ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്. (നർമ്മഭാവന) ———————————– (മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും എന്റെ പ്രിയപ്പെട്ട സിനിമ, വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ നർമ്മത്തിന്റെ കണ്ണുകളിലൂടെ തൃശ്ശൂർ സ്ലാങിന്റെ ചിരിമധുരം തൂവിയ എന്റെ എളിയ എഴുത്ത്. ) ***** വേനലവധി എണ്ണിചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത് ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി. ഇതു സാധാരണ പടല്ല, പടം കാണാൻ ഒരു പൂരത്തിന്റെ ആളാ വന്നേക്കണേ ! …ന്നാലും മ്മള് വിടില്ല. വലക്കെട്ടണ ചെലന്ത്യേപ്പോലെ തൃശ്ശൂർ മക്കള് വീണ്ടും ശ്രമിച്ചു. വീണ്ടും ഇടി കൂടി, ടിക്കറ്റ് വാങ്ങി, കപ്പലണ്ടി കൊറിച്ച് നിറഞ്ഞ തിയേറ്ററിലിരുന്ന് സിനിമ കണ്ടു. ‘അമ്പമ്പോ… ഇടി കൊറെ കൊണ്ടാലും തരക്കേടില്യ… ശോഭനേടെ തിം ത്തോം ത്തോം മനസ്സില് അങ്ങട്…
Author: Joyce Varghese
കൂട്ട്, മനസ്സിന് സന്തോഷം നൽകുന്നതെല്ലാം എനിക്ക് നല്ല കൂട്ടാണ്. സിനിമയുടെ ദൃശ്യഭംഗിയും വായനയിൽ വാക്കുകൾ വരച്ചിട്ട സങ്കൽപ്പലോകവും എനിക്കു മുമ്പിൽ ഞാനിതുവരെ കാണാത്ത അറിയാത്ത മായാലോകം തുറന്നിടും. ഞാൻ ഇതു രണ്ടിനോടും നന്നായി കൂട്ടുകൂടും. യാത്രകൾ ജീവിതത്തിൽ നിറക്കുന്ന പുതുമ വിവരിക്കാൻ ആവില്ലല്ലോ. അപരിചിതമായ ഇടങ്ങളിലെ ഓരോ കാഴ്ചയും കൗതുകമാണ്. അതിനാൽ യാത്രകളോട് കൂട്ടുകൂടാനും എനിക്ക് പെരുത്തിഷ്ടം. നല്ലൊരു പാട്ടുകേൾക്കുമ്പോൾ രാഗതാളങ്ങളുടെ അതുല്യമായ സംഗീതസമന്വയം കർണ്ണപുടങ്ങൾ തഴുകി ഹൃദയത്തിൽ വിരുന്നെത്തുന്ന മൃദുമന്ത്രണമാണ്. മാനസിക പിരിമുറുക്കം കുറക്കാനുള്ള എന്റെ ദിവ്യഔഷധം. വീടിന്റെ ചുറ്റുമുള്ള കുഞ്ഞൻ പൂന്തോട്ടത്തിലും പച്ചപ്പുള്ള പുൽത്തകിടിയിലും നിൽക്കുമ്പോൾ വീശുന്ന ചെറുക്കാറ്റുപ്പോലും എനിക്കു നൽകുന്ന ഉന്മേഷം ചെറുതല്ല. ഇതെല്ലാം ഒരു തരത്തിൽ എനിക്ക് കൂട്ടാകുന്നുണ്ടെങ്കിലും മനുഷ്യരോടുള്ള സൗഹൃദം അതിനെയെല്ലാം വകഞ്ഞുമാറ്റി കുതിച്ചു മുന്നേറും. അതെ, സൗഹൃദം ആഗ്രഹിക്കാത്തവർ ആരുണ്ട്? ഇല്ലെങ്കിൽ അവർ സമൂഹജീവികൾ ആയിരിക്കില്ല എന്നു ഞാൻ കരുതും. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും പക്ഷികളിലും സൗഹൃദം ശക്തമായ് കാണപ്പെടാറുണ്ട്. കൂട്ടത്തിൽ…
