Author: Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്. “പാർട്ട്‌ ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “, നാൽപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നന്നെ വെളുത്തു മെലിഞ്ഞയാൾ.വെയിലേറ്റ് മങ്ങിയ വെളുപ്പ് നിറവും കഷണ്ടി ആക്രമിച്ചു കീഴടക്കി, പതിയെ തെളിയുന്ന നെറ്റിയും അലക്ഷ്യമായി കോന്തി വെച്ചിരിക്കുന്ന നര പടരുന്ന മുടിയും ഒറ്റ നോട്ടത്തിൽ തന്നെ അയാളെ ഒരു പ്രാരാബ്ധകാരൻ ആക്കിയിരുന്നു. “സൈക്കിൾ,കാർ ഷെഡിൽ വയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ?, അയാൾ പഴയ സൈക്കിളിലേക്ക് വിരൽ ചൂണ്ടി. “സൈക്കിളോ?, ഞാൻ ആശ്ചര്യത്തോടെ നോക്കി. ഗൾഫ് രാജ്യങ്ങളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവർ കുറവാണ്. അമ്പത് ഡിഗ്രിക്കു മുകളിൽ വരെ ഉയർന്നു തിളക്കുന്ന ചൂടിൽ ചുട്ടുപഴുക്കുന്ന മണലിലൂടെ സൈക്കിൾ യാത്ര പ്രയാസമാണ്. ”എവിടെയാണ് താമസം?”, ഞാൻ ചോദിച്ചു. “ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ട്‌, കുഴപ്പമില്ല, ഞാൻ സൈക്കിളിൽ വരാം.”, ജോലി നഷ്ടപ്പെടരുത് എന്ന തോന്നൽ വാക്കുകളിലൂടെ പുറത്തു വന്നു.…

Read More

തെക്കൻ കേരളത്തിലെ പെസഹാ അപ്പവും മധ്യകേരളത്തിലെ ഇണ്ടേറിയപ്പവും കുറച്ചു സമാനതകളുണ്ട്. ഇന്ത്യാരാജ്യത്തിന്റെ ഭംഗി നാനാത്വത്തിലെ ഏകത്വമാണെന്ന്, പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അപ്പങ്ങളുടെ ചേരുവയിൽ ചില വ്യത്യാസമുണ്ടെങ്കിലും ഒരു കാര്യത്തിൽ ഏകത്വമുണ്ട്. രുചി! തൃശ്ശൂർ ഭാഗത്ത് പാതി നോമ്പിനാണ്, ഇണ്ടേറി ഏലിയാസ് കൽത്തപ്പം ഉണ്ടാക്കുന്നത്. ആവിയിൽ വേവിച്ചാൽ ഇണ്ടേറി, കട്ടിയുള്ള ദോശക്കല്ലിൽ എണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുത്താൽ കൽത്തപ്പം. ഈസ്റ്ററിനു മുമ്പ് അമ്പതു ദിവസം നോമ്പ് ആചരിക്കും. ഭക്ഷണത്തിൽ മാംസവും മൽസ്യവും ഉപേക്ഷിക്കുക, ആഘോഷങ്ങൾ ഒഴിവാക്കുക എന്നതൊക്കെയാണ് രീതികൾ. ആത്മപരിശോധന, പശ്ചാത്താപം, പ്രാർത്ഥന ഇതിലൂടെ വ്രതശുദ്ധി നേടുക എന്നതാണ് ലക്ഷ്യം. തെക്കൻ കേരളത്തിൽ ദുഃഖവെള്ളിയാഴ്ചയുടെ തലേന്നാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. പെസഹാ പെരുന്നാളിന് യഹൂദ ആചാരപ്രകാരം ഈശോ ശിഷ്യന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു എന്നതിനെ പിൻപ്പററിയാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്. ഉഴുന്ന് വറുത്തുപ്പൊടിച്ചതും (മാവ് പുളിയ്ക്കാതെയിരിക്കാൻ)തേങ്ങയും അരിയും ചേർത്തരച്ച് ആവിയിൽ വേവിച്ച് പെസഹാ അപ്പം ഉണ്ടാക്കുന്നു. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നും…

