കട്ടിലിൽ നിന്ന് ഞെട്ടി എണീക്കുമ്പോഴും സേവ്യറിന് അറിയാമായിരുന്നു. താൻ കണ്ടത് വെറുമൊരു സ്വപ്നം മാത്രമാണെന്ന്. ഇത്തവണത്തെ ക്രിസ്മസിനെങ്കിലും മേരി കുട്ടിക്ക് വീൽചെയർ വാങ്ങി കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഒരു പണിയും കൂലിയും ഇല്ലാത്ത തന്നെക്കൊണ്ട് അത് നടക്കാൻ പോകുന്നില്ല എന്നും നല്ല ബോധ്യമുണ്ട് സേവ്യറിന്. “അച്ചായാ എഴുന്നേറ്റു വന്ന് പല്ല് തേച്ചു വായോ ഞാൻ കട്ടനിടാം”. തറയിലൂടെ നിരങ്ങി അടുക്കളയിലേക്ക് നീങ്ങുന്ന മേരിക്കുട്ടിയെ കണ്ടു അയാളുടെ ചങ്ക് പിടച്ചു. അയാൾ ഓടിച്ചെന്നു പറഞ്ഞു” വേണ്ടെടി, നീ അവിടെ ഒതുങ്ങിയിരിക്ക്,ഞാൻ എടുത്തോളാം, നിനക്ക് മേലാത്തത് അല്ലേ”. “അതൊക്കെ എനിക്ക് ശീലമായി അച്ചായാ”എന്ന മേരിക്കുട്ടിയുടെ മറുപടി സേവ്യറിനെ വല്ലാതെ ഉലച്ചു. “ഞാനൊന്നു കവലയിൽ പോയേച്ചും വരാം. ക്രിസ്മസ് അല്ലേ വരുന്നേ .എന്തെങ്കിലും ചെറിയ പണി കിട്ടുമോന്ന് നോക്കട്ടെ. കുറച്ച് കോഴിയും സാധനങ്ങളുമൊക്കെ വാങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ.” ഇതും പറഞ്ഞ് മുന്നിട്ടിറങ്ങിയ സേവ്യർ കണ്ടത് തങ്ങളുടെ വിടിന് നേരെ വരുന്ന പോളച്ചനെയും…
Author: Wordwarrior
നമ്മുടെ Vulnerable Part നമ്മൾ ഏറ്റവും കൂടുതൽ ആയി Express ചെയ്യുന്ന ഇടങ്ങൾ നമുക്കത്രേം അടുപ്പമുള്ള, ഇഷ്ടമുള്ള, താൽപര്യമുള്ള ആളുകൾക്ക് മുന്നിലാണ്. ഇത്രേം കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് സൗഹൃദങ്ങളുണ്ടായിട്ടുണ്ട്. പന്ത്രണ്ട് വർഷങ്ങളായി ഞാനുമായി ഇടപഴകിയ പലരോടും, അതിൽ കൂടെ പഠിച്ചവരും അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും എന്റെ മകനിലൂടെ ലഭിച്ച സൗഹൃദങ്ങളിലും എഴുത്തിന്റെ ലോകത്ത് നിന്നും ലഭിച്ച കൂട്ടുകളിലും ഞാൻ ബോധപൂർവ്വം ഒരു ഗ്യാപ്പ് ഇട്ടിട്ടുണ്ടായിരുന്നു. കൂടുതൽ അടുപ്പം വന്നാൽ പരസ്പരം സംവദിക്കുന്നതിന്റെ frequency കൂടും. സ്വാതന്ത്ര്യം കൂടും. ഇടപഴകലുകൾ അസഹനീയമായ ഇടപെടലുകളിലേക്ക് വഴിമാറും. വിനോദ സരസമായ സംഭാഷണങ്ങൾക്ക് വേദി ഒരുങ്ങും. എനിക്ക് അത് അംഗീകരിച്ചു കൊടുക്കാൻ കഴിയാതെ വരികയും ചെയ്യും.അതിന്റെ പ്രധാന കാരണം, എനിക്ക് തമാശകൾ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല. പരസ്പരം സൗഹൃദം പുലർത്തുന്ന ഒരാള് പോലും തമാശയിലൂടെ എനിക്ക് നേരെ ചൊരിയുന്ന ഒരു വാക്ക് പോലും എന്നെ വല്ലാതെ നോവിക്കുമായിരുന്നു. അതിന്റെ എല്ലാം ബാക്ഗ്രൗണ്ട് കിടക്കുന്നത് എന്റെ ബാല്യത്തിലാണ്. കൃത്യമായി…