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്ന്, ചിന്തകളിൽ നിന്ന്, ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ.അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ, സിനിമയിലെ കവിയൂർ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്, അതിന്റെ പേരിൽ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്. അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങൾ മക്കളുടെ ചെറിയ പ്രയാസങ്ങൾപ്പോലും താങ്ങാനാവാതെ, മെഴുകുപ്പോലെ ഉരുകിയൊലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങൽ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ആയിരുന്നു എന്ന് ഇപ്പോൾ ഞാനറിയുന്നു. പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വർത്തമാനപത്രത്തിൽ തുടങ്ങി ആനുകാലികങ്ങളിലൂടെ വളർന്നു ഒരു നോവലിന്റെ കുറച്ചു അധ്യായങ്ങൾ വായിച്ചു…
കൂടെ പിറന്നവരുടെ എണ്ണം പറയുമ്പോൾ പുതിയ തലമുറയിൽ പിള്ളേർക്ക് മിക്കവാറും ഒറ്റവിരൽ, കൂടി പോയാൽ രണ്ടു വിരൽ, ഉയർത്താനെ സാധിക്കൂ. ചുങ്ങിച്ചുരുങ്ങിയ ഇന്നത്തെ അണുകുടുംബങ്ങളിൽ ചിലർക്ക് കളം ശൂന്യവും. എന്നാൽ ഞങ്ങളുടെ തലമുറ ആ കാര്യത്തിൽ സമ്പന്നമായിരുന്നു. കൂടെ കളിച്ചും കലഹിച്ചും ഇളയവരെ സംരക്ഷിച്ചും കുടുംബബന്ധങ്ങളുടെ ബാലപാഠം അവരറിയാതെ ഓരോ കുട്ടികളിലും ഒഴുകിയെത്തിയിരുന്നു. എനിക്ക് കൂടെപ്പിറപ്പുകളിൽ നിന്നും സ്നേഹവും വാത്സല്യവും ഏറെ കിട്ടിയിരുന്നു. ബാല്യത്തിൽ എന്നിലെ വാശികാരിയും കുസൃതികാരിയും മുട്ടുമടക്കാതെ നിൽക്കുമ്പോളും രക്തബന്ധത്തിന്റെ അദൃശ്യമായ നൂലിഴകൾകൊണ്ടാകാം സഹോദരങ്ങൾ അതിനെല്ലാം കൂട്ടുനിന്നു. നിങ്ങൾക്ക് ഇഷ്ടം, ചേട്ടനോ ചേച്ചിയോ എന്നു ചർച്ച ചെയ്യുന്ന കൂട്ടുകാരുടെ ഇടയിൽ ഗമയിൽ ഞാൻ പറയും, എനിക്ക് ചേട്ടനും ചേച്ചിയും ഉണ്ട്. എന്റെ മൂത്ത സഹോദരങ്ങൾ ഇരട്ടകളാണ്. ഒരു ചേട്ടനും ഒരു ചേച്ചിയും. അവരെ ഒരുമിച്ച് സമ്മാനിച്ച് അമ്മയെന്നെ അപൂർവ്വഭാഗ്യവതിയാക്കി. എന്നേക്കാൾ ഏഴു വയസ്സിനധികം മുകളിലായിരുന്നതുകൊണ്ട് അവർക്കെന്നോട് പിതൃ- മാതൃ വാത്സല്യമായിരുന്നു. എന്നേക്കാൾ അഞ്ചു വയസ്സിനു മൂപ്പുള്ള രണ്ടാമത്തെ ചേട്ടൻ,…
അനീഷ് ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു.തിരക്കുപ്പിടിച്ച ദിവസത്തെ ജോലിഭാരം അയാളെ തളർത്തിയിരുന്നെങ്കിലും കുടുബത്തിന്റെ മധുരം അയാളെ ചലിപ്പിച്ചു. അയാളെപ്പോലെ തന്നെ കൂടണയാൻ പക്ഷികൾ വെമ്പൽ കൂട്ടി പറന്നു പോകുന്നുണ്ടായിരുന്നു. അയാൾ സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും മകനും ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദം ചുമരുകൾ തുളച്ചു പുറത്തെത്തി. “നിനക്കിപ്പോൾ പോയി പോയി തീരെ അനുസരണയില്ലാതായിരിക്കുന്നു കിച്ചു”, രാഖി മകനോട് കയർത്തു. “ഇവിടെ എല്ലാത്തിനും വലിയ റൂളാണല്ലോ, എന്റെ ഫ്രണ്ട്‌ന്റെ വീട്ടിൽ ഒന്നും ഇങ്ങനെയല്ലല്ലോ”, ഒരു പതിനേഴു വയസ്സുകാരന്റെ അമർഷം വാക്കുകളിൽ പതഞ്ഞു. “അമ്മയും അച്ഛനും ഒരേപോലെ… എനിക്ക് മതിയായി “, അവൻ സോഫയിൽ നിന്നും കുഷ്യൻ കൈ കൊണ്ടു തട്ടി താഴെ ഇട്ടു, ദേഷ്യം തീർത്തു. “ഒന്നു പതുക്കെ പറയൂ, കിച്ചു”, രാഖി മകനെ ശാസിച്ചു .” അച്ഛനെ കണ്ടതും കിച്ചു എഴുന്നേറ്റു പുറത്തേക്ക് പോയി. “എന്താ അമ്മയും മോനും കൂടി ഒരു കശപിശ?”, അയാളുടെ ലാഘവം രാഖിയെ ശുണ്ഠി…
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്. വെള്ളച്ചാട്ടത്തിന്റെ കുതിപ്പിൽ നുരയുന്ന വെളുപ്പിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു. മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു. പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടു പോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന തകർപ്പൻ മഴ. നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ…
കഥ നടക്കുന്നത് ഒത്തിരി വടക്കൊരു നാട്ടിൽ…. കാനഡയിൽ. ഡോറയുടെ അമ്മയും അച്ഛനും തമ്മിൽ പതിവ് വഴക്ക് നടക്കുകയാണ്. അച്ഛൻ അല്ലെങ്കിൽ ജന്മത്തിനു കാരണക്കാരൻ എന്നോ വിളിക്കാം. അമ്മയുടെ പല കാമുകന്മാരിൽ അവസാനത്തെ ആൾ. നിയമപ്രകാരം വിവാഹം ചെയ്യാതെ ഒന്നിച്ചു താമസിക്കുന്നവർ. തുടർച്ചയായുള്ള രാത്രിജീവിതത്തിൽ പമ്പിലും മറ്റു ലഹരിവില്പന കേന്ദ്രങ്ങളിലും കണ്ടുമുട്ടിയവർ. ജീവിതം ലാഘവത്തോടെ ആസ്വദിക്കണം എന്നുമാത്രം കരുതുന്ന അവർക്കിടയിൽ അറിയാതെ വന്നു പിറന്ന മകൾ ഡോറ. അവർ അവളെ ആഗ്രഹിച്ചിരുന്നോ? എളുപ്പം തകർന്നുപൊടിയാവുന്ന ബന്ധത്തിലെ പൊടിപ്പ്. ലഹരി, വിവേകത്തിനു മുകളിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, പരസ്പരം ഉച്ചത്തിൽ അസഭ്യം ചൊരിഞ്ഞും, ആക്രമിച്ചും അവർ ഏറ്റുമുട്ടുമ്പോൾ കുഞ്ഞുഡോറ മുറിയുടെ മൂലയിൽ പതുങ്ങി. തന്റെ ചെറിയ കിടക്കയിൽ കമിഴ്ന്നു കിടന്നു പേടിച്ചു കരഞ്ഞു. ഒരു ദിവസം എന്നെന്നേക്കുമായി അവരിൽ ഒരാൾ ഇറങ്ങിപ്പോയി. അമ്മയുടെ മാനസികാവസ്ഥ പലപ്പോഴും ചാഞ്ചാടികൊണ്ടിരുന്നു (mood swings). സന്തോഷം തോന്നുന്ന ദിവസങ്ങളിൽ മകളെ കൊഞ്ചിക്കുകയും സമ്മാനങ്ങളും ഭക്ഷണവും വാങ്ങികൊടുക്കുകയും ചെയ്യുന്ന അമ്മ ചില…
ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും പല അവസ്ഥാന്തരങ്ങളും ഉണ്ട്. ആദ്യത്തെ തണുപ്പ് ഒരു ജാക്കറ്റിൽ ഒക്കെ പിടിച്ചു നിൽക്കുന്ന ചെറിയ തണുപ്പ്. കുറച്ചു കൂടി കടുപ്പം കൂടിയത്, ജാക്കറ്റ് തൊപ്പി, കയ്യുറ, ഷാൾ ഇതൊക്കെ ധരിച്ചാലും വിറയ്ക്കുന്ന ഇടത്തരം തണുപ്പ്. വീണ്ടും ടെമ്പറേച്ചർ താഴ്ന്ന് മൈനസ് മുപ്പത്തഞ്ചു് എത്തുമ്പോൾ വിരൽത്തുമ്പു മരവിച്ച് നാസികാഗ്രാം ചുമപ്പിയ്ക്കുന്ന അസ്ഥി തുളയ്ക്കുന്ന ഉറയുന്ന തണുപ്പ്. ചുറ്റിയടിക്കുന്ന ശീതക്കാറ്റിൽ നിന്നു വിറയ്ക്കുന്ന ഇലകൊഴിഞ്ഞ ശിഖിരങ്ങളും റോഡിനിരുപ്പുറവും കോരിക്കൂട്ടിയിരിക്കുന്ന മഞ്ഞുക്കൂമ്പാരവും കാഴ്ചകളിൽ വരെ കുളിരു നിറയ്ക്കും. ഈ വർഷം ഈ മൂന്നാമത്തെ കിടിലൻ തണുപ്പ് വന്നില്ല എന്നു മാത്രം. ശൈത്യം ഒന്നു തൊട്ടു തലോടി കടന്നുപ്പോയി. ഈ കാലം കടന്നുപോയാൽ കാനഡയിൽ വസന്തം വിരിയും. തളിർത്ത ഇലകളും പൂക്കളും കിളികളും ഈ പ്രദേശം മനോഹരമാക്കും. പുൽത്തകിടികളിൽ…
“ചേച്ചി വരുന്നില്ലേ? “, ഉത്സാഹത്തോടെ മുടി ചീകികൊണ്ട് മാളവിക ചോദിച്ചു. ‘രണ്ടാഴ്ചക്കുള്ളിൽ മാളു വിവാഹിതയായി, നവവധുവാകാൻ പോകുന്നു, കാലം പറക്കുന്നല്ലോ ‘, ചിത്രയോർത്തു. കുറച്ചു വർഷങ്ങൾക്കപ്പുറം അവൾ, തങ്ങളുടെ വിവാഹപന്തലിൽ ഉത്സാഹത്തോടെ ഓടിനന്നിരുന്ന കൗമാരകാരി. “ഇതു ഞങ്ങളുടെ മാളുട്ടി..” സജീവേട്ടൻ അവളെ തനിക്കു പരിചയപ്പെടുത്തിയപ്പോൾ, അയാളുടെ കണ്ണുകളിൽ മിന്നിയ തിളക്കത്തിൽ അനിയത്തിയോടുള്ള പ്രിയം താൻ തിരിച്ചറിഞ്ഞു. തന്റെ ഭർത്താവ്, ഏറെ വയസ്സിനു ഇളപ്പമുള്ള അനിയത്തിക്ക് ചേട്ടച്ഛൻ തന്നെ ആയിരുന്നു. ചിത്രക്കും അവൾ മാനസപുത്രിയാകാൻ അധികം കാലം വേണ്ടിവന്നില്ല. “ഏയ്… ചോദിച്ചത് ചിത്രേച്ചി കേട്ടില്ലേ?, മാളു കണ്ണിറുക്കി ചിരിച്ചു. “ങും…ഇല്ല… കുട്ടി, എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. അമ്മായിമാരും മക്കളുമൊക്കെ കൂടെ വരുന്നുണ്ടണ്ടല്ലോ, അതു മതി. ” ചിത്ര അവൾക്കു മുഖം കൊടുക്കാതെ തിരക്കു ഭാവിച്ചു. കല്യാണത്തിന് ആഭരണങ്ങളും വസ്ത്രവും വാങ്ങാൻ പോകുന്ന യാത്രയിൽ ഒരു വിധവയുടെ സാന്നിധ്യം അശുഭകരമാണെന്ന് കരുതുന്ന കുടുംബത്തിന്റെ ഉൾത്തുടിപ്പുകൾ കുത്തിക്കീറിയ തന്റെ മനസ്സിന്റെ നോവ് മറച്ചു വെക്കാൻ…
വഴുതനങ്ങ വയലറ്റു നിറത്തിലും ഇളംപച്ച നിറത്തിലും മോഹിപ്പിച്ചു ചെടിയിൽ കായ്ച്ചു നിൽക്കാറുണ്ട്, കൊട്ടയിൽ കിടയ്ക്കാറുമുണ്ട്. ഞാൻ കാര്യമായി മൈൻഡ് ചെയ്യാറില്ല. രുചിയിൽ അതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു എന്നതായിരുന്നു സത്യം. എന്നാലും ഇതുകൊണ്ടു നല്ലൊരു വിഭവം എങ്ങനെയുണ്ടാക്കും എന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ടായിരുന്നു. ധാരാളം അയേൺ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ. സർജറിയ്ക്കു ശേഷം രോഗികൾക്കു നിർദ്ദേശിക്കുന്ന ഡയറ്റ് പ്ളാനിൽ എപ്പോഴും ഇതു കാണുന്നതും അതുകൊണ്ടു തന്നെ. സാധാരണയായി വഴുതനങ്ങ വലുതായി മുറിച്ച് സാമ്പാറിൽ ഇടുകയാണു പതിവ്. നോർത്ത് ഇൻഡ്യക്കാരും തമിഴരും ഈ വഴുതനങ്ങ വിഭവം രുചിയ്ക്കാൻ തന്നപ്പോൾ അവർക്കാകാമെങ്കിൽ നമുക്ക് രുചികരമായ ഐറ്റം, എന്തുക്കൊണ്ട് ആയിക്കൂടാ എന്നു തലയിൽ ബൾബു മിന്നി. പലരുടേയും റെസിപി കൂട്ടിക്കലർത്തി ഒരു കാച്ച് കാച്ചി. അതുകൊണ്ട് ഇതിന് ഒരു പേരില്ല. ബൈഗൻ ബാജിയെന്നോ വഴുതനങ്ങ കൂട്ട് എന്നോ മനോധർമ്മം പോലെ വിളിച്ചോളൂ. മസാലപ്പൊടി …………………… വറ്റൽ മുളക് -6 മുഴുവൻ മല്ലി – 3 tbsp…