Read More

അമ്പിളിനിലാവിലലിഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ നിലാവിന്റെ ഭംഗിയും തണുപ്പും വിഷയമാക്കി കവിതകളും കഥകളും രചിച്ചു. അമ്പിളി മാമനെ കൈയെത്തിപ്പിടിക്കാൻ ആഗ്രഹിച്ച ബാല്യം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരു ബഹിരാകാശഗവേഷകയാകുക എന്ന രീതിയിൽ ചിന്തിച്ചവർ വളരെ കുറവായിരിക്കും. ലളിതമായ കാര്യങ്ങൾ സ്ത്രീകൾക്കും വെല്ലുവിളി നിറഞ്ഞ മേഖലകൾ പുരുഷന്മാർക്കും നീക്കിവെച്ച സംസ്ക്കാരത്തിൽ ഇതിലൊട്ടും അത്ഭുതമില്ലല്ലോ. നല്ലൊരു കുടുംബിനിയാകുന്നതിനേക്കാൾ ഉത്തമമായിട്ടൊന്നും സ്ത്രീകൾക്കില്ലയെന്ന്, എന്നും ആൺമേൽക്കോയ്മ അടിവരയിട്ടുക്കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനൊന്നും ചെവികൊടുക്കാതെ ആകാശത്തിൽ മൂളിപ്പറക്കാൻ ആഗ്രഹിച്ച സാഹസികയായ ഇന്ത്യൻ പെൺകുട്ടിയായിരുന്നു കൽപ്പന ചൗള. നല്ലൊരു സർക്കാർ ഉദ്യോഗവും നല്ല കുടുംബവും എന്നതിനുപരി ശരാശരി ഇന്ത്യൻ സ്ത്രീകൾ സ്വപ്നം കാണാൻ ഭയന്നിരുന്ന കാലത്താണ് കൽപ്പന തന്റെ ഉറച്ച തീരുമാനമെടുത്തത്.അതു യാഥാസ്ഥിതകരെ തീർത്തും അലോസരപ്പെടുത്തി. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും എല്ലാ തൊഴിൽമോഹങ്ങളും ത്യജിച്ചു് വീട്ടമ്മമാരായി ഒതുങ്ങിക്കൂടി, വിധിയെ പഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. വിദ്യാഭ്യാസം തൊഴിൽ സമ്പാദനത്തിനുള്ള മാർഗ്ഗം മാത്രമായി കരുതണം എന്നല്ല വിവക്ഷിക്കുന്നത്. തൊഴിൽ ചെയ്യാനും ആ മേഖലയിൽ വളരാനും ആഗ്രഹിക്കുന്ന സ്ത്രീകളെ…

