്ങി നിവരും. ” നേരിയ മഞ്ഞ നിറമുള്ള വെള്ള കടലാസ്സിൽ ചുവപ്പ് മഷി കൊണ്ടെഴുതിയ ആ അക്ഷരക്കുഞ്ഞുങ്ങളെ ഡയാന വീണ്ടും വീണ്ടും ആർത്തിയോടെ വായിച്ചു. ശേഷം പതിവ് പോലെ തേക്ക് കൊണ്ട് നിർമ്മിച്ച തടിയൻ കട്ടിലിനു കീഴെയുള്ള ട്രങ്ക് പെട്ടിയിലേക്ക് നീല നിറമുള്ള ഫയലിൽ ആ കടലാസ് ചുളുങ്ങാതെ നിവർത്തി വച്ച്, അതേ കളറിലുള്ള നാട കൊണ്ട് ബന്ധിച്ച് നിക്ഷേപിച്ചു. ചുളിവ് വീഴാതെ ഇത്രനാൾ കാത്ത കടലാസ് പോലെ തന്റെ ശരീരത്തിലെ…
റൂമും പൂട്ടി ചാവി പോക്കറ്റിലേക്ക് ഇട്ടിട്ട് റാം ഒന്നുകൂടി അടഞ്ഞ വാതിൽ നോക്കി ആലോചിച്ചു നിന്നു. ഇനിയും എന്തേലും മറന്നിട്ടുണ്ടോ? എന്തെങ്കിലും എടുക്കാനോ, ഫാൻ ഓഫ് ചെയ്യാനോ, ഗ്യാസ് ഓഫ് ചെയ്യാനോ എന്തെങ്കിലും? ഒന്നു കൂടി എല്ലാം ശരിയാണെന്ന് മനസ്സ് കൊണ്ടുറപ്പ് വരുത്തി അവൻ ലിഫ്റ്റിലേക്ക് നടന്നു. എതിർഭാഗത്ത് നിന്ന് 12 ബിയിലെ റെക്സ് വരുന്നുണ്ടായിരുന്നു.ഇൻഫോപാർക്കിലെ HR മാനേജർ ആണ്. ” ലിഫ്റ്റ് ഇന്നും ഔട്ട് ഓഫ് കണ്ട്രോൾ ആണ് റാം. സ്റ്റെപ്പ് തന്നെ ശരണം” റെക്സും റാമും കൂടി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി. ഭീമൻ തുക അഡ്വാൻസും വാടകയിനത്തിലും വാങ്ങിക്കുന്ന ഫ്ലാറ്റാണ്. ഇടയ്ക്കിടെ മൈന്റൻസ് പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴൊക്കെയും സെക്രട്ടറിയോട് പരാതി പറയും. ‘ഇപ്പൊ ശര്യാക്കി തരാം’ എന്ന കുതിരവട്ടം പപ്പു ശൈലിയോടെ അയാൾ തല കുലുക്കും. വീണ്ടും അവസ്ഥ ഇത് തന്നെ. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ മാസം തന്നെ. റെക്സും ഇതേ കാര്യം തന്നെ പറഞ്ഞു അരിശപ്പെടുകയാണ്. വേറൊരു…
അടുക്കളപ്പുറം വഴി കയറിയാൽ വീടിനകത്ത് വെള്ളം ആവില്ലല്ലോ എന്ന് കരുതിയാണ് കിണറ്റിൽ നിന്ന് കോരിയ ഒരു കുടം വെള്ളം ഒക്കത്ത് വച്ച് പിന്നാമ്പുറത്തൂടെ വന്നത്. ഇട്ടിരുന്ന സ്ലിപ്പറിന്റെ വള്ളി പൊട്ടി കാലു വഴുതി ഉണ്ടായിരുന്ന വെള്ളം മുഴുവൻ അടുക്കളയിലും പുറത്തും. സങ്കടമതല്ല, കഴിഞ്ഞ തൈപൂയത്തിന് തമിഴൻ കച്ചവടക്കാരനോട് വിലപേശി വാങ്ങിച്ച അലൂമിനിയം കുടമാണ് താഴെ വീണ് പൊട്ടിച്ചളുങ്ങിയത്. ഇനി അത് പോലെയൊരെണ്ണം മേടിക്കാൻ ഇനി അടുത്ത ഓണത്തിന് ബോണസ് കിട്ടിയെങ്കിലേ നടക്കൂ. അല്ലെങ്കിൽ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന പാട് ഓടേതമ്പുരാനു മാത്രമറിയാം. ഇന്ന് ഞായറാഴ്ച ആയത് കാര്യമായി അല്ലെങ്കിൽ ഉള്ള ജോലിയുടെ കൂടെ അടുക്കള വൃത്തിയാക്കലും കഴിഞ്ഞു പോയാൽ വൈകി ചെല്ലുന്നതിന് സൂപ്പർവൈസറുടെ ചീത്ത കൂടി കേൾക്കേണ്ടി വന്നേനെ. നഗരത്തിലെ പേരുകേട്ട ടെക്സ്റ്റൈൽസ് ഒക്കെയാണ്. പക്ഷേ അയാളുടെ പെരുമാറ്റം കണ്ടാൽ ഞങ്ങളൊക്കെ സെയിൽസ് ഗേൾ അല്ല മറിച്ച് അയാളുടെ വീട്ടിലെ പണിക്കാരികൾ ആണെന്ന് തോന്നും. മൂത്രം മുട്ടി ബാത്‌റൂമിൽ പോകാനായി…
പക.. പ്രതികാരം.. പ്രണയം. എല്ലാറ്റിനും സാക്ഷിയായ കണിയാർ ദേശത്തിന്റെയും അവിടെ ജീവിക്കുന്ന കുറെയേറെ മനുഷ്യരുടെയും കഥ. ആ ദേശം പകർന്ന് വച്ച വിശ്വാസങ്ങളുടെയും പഴംകഥകളുടെയും വേരറുത്ത് പുനർജ്ജന്മം നൽകാൻ എത്തിയ പൂർണിമ അയ്യർ എന്ന കോടതി റിസീവറുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന കുറേ ദിനങ്ങൾ നമ്മുക്ക് അനുഭവവേദ്യമായ രീതിയിൽ എഴുതി വച്ചിരിക്കുന്നു അഖിലേഷ് പരമേശ്വർ എന്ന യുവ എഴുത്തുകാരൻ. അന്യം നിന്ന് പോകുന്ന ആചാരങ്ങളെയും മറക്കപ്പെടേണ്ടതായ ദുരാചാരങ്ങളെയും ഒട്ടും മടുപ്പിക്കാതെയുള്ള കഥാ ഭാഗങ്ങളിലൂടെ എത്ര ഭംഗിയായാണെന്നോ അഖിലേഷ് ഈ നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ദുർമരണങ്ങൾ തുടർക്കഥയാകുന്ന ദേശത്തിലെ നിലച്ച് പോയ ജീവനാഡിയെ പുനരുജ്ജീവിപ്പിക്കാൻ പൗർണമി എന്ന യക്ഷിയെ കൂട്ട് പിടിച്ച് പൂർണിമ നടത്തുന്ന ജീവിത യുദ്ധം. വിജയത്തിലേക്ക് അവളെ നയിക്കാൻ സഹായിച്ചവരും പിറകിൽ നിന്ന് ചതിച്ചവരും ആര്? പ്രണയം കൊണ്ട് അവളെ ആവാഹിച്ചവൻ ആരാണ്? യുദ്ധത്തിനൊടുവിൽ മുഖത്തേക്ക് തെറിച്ച് വീണ രക്തം ആരുടേത്? കൂട്ടിയിട്ട കബന്ധങ്ങൾ ചേർത്തെരിച്ച് സംഹാര താണ്ഡവം ആടുന്നവനാര്? നായകനും പ്രതിനായകനും നായികയും തമ്മിലുള്ള…
