Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

ഒരു കോഴിയമ്മ മരത്തിൽ കയറുകയായിരുന്നു. പക്ഷേ പറ്റുന്നില്ല. ഒരു മരംവെട്ടുകാരൻ കോഴിയെ മരം കയറാൻ സഹായിച്ചു. പക്ഷേ കോഴി താഴോട്ടു വീഴാൻ പോയി അപ്പോൾ മരം വെട്ടുകാരൻ അതിനെ പിടിച്ചു. എന്നിട്ട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ നിന്ന് അമ്മ ചോദിച്ചു, “കോഴിയെ എവിടെ നിന്നും കിട്ടിയതാ” “റോഡിൽ നിന്നും കിട്ടിയതാ ”, മരം വെട്ടുകാരൻ പറഞ്ഞു. ഒരു കുറുക്കൻ കോഴിയെ പിടിക്കാൻ വന്നു. മരം വെട്ടുകാരൻ അതിനെ ഓടിച്ചു. കോഴിയമ്മക്ക് ഒരു കൂടുണ്ടാക്കി. അപ്പോൾ ഒരു പൂച്ച അത് കണ്ടു. മരം വെട്ടുകാരനെ പൂച്ച മാന്തി. മരംവെട്ടുകാരൻ ഹോസ്പിറ്റലിൽ പോയി. പൂച്ചയെ കോഴിയമ്മ കൊത്തിയോടിച്ചു. മരംവെട്ടുകാരന് സന്തോഷമായി. മരംവെട്ടുകാരൻ കോഴിയമ്മയ്ക്ക് ഒരുപാട് ഭക്ഷണം കൊടുത്തു. നമുക്ക് ചങ്ങാതിമാരാവാം. അവർ പറഞ്ഞു. അങ്ങനെ അവർ നല്ല ചങ്ങാതിമാരായി. കോഴിയമ്മ കുറേക്കാലം അവിടെ താമസിച്ചു. പേര് : അനയ് വയസ്സ് :5

Read More

അയാൾ ചവച്ചുതുപ്പി വച്ച മീൻമുള്ളുകളടക്കം മേശ തുടച്ചുവൃത്തിയാക്കുമ്പോൾ ഒരരികെ പറ്റിക്കിടന്ന എല്ലിൻകഷണം ചൂണ്ടി അറപ്പോടെ അവളുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടയാൾ എന്റെ നേരെ നോക്കി “ഒരു വൃത്തീം ശ്രദ്ധേമില്ല, എന്തിനോ ആർക്കോ വേണ്ടി ചെയ്യുന്നു ഇങ്ങനെയുണ്ടോ പെണ്ണുങ്ങള് ” എന്നും പറഞ്ഞു ഒരു പുച്ഛച്ചിരി പാസ്സാക്കി. എനിയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല, ഞാൻ പൊട്ടിപ്പൊട്ടി ചിരിയ്ക്കുന്നത് കേട്ട് അയാൾ അമ്പരപ്പോടെയും അവളൽപ്പം അന്ധാളിപ്പോടെയും എന്നെ നോക്കി. “അല്ലാ ഈ വക, വകതിരിവില്ലാത്ത കെട്ട്യോന്മാർക്ക് ഇനിയും വംശനാശം സംഭവിച്ചിട്ടില്ലല്ലോന്നോർത്തപ്പോ ചിരിച്ചു പോയതാ..”

Read More

” കല്യാണം പ്രമാണിച്ച് കോളായിരിക്കുമല്ലോ കോമാ “  ചുണ്ടിലെ പരിഹാസം മറയ്ക്കാതെ തന്നെ അയാൾ കുംഭകുലുക്കിച്ചിരിച്ചു. അകാലവാർദ്ധക്യം ബാധിച്ച ആ മനുഷ്യൻ വളരെ നിഷ്കളങ്കമായി ചിരിച്ചു.  ” അങ്ങനെയൊന്നുമില്ല തമ്പുരാനേ..  ഞാളെ രണ്ടുമൂന്നു കുടിലേക്ക് ചോറും ചക്ക പുയുങ്ങ്യതും കാ‍ന്താരി അരച്ചതും മാത്രേ ഒള്ളൂ “ ” അ.. ആ.. ചോറോ യ്യി വല്ല്യ ആളായിപ്പോയല്ലോടോ. അന്റെ കൂട്ടർക്കും ചോറോ. അഹമ്മതീന്നല്ലാണ്ട് ന്ത്‌ പറയാൻ ന്റെ ഭഗവാനേ.. “  വെള്ളം നീട്ടി വെച്ച കഞ്ഞി എന്ന പേര് വേണമെങ്കിൽ വിളിക്കാവുന്ന ഒരു പദാർത്ഥമായിരുന്നു കല്യാണം പ്രമാണിച്ച്ആ പാവങ്ങൾ ദിവസങ്ങളോളമായി കഴിച്ചുകൊണ്ടിരുന്നത്.നെഞ്ചിലെ വിയർപ്പ് കയ്യിലെ മുഷിഞ്ഞ തൂണിയാലൊപ്പി ആ മനുഷ്യൻ താനെന്തോ വലിയ അപരാധം ചെയ്തു പോയെന്ന മട്ടിൽ തല കുനിച്ചുനിന്നു. ”കല്ല്യാണാന്ന് വെച്ച് ഓൻ പണിക്ക് വരാഞ്ഞത് വല്ലാത്ത ചേലായിപ്പോയി. പണി കഴിഞ്ഞും കെട്ടാല്ലോ ” മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അയാൾ മുരണ്ടു. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പോയ തുപ്പലിന്റെ അംശം ചെവിത്തുമ്പിൽ പറ്റിയത്…

Read More

നമ്മുടെയെല്ലാം ജീവിതത്തിൽ കടന്നു വരുന്ന, ജീവിതത്തെയൊട്ടാകെ മാറ്റിമറിച്ചു തലകീഴാക്കാൻ ശേഷിയുള്ള ആ ഭീകരനായ ആ വില്ലൻ.., ആരാണ്? എന്താ സംശയിക്കാൻ? ഭയം. ഭയമല്ലാതെ മറ്റാരാണ് ജീവിതത്തെ ഇത്രമേൽ മാറ്റിമറിക്കാൻ ശേഷിയുള്ള കൊടും ഭീകരൻ? ഭയം  തന്നെയാണ് വില്ലൻ. ഇനി നമുക്കൊരു സിനിമയിലേക്ക് പോയി നോക്കാം. ജിത്തു ജോസഫ് സംവിധാനം ചെയ്ത, ഇപ്പോൾ രണ്ടുഭാഗങ്ങൾ പുറത്തുവന്നതും മൂന്നാംഭാഗം വരാനൊരുങ്ങുന്നു എന്ന് അഭ്യൂഹവുമുള്ള, ഇന്ത്യയൊട്ടാകെ തരംഗമായതും മറ്റുപല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടതുമായ ചിത്രം. അതേ അതു തന്നെ ദൃശ്യം. ദൃശ്യം സിനിമയിലെ യഥാർത്ഥ വില്ലൻ ആരാണ്? വരുൺ? കോൺസ്റ്റബിൾ സഹദേവൻ? അതോ ഐ ജി ഗീതാ പ്രഭാകറോ? ആരാണ്? ഞാൻ പറയുന്നു, അത് മറ്റാരുമല്ല. ഭയമാണ് ദൃശ്യം എന്ന സിനിമയിലെ യഥാർത്ഥ വില്ലൻ! എന്തുപറ്റി? അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ നമുക്ക് സിനിമയിൽ അവർ തെറ്റ് ചെയ്യാനുണ്ടായ സാഹചര്യങ്ങളെ പരിശോധിച്ചുനോക്കാം. 1- എന്തുകൊണ്ടാണ് ഒരു തെറ്റും ചെയ്യാതിരുന്നിട്ടു പോലും ജോർജ് കുട്ടിയുടെ മൂത്തമകൾക്ക് വരുൺ പറഞ്ഞത്…

