Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

“ചില മുറിവുകൾ ഒരു മനുഷ്യന്റെ അവസാനത്തിന് കാരണമാവുന്നു. ചിലത് പുതിയ മനുഷ്യന്റെ ജനനത്തിന് കാരണമാകുന്നു” ഞാനിവിടെ നിൽക്കുമ്പോൾ അനേകം വർഷങ്ങളാണ് കണ്മുന്നിലൂടെ മിന്നിമാഞ്ഞുപോയത്. ഈ ഇരുട്ടിൽ അവസാനത്തെ ബസിലെ ആദ്യത്തെ യാത്രക്കാരി ഞാനാണ്. ഞാൻ കാത്തിരിക്കുന്നത് മറ്റാർക്കും വേണ്ടിയല്ല എനിക്ക് വേണ്ടി തന്നെയാണ്. ഞാനും എന്റെ പ്രണയവും എന്റെ മുന്നിലൂടെ നടന്ന്  ബസ്സിന്റെ മുൻഡോർ വഴി കയറുന്നത് ഞാൻ കണ്ടു. എന്റെ ഉള്ളം നീറിപ്പുകഞ്ഞു, ഹൃദയം ഉച്ചത്തിൽ കരഞ്ഞു എത്ര സന്തോഷവതിയാണ് ഞാൻ! അവന്റെ കൈ മുറുകെപ്പിടിച്ചു എന്റെ തൊട്ടു മുന്പിലെ സീറ്റിൽ ഇരിക്കുന്ന എന്നെ ഞാൻ ഒന്നേ നോക്കിയുള്ളു. ഞാൻ “അനാമിക” പണ്ടും എനിക്ക് ഒരുപാട് പേരുകൾ ചാർത്തി കിട്ടിയിരുന്നു . ഞാൻ ഭാവിയിൽ നിന്നും വന്നവളാണ്.. അന്തം വിടേണ്ട, ഇപ്പോൾ ഞാൻ നിൽക്കുന്ന സമയം 21/12/2018, രാത്രി 12മണി. ബസ്സിലെ മുൻസീറ്റിൽ കയറി കാമുകനോടൊപ്പം ഇരിക്കുന്ന എന്റെ പ്രായം 21, ഇനി നിങ്ങളോട് സംവദിക്കുന്ന ഞാൻ വന്നിരിക്കുന്ന വർഷം…

Read More

മുള്ള് കുരുങ്ങിയാൽ വെള്ളം കുടിക്കണം മക്കളേ പോയോ മുള്ള്…. അമ്മയ്ക്ക് വേവലാതി അച്ഛൻ പച്ചവറ്റ് വാരി വിഴുങ്ങാൻ.. എന്നിട്ടും പോരാഞ്ഞ് അണ്ണാക്കിൽ തോണ്ടി നോക്കുന്നു…. എല്ലാം നോക്കി ഒന്നും മിണ്ടാതെ രണ്ട് കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു. സ്വന്തം പാത്രത്തിലെ (മീനില്ലാത്ത) വറ്റിൽ കൈ വിരൽ – ക്കൊണ്ട് പടം വരച്ച്…. ഇല്ല തൊട്ടു നക്കുവാനായ് എനിക്കൊരു മീൻ വാലു- പോലും, അച്ഛന് മീനില്ലാതെ ചോറിറങ്ങില്ല പോലും അവനോ? അവനാങ്കുട്ട്യല്ലേ? അമ്മ പറയും അപ്പോ പെണ്ണായതിനാലല്ലേ എനിയ്ക്കൊരു മീൻ തല പോലും ഇല്ലാതായതെന്നൊരു ഇല്ലാത്ത മീനിന്റെ മുള്ള് ചങ്കിൽക്കിടന്ന് കൊളുത്തി വലിയ്ക്കും…