Read More

കഥ ഭഗവതിരൂപങ്ങൾ. ——————————- കത്തിനിൽക്കുന്ന സൂര്യൻ, വായുമണ്ഡലം ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന മേടമാസത്തിലാണ് ഒരു ചെറുവണ്ടിയിൽ അവരെത്തിയത്. നീണ്ടു നിവർന്നു മലർന്നു കിടക്കുന്ന വീതികുറഞ്ഞ റോഡ് മുറിയുന്ന കവലയിൽ ആളൊഴിഞ്ഞ ചായപ്പീടികയിൽ കാലിലെ രോമങ്ങൾ നുള്ളിപറിച്ചുകൊണ്ടിരുന്ന കൃഷ്ണൻ ഏറാടി തലപ്പൊക്കി നോക്കി. ഇതാരാണ് ഈ കുഗ്രാമത്തിൽ കുടിപ്പാർക്കാൻ വരുന്നതെന്ന് അയാൾ സന്ദേഹിച്ചു. നന്നെ കറുത്തു മെലിഞ്ഞ ഒരാൾ വലിയ ചരുവങ്ങളും തവികളും മറ്റു കുറച്ചു പാത്രങ്ങളും ഇറക്കിവെച്ചു. അടഞ്ഞു കിടക്കുന്ന മുറിയുടെ തുരുമ്പു പിടിച്ച പൂട്ടിൽ താക്കോൽ തിരിഞ്ഞു. കൃഷ്ണൻ ഏറാടിയെ നോക്കി അയാൾ പുഞ്ചിരിച്ചു. ഭംഗിയില്ലാത്ത പല്ലുകൾ ചാഞ്ഞും ചെരിഞ്ഞും നിരതെറ്റിയും ചിരിയെ വികലമാക്കിയെങ്കിലും നിഷ്കളങ്കഭാവം ചിരിയിൽ തുടിച്ചിരുന്നു. “ആരാ… എന്താ? “, ഏറാടി ചോദ്യമെറിഞ്ഞു. “ഇവിടെ പുതിയതാ, നിങ്ങള് കട നിർത്തല്യേ… ഇവിടൊരു ചെറിയ കച്ചവടം തുടങ്ങാനാണ്, നാളെ വരാം “, വാക്കിൽ പിശുക്കി, അയാൾ വണ്ടിയിൽ കയറി. വണ്ടിക്കു ചുറ്റും പിള്ളേരും മുതിർന്നവരും കൂടിയിരുന്നു. അവരുടെ കണ്ണിൽ കണ്ട അത്ഭുതം…

Read More

വിടർന്ന പച്ചയിലകളും ഇളംപ്പച്ച തളിരില ചുരുളുകളുമായി, തഴച്ച വാഴകൾ തോട്ടത്തിൽ പച്ചപ്പ്‌ നിറച്ചു. നീർത്തുള്ളികളുടെ രൂപം കടമെടുത്ത്, ഇളം ചുവപ്പിൽ വാഴക്കുടപ്പൻ, തേൻ മധുരം നിറച്ച അല്ലികൾ ഉള്ളിലൊതുക്കി. മഞ്ഞകുറിയണിഞ്ഞ സുതാര്യമായ വെള്ളയല്ലികൾ പതിയെ വിരിഞ്ഞു. “വെറുതെ കാശു വാങ്ങി പോയ്ക്കോളും, ആയിരം ഉറുപ്പിക കൂലി കൊണ്ടുപോണോനാത്രെ, ഇതിനൊന്നും നന്നായി വെള്ളമൊഴിച്ചിട്ടില്ല , ഇലയൊക്കെ വാടിത്തുടങ്ങി.”, അയാൾ വാഴയിലകളെ അരുമയോടെ നോക്കി, വെള്ളം നനയ്ക്കാനുള്ള ഹോസ് വലിച്ചെടുക്കാൻ ശ്രമിച്ചു. വാഴക്കൈയിലിരുന്ന കുരുവികൾ തഞ്ചത്തിൽ അടിവെച്ചു നീങ്ങി, പറന്നു മാറി. നന്ദകുമാർ, കൃഷി വകുപ്പിൽ നിന്നും വിരമിക്കുമ്പോൾ വലിയ കൃഷിയിടങ്ങളിലെ വിളഞ്ഞ ഫലങ്ങൾ സ്വപ്നം കണ്ടു. ഇനി തന്റെ മുഴവൻ സമയവും ഇതിനായി മാറ്റിവെക്കാമല്ലോ എന്നയാൾ സമാധാനിച്ചു. ഇത്രയും ശ്രമകരമായ ജോലിയൊന്നും ഇപ്പോൾ പറ്റാതായിത്തുടങ്ങിയിരിക്കുന്നു. തനിക്ക് വയസ്സായി എന്ന് ശരീരം പറയുവാൻ തുടങ്ങി. ഈ വലിയ പറമ്പു മുഴുവൻ നനച്ചു തീർത്തിട്ടാണ് താൻ ഓഫീസിൽ പോയിരുന്നത്. ഇന്ന് പേശികളിൽ നിന്നും ശക്തി ചോർന്നു…

Read More

മണൽ മടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞു ഷൈല ആശുപത്രിയുടെ വാനിലേക്ക് ധൃതിയിൽ നടന്നു. രാത്രി ജോലിയുടെ ഘനം അവളുടെ കൺപ്പോളകളിൽ തൂങ്ങി. വാനിൽ എത്താൻ വൈകിയതിന് ക്ഷമ പറയാൻ, വലിച്ചു തുറയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കൺപ്പോളകൾ കണ്ട്, ഡ്രൈവർ ഉറദുവിൽ പറഞ്ഞു, ” മേം… ആപ് കോ ത്യോടാ റെസ്റ്റ് ചാഹിയെ… കയീ ബാർ മെ നെ ബോലാ ഹൈ നാ?”, വയസ്സൻ പാക്കിസ്ഥാനി ഡ്രൈവറുടെ വാത്സല്യം അവളറിഞ്ഞു. ” ജീ… ബാബ”, അവൾ ചിരിച്ചു. ജോലിയ്ക്കും കുടുംബത്തിനുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന അനേകം സ്ത്രീകളിൽ ഒരുവൾ. അവിരാമ ചക്രത്തിൽ, താൻ സ്വയം ജീവിയ്ക്കാൻ മറക്കുന്നതെന്തെന്ന് ചിന്ത കൺക്കോണുകളിൽ പെയ്തു. മക്കൾ സ്ക്കൂളിലേക്ക് സമയത്തിന് പുറപ്പെട്ടോയെന്ന് അവൾ ആശങ്കപ്പെട്ടു. എന്നത്തേയും പോലെ , ആധിയുടെ അണയാത്ത കനലിനെ ഊതി പെരുക്കി ചാരം പറപ്പിച്ചു.…

Read More

പണ്ട് പണ്ട്… ഒരു ഗ്രാമത്തിൽ ഒരു കോൺവെന്റ് സ്കൂൾ. ഗ്രാമമായാലും അത്യാവശ്യം പരിഷ്ക്കാരികൾ ആണ് ആ നാട്ടുകാർ. കാരണം ടൗണിന് വളരെ അടുത്താണ് ഈ സ്ഥലം. അതിൽ ഒരു പുരാതന പള്ളിയും അതിനോട് ചേർന്നു ഒരു പ്രൈമറി സ്കൂളും. ഇളം മഞ്ഞ ചുവരുകളും, കറുത്ത പെയിന്റടിച്ച മരത്തൂണുകളും ഉള്ള ലോവർ പ്രൈമറി സ്കൂൾ. നാലാം ക്ലാസ് വരെ മാത്രം ക്ലാസുകൾ ആയതുകൊണ്ടു ചെറിയ കുട്ടികൾ തന്നെ അവിടെ താരങ്ങൾ. സ്കൂളിന് വലിയ ഗ്രൗണ്ടുണ്ട്‌. അല്ലെങ്കിൽ തുറസായ സ്ഥലത്തിന്റെ മൂലയിൽ ഒരു സ്കൂൾ എന്നും പറയാം. എന്തായാലും ഓടാൻ, കളിക്കാൻ ഒക്കെ വേണ്ടത്ര സ്ഥലം. കുട്ടികൾക്ക് ശ്വാസം വിടാൻ സൗകര്യമുള്ള സ്കൂൾ പരിസരം. പുതിയ ബാഗും ചെറിയ സ്റ്റീൽ ചോറ്റുപാത്രവും കൈയിൽ കിട്ടിയപ്പോൾ ഞാൻ, അന്നത്തെ നാലു വയസ്സുകാരി ത്രില്ലടിച്ചു. ചെറിയ പാത്രം തിരിച്ചും മറിച്ചും ഭംഗി നോക്കി. പുതിയ പാത്രത്തിന്റെ തിളക്കത്തിൽ, അനുസരണയില്ലാത്ത മുടി നെറ്റിയിൽ വീണു പാറിപ്പറക്കുന്ന എന്റെ മുഖത്തിന്റെ…

Read More

https://youtu.be/4fT48Di2xic വെറുതെ അല്പം നേരം ഇരുന്നാൽ, വീണയുടെ കൈ ഇപ്പോൾ സെൽ ഫോൺ തപ്പി പോകുക ഒരു ശീലമായി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ ഒക്കെ കയറിയിറങ്ങി വന്നപ്പോളാണ്, പിറകിൽ നിൽക്കുന്ന ടീനേജുക്കാരി മകളുടെ അടക്കിയ ചിരി വീണ കേട്ടത്. ഇവൾ തനിക്കു smirk സ്മൈലി അടിക്കുകയാണല്ലോ. “ഉം.. എന്താടി? ഒരു കെക്കെക്കെ ചിരി?” “അമ്മ, ഇതൊക്കെ നോക്കിയിട്ട് എന്താ കാര്യം?” “അതിനെന്താ കൊഴപ്പം നിനക്ക്? എനിക്ക് ഇഷ്ടമുള്ളത് ചെയ്യും “, വീണയിലെ അഭിമാനിയായ സ്ത്രീ സടകുടഞ്ഞു എണീറ്റു. “അയ്യട , എനിക്കൊരു കുഴപ്പമില്ലേയ്…”, അവൾ ചുണ്ടു കൂർപ്പിച്ചു. ‘അങ്ങനെ വഴിക്കു വാ, ഇപ്പഴെ ഭരിക്കുണു ‘, വീണ മനസ്സിൽ പറഞ്ഞു. “ടിയാരയുടെ മമ്മി, എന്ത് നല്ല പുഡ്ഡിംഗ്‌ ഒക്കെ ഉണ്ടാക്കണേ, കണ്ടാൽ കൊതിയാവും, അവൾ ഫോട്ടോ കാണിച്ചു ഞങ്ങളെ കൊതിപ്പിക്കും.”, പെൺകുട്ടി വീണ്ടും അടുത്തുവന്നു. വീണക്കു കാതടച്ചു ഒരു അടി കിട്ടയ പോലെ. ഇതിൽ പരം അപമാനം ഇനിയുണ്ടോ? ഈ ടിയാരയുമായുള്ള…

Read More

ക്രിസ്തുമസ് സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും അടയാളപ്പെടുത്തലാണ്. പാപങ്ങളിൽ നിന്നും മാനവരാശിയെ രക്ഷിക്കാൻ അവതരിച്ച ദൈവസുതന്റെ ജന്മദിനമായി ക്രിസ്തുമതവിശ്വാസികൾ ഈ ദിവസം ആചരിക്കുന്നു. പശ്ചാത്യരാജ്യങ്ങളിൽ മഞ്ഞുക്കാലത്തിലെ അവധിയാഘോഷം കൂടിയാണ് ക്രിസ്തുമസ്. ഇതിനെ ഹോളിഡേ സീസൺ എന്നു വിളിക്കുന്നതും അതുകൊണ്ടു തന്നെ. പഞ്ഞിത്തുണ്ടുകൾ കണക്കെ ശീതക്കാറ്റിൽ ആലോലമാടി, ഘനം കുറഞ്ഞ മഞ്ഞുപ്പരലുകൾ താഴ്ന്നിറങ്ങി നിലം തൊടുമ്പോൾ അവധിക്കാലത്തിന്റെ ചെറുതണപ്പു ഞങ്ങളെ വന്നു പൊതിയാൻ തുടങ്ങും. കാനഡയിൽ ടൊരോന്റോയിലെ നഗരചത്വരത്തിലെ ‘നേഥൻ’സ്വകയറിൽ മുപ്പതടിയിൽ ഉയർന്നു പൊങ്ങുന്ന ക്രിസ്തുമസ് ട്രീ, ഒരു മാസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് സീസൺ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക അറിയിപ്പാണ്. വെളിച്ചത്തിന്റെ ആഘോഷം കൂടിയാണല്ലോ ക്രിസ്തുമസ്. ആയിരക്കണക്കിനു വൈദ്യുതി വിളക്കുകളുമായി വെളിച്ചത്തിന്റെ മഹാപ്രപഞ്ചം തീർക്കുന്ന കൂറ്റൻ ക്രിസ്തുമസ് ട്രീ തലയുയർത്തി, തെളിഞ്ഞു നിൽക്കും. സമാനമായ രീതിയിൽ കാനഡയിലെ എല്ലാ നഗരങ്ങളിലും ക്രിസ്തുമസ് ട്രീകൾ തെളിയുന്നതോടെ പുതുപ്പിറവി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഹോളിഡേ സീസൺ, ഷോപ്പിംഗ് സീസൺ കൂടിയാണ്. പലവിധ ഓഫറുകൾ നിരത്തി ഉപഭോക്താവിനെ പ്രലോഭിപ്പിച്ചു കച്ചവടം…

Read More

വിരസമായ ഒരു പകൽ കൂടി തന്നെ കടന്നുപോകുന്നതറിഞ്ഞു ശ്രദ്ധ കിടക്കയിൽ വെറുതെ കിടന്നു. ബെംഗളൂരു നഗരത്തിന്റെ ഘനം വർദ്ധിച്ചു വരുന്നു. അനേകം ഐ ടി പാർക്കുകളും ടെക്കികളേയും ഗർഭത്തിലൊതുക്കി നഗരം ഒരു പൂർണ്ണ ഗർഭിണിയെപ്പോലെ വേച്ചുവേച്ചു നീങ്ങി. ഇനിയൊരാളെ കൂടി താങ്ങാൻ തനിയ്ക്കാവില്ലെന്ന് ഈ നഗരം പറഞ്ഞുവോ? ഈ ആൾത്തിരക്കിലും താൻ ഒറ്റപ്പെട്ടു പോയത് എന്തുക്കൊണ്ടെന്നു ശ്രദ്ധ ആലോചിച്ചുക്കൊണ്ടിരു ന്നു. കമ്പ്യൂട്ടർ എൻജിനീയറിങ്ങ് പഠിക്കുമ്പോൾ എന്നെങ്കിലും ഈ തിരക്കിൽ ഒരു ബിന്ദുവായി താനും അലിഞ്ഞു ചേരുമെന്ന് വിശ്വസിച്ചിരുന്നു. കാമ്പസ് സെലക്ഷൻ കിട്ടി, കോഴ്സ് തീരുവാൻ കാത്തിരുന്ന കാലം. സ്വന്തം കാലിൽ നിവർന്നു നിൽക്കാനും ധാരാളം യാത്രകൾ ചെയ്യാനും പൂന്തോട്ടങ്ങളുടെ വശ്യതയും കാടിന്റെ വന്യഭംഗിയും ഒരുപ്പോലെ ആസ്വദിക്കുവാനും കൊതിച്ചിരുന്നവൾ. ടെറസ്സിൽ, കൊത്തി പറക്കുന്ന  പ്രാവുകൾക്കു അരിമണിയെറിഞ്ഞു കൊടുത്തു, അവയുടെ വാൽ തൂവലിന്റെ ചലനം കണ്ടു് കുറുകലിനെ അനുകരിച്ചു കുറുകുന്ന  ശ്രദ്ധയെ തിരഞ്ഞു അമ്മ കോണിപ്പടികൾ കയറി വന്നു. ‘ഓ.. നീയിവിടെ ഇരിക്ക്യാ, അച്ഛന് ഒരൂട്ടം…

Read More