Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

അനന്തരം ആ നിമിഷങ്ങളുടെ അന്ത്യത്തിൽ കാമം പ്രേമത്തിനെ കൊന്നു; അവസാനമെന്നോണം പ്രേമം കാമത്തെ നോക്കി, എന്തിന്? അതിന്റെ കണ്ണുകളിൽ പകപ്പ് കാമം ഒന്ന് കണ്ണിറുക്കി പിന്നെ മനോഹരമായി ചിരിച്ചു എനിക്ക് കടന്നു വരാനായി നീ പാതയൊരുക്കി, ഒടുവിൽ ഞാനുമപ്പാത മറികടക്കുകിൽ നീയെന്തിനിവിടെ വേണം? ഇനിയുമെനിക്ക് പുതുവഴികൾ വെട്ടിത്തെളിക്കേണ്ടപ്പോഴൊക്കെ നിന്നെ ഞാൻ പുനർജ്ജനിപ്പിച്ചേക്കാം, അതുവരേയ്ക്കും വിട!

Read More

കുഴിഞ്ഞ മുഖത്തെ കത്തിനിൽക്കുന്ന അഗ്നിഗോളങ്ങളെ നേരിടാൻ കഴിയാതെ ഇരുമ്പഴികളിൽ പിടിച്ച് അവൾ ബന്ധിക്കപ്പെട്ട ചങ്ങലകളിലേക്ക് ഞാനാശ്വാസത്തോടെ നോക്കി. ” അവരവളെ അടിമയാക്കി, ഞാനവൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരവളെ വെറുപ്പ് ശീലിപ്പിച്ചു, ഞാനവളെ സ്നേഹിച്ചു. അവരവൾക്ക് മനുഷ്യത്വം നിഷേധിച്ചു. അപ്പോഴാണ് ഞാനറിഞ്ഞത് ഞാൻ നൽകിയതെല്ലാം തലയ്ക്കുള്ളിൽ മാത്രം നടന്ന സ്ഫോടനങ്ങളായിരുന്നെന്ന് … ഹാ.. ഹാ.. ഹാ.. ” അട്ടഹാസങ്ങൾക്കിടയിലൂടെ ഞാനവരോട് പതിയെ ചോദിച്ചു. “എന്നിട്ടവൾക്ക് മനുഷ്യത്വം ലഭിച്ചോ ” അവർ പതിയെ കുനിഞ്ഞു, എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. “അതിനാരാണവളെ ജീവനുള്ള വസ്തുവായി കരുതിയത്? ജീവനുള്ളവയേ മനുഷ്യത്വമർഹിക്കുന്നുള്ളൂ.. കാലാ കാലങ്ങളായി അവളൊരു വസ്തു മാത്രമാണ് ജീവനറ്റ വസ്തു.. ഹാ.. ഹാ.. ഹാ.. നിനക്കവളെ കാണണോ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്ക്, ഞാൻ നിന്റെ കണ്ണുകളിലേതൊരുവളെ കാണുന്നോ അവളെ നിനക്കെന്റെ കണ്ണിലും കാണാം.. പക്ഷേ സൂക്ഷിച്ചു നോക്കണം!”

Read More

എനിക്കെപ്പോഴും വിശപ്പായിരുന്നു. അവൾ പറയും “നിങ്ങളുടെ ഒടുക്കത്തെ ഈ വിശപ്പുകാരണാ മനുഷ്യനൊന്ന് റെസ്റ്റ് എടുക്കാൻ കൂടി പറ്റാത്തെ” ഹാ ഞാനൊന്ന് നിശ്വസിച്ചു. പാവം അവൾ റെസ്റ്റെടുക്കട്ടെ. അവളുടെ നെറുകയിൽ തലോടി നെറ്റിയിലൊരു ഉമ്മ കൂടി കൊടുത്തു എണീറ്റു ഞാൻ, അവളെ ഉണർത്താതെ.. അടുപ്പത്തു നിന്ന് നല്ല മണം വരുന്നുണ്ട്. അത് വെന്തുകാണണം. ഞാൻ തിടുക്കത്തിൽ നടന്നു. ഒരു പ്ലേറ്റിൽ വിളമ്പി അവൾക്കരികിലേക്ക് വന്നു. കണ്ടോ എനിക്ക് പാകമാക്കാനും അറിയാം. എന്റെ ഒടുങ്ങാത്ത വിശപ്പൊടുക്കാൻ ഇത് ധാരാളമായിരിക്കും അല്ലേ? ഊം ഈ ഹൃദയത്തിനു ഭയങ്കര ടേസ്റ്റാണ്. അവൾ പതിയേ ഞെരങ്ങിയോ? ഞാൻ മൃദുവായി തട്ടിക്കൊടുത്തു “റെസ്റ്റ് ഇൻ പീസ്..”