വിത്ത് മുളച്ച തരിശുനിലങ്ങൾ വയലേലകൾ ആയി മാറുന്നത് കണ്ടിട്ടുണ്ടോ? ഓരോരോ ജീവിതങ്ങളും കഥാപാത്രങ്ങളായി സ്വപ്നം കാണുന്നതും കരയുന്നതും പ്രണയിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും കണ്ടിട്ടുണ്ടോ? മറ്റുള്ളവരുടെ ജീവിതത്തി ലേക്ക് ഒന്ന് എത്തി നോക്കുമ്പോൾ സന്തോഷിക്കുകയും സങ്കടപ്പെടുകയും നോവുകയും പ്രാണൻ പിടയുന്ന വേദന കൊണ്ട് കണ്ണുകൾ നിറയുകയും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോഴും നിങ്ങൾ ‘സങ്കട ദ്വീപ് ‘ വായിച്ചിട്ടില്ല. ഇത് അമൽ ഫെർമിസ് എന്ന എഴുത്തുകാരിയുടെ ഭാവന മാത്രമല്ല. അവരറിഞ്ഞതും കണ്ടതും കേട്ടതും ആയ ഒരുപാട് പേരുടെ നോവനുഭവങ്ങളാണ്.ഇതിലെ ഓരോ മനുഷ്യരെയും നമ്മൾ കണ്ടിട്ടുണ്ട്.പരിചയപ്പെട്ടിട്ടുണ്ട് .അല്ലെങ്കിൽ അവരിലാരെങ്കിലും നമ്മൾ തന്നെ ആയിരിക്കാം. ഇത് സങ്കടങ്ങളുടെ ദ്വീപാണെന്നാണ് അമലിത്ത പറയുന്നത്. പക്ഷേ ഈ ദ്വീപിൽ സങ്കടങ്ങളുണ്ട്,സ്നേഹമുണ്ട്,പ്രണയമുണ്ട്,തല കുനിഞ്ഞു നിൽക്കേണ്ടി വന്ന അപമാനത്തിന്റെ കയ്പ് നീർ മണത്ത കണ്ണീരുണ്ട്,നുണയും സത്യവുമുണ്ട്,തെളിഞ്ഞു നിൽക്കുന്ന പ്രതീക്ഷകളുമുണ്ട്. പുസ്തകങ്ങളെയും വായനയെയും എഴുത്തിനെയും ഭ്രാന്തമായി സ്നേഹിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതിനോടുള്ള ഇഷ്ടമൊന്ന് കൊണ്ട് മാത്രം ജീവിതത്തിൽ തകർന്ന് നിൽക്കേണ്ടി വന്ന…
വിതുമ്പിക്കരയാൻ പാകത്തിന് കല്ലിച്ചു നിൽക്കുന്ന മുഖവുമായി അവൾ വീണ്ടും എന്റെ മുന്നിലേക്ക് വന്നു. ഒരുവട്ടമല്ല..പലവട്ടം നടപ്പാതയിലൂടെ നടക്കുമ്പോൾ വഴിക്ക് വിലങ്ങനെ അവൾ കേറി വരാറുണ്ട്. മുഷിഞ്ഞ നോട്ടമുള്ള എണ്ണ വറ്റി പാറി പറന്ന ചെമ്പൻ മുടിയുള്ള ഒരു നാടോടി പെണ്ണ്. അപ്പോഴൊക്കെയും അവളുടെ കയ്യിലെ ചൂരൽ കുട്ടയിൽ ഓടക്കുഴലൂതി വിളിക്കുന്ന നീല കണ്ണനും അതിൽ മയങ്ങി നിൽക്കുന്ന വെളുത്ത രാധയും തുമ്പിക്കയ്യുള്ള ഉണ്ണി ഗണപതിയും ഉണ്ണീശോയും ഒക്കെ പാതി മയക്കത്തിൽ എന്നവണ്ണം നിറഞ്ഞ് കിടപ്പുണ്ടാവും. ദൈവങ്ങളെ വിൽക്കുന്നവൾ. എന്തോ അവളെ കാണുമ്പോൾ അമ്മുചേച്ചിയെ ഓർമ വരും. മാരാത്തെ തോട്ടത്തിൽ നിന്ന് കശുവണ്ടിക്കറയുള്ള പാവടത്തുമ്പിൽ നിറയെ പറങ്ങാണ്ടിപ്പഴവും മൂപ്പെത്താത്ത കശുവണ്ടിയും ഒക്കെയായി ഓടി വരുമ്പോൾ അമ്മുചേച്ചിയുടെ മുഖത്തും കരച്ചിലിന്റെ കല്ലിപ്പുണ്ടാകും. അമ്മയും വല്യമ്മയും കാണാതെ ഇറയത്ത് നിന്ന് നീളൻ വാക്കത്തി കൊണ്ട് ആ കശുവണ്ടി മുറിച്ച് ഇളം പരിപ്പ് പങ്കിട്ട് കഴിക്കുമ്പോൾ ആ മുഖത്ത് ചിരി വിടരും. ആ കല്ലിച്ച മുഖം പിന്നീട്…