Read More

ഒരിയ്ക്കലും തീരാത്തൊരു യാത്ര പോണം, മാറി മാറി വരുന്ന പകലിനേയും രാവിനേയും മതിയാവോളം കണ്ണ് മിഴിച്ചു നോക്കിയിരിക്കണം, ദൂരേ ദൂരേ അകന്നു പോവുന്ന ആകാശത്തെ എത്തിപ്പിടിക്കാൻ വെറുതേ കയ്യൊന്നു നീട്ടണം, അകന്നകന്നു പോവുന്ന മരങ്ങളെ നോക്കി കളിയാക്കി ചിരിയ്ക്കണം, മുന്നിൽ കണ്ണെത്താ ദൂരത്ത് കൊതിപ്പിച്ചു നിൽക്കുന്ന മാമലകളെ കയ്യെത്തിപ്പിടിക്കണം, മുൻപിൽ നീണ്ടു പടർന്നങ്ങനെ കിടക്കുന്ന വഴികളെ അതിശയത്തോടെയൊന്നു നോക്കിയിരിക്കണം, കണ്ണ് നിറയേ എല്ലാം കണ്ട് പതിയേ പതിയേ കണ്ണടയ്ക്കണം.!

Read More

കടലിനഭിമുഖമായി തിരകളുടെ തിരക്കിട്ട ഓട്ടപ്പാച്ചില്‍ നോക്കി അവര്‍ മൗനമായിരുന്നു. ഒടുവില്‍ അയാളാണ് മൗനത്തിന് തിരശ്ശീലയിട്ടത്. ‘എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്ന് പോയത്, ഈ വന്നുപോകുന്ന തിരകളെപ്പോലെ..’-അവള്‍ ചിരിച്ചു. ‘തിരകള്‍ക്ക് പക്ഷേ മാറ്റമൊന്നുമില്ല. ചിലപ്പോള്‍ ശക്തി ഏറിയും മറ്റുചിലപ്പോള്‍ കുറഞ്ഞും തീരത്തെ തഴുകി അത് മടങ്ങുന്നു. നമ്മളോ? നമ്മളിന്നെത്ര മാറിയിരിക്കുന്നു! നമ്മള്‍ മാത്രമോ? നമ്മുടെ ജീവിതവും..’ ‘ഊം’ അയാള്‍ വെറുതെ മൂളി. മണല്‍ത്തരികളില്‍ കൂടി കൈവിരലാല്‍ എന്തൊക്കെയോ കോറിവരച്ചു. അയാളും അവളും അറുപതു വര്‍ഷങ്ങള്‍ ഭൂമിയില്‍ തികച്ചവര്‍, ഒരിക്കല്‍ സ്വയം മറന്നു പരസ്പരം പ്രണയിച്ചവര്‍, ഇന്ന് മറ്റെന്തൊക്കെയോ ബന്ധ-ബന്ധനങ്ങളില്‍ കുരുങ്ങിയവര്‍. തമ്മില്‍ മിണ്ടാന്‍ വിഷയങ്ങള്‍ തിരയുന്നു, ഒരിക്കല്‍ വാതോരാതെ സംസാരിച്ചിരുന്നവര്‍… അയാള്‍ക്ക് പക്ഷേ പ്രായം അന്‍പതിലധികം പറയില്ല. തിളങ്ങുന്ന കറുത്ത മുടിനാരുകള്‍ സായാഹ്നസൂര്യന്റെ രശ്മികളേറ്റ് കൂടുതല്‍ തിളങ്ങി. തുടുത്ത കവിളുകളും ഉറച്ച ശരീരവും അതിനൊത്ത വസ്ത്രധാരണവും അയാളെ അവിടെ അപ്പോഴുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കി. അവളാട്ടെ കാഴ്ചയില്‍ അറുപത്തിയഞ്ചെങ്കിലും തോന്നിച്ചു. മുടികള്‍ കറുപ്പുള്ളതിനേക്കാള്‍ കൂടുതല്‍…

Read More

മനസ്സിൽ വാക്കുകൾ തികട്ടി വന്ന് ശ്വാസം മുട്ടിച്ചപ്പോഴാണ് എഴുതാൻ പേപ്പറിനും പേനക്കും വേണ്ടി അവൾ പരതിയത്, രണ്ട് വാക്ക് കുടഞ്ഞിടുമ്പോഴാണ് ഭാര്യയാണെന്നും അമ്മയാണെന്നും ഓർമപ്പെടുത്തലുകൾ വന്നലച്ച് സ്വൈര്യം കെടുത്തിയത്. പേന തിരികെവച്ചു അവൾ തിരിയവേ അക്ഷരങ്ങൾ അവളോട് “അപ്പോൾ ബാക്കിയായ ഞങ്ങളോ” എന്ന് ആരാഞ്ഞു. “സമയം കിട്ടുമ്പോൾ ” “എപ്പോൾ ” “അറിഞ്ഞൂടാ ” “നിന്റെ പേനത്തുമ്പിലൂടെ പെറ്റു വീഴുന്നത് വരെ ഞങ്ങൾ നിന്റെ സ്വസ്ഥത കെടുത്തും, നിന്നെ വീർപ്പുമുട്ടിക്കും, ഭ്രാന്ത് പിടിപ്പിക്കും” “സാരമില്ല, വേറാരും അറിയില്ലല്ലോ” ആരും അറിയാതൊരാക്ഷരം ഇടനെഞ്ച് കീറിമുറിച്ചു കണ്ണീരിന്റെ ഉറവിടം തേടിപ്പോയി.

Read More

അയാൾ അന്ന് വീണ്ടും പുറത്തിറങ്ങി. സാധാരണ അത് പതിവില്ലാത്തതാണ്, ഒരു ദിവസം ഒരു തവണ അതാണ് സാധാരണ രീതി. ഇടവഴിയിലൂടെ തിരക്കിട്ടു നടക്കുമ്പോൾ കൃതാവിനിടയിലൂടെ അരിച്ചിറങ്ങിയ വിയർപ്പുത്തുള്ളികൾ അയാൾ കണ്ടില്ല. ഏതോ അന്യഗ്രഹ ജീവിയെ എന്ന പോലെ അയാളെ മറ്റുള്ളവർ തുറിച്ചു നോക്കി. ചിലർ അയാളെ മനസിലാക്കിയപ്പോൾ മറ്റു ചിലർക്ക് അയാളെ മനസിലാക്കാൻ കഴിഞ്ഞില്ല. മനസിലാക്കിയവർ പലരും കഴിഞ്ഞ തലമുറയിൽ പെട്ടവരായിരുന്നു. അല്ലാത്ത ചുരുക്കം ചിലർ എന്നോ പുലർച്ചക്ക് അയാളുടെ അമ്പലക്കുളത്തിലെ നീരാട്ട് കാണാനിടവന്നവരായിരുന്നു. എല്ലാവരും പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടെങ്കിലും അയാളോട് എന്തെങ്കിലും പറയാനോ ചോദിക്കാനോ അവർ മുതിർന്നില്ല. അയാൾ ഏറെ ദൂരം എത്തിയ ശേഷം ഒന്ന് തിരിഞ്ഞു നിന്നു. പിന്നെ പതിയെ തിരിഞ്ഞു നടന്നു, അവരുടെ അടുത്തെത്തി നിന്നു “ഇവിടെ ആരാ നല്ല നായൻമാരായിട്ടുള്ളത്?” എല്ലാരും ഒരു നിമിഷം അന്തിച്ചു നിന്നു. വീണ്ടും അയാളുടെ ശബ്ദം ഉയർന്നു. “ആരെങ്കിലും ഉണ്ടെങ്കിൽ എന്റെ കൂടെ വരണം ” ആ നാലുകെട്ടിലേക്കാണ്… അയാൾ…

Read More