Read More

”ഇവളേ അന്നെ ശെരിക്കൊന്ന് കാണട്ടെടീ” മാളുവേട്ടത്തി കവിളിലേക്ക് ഒലിച്ചിറങ്ങിയ മുറുക്കാൻ തുപ്പൽ ഒപ്പി അകത്തേക്ക് തെന്നി മറഞ്ഞ മൈലാഞ്ചിക്കയ്യോട് കൊഞ്ചി. ”ഓൾക്ക് ബല്ല്യ നാണവാന്നേ, സൈനുവോ അന്റെ തുണികളൊക്കെയെടുത്തു ഇങ്ങോട്ട് കൊടുക്ക്. മാളു തിരുമ്പും “ അല്പസമയത്തിനുള്ളിൽ തന്നെ മൈലാഞ്ചിക്കൈ തിരിച്ചെത്തി, തിളങ്ങുന്ന പട്ടു കുപ്പായങ്ങളുമായി. ആരുടേയും മുഖത്ത് നോക്കാതെ ഉമ്മ അലക്കാൻ കൂട്ടിവച്ച തുണികളിലേക്ക് വച്ച് അവൾ മാറി നിന്നു. ”ഓളെയൊരു നാണം ” മാളുവേട്ടത്തി ചിരിച്ചു. അവളും. ”ഞമ്മളെടെത്തെ പൊറമ്പണിയോക്കെ എടുക്കുന്നതോളാ, മാളു ഓളെ പൊര ദാ ആടെയാ ” ഉമ്മ ദൂരേക്ക് കൈചൂണ്ടി. ”ഓളെ മൂത്ത മോള് പെറ്റു കെടക്കുവാ അതാ ഇത്രേം ദേസം ഓളെ കാണാഞ്ഞേ “ അപ്പോളേക്കും മാളുവേട്ടത്തി അലക്കാനുള്ളതൊക്കെ ഓരോ തരമാക്കി മാറ്റി വച്ച് പോവാനായി നിവർന്നു. എന്നിട്ട് സൈനൂനെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു. സൈനു അവരുടെ മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടിലേക്ക് നോക്കി “ഇതൊക്കെ ഏടെന്നാ തിരുമ്പ്വാ “ ”ഇച്ചിരെ പോയാ…

Read More

“ചിലങ്കാ നീ കണ്ണടയ്ക്കൂ.. ഇനി മുന്നോട്ട്.. അടി തെറ്റാതെ.. ഒട്ടും പതറാതെ..” ഇല്ല കഴിയുന്നില്ല.. ഇവിടെ ഞാൻ തനിച്ചാണ്.. ഒരു കൈ സഹായം ഉണ്ടായിരുന്നെങ്കിൽ.. നടുറോഡിൽ വണ്ടികളുടെ ആർപ്പുവിളികൾക്കും കൂക്കി വിളികൾക്കുമിടയിൽ ചിലങ്ക കൈകളാൽ ചെവി പൊത്തി മുട്ടുകുത്തി കുമ്പിട്ടിരുന്നു! ഗതാഗതതടസ്സമുണ്ടാക്കിയ സ്ത്രീയെ ആരോ പിടിച്ചു വലിച്ചു ഒരു വശത്തേക്കാക്കി, വീണ്ടും അതേ വശത്ത്? ഇനിയും അക്കരെയെപ്പോഴാണെത്തുക? ഒരു പ്രാവശ്യം കൂടി ആ കൈസഹായം ലഭിക്കുമോ? “ചിലങ്കാ.. എന്തേ അവിടെത്തന്നെ നിന്നുകളഞ്ഞത്? ഇനിയും നിൽക്കാൻ സമയമില്ല, വരൂ.. വരൂ.. ഈ ദൂരമൊന്നും നീ താണ്ടിയ ദൂരം കണക്കെയൊരു ദൂരമേയല്ല..” ചിലങ്കാ …. ചിലങ്ക, ആരായിരിക്കാം ആ പേരിട്ടത്.. ചിലങ്കയണിഞ്ഞു നൃത്തം ചെയ്യുവാനറിയില്ല, ചിലങ്ക പൊട്ടിത്തെറിക്കും പോലെ ഉച്ചത്തിൽ പൊട്ടിച്ചിരിക്കുവാൻ കഴിയില്ല.. എങ്കിലും.. എങ്കിലും.. ചിലങ്കയെന്ന പേര് ബാക്കി.. ആരോ കാലിലണിഞ്ഞാൽ, ഒരുപക്ഷേ സ്വരമുണ്ടായേക്കാം.. ഉറക്കെ പൊട്ടിച്ചിരിച്ചേക്കാം.. ഈയൊരു നിമിഷത്തേക്ക് മാത്രം, ഒരു കൈ.. ഒരു കൈ മാത്രം ഒന്ന് തരാമോ? പുച്ഛത്തോടെയുള്ള…