Read More

ഒന്നാമൻ, സഞ്ജു  വീണ്ടും വീണ്ടും അത് തന്നെ ഓർത്തു പോവുന്നതിൽ സഞ്ജുവിന് തന്നോട് തന്നെ പുച്ഛം തോന്നി. അറിയാതെ നിറഞ്ഞൊഴുകുന്ന മിഴികളെ അവൻ തടഞ്ഞില്ല. “അയ്യേ ആൺകുട്ടികള് കരയ്യോ” ആരൊക്കെയോ ചുറ്റും നിന്ന് പറയുന്ന പോലെ.യാന്ത്രികമായി വണ്ടി മുൻപോട്ട് നീങ്ങി. പത്തു മിനിറ്റിനുള്ളിൽ എത്തിക്കാനുള്ളതാണ് ഫുഡ്‌, അതിനിടക്ക് അയാൾ ആവശ്യപ്പെട്ടതുപോലെ മദ്യവും വാങ്ങിച്ചു. സമയം രാത്രി പതിനൊന്ന്‌, ഓർഡറിനനുസരിച്ച് ചില ദിവസങ്ങളിൽ രണ്ട് മണിയോളം ആവാറുണ്ട് ജോലി. കഴിയാൻ. അനിയത്തി പറയാറുള്ളത് പോലെ “ഏട്ടന് എന്ത് സുഖാണ്, രാത്രി മുഴുവൻ ചുറ്റി നടക്കാം ആരും വരില്ല ചോദിക്കാനും പറയാനും ” ശരിയാണ്, ആരുമില്ല ചോദിക്കാനും പറയാനും. ചിലദിവസങ്ങളിൽ അശ്ലീലച്ചുവയോടെയുള്ള സംസാരവും പെരുമാറ്റവും അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇതൊന്നും പങ്കുവെക്കാൻ പോലും പറ്റാത്ത അനുഭവങ്ങൾ തന്നെ ആയിപ്പോവാറാണ് പതിവ്. അല്ലെങ്കിലും ആൺകുട്ടികളുടെ ജീവിതം വളരെ എളുപ്പം ആണല്ലോ.. ചില ദിവസങ്ങളിൽ ഒന്ന് ഉറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതിയിട്ടുണ്ട്. എത്ര നാളായി രാത്രി നന്നായൊന്നുറങ്ങിയിട്ട്..…

Read More

അയാളുടെ അൻപതാം പിറന്നാളിന് നാട്ടിൽനിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മാനമായി, നന്നായി അലങ്കരിച്ച വലിയൊരു പെട്ടി വന്നെത്തി. അതു തുറക്കുമ്പോഴേക്കും അതിൽ നിന്നും രണ്ടുമൂന്നു കളിപ്പാട്ടങ്ങൾ താഴേക്ക് വീണു. പെട്ടി മുഴുവനായി അയാൾ നിലത്തേക്ക് ചൊരിഞ്ഞു, അതിൽ നിറയേ കളിപ്പാട്ടങ്ങളായിരുന്നു പത്തുനാല്പതു വർഷം പഴക്കമുള്ള എന്നാൽ ഒരു പോറൽ പോലുമേൽക്കാതെ തിളങ്ങുന്നതും മിനുസമായതും, കാണുന്ന കാഴ്ചയിൽ പുതിയതെന്നു തോന്നിക്കുന്നതുമായ കളിപ്പാട്ടങ്ങൾ.. പെട്ടിയോടൊപ്പം വന്ന കടലാസ് അപ്പോഴാണയാളുടെ കയ്യിൽ തടഞ്ഞത്. ” മോനെ നിനക്ക് സന്തോഷമായോ, അന്ന് ഞങ്ങൾ ഇതെല്ലാം സൂക്ഷിച്ചു വച്ചത് കൊണ്ട് നിനക്കിപ്പോൾ കാണാനായല്ലോ” അയാൾ വിറയാർന്ന കൈയാൽ ഓരോ കളിപ്പാട്ടങ്ങളായി എടുക്കവേ ശകാരങ്ങളാൽ ചെവി തുളഞ്ഞു രക്‌തമൊഴുകി, ദേഹത്താകമാനം ചൂരൽ കൊണ്ടുള്ള അടിയേറ്റ് കറുത്ത് നീണ്ട പാടുകൾ തെളിഞ്ഞു വന്നു, പിച്ചിപ്പറിച്ച ചെവി ചുവന്നുതുടുത്തു , കൂർത്ത നഖങ്ങൾ കൊണ്ടുള്ള ക്ഷതത്താൽ തുട മുറിഞ്ഞു രക്തം വാർന്നൊഴുകി,വായുവിലൂടെ പാത്രങ്ങൾ അയാൾക്കുനേരെ പറന്നുവന്നു, ഒരു പഴുപ്പിച്ച ചട്ടുകം മുതുക് പൊള്ളിച്ച് വ്രണമാക്കി……

Read More

കാലത്ത് അമ്മിണിയമ്മ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് ചിക്കൻ വാങ്ങി വീട്ടിലോട്ട് പോവുന്ന മനുവിനെ കണ്ടത് എന്നാപ്പിന്നെ അവളുടെ വണ്ടിയിൽ തന്നെയാട്ടെ യാത്രാന്ന് വച്ചു. ഹോ പെണ്ണാണെന്ന് പറഞ്ഞിട്ട് കാര്യല്ല ഇമ്മാതിരി ഉണ്ടോ പോക്കെന്ന് കരുതി അവളെ മുറുകെ പിടിച്ചങ്ങു ഇരുന്നു. അവളുടെ വീടിന്റെ മുറ്റത്ത് അമ്മിണിയമ്മയെ കാത്ത് നിന്നത് വല്ലാത്തൊരു കാഴ്ചയാണ്. മനുവിന്റെ ആങ്ങളച്ചെക്കൻ അനു ഉണ്ട് മുറ്റമടിക്കുന്നു! അത് കണ്ട് അവന്റെ തള്ളയും തന്തയും ഉമ്മറത്തിരിപ്പുണ്ട്. അമ്മിണിയമ്മ തലയിൽ കൈവച്ചു പോയി ” അല്ലേ കലികാലം പെണ്ണ് വണ്ടിയോടിച്ച് അങ്ങാടിയിൽ പോയി വരുന്നു, ആണൊരുത്തൻ ഇവിടെ മുറ്റമടിക്കുന്നു ” അത് കേട്ടാണ് അവരുടെ അച്ഛൻ ഹരി പത്രത്തിൽ നിന്ന് കണ്ണെടുത്തത് ” അല്ല ആരിത് അമ്മിണിയമ്മയോ, എവിടെ പോയി വരുവാ ഈ കാലത്ത് തന്നെ? ” “ആശുപത്രിയിൽ പോയി വരാണ്, ഷുഗർ നോക്കാനുണ്ടായിരുന്നു. ഇനി ചായ കുടിച്ച് ഒന്നൂടെ പോണം. അല്ല ഹര്യേ ഞാൻ ചോയ്ച്ചത് നീ കേട്ടില്ലേ” അതിന്…