നെഞ്ചുവേദന എടുത്തു പിടയുന്ന അച്ഛനെ കണ്ടു വിവേക് പകച്ചുനിന്നു. “എന്ത് ചെയ്യും? അച്ഛനെ പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് എടുക്കണം.” വേഗം തന്നെ അമ്മയുടെയും സൗമ്യയുടെയും സഹായത്തോടെ അച്ഛനെ എടുത്തു കാറിൽ കയറ്റി. ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നിട്ടും എന്തുകൊണ്ടോ വിവേകിന് വണ്ടി എടുക്കാൻ ആകുന്നില്ല. ഒരുപാട് പ്രാവശ്യം ശ്രമിച്ചുനോക്കി വണ്ടി സ്റ്റാർട്ട് ആക്കാൻ വിവേകിന് എന്തോ ഒരു പേടി പോലെ തോന്നി. “ഡാ വിച്ചു. നീയെന്താണ് കളിക്കുന്നത് വേഗം വണ്ടി എടുത്തേ, രാഘവേട്ടന് തീരെ വയ്യ, സമയമില്ല.”കരഞ്ഞുകൊണ്ട് അമ്മ സുരഭി വിവേകിനോട് പറഞ്ഞു. “ഏട്ടാ വണ്ടി സ്റ്റാർട്ട് ചെയ്യൂ അച്ഛൻ വല്ലാതെ വിയർക്കുന്നുണ്ട്”, സൗമ്യയും പറഞ്ഞു. വിവേക് വല്ലാതെ പരവശനായി. “എനിക്ക് പറ്റുന്നില്ലെടീ വല്ലാത്ത തളർച്ച പോലെ” സൗമ്യ പെട്ടെന്നു തന്നെ പിന്നിലെ സീറ്റിൽ നിന്നിറങ്ങി മുന്നോട്ടുവന്നു, വിവേകിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു. വിവേക് തലകുനിച്ച് കാറിന് പുറത്തിറങ്ങി അപ്പുറത്തെ കോ-ഡ്രൈവർ സീറ്റിലേക്ക് മാറിയിരുന്നു. സൗമ്യ പെട്ടെന്നുതന്നെ കാർ സ്റ്റാർട്ട് ചെയ്തു. തിരക്കുള്ള റോഡ്…
മഞ്ഞുകാലമായാലും മഴക്കാലമായാലും ചുട്ടുപൊള്ളുന്ന വേനലായാലും അവൾ കാലത്തെ എഴുന്നേൽക്കും. എന്നാൽ അവനോ മൂടി പുതച്ചു കിടന്നുറങ്ങും. അതിനെ ചോദ്യം ചെയ്താലോ.. നീ ഒരു ഭാര്യയാണ്. ഉത്തരവാദിത്വങ്ങൾ ഏറെയാണല്ലോ? കാലത്ത് നേരത്തെ തന്നെ അടുക്കളയിൽ കയറണം അവൾക്ക്. അവന് കയറിയാലെന്താ.. നീ ഒരു ഭാര്യയാണ്. നിനക്കാണ് ഭക്ഷണം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം. അടുക്കളപ്പണിക്കിടയിൽ കുഞ്ഞുങ്ങൾ ഉണർന്നാലോ? അവൾ തന്നെ വന്നു അവരെ പല്ലുതേക്കാനും കുളിപ്പിക്കാനും മുതിരണം അതും അടുക്കള പണി ഇടയിൽ നിർത്തിവെച്ചു വരികയും വേണം. അവന് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഒന്ന് ചെയ്താൽ എന്താ.. നീ ഒരു ഭാര്യയാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം നിനക്ക് മാത്രമാണ്. അതിനിടയിൽ പാൽക്കാരൻ വന്നു സൈക്കിളിൽ ബെൽ അടിച്ചാൽ അടുക്കളയിൽ ഓടിപ്പോയി പാൽ എടുക്കാനുള്ള സ്റ്റീൽ പാത്രം എടുത്തു വീടിൻറെ കോലായിലേക്ക് അവൾ തന്നെ ഓടണം. അവന് ആ പാത്രം കൊണ്ടു പോയി പാലു വാങ്ങി വന്നാൽ എന്താ.. നീ ഒരു ഭാര്യയാണ്. ഇത്തരം കാര്യങ്ങളൊന്നും അവന് ചെയ്യാൻ…
മേരി ടീച്ചർ ഏറെ സന്തോഷത്തിലായിരുന്നു. തന്റെ മകൻ സിറിലും മരുമകൾ ലീനയും അവരുടെ മക്കളായ നോയലും ജ്യൂവലും വെക്കേഷൻ ചിലവഴിക്കാനായി ഇങ്ങോട്ടേക്കു വരുന്നുണ്ട് എന്ന് അറിഞ്ഞതിന്റെ സന്തോഷമാണ്. അവർ നാല് പേരും കാനഡയിലാണ് താമസിക്കുന്നത്. സിറിലും ലീനയും അവിടെ കെമിക്കൽ എൻജിനീയർമാരായി ജോലി ചെയ്യുന്നു. പന്ത്രണ്ട് വയസ്സുകാരായ നോയലും ജ്യൂവലും ഇരട്ടകളാണ്. അവരുടെ തിരക്ക് പിടിച്ച ജീവിതം കാരണം മേരി ടീച്ചർക്ക് ഒരു വീഡിയോ കോൾ ചെയ്യാൻ പോലും അവർക്ക് പറ്റിയിരുന്നില്ല. നാല് കൊല്ലമായി അവരെ ഒന്ന് നേരിൽ കണ്ടിട്ട്. നാല് വർഷങ്ങൾക്കു മുമ്പ് ടീച്ചറുടെ ഭർത്താവ് മരിച്ച സമയത്ത് വന്ന് പോയതാണ് അവർ.അതിന് ശേഷം ഒറ്റപ്പെട്ട ജീവിതമാണ് ടീച്ചർ നയിക്കുന്നത്. അതു കൊണ്ടു തന്നെ ടീച്ചറുടെ ജീവിതത്തിലെ ഏക പ്രതീക്ഷയും അവരുടെ ഒരേയൊരു മകനും കുടുംബവും തന്നെയായിരുന്നു. ഓരോ വർഷവും ക്രിസ്മസ് അടുത്താൽ സിറിലും കുടുംബവും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു മേരി ടീച്ചർ. എന്നാൽ കഴിഞ്ഞ മൂന്നു വർഷവും അവർ…
ആ ചെറിയ ഡയറിയിൽ കുറിച്ചിട്ട ഓരോ വരികളും വായിക്കുമ്പോൾ രാജീവൻ വെട്ടി വിറക്കുകയായിരുന്നു. മായ തന്നെ വിട്ട് പോയിട്ട് ഇന്നേക്ക് പത്ത് ദിവസം കടന്നു. അവൻ പതിയെ ആ ഡയറിയുടെ ചട്ടയിൽ തന്റെ വിരലോടിച്ചു. വീണ്ടും വായിച്ചു നിർത്തിയിടത്ത് നിന്ന് തന്നെ വായിച്ചു തുടങ്ങി. “രാജീവേട്ടന് എന്ത് കുറവുണ്ടായിട്ടാണ് ദൈവമേ ഞാനീ ബന്ധത്തിൽ പെട്ട് പോയത്? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. ഏട്ടൻ ഇതൊക്കെ അറിഞ്ഞാൽ എന്തൊക്കെയാ സംഭവിക്കുക എന്ന് ഈശ്വരന് മാത്രമേ അറിയൂ. കിച്ചുവിനോട് ഞാൻ അന്നേ പറഞ്ഞതല്ലