അന്തരങ്ങളിലെ ഉൾക്കാഴ്ചകൾ ———————————————— “പുതിയ എംപ്ലോയ് ( employee ) ആണ്.,” ഒരു ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നുന്ന വെള്ളക്കാരി പെൺകുട്ടിയെ പരിചയപ്പെടുത്തി മാനേജർ പറഞ്ഞു. സുന്ദരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ തന്നെ പരിചയപ്പെടുത്തി. “I am Steffani, ” നീണ്ട സ്വർണ്ണതലമുടിയും വെള്ളാരങ്കണ്ണുകളും അവളെ ആകർഷകയാക്കുന്നു. സാധാരണയിൽ കവിഞ്ഞ വണ്ണവും ഉയരവുമുള്ള ശരീരപ്രകൃതി. ഈ വണ്ണമൊന്നു കുറച്ചുകൂടെ ഈ കുട്ടിക്ക്? ഞാൻ മനസ്സിൽ മാത്രം കുറിച്ചിട്ട ചോദ്യത്തോടെ സ്വയം പരിചയപ്പെടുത്തി, അവൾക്കു സ്വാഗതം ആശംസിച്ചു, എന്റെ തിരക്കുപ്പിടിച്ച ജോലികളിൽ മുഴുകി. ദിവസങ്ങൾ കഴിഞ്ഞുപ്പോകവെ, ഭക്ഷണത്തിന്റെ ഇടവേളകളിൽ ഞങ്ങൾ സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെട്ടു. വ്യക്തിപരമായ കാര്യങ്ങൾ കുത്തിചോദിച്ചറിയാൻ ആരും ഇവിടെ, കാനഡയിൽ ശ്രമിക്കാറില്ല. പങ്കുവെക്കുന്നുണ്ടെങ്കിൽ മാത്രം കേൾക്കുക, അതാണ് ഇവിടത്തെ രീതി. പലരും സ്വയം നിർമിച്ച കൊക്കൂണിൽ ഒതുങ്ങിയിരിക്കും. പക്ഷെ സ്റ്റെഫിനി അല്പം വ്യത്യസ്തയായിരുന്നു. അവൾ സ്വന്തം വിശേഷങ്ങൾ പങ്കുവെക്കാൻ മടി കാണിച്ചിരുന്നില്ല. സഹപാഠികളായിരുന്ന ചില ഇന്ത്യൻ വംശജർ, ഇന്ത്യയുടെ ഒരു അവ്യക്ത ചിത്രം…
Author: Joyce Varghese
ലിറ്റി (കഥ) സന്ധ്യയോടുകൂടിയാണ് ലിറ്റിയും കുടുംബവും കല്യാണവീട്ടിൽ എത്തിയത്. ചെറിയ വാനിൽ നിന്നും ഇറങ്ങിയ കുട്ടികൾ, സന്തോഷം കൊണ്ടും അമ്പരപ്പ് കൊണ്ടും ഭംഗിയിൽ അലങ്കരിച്ച കല്യാണപന്തൽ നോക്കി കുറച്ചുനേരം ഒതുങ്ങി നിന്നു. കുറേ മാസങ്ങൾക്കു ശേഷമാണ് ലിറ്റി സ്വന്തം വീട്ടിലേക്കു വരുന്നത്. ഓരോ വിശേഷങ്ങൾക്കും വരണമെന്ന് അതിയായി ആഗ്രഹിച്ചാലും, എന്തെങ്കിലും തടസ്സങ്ങൾ ആഗ്രഹം തച്ചുടക്കും. നാളെ ലിറ്റിയുടെ സഹോദരന്റെ മകളുടെ വിവാഹമാണ്. തന്റെ വിരലിൽ തൂങ്ങിനടന്നിരുന്ന കുസൃതികുടുക്ക. എത്ര വേഗമാണ് കാലം കടന്നുപോകുന്നത്, ലിറ്റി ഓർത്തു. മുറ്റത്തെ ചുവന്നതെച്ചി നല്ല ഉയരത്തിൽ വളർന്നിരിക്കുന്നു. ചുവന്ന പൂക്കൾ ചിരട്ട കമിഴ്ത്തിയപ്പോലെ ചെടിയാകെ ചൂടിനിൽക്കുന്നു. മുറ്റത്തിന്റെ അതിരിൽ നിൽക്കുന്ന ആര്യവേപ്പിൽ പടർന്നു കയറിയ മുല്ലച്ചെടിയുടെ ഭാഗത്തേക്ക്, അവളുടെ കണ്ണുകൾ അറിയാതെ പാഞ്ഞുപ്പോയി. വിടരാൻ വെമ്പി നിൽക്കുന്ന തൂവെള്ള പൂമൊട്ടുകളുടെ കൂട്ടം ആര്യവേപ്പിനെ മൂടുന്നുണ്ട്. തന്റെ ആറാം ക്ലാസ്സ് ആരംഭിച്ച, ഒരു മഴക്കാലത്തു വെച്ചുപിടിപ്പിച്ചതാണിത്, അവൾ ഓർത്തു. ഇപ്പോൾ വള്ളികൾ ഏറെ കനം വെച്ചിരിക്കുന്നു.…
മൺത്തിട്ടകൾ ചാടിക്കടന്നും പൊക്കത്തിൽ വളർന്ന ചൂൽപ്പുല്ലുകൾ വകഞ്ഞും അയാൾ കുന്നുകയറി.അയാൾ തീർത്തും അവശനായിരുന്നു. വൻവൃക്ഷങ്ങൾക്കിടയിൽ ചെറിയ മരങ്ങളും കുറ്റിച്ചെടികളും തഴച്ചു. കൊഴിഞ്ഞ ഇലകൾ മണ്ണിൽ പുതഞ്ഞു ചീഞ്ഞു. അതിൽ അനവധി പ്രാണികളും പുഴുക്കളും പുളച്ചു. മരങ്ങളും മുളയും ചൂരലും തിങ്ങിനിറഞ്ഞ കുന്നിൻച്ചെരുവിലൂടെ ഒരു അണ്ണാൻകുഞ്ഞിന്റെ മെയ് വഴക്കത്തോടെ അയാൾ നടന്നുകയറി. ഇടുങ്ങിയ വഴിക്കിരുപ്പുറവും അനേകം ഉരുണ്ട വെള്ളക്കല്ലുകൾ മുഴച്ചു നിന്നിരുന്നു. വഴിയിലേക്ക് ചാഞ്ഞ മരത്തിന്റെ വേരുകൾ മിനുസ്സമുള്ള വലിയ കല്ലുകൾക്കിടയിൽ എഴുന്നു നിന്നു. നീരൊഴുക്കിന്റെ അലകൾ നേർത്ത ശബ്‍ദവീചികളായി അയാളുടെ അടുത്തെത്തി. ഇതിലൂടെ ഒരു പുഴ ഒഴുകിയിരുന്നോ? അയാൾ സന്ദേഹിച്ചു. ജീവിതം തന്നെ ഗതിമാറിയൊഴുകുമ്പോൾ പുഴയ്ക്കും അതു സംഭവിച്ചിരിക്കാം. ചിലച്ചു കൊണ്ടു പറന്നകന്ന ഒരു കൂട്ടം വണ്ണാത്തി പുള്ളുകൾ അയാളെ കടന്നുപോയി. മരത്തിനു മുകളിൽ അണ്ണാനും പച്ചോന്തും അയാളുടെ കാൽ പെരുമാറ്റം കേട്ടു, ചെവി വട്ടം പിടിച്ചു, അതിവേഗത്തിൽ മരത്തിൽ ഓടിമറഞ്ഞു. ‘നിങ്ങൾ എന്തിന് പേടിക്കുന്നു? ഞാനും പ്രാണഭയത്തിൽ ഓടുന്നവൻ!’, അയാൾ…
തൃശ്ശൂർ ഭാഷയുടെ ചിരിപ്പൂരം ——————————————– ‘ഞങ്ങടെ തൃശ്ശൂര് അങ്ങിന്യാ…ട്ടാ ‘ സ്വന്തക്കാരൊക്കെ തൃശൂരന്നെ. അച്ഛൻ വീടും അമ്മ വീടും എന്തിനു അപ്പാപ്പൻ വീടും അമ്മാമ്മ വീടും വരെ തൃശ്ശൂര്. പിന്നെ തൃശ്ശൂർക്കാരെ പോലെ നല്ല മനുഷ്യര് ഭൂമിമലയാളത്തിൽ വേറെ ഇല്ലാത്തതുകൊണ്ട് പെണ്ണ് കെട്ടണതും പെൺകുട്ട്യോളെ കെട്ടിക്കണതും തൃശ്ശൂർക്ക്. തൃശ്ശൂർ ഭാഷ അങ്ങിനെ കലർപ്പൊന്നും വരാതെ പിടിച്ചു നിൽക്കണേന്റെ ഗുട്ടൻസ് അതാണ് ട്ടോ. “ഞങ്ങള് ഭാഷേല്, കൊറച്ച് ‘ട ‘ ‘ ട്ട’ ‘ണ്ട ‘ഒക്കെ അങ്ങട് വാരിവെത്റും, അതോണ്ട് ആർക്കുപ്പോ വല്യേ ചേതൊന്നും ഇല്ലല്ലോ… കെടക്കട്ടെ ന്നേയ്…”, ഒര് സാദാ തൃശൂർക്കാരൻ ഇത് പറഞ്ഞൊന്ന് ചിരിക്കും. ചിലയിടത്തു നീട്ടിയും ചിലയിടത്തു കുറുക്കിയും ഒഴുകുന്ന തൃശൂർ ഭാഷയുടെ രസം ഒന്നു വേറെ തന്നെ. **** “…മ്മടെ കുട്ട്യോളെ വേറെ വല്ലോടത്തക്കൊന്നും കെട്ടിച്ചു വിട്ടാൽ ശര്യാവില്ല, ഒര് നിവൃത്തി ഇല്ലെങ്ങേ മാത്രം പൊറത്തക്ക് നോക്ക്യ മതീട്ടാ “, മറിയ അമ്മാമ്മയും അടുത്തവീട്ടിലെ സരോജിനി…
ലൂക്കയുടെ വിരൽവേരുകൾ (കഥ ) —————————————- തെങ്ങിൻ തടത്തിൽ വെള്ളം തിരിച്ചുവിട്ടു, തടം നിറയുന്നത് നോക്കി നിൽക്കുന്ന ലൂക്കയോട് വെള്ളമുണ്ടിന്റെ കോന്തല അല്പം കൂടി നീട്ടി പുറത്തിട്ടു അപ്പൻ പറഞ്ഞു. “തോടിനപ്പുറത്തു നാലഞ്ച് ഏക്കർ ഭൂമി വിൽക്കാനുണ്ടെന്നു കേട്ടു, അതങ്ങു വാങ്ങിയാലോ എന്നൊരു ആലോചന”. എന്താ നിന്റെ അഭിപ്രായം എന്നു ചോദിക്കാനും അപ്പൻ മറന്നില്ല. ” അതൊരു വെറും പറമ്പ് “, ലൂക്ക വലിയ താല്പര്യം കാണിച്ചില്ല. നീർവാഴ്ചയുള്ള മണ്ണല്ലേ… മേലനങ്ങി പണിതാ മതി, സ്വർണം കായ്ക്കും.”, അപ്പന്റെ സ്വരത്തിലെ കടുപ്പം മൂത്തമകനായ ലൂക്ക പെട്ടെന്നു തിരിച്ചറിഞ്ഞു. വശം കോടിയ വെന്തിങ്ങതട്ടിൽ തിരുപ്പിടിച്ചു ലൂക്ക കുറച്ചു നേരം നിന്നു. ഓർമ്മവെച്ച നാൾമുതൽ തന്നെ തൊട്ടുണർത്തിയിരുന്നത് ഈ തൊടിയിലെ ഇളം കാറ്റായിരുന്നല്ലോ. തന്റെ കാലടികൾ ഏറെ പതിഞ്ഞ മണ്ണിനെ പുറകിൽ വിട്ടിട്ടു വരുന്ന ചിന്ത, ലൂക്കയുടെ ഉള്ളിൽ വ്യസനം കോരിനിറച്ചു. അപ്പന്റെ കട്ടിപുരികത്തിൽ നരച്ച രോമങ്ങൾ എഴുന്നു നിൽക്കുന്നത് കണ്ടയാൾ വേഗം കീഴോട്ട്…
ആകാശം തേടിപ്പോയവർ ( നാസ സന്ദർശനം, ഓർ ലാന്റോ, ഫ്ലോറിഡ) ——————————————– (1) ഭാരതം ഒരു ചന്ദ്രദൗത്യത്തിന്റെ വിജയത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന അവസരത്തിൽ നാസയിൽ കണ്ട കാഴ്ചകൾക്ക് കൂടുതൽ തെളിമ അനുഭവപ്പെടുന്നു. ഓരോ ജനതയും എത്ര തീവ്രമായി ഈ വിജയത്തിനായി ആഗ്രഹിക്കുന്നുവെന്ന് നമ്മള്ളിപ്പോൾ അനുഭവച്ചറിയുന്നു. അതിരില്ലാത്ത ആകാശനീലിമ നോക്കി കൊതിച്ചവർ ഏറെയുണ്ട്. അമ്പിളിയുടെ നിലാവിലഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ കവിതകളായും കഥകളായും ചന്ദ്രനെ കൂടെ കൂട്ടി. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രം പ്രപഞ്ചത്തിൽ ഉണ്ടാകാം, ശാസ്ത്രം ഉറപ്പിച്ചു പറഞ്ഞു. അതിൽ ബുദ്ധിയും വികാരവുമുള്ള ജീവികൾ ഉണ്ടായിരിക്കാം. ഇതുവരെ അവർ പല കഥകളിൽക്കൂടി മാത്രം നമ്മുടെ മുന്നിലെത്തി. ഉമ്മറത്തെ അരത്തിണ്ണയിൽ കയറിയിരുന്ന് ആകാശത്തിൽ കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി ദൂരം കണക്കുകൂട്ടിയിരുന്ന ഒരു നാലു വയസ്സുകാരി. ‘അമ്പമ്പോ… ഈ ആകാശത്തെത്താൻ എത്ര കോണി വെയ്ക്കണം ?’, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇരുന്ന എനിക്കു മുന്നെയുള്ള കാലത്തിൽ തന്നെ മനുഷ്യൻ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഇറങ്ങി…