Read More

എന്റെ മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന ഇരുപതുകാരിയെ ഞാൻ സൂക്ഷിച്ചു നോക്കി. കൺതടങ്ങളിൽ ഇരുൾ കൂടുകൂട്ടിയിരിക്കുന്നു. ദിവസങ്ങളായി ഉറങ്ങിയിട്ടെന്ന് മുഖം വിളിച്ചു പറയുന്നു. ഒറ്റനോട്ടത്തിൽത്തന്നെ വിഷാദം വിരുന്നിനെത്തിയിരിക്കുന്നു എന്ന് അനേകമനേകം മുഖങ്ങൾ കണ്ട പരിചയത്തിൽ ആരും പറയാതെ തന്നെ ഞാൻ മനസ്സിലാക്കി. പെൺകുട്ടിയെ പുറത്തേക്ക് പറഞ്ഞയച്ച് പുറത്തിരിക്കുന്ന മാതാപിതാക്കളെ അകത്തേക്ക് വിളിച്ചു. അച്ഛൻ തന്റെ മുഖത്തെ വലിയ കണ്ണാടി ഒന്ന് ശരിയാക്കി മുന്നിലെ കസേരയിൽ ആരും പറയാതെ തന്നെ ഇരുന്നു. അച്ഛനിരിക്കുന്ന കസേരയിൽ പിടിച്ച് മുഖം താഴ്ത്തി കൊണ്ട് അമ്മയും. അവരോട് തൊട്ടടുത്ത കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ടും അവർ വിസമ്മതഭാവത്തിൽ അങ്ങനെത്തന്നെ നിലകൊണ്ടു. എന്തേലുമാട്ടെ എന്ന് കരുതി ഞാൻ വിഷയത്തിലേക്ക് വന്നു. അവർ പറയുന്നത് കുഞ്ഞാറ്റക്ക് കുറച്ചു ദിവസങ്ങളായി വന്ന മാറ്റത്തേക്കുറിച്ചാണ്. “ചിരിച്ചു കളിച്ചു നടന്ന പെൺകുട്ടിപെട്ടെന്നൊരു ദിവസം മൗനിയായി മാറിയതിൽ അസ്വഭാവികതയൊന്നും നിങ്ങൾക്കനുഭവപ്പെട്ടില്ലേ?” എന്റെ ചോദ്യം അച്ഛനെന്നു പറയുന്ന ആ വ്യക്തിയെ തെല്ലൊന്നുമല്ല ദേഷ്യപ്പെടുത്തിയത്. ” അനുഭവപ്പെട്ടതുകൊണ്ടാണല്ലോ ഇങ്ങോട്ട് കൊണ്ടുവന്നത്”. അതേ…

Read More

എത്രചുറ്റിയിട്ടും ശരിയാവാത്ത പഗടി മുറ്റത്തെ കയറ്റുകട്ടിലിലേക്ക് അമർഷത്തോടെ വലിച്ചെറിഞ്ഞു രാം സിംഗ് അതിലോട്ടു തന്റെ ഉടൽകൂടി വലിച്ചിട്ടു. കുറച്ചു മാറി അടുപ്പിൽ നിരത്തിയ വിറകുകൊള്ളികൾക്കിടയിലൂടെ തീ പിടിപ്പിക്കാൻ ശ്രമിയ്ക്കുന്നതിനിടയിലും സാവിത്രി ‘പതി’യുടെ ഈ കോലാഹലങ്ങൾ കണ്ട് അമ്പരന്നു, സാധാരണ നിമിഷനേരം കൊണ്ട് അതിമനോഹരമായി ചുറ്റുന്ന പഗടിയാണ് ഇപ്പോൾ എത്ര ചുറ്റിയിട്ടും തീരാതെ ഒരു പെരുമ്പാമ്പ് പോൽ കട്ടിലിൽ കിടക്കുന്നത്! കുഴച്ചു വച്ച ഗോതമ്പിൽ നിന്ന് ഓരോ ചെറിയ കഷണങ്ങളായെടുത്തു ഓരോ ഉരുളകളായി നന്നായി ഉരുട്ടിയെടുത്ത് സബിത ‘മാജി’യെ പണി എളുപ്പമാക്കാൻ സഹായിച്ചു. ‘മാസ’ഇതുവരെ ഉണർന്നിട്ടില്ല, ഈയിടെയായി അവരങ്ങനെയാണ് രാത്രി ഉറക്കമില്ലാതെ രാവിലെ നന്നായി ഉറങ്ങും. പുറത്തു കലപിലകൂട്ടി പോവുന്ന വഴിയേ മണ്ണ്കൊണ്ട് പുകമറ സൃഷ്ടിയ്ക്കുന്ന പിള്ളേർസംഘത്തെ നോക്കി രാംസിംഗ് എന്തോ ചീത്ത വിളിച്ചു പറഞ്ഞു. കുട്ടികൾ ഒരു കൂസലുമില്ലാതെ “മുകേഷ്, മുകേഷ് ” എന്നുനീട്ടി വിളിച്ചു. അകത്തു നിന്നും മുകേഷ് അതുകേട്ടമാത്രയിൽ പുറത്തേക്കൊരോട്ടം കൊടുത്തു. ” മുകേഷ്, നിങ്ങൾ അതുവഴി പോവരുതേ..…

Read More

നിലാവിൽ മുങ്ങി ‘വേദവ്യാസ’ ഒരു നവവധു എന്ന പോൽ പരിഭ്രമിച്ചു നിന്നു. കൊട്ടാരത്തിൽ നിന്നുള്ള ആഘോഷത്തിമർപ്പുകൾക്ക് ഇനിയും വിരാമമായിട്ടില്ല. നിലാവ് പുറത്ത് മരങ്ങൾക്കിടയിലൂടെ കറുത്ത നിറത്തിൽ ചിത്രങ്ങൾ മെനഞ്ഞുകൊണ്ടിരുന്നു. ആരെയോ ഒളിച്ചെന്നവണ്ണം കൊട്ടാരത്തിന്റെ പിൻ ഭാഗത്തുകൂടെ വിചിത്രവേഷധാരിയായ ഒരാൾരൂപം നിലാവിന്റെ ചിത്രങ്ങളെ അലങ്കോലമാക്കി ധൃതിയിൽ നടന്നു പോയി. കൊട്ടാരത്തിൽ നിന്ന് വിവിധ തരത്തിലുള്ള നിറമുള്ള വെടിമരുന്നു പ്രയോഗങ്ങൾ ആകാശത്ത് ഉയർന്നും പിന്നെ മാഞ്ഞും കൊണ്ടിരുന്നു, കൊട്ടാരത്തിനകത്ത് അതിപ്രധാനമായ ഒരാൾ നഷ്ടപ്പെട്ടന്നതറിയാതെ ആളുകൾ ആഘോഷത്തിമർപ്പിൽ ലയിച്ചുനിന്നു. ആ ആൾ അങ്ങ് ദൂരെ എത്തിയിരുന്നു, ഏതോ സാങ്കൽപ്പികലോകത്തിലേയ്ക്കെന്ന പോലെ ചുവടുകൾ വെച്ച് അയാൾ മുൻപോട്ടേക്ക് നടന്നു.. അയാളുടെ കണ്ണുകൾ എന്തിനെന്നറിയാതെ പെയ്യുന്നുണ്ടായിരുന്നു, ഇരുകൈകൾ കൊണ്ടും ഇടയ്ക്കിടെ കണ്ണീർതുടച്ചുകൊണ്ട് കാനനപാതയിലേക്കുള്ള വഴിയിലെത്തി അയാൾ തിരിഞ്ഞു നിന്നു, കൊട്ടാരത്തിനെ അവസാനമെന്നോണം കണ്ണോടിച്ചു. നിലാവെട്ടത്തിൽ അയാളുടെ മുഖം അവ്യക്തമായി ആണെങ്കിലും തെളിഞ്ഞു വന്നു. ഒരു നിമിഷത്തിനു ശേഷം വനമധ്യത്തിലെ തടാകം ലക്ഷ്യമാക്കി നടന്നു നീങ്ങി, അത് മറ്റാരുമായിരുന്നില്ല,മഹാരാജാവ് തിരുമനസ്സിന്റെ…

Read More