“ഡാ ചെറുക്കാ, ഡാ ജോബിനെ ഇങ്ങ് വന്നേടാ,” അയന ഉറക്കെ വിളിച്ചു. ജോബിൻ അത് കേട്ടോ ആവോ. ഫോർട്ട് കൊച്ചി ബീച്ചിന് സമീപമുള്ള ചെറിയ ഗ്രൗണ്ടിൽ പട്ടം പറത്തി കളിക്കുകയാണ് അവൻ. “നിനക്ക് നാണമാവില്ലേടാ ജോബിനെ, ഇങ്ങോട്ടുവാ,” അനുവും കൂടെ കൂടി. “മറ്റേ കൊരങ്ങൻ എന്തിയെടി?” അവർ ആൽബിനെ തപ്പി. ആൽബിൻ — ആൽ എന്നു അവർ ചുരുക്കി വിളിക്കും. അവൻ കടലിലേക്ക് നീണ്ടുകിടക്കുന്ന കടൽപ്പാലത്തിൽ ഇൻസ്റ്റയിൽ ചാർത്താൻ സെൽഫി എടുത്തുകൊണ്ടിരിക്കുകയാണ്. അനു, അയന, ആൽബിൻ, പിന്നെ ജോബിൻ — നാലുപേരും ടൗണിലെ എഞ്ചിനീയറിംഗ് കോളേജിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളാണ്. അനുവും അയനയും ഹോസ്റ്റൽ റൂംമേറ്റ്സും ബെസ്റ്റീസുമാണ്. ബീച്ചിന്റെ ഓരത്ത് മോതിരം വിൽക്കുന്ന കച്ചവടക്കാരന്റെ അടുത്ത് നിൽക്കുകയാണ് അനുവും അയനയും. കറുത്ത ഫൈബർ മോതിരത്തിൽ പറയുന്ന ആളിന്റെ പേര് എഴുതി കിട്ടും. മൂന്നാലു കപ്പിൾസും അവിടെ കൂടിയിട്ടുണ്ട്. ആൽബിൻ അങ്ങോട്ടേക്ക് നടന്നെത്തി. അവന്റെ മേൽ അവിടവിടെ കടൽവെള്ളം വീണ് നനഞ്ഞിരിക്കുന്നു. “ആ,…