Read More

എന്നും കോനാൻ ട്വീറ്റിലിനെ കാണാൻ പോകുമായിരുന്നു. അവിടെ ഒരു പാർക്ക് ഉണ്ടായിരുന്നു.ട്വീറ്റിൽ എന്നും കളിക്കാൻ ആ പാർക്കിൽ പോകുമായിരുന്നു അവിടെ ട്വിറ്റിലിന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.കൂട്ടുകാരന്റെ പേര് ഹെയൻ അവനൊരു കുരങ്ങായിരുന്നു. ട്വീറ്റ്ലിന്റെ വീട്ടിൽ ഒരിക്കൽ ഹെയ്ൻ പോയി. അവിടെ ഒരു ദിവസം താമസിച്ചു. കോനൻ ഹെയ്നിനെയും ട്വീറ്റ്റിലിനെയും ഗ്രീൻലാൻഡിലേയ്ക്ക് യാത്രപോവാൻ ക്ഷണിച്ചു. അവർ കോനാന്റെ അച്ഛന്റെ ഷിപ്പിൽ യാത്ര തുടങ്ങി. അവർ എട്ടു ദിവസം എടുത്തു അവിടെയെത്താൻ. അവിടെ ഒരു പുലിയെ കണ്ടു. പുലി അവരെ ഓടിച്ചു. അവർ മരത്തിന്റെ മുകളിൽ കയറി. പക്ഷേ കോനാന്റെ അച്ഛന് കയറാൻ പറ്റുന്നില്ല. അപ്പോൾ ട്വീറ്റിൽ കോനാന്റെ അച്ഛനെ മുകളിലേക്ക് കയറ്റി. ട്വീറ്റ്ലിനോട് അച്ഛൻ നന്ദി പറഞ്ഞു. പുലിയുടെ ഭാഷ ട്വീറ്റിലിനു മനസ്സിലായി. ട്വീറ്റിൽ പുലിയെപ്പോലെ ഗർജ്ജിച്ചു പറഞ്ഞു. “ഞങ്ങളെ ഒന്നും ചെയ്യരുത്. ഞങ്ങൾ നിന്നെ ഒന്നും ചെയ്യില്ല. നീ ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നോ ” അവർ ഗ്രീൻലാൻഡിലെ…

Read More

“പാറൂട്ടി മതി ” ദേവുവിന്റെ സ്വരം ഉയർന്നു കേൾക്കാം. അല്ലേലും അവൾക്കിത്തിരി വാശി കൂടുതലാണ്. നിനച്ചത് നടത്തുന്നവൾ, അവളുടെ മുതുമുത്തച്ഛനെ പോലെ.. “മുത്തശ്ശീ ” അവളുടെ കൊഞ്ചലോടുകൂടിയ സ്വരത്തിൽ വിളിച്ചുകൊണ്ടു അകത്തേക്ക് കയറി വന്നു. ഞാൻ എണീക്കാൻ ശ്രമിച്ചതും ” എന്തിനാപ്പോ എണീക്കണത് ഞാനും ഇവിടെ കിടക്കാണ് ” എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. എന്റെ ചുളിഞ്ഞു തൊലി മാത്രമായ കൈകളിൽ അവൾ തലോടിക്കൊണ്ടിരുന്നു. ” മുത്തശ്ശീ ” അത്രമേൽ സ്നേഹത്തോടെ ഈ അടുത്താരും എന്നെ വിളിച്ചിരുന്നില്ല. ഞാൻ അവൾക്ക് നേരെ തിരിഞ്ഞു. “മുത്തശ്ശീടെ പേരല്ലേ പാറൂട്ടി, ന്നിട്ട് ഇവിടെയാർക്കും ബോധിക്കുന്നില്ല ആ പേര് ” അവൾ തെല്ല് സങ്കടത്തോടെ പറഞ്ഞു. “അതിന് ന്റെ പേര് പാറൂട്ടീന്നല്ലല്ലോ ” “പാർവതി കുട്ടീന്നല്ലേ, നിക്കറിയാം ന്റെ പാറൂട്ട്യേ ” പറഞ്ഞു കൊണ്ടവൾ എന്റെ മൂക്ക് പിടിച്ചൊന്നുലച്ചു. “അതല്ല ഞാൻ ചോയ്ക്കണേ, അന്നത്തെ കാലത്ത് നെല്ലായി, മണ്ണായി, ചിരുതേയി എന്നൊക്കെ പേരിട്ടവരിൽ…

Read More

ഇത്രയും ചുവന്നു തുടുത്തു മധുരിക്കുന്ന ചാമ്പക്കായകൾ മറ്റെവിടെനിന്നും ഞങ്ങൾ കഴിച്ചിരുന്നില്ല, ഞങ്ങൾ എന്ന് വെച്ചാൽ ഞങ്ങൾ നാല് പെൺകുട്ടികൾ. ഞങ്ങൾ കോളേജിലേക്ക് പോകുന്ന വഴിയിൽ ഓലമേഞ്ഞ ഒരു വീടുണ്ട് വീടിന്റെ മുൻവശത്താണ് ഞങ്ങൾ പറഞ്ഞ സംഗതിയുടെ കിടപ്പ്, അതേ ചാമ്പക്കാ… അതും വെറും ചാമ്പക്കയല്ല നല്ല ചുവന്നു തുടുത്തു, തേൻ തോൽക്കും മധുരമൂറുന്ന പഞ്ചാരച്ചാമ്പക്ക! വീടിന്റെ മുൻവശത്ത് എന്നും രണ്ട് മൂന്ന് ആടുകളെ കാണാം, കുറച്ചു കുട്ടികൾ മുറ്റത്ത്‌ സദാസമയം ഓടിക്കളിക്കും. ഞങ്ങൾ വരുന്നത് കണ്ടാൽ കാച്ചിത്തുണിയും കുപ്പായവും ഉടുത്തു തലയിലെ തട്ടം നേരെയാക്കിക്കൊണ്ട് ഒരു പ്രായമായ ഉമ്മ ഞങ്ങൾക്ക് നേരെ നടന്നു വരും, അപ്പോൾ ഞങ്ങളുടെ കയ്യിലെ പൈസ, മിക്കവാറും അത് ഒരണയാവാനാണ് സാധ്യത,  അവർക്ക് നേരെനീട്ടുമ്പോൾ അവരുടെ മുഷിഞ്ഞ മടിശീലയിൽ നിന്നും ചോരയിറ്റു വീഴുന്നതുപോലുള്ള ഇരുപത് ചാമ്പക്കായകൾ ഞങ്ങളുടെ കയ്യിലേക്ക് വച്ചുതരും. അവരുടെ തുണിയുടെ കോലം കാണുമ്പോൾ അറപ്പുതോന്നുമെങ്കിലും ചാമ്പക്കയുടെ രുചിക്ക് മുന്നിൽ ആ അറപ്പൊക്കെ പമ്പ കടക്കും..…

Read More

” ഓൺലൈനിൽ പുരോഗമനവും ഫെമിനിസവും തള്ളിവിടുന്ന നിന്നെപ്പോലുള്ള എല്ലാ അവളുമാരും ഇങ്ങനെത്തന്നാ, അവളുടെ ഒരു പ്രണയകവിതകൾ ത്ഫൂ.. “ അയാളുടെ നോട്ടത്തിൽ വല്ലാത്തൊരു പുച്ഛഭാവം നിറഞ്ഞു. അവൾ അയാളെ തെല്ലൊന്നു നോക്കി. ചെറു ചിരിയോടെ കാൽപാദങ്ങളെ തഴുകി മടങ്ങുന്ന തിരകളിലേക്ക് തന്നെ മിഴികൾ കൊരുത്തിട്ടു. തന്റെ ആരാധകന് വല്ലാതെ ദേഷ്യം വന്നിരിക്കുന്നെന്ന് അവൾക്ക് മനസ്സിലായിരുന്നു, അല്ലെങ്കിലും പുറമേ ആട്ടിൻതോലണിഞ്ഞ ചെന്നായ്കളാണ് ഓൺലൈനിലെ ചില ആണുങ്ങളെങ്കിലുമൊന്ന് താൻ എന്നാണ് മനസ്സിലാക്കുക എന്നവൾ തെല്ലുദുഃഖത്തോടെ ഓർത്തു. ഇയാളെത്തന്നെ പരിചയപ്പെട്ടത് തന്റെ കഥക്കു കീഴിൽ വന്ന കമന്റ്‌ ബോക്സിൽ വച്ചായിരുന്നു. താൻ ചിന്തിച്ചതിനേക്കാളപ്പുറം തന്റെ കൃതികളെ പ്പറ്റി അയാൾ എഴുതിയപ്പോൾ അവൾ വല്ലാതങ്ങു പൂത്തുലഞ്ഞു.  ഒരു “താങ്ക്സ് ”  നിന്നും തുടങ്ങിയ ബന്ധം പതിയെ ഇൻബോക്സിലേക്കും അവിടെനിന്നും വാട്സ്ആപ്പിലേക്കും പതിയെ വഴിമാറുകയായിരുന്നു. തുടർന്ന് അവളുടെ കഥകളുടെ ആദ്യവായനക്കാരൻ അയാൾ തന്നെയായിമാറുകയായിരുന്നു. പ്രത്യേകിച്ച് തിരുത്തലുകളൊന്നും ആവശ്യമില്ലെങ്കിലും അയാളുടേതായ ചില മിനുക്കുപണികളും പൂർത്തിയാക്കിക്കൊണ്ടായിരുന്നു അവളുടെ മിക്ക എഴുത്തുകളും പുറംലോകം…

Read More

കൊച്ചുകുട്ടിയായ കോനാൻ ആഫ്രിക്കയിലേക്ക് പോവാൻ ഒരു കപ്പലിൽ കയറി. കപ്പലിൽ കൊള്ളക്കാർ കയറി എല്ലാവരേയും കെട്ടിയിട്ട് എല്ലാവരുടെയും പണവും സ്വർണവും മോഷ്ടിച്ചു കൊണ്ടുപോയി. കോനാൻ എല്ലാവരെയും രക്ഷിച്ചു ഒരു ലൈഫ്ബോട്ടിൽ കയറി അടുത്തുള്ള ദ്വീപിലേക്ക് പോയി. ദ്വീപിൽ വെച്ച് എല്ലാവരും കോനാന് ഭക്ഷണം കൊടുത്തു. ഒരു കുഞ്ഞുവാവക്ക് കോനാൻ തന്റെ കയ്യിലുള്ള കഞ്ഞി കൊടുത്തു. അവിടെ അവർക്ക് താമസിക്കാൻ ഒരു വീടുണ്ടാക്കി. എന്നിട്ട് കുറച്ചു ദിവസം അവിടെ തങ്ങി. ഒരു ദിവസം കോനാൻ “SOS” എന്നെഴുതി ഒരു മാപ്പും വരച്ച് ഒരു പേപ്പർ കുപ്പിയിലൊഴുക്കി വിട്ടു. മീൻപിടുത്തക്കാർക്ക് ആ കുപ്പികിട്ടി. അവർ മാപ്പ് നോക്കി കോനാന്റെ ദ്വീപിലേക്ക് വന്നു. അവരെ രക്ഷിച്ചു. ആ കപ്പലിലുള്ളവർക്ക് അമേരിക്കയിലേക്കായിരുന്നു പോവേണ്ടത്. അമേരിക്കയിൽ വച്ച് കോനാൻ ഒരു ഹോട്ടലിൽ താമസിച്ചു. പിന്നെ എയർപോർട്ടിൽ പോയി ആഫ്രിക്കയിലേക്ക് യാത്രയായി. ആഫ്രിക്കയിലെ മ്യൂസിയത്തിലേക്കായിരുന്നു കോനാൻ പോയത്. അവിടെ നിന്ന് സ്വർണദ്വീപിലേക്ക് പോവാനുള്ള ട്രെയിനിംഗിൽ പങ്കെടുത്തു. അതിൽ ജയിക്കുന്നവർക്ക് മാത്രമേ…

Read More