ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ ഇടയ്ക്കിടെ അവക്കിടയിലൂടെ യാത്ര പോയി അവയെ തിരിച്ചുപിടിക്കുന്നതു രസകരമാണ്. കാനഡയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഒന്റാരിയോ പ്രവിശ്യയിലെ Tobermory. വിശാലമായ തടാകത്തിൽ ഒരു ഐലൻഡിനു ചുറ്റി, ബോട്ട് റൈഡുണ്ട്. തടാകം എന്നു പേരു മാത്രമെയുള്ളൂ. ഒരു സമുദ്രത്തിനോളം വലുപ്പമുള്ള ഒരു വമ്പൻ ജലാശയമാണ്. വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന പ്രകൃതിദത്തമായ, വലിയ ടവറുകളുടെയത്ര പൊക്കമുള്ള സ്തൂപങ്ങൾക്കു് പ്രസിദ്ധമാണിവിടം. ചുണ്ണാമ്പും മണലും പാളികൾ അടരുകളായി ഒതുക്കി വെച്ചതു പോലെ തോന്നുന്ന ഇവയ്ക്ക് പരിചിതമായ രൂപങ്ങളുമായി സാമ്യം തോന്നാം. രൂപസാദൃശ്യമനുസരിച്ച് പേരുകളും നൽകിയിരിക്കുന്നു. പൂപ്പാത്രത്തിന്റെ ആകൃതിയിൽ ഉള്ളതിനെ ഫ്ളവർ പോട്ട് ടവർ എന്നിങ്ങനെ ഓരോ സ്തൂപത്തിനും പേരുകളുണ്ട്. ഞങ്ങൾ ബോട്ടിൽ ഐലൻഡിനെ ചുറ്റി സഞ്ചരിക്കുകയാണ്. ചുറ്റും അലയടിക്കുന്ന വെള്ളത്തിന്റെ അപാരതയുണ്ട്. ഐലൻഡിനെ ചുറ്റി, പഞ്ചാരമണലിൽ, വളയുന്ന ചെറിയ പാതയിലൂടെ ഉറമ്പുകളെ പോലെ നീങ്ങുന്ന…
Author: Joyce Varghese
റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി. മുത്തു അല്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റർ സാരി കാറ്റിന്റെ ആയത്തിൽ പറന്നു. അന്തിമേഘങ്ങൾ മെല്ലെ ചുവപ്പണിയുന്നതും കിളികൾ കൂടണയാൻ ധൃതിയിൽ പറന്നു പോകുന്നതും അവൾ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാർമേഘങ്ങളുടെ മൂടൽ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോർത്തു. പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഥയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങൾ അതിൽ അള്ളിപ്പിടിക്കുന്നു. സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കാൻ വഴിതേടുന്നവർ. ആ ഉന്തുവണ്ടിയോട് അവൾക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴിൽ. ദിവസവും പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ. എന്തൊരു രസമായിരുന്നു! ആ കാലം അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.…
“ബാ… റസൂ…ഇങ്ങട്ട്”, പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തിൽ വരിവരിയായിട്ട ആഡംബരകാറുകൾ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന മൂന്നു വയസുകാരൻ റസൂൽ. അഹമദ് ഹാജിയുടെ പേരകുട്ടിയുടെ നിക്കാഹാണ്. കുടുംബത്തിന്റെ പ്രതാപം, പണക്കൊഴുപ്പിൽ ഉയർത്തിപ്പിടിക്കാൻ മത്സരിക്കുന്ന ഒരുക്കങ്ങൾ. വലിയ പന്തലും തൂങ്ങിയാടുന്ന അലങ്കാരങ്ങളും കണ്ണ് ചിമ്മുന്ന വിളക്കുകളും ആ പ്രദേശമാകെ വർണ്ണ പ്രഭയിൽ കുതിർത്തു. കുഞ്ഞുറസൂലിന് പന്തലിനു അകത്തു പോയി കാഴ്ചകൾ കാണാനും അവിടെ കളിക്കുന്ന കുട്ടികളോടൊപ്പം ചേർന്നു കളിക്കണമെന്നും വല്ലാതെ കൊതിയുണ്ടായിരുന്നു. “ഇച്ചു ആത്തു പോണം…”, അവൻ ചിണുങ്ങി. “മാണ്ടാന്ന് പറഞ്ഞില്ലേ… റസൂ?” അവനെ കാണുമ്പോൾ കെട്ടഴിയുന്ന കഥകളും ചൂഴ്ന്നിറങ്ങുന്ന നോട്ടങ്ങളും പാത്തുമ്മ ഭയന്നു. ആ ഓർമ്മകൾ അവരെ വേട്ടയാടി. അവൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഉമ്മൂമ്മയോടൊപ്പം നടന്നു. “ഉമ്മൂമ്മ മുട്ടായി വാങ്ങി തരാട്ടോ… മുത്ത് നടക്ക്.” അവന്റെ മുഖം സന്തോഷം കൊണ്ടു തുടുത്തു. അവൻ ഓടിയോടി നടക്കാൻ തുടങ്ങി. *** “ന്റെ… മുത്ത്… ന്തേ പെഴച്ചെ??”, അവന്റെ ചന്തമുള്ള മുഖത്തു…
“മാഡം, അവസാനമായി ഒന്നു രണ്ടു ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ? ഇന്റർവ്യൂ ചെയ്യാനെത്തിയ പെൺകുട്ടി പ്രസരിപ്പോടെ ചോദിച്ചു. “മാഡം, നിങ്ങളുടെ പാസ്റ്റ് ഇപ്പോഴും വാർത്തകളിൽ കാണാറില്ലല്ലോ, ആത്മകഥയിൽ എന്തെങ്കിലും ഞങ്ങൾക്ക് പ്രതീക്ഷിക്കാമോ?” “തീർച്ചയായും, ഇനി കുറച്ചു നാളുകൾ കൂടി കാത്തിരിക്കൂ, ബുക്ക് അടുത്തു തന്നെ പ്രകാശനം ചെയ്യും”. തെളിഞ്ഞ കണ്ണടച്ചില്ലിന്റെ സുതാര്യതയിലൂടെ അവരുടെ വിടർന്ന കണ്ണുകൾ തിളങ്ങി. സാരിയിലും അതിനു ചേർന്ന ആഭരണങ്ങളിലും വിട പറയാൻ മടിക്കുന്ന സൗന്ദര്യം ബാക്കിയാക്കി അവർ ചിരിച്ചു. “മാഡം, ആത്മകഥയുടെ പേര്? വായനക്കാർ കാത്തിരിക്കുന്നു. ” ” അതും പുസ്തകത്തോടൊപ്പം വായിക്കൂ, കാരണം അതെന്റെ ഹൃദയത്തിന്റെ നീറ്റലാണ്”. വരഞ്ഞും കീറിയും ചോര പൊടിയുന്ന ഓർമ്മകളുടെ തിരയിളക്കത്തിൽ മുഖം വലിഞ്ഞു മുറുകി. രാത്രിയിലും ഉറങ്ങാത്ത നഗരം. ചേരിപ്രദേശം അടുക്കും തോറും ഇരുട്ടിൽ കൂട്ടിപ്പിണയുന്ന ഇടുങ്ങിയ വഴികൾ, അവയിൽ ദാരിദ്രം കുടിപാർത്തു. മഞ്ഞ വെളിച്ചം ചുരത്തുന്ന വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ടെങ്കിലും വഴിയുടെ മുക്കിലും മൂലയിലും ഇരുട്ടും നനവും തങ്ങിനിന്നു. ഓരങ്ങളിൽ…
വടക്കൻ വയനാടൻ പ്രകൃതിഭംഗിയിൽ, ആഢംബരകാർ ഒഴുകി നീങ്ങി. നീണ്ട യാത്രയുടെ ആലസ്യത്തിൽ വൈഗ അയാളുടെ ചുമലിൽ തല ചാരിയിരുന്നു. “ഈ തിരുനെല്ലിയെ കുറിച്ചൊരു ഐതിഹ്യമുണ്ട്, ആദിത്യനറിയോ?” “ഉം… എന്താ?”, അയാൾ തല ചെരിച്ചു നോക്കി. ‘സാക്ഷാൽ ബ്രഹ്മാവ്, ഈ കുന്നുകളാൽ ചുററപ്പെട്ട താഴ്‌വരയുടെ ഭംഗി ആസ്വദിച്ചു ചുറ്റി നടക്കുകയായിരുന്നു. അവിടെയൊരു നെല്ലിമരത്തിൽ തറഞ്ഞിരിക്കുന്ന രൂപം കണ്ട് അത് വിഷ്ണു ഭഗവാനാണെന്ന് തിരിച്ചറിഞ്ഞ്, പേരു നൽകിയതാണത്രെ വിഷ്ണുലോകമെന്ന്. ഈ മലകൾക്ക് ബ്രഹ്മഗിരി എന്ന പേരു വന്നതും അങ്ങനെയാണ് ‘. “കൊള്ളാം… ഒരു റിസർച്ച് കഴിഞ്ഞാണ് ഇറങ്ങിയതല്ലെ? എന്തായാലും കേരളത്തിനും കർണ്ണാടകത്തിനും അതിർത്തിയിൽ ന്യാച്ചുറൽ ബ്യൂട്ടിയുള്ള ഈ സ്ഥലം ഉള്ളിലെ പിരിമുറക്കം കുറയ്ക്കും, അതുറപ്പാണ്. “, പോക്കറ്റിലെ സിഗററ്റ്കൂട് തിരഞ്ഞുപ്പോയ വിരലുകൾ പിൻവലിച്ച് അയാൾ കാറിന്റെ ചില്ലുകൾ മെല്ലെ താഴ്ത്തി. ശീൽക്കാരത്തോടെ കടന്നുവന്ന തണുത്ത കാറ്റവരെ മെല്ലെ തഴുകി. ‘എനിക്കീ നിഴലിനെ പുനർജനിപ്പിക്കണം, അതിന് തിരുനെല്ലിയെക്കാൾ നല്ലയിടമുണ്ടോ?’, അവൾ ഉള്ളിൽ പറയാതെ പറഞ്ഞ് അയാളുടെ…
യൂണിവേഴ്സിറ്റിയിൽ അവസാന സെമെസ്റ്റർ പഠിക്കുമ്പോളാണ് ‘ഇനിയെന്ത്?’, എന്ന ചോദ്യം കൂട്ടുകാർ ചോദിക്കാൻ തുടങ്ങിയത്. തങ്ങളുടെ നർമ്മസംഭാഷണങ്ങൾ നേർത്തുപോകുന്നതും പകരം ഗൗരവം സഹപാഠികളുടെ മുഖഭാവം കയ്യേറുന്നതും വിഹാംഗി അറിയാൻ തുടങ്ങിയിരുന്നു. ക്യാമ്പസ് സെലക്ഷൻ, ചെറിയ വെള്ളിരേഖയായി തെളിയുമ്പോഴും പല കാരണങ്ങൾകൊണ്ടും നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന അനവധി മുതിർന്ന വിദ്യാർത്ഥികളുടെ കഥകൾ അവളെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു. ലാപ്ടോപ് മോണിറ്ററിൽ തെളിയുന്ന ചിത്രങ്ങൾക്കിടയിൽ അവൾ തെന്നി നീങ്ങി. ”എന്താ ഇത്ര ആലോചന? കൈത്തലത്തിൽ തല താങ്ങിയിരിക്കുന്ന അവളെ നോക്കി അമ്മ ചോദിച്ചു. ”നാട്ടിലിപ്പോൾ നല്ലൊരു ജോലി കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണമ്മേ. “ ”അതിന്…? ജോലി കിട്ടുമ്പോൾ ആവട്ടെ “, വളരെ ലാഘവത്തോടെ സംസാരിക്കുന്ന അമ്മയെ നോക്കി അവൾ നെടുവീർപ്പിട്ടു. ”വിദേശത്തു പോയി പഠിച്ചാൽ അധികം താമസിയാതെ എന്തെങ്കിലും ജോലിയിൽ എത്തിപ്പെടാം എന്നു ഫ്രണ്ട്‌സ് ഒക്കെ പറയുന്നുണ്ട് “, അവൾ അല്പം ഭയത്തോടെ മെല്ലെ പറഞ്ഞു. ”ഏയ്… അതൊന്നും ശര്യാവില്ല, ഒറ്റയ്ക്ക് ഇത്ര ദൂരത്തേക്യോ,…
ശീതൾ ഓഫീസിന്റെ പടികൾ ഇറങ്ങുപ്പോൾ സെൽ ഫോൺ ബാഗിൽ കിടന്നു ചിലച്ചു. ‘അറിയാത്തൊരു നമ്പർ ഇതേതു ഞെരമ്പ് രോഗിയാവോ? അവൾ ചൂണ്ടു കൂർപ്പിച്ചു ടച്ച് സ്‌ക്രീനിൽ ശക്തിയായി അമർത്തി. “ഈ അമർത്തലിൽ അയാളുടെ ആ ഞെരമ്പ് പൊട്ടും, അവർ മൂവരും ചേർന്നു ചിരിച്ചു. “ങും… അതുപോട്ടെ, നീ പറയൂ, അനുപമ അവളെ മെല്ലെ തോണ്ടി. ശീതൾ, കൂട്ടുകാരികളായ അനുപമയും ഇസബെല്ലയും ചേർന്ന് ഓഫീസിലെ സഹപ്രവർത്തകൻ സത്യപ്രകാശിന്റെ ആരാധന കലർന്ന നോട്ടവും ഭാവവും വിവരിക്കുകയായിരുന്നു. സംസാരം മുറിക്കുന്ന ചിരി നിയന്ത്രിക്കാൻ ശീതൾ ശ്രമിച്ചു പരാജയപ്പെട്ടു. “പാവം… വെറുതെ എന്തിനാണ് അയാളെ വട്ടുകളിപ്പിക്കുന്നെ? താൽപര്യമില്ലെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ ? ഇതൊക്കെ കഷ്ടമാണ് ശീതൾ “, ഇസബെല്ല നീരസം മറച്ചുവെച്ചില്ല. “ഓ, ഇസേ…ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ? വെറുതെ ഒരു രസം, അല്ലാതെയെന്ത്?”, ശീതൾ കുസൃതിയോടെ തോള്ളറ്റം വെട്ടിയിട്ട അവളുടെ മുടിയിൽ ചുറ്റിത്തിരിയുന്ന കാറ്റിനോട് പരിഭവിച്ചു, ‘ശ്ശോ, എന്തൊരു കാറ്റിത്!’ അവൾ പാറിപ്പറക്കുന്ന മുടി മാടിയൊതുക്കി.…
അലസമായ ഒരു ഒഴിവുദിവസത്തിന്റെ ഉച്ചമയക്കത്തിൽ നിന്നും തീർത്തും അപ്രതീക്ഷിതമായ ശബ്ദം വൃന്ദയെ ഉണർത്തി. ‘മ്യാവൂ, മ്യാവൂ,’ ‘ങേ, ഇതേതു പൂച്ച, ഇപ്പോളിവിടെ കരയാൻ?’. അവൾ കണ്ണുകൾ വട്ടം ചുറ്റിച്ച്, കാത് കൂർപ്പിച്ചു ശബ്ദത്തിന്റെ പ്രഭവസ്ഥാനം ഊഹിച്ചെടുക്കാൻ ശ്രമിച്ചു. കണ്ണെത്താദൂരം നീളുന്ന നോട്ടം ആവർത്തിച്ചു. ഇന്ദ്രിയങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ തലച്ചോറിലെ സന്ദേശവാഹകർ സിഗ്നൽ അപഗ്രഥിച്ച് മറുപടി നൽകി. അയൽപ്പക്കത്തെ ചാരപ്പൂച്ച. അതിന്റെ വിളറിയ പച്ചക്കണ്ണുകൾ അവൾക്കു വെറുപ്പായിരുന്നു. സത്യത്തിൽ അറപ്പായിരുന്നു. മത്സ്യം വൃത്തിയാക്കുമ്പോൾ ഉറക്കെ കരഞ്ഞു ചുറ്റും നടക്കുന്ന ജന്തു. കൈയിലിരിക്കുന്ന കത്തിക്കൊണ്ട് അടിക്കാനോങ്ങുമ്പോൾ ശരീരം വളച്ചുയർത്തി ചാടിയോടിക്കളയും. ‘ഭക്ഷണം തേടുന്നത് ഒരു കുറ്റമാണോ?’, അല്പം ദൂരെ മാറി നിന്ന് ഒരിക്കൽ പൂച്ച ചോദിച്ചു. ‘എനിക്ക് തരാൻ മനസ്സില്ലെങ്കിലോ?, ഇത് ഞങ്ങളുടെ ഭക്ഷണമാണ്. വെറുതെ ആർക്കും കൊടുക്കണമെന്ന് നിയമമില്ല ‘, വൃന്ദ വിട്ടുകൊടുത്തില്ല. ‘ഓഹ്… എന്താ പൂച്ചയുടെ ഒരു അവകാശവാദം ‘, അവൾ പല്ലുഞെരിച്ചു. ‘നിയമങ്ങൾ മനുഷ്യരുണ്ടാക്കുന്നതല്ലെ?അതിൽ ഞങ്ങൾ മൃഗങ്ങൾക്ക് പങ്കില്ലല്ലോ? ഭക്ഷണം…
മേടമാസത്തിലെ സൂര്യൻ ഒരു ദയവുമില്ലാതെ തലക്കു മുകളിൽ കത്തിനിൽക്കുന്നു. മുററത്തു ആഞ്ഞു കത്തുന്ന വെയിലിലേക്ക് നോക്കി അവൾ നെടുവീർപ്പിട്ടു. ചൂടുള്ള വായു ശിരസ്സിലടിച്ചു തല പെരുത്തപ്പോൾ അവൾ പിറുപിറുത്തു, ‘ഇവിടെ ഇത്ര ചൂട്, ചേട്ടന്റെ ലോഡ്ജിലെ കുടുസുമുറിയിൽ എന്താവും ചൂടിപ്പോൾ, പാവം’, അവൾക്കു അയാളോട് സഹതാപം തോന്നി. മുപ്പതു കിലോമീറ്ററോളം ദൂരെയുള്ള നഗരത്തിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീയേഷ്. വാരാന്ത്യത്തിൽ മാത്രമെത്തുന്ന ഭർത്താവിനെ പ്രണയപൂർവ്വം കാത്തിരിക്കുന്നവളാണിപ്പോഴും താൻ. പക്ഷെ അദ്ദേഹത്തിന് എന്നു മുതലാണ് ആവശ്യങ്ങളുടെ പട്ടികകളുടെ ചുരൾ മാത്രം വിടർത്തുന്ന ഭാര്യയായിപ്പോയത്? ‘ഇല്ല, എന്നിലെ പ്രണയം വരണ്ടു പോയിട്ടില്ല.’ നവവധുവായി, നിലവിളക്കിൽ എരിയുന്ന തിരിനാളങ്ങളുടെ പ്രഭയിൽ തട്ടിത്തിളങ്ങി ഈ പടികൾക്കയറിയ മുതൽ ഞാൻ നിങ്ങളുടേത് മാത്രമായിരുന്നു. ദാരിദ്രം മോഷ്ടിച്ചെടുത്ത പ്രണയം, പരാതികൾ കിഴിക്കെട്ടി ശരീരമാകെ ഉരസി. നിങ്ങൾ പ്രേമപൂർവ്വം എന്നെ തലോടുമ്പോഴും വേനലവധിക്കഴിഞ്ഞു തുറക്കുന്ന സ്കൂളും കുട്ടികൾക്കു വേണ്ട ഉടുപ്പും പുസ്തകങ്ങളും സഞ്ചിയും ചെരിപ്പും കുടയും വാങ്ങേണ്ടതിനെ കുറിച്ചു ആലോചിക്കുന്ന അമ്മയും…
തീർത്തും പ്രയാസമേറിയ ഉത്തരം കണ്ടെത്തൽ പ്രക്രിയയിൽ ഉടക്കിനിന്ന ചോദ്യമായിരുന്നു, പ്രിയപ്പെട്ട എഴുത്താൾ. എഴുത്തിന്റെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ച എം.ടി. വാസുദേവൻ നായരുടെ കൃതികളിലൂടെയാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. നിളയുടെ കൂട്ടുകാരന്റെ ജീവിതഗന്ധികളായ എഴുത്ത്, വ്യവസ്ഥാപിത ചട്ടങ്ങൾ പൊളിച്ചെഴുതിയപ്പോൾ മലയാളിയുടെ വായാനാശീലം ആഢ്യത്വം മറന്ന് സാധാരണകാരന്റെ ജീവിതാനുഭവങ്ങളിൽ കുരുങ്ങി കിടന്നു. മാധവിക്കുട്ടിയുടെ കഥാപാത്രങ്ങൾ, വള്ളുവനാടൻ ശൈലിയിൽ പറഞ്ഞ കഥകളിൽ അവരുടെ പ്രതിഭയുടെ തിളക്കം ഓർമ്മിക്കാതെ പോകാൻ സാധ്യമല്ല. കുട്ടനാടിന്റെ കഥ പറഞ്ഞ തകഴിയുടെ കയറും എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ കൂടെ അലഞ്ഞയെന്റെ വായനയും മലയാളനാടിന്റെ തീർത്തും വ്യത്യസ്തമായ ഭൂപ്രകൃതിയുടെയും ദേശഭാഷകളുടെയും സൗന്ദര്യം ഞാൻ ആസ്വദിച്ചു. ദൈവത്തിന്റെ കയ്യൊപ്പിട്ട എഴുത്തിന്റെ അവകാശിയായ ശ്രീ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’, സെന്റ് പീറ്റേഴ്സ്ബർഗിലെ എഴുത്തുകാരൻ ദസ്തേയ്വസ്ക്കി (Dostoyevsky) യുടെയും അന്നയുടെയും കഥ വിശുദ്ധപ്രണയത്തിന്റെ വായനയായിരുന്നു. പി.കെ ബാലകൃഷ്ണന്റെ മഹാഭാരതം കഥകളുടെ ചുവടുപിടിച്ച് ദ്രൗപദിയുടെ വാശിയും വീറും ഇതിവൃത്തമാക്കി രചിച്ച ‘ഇനി ഞാൻ…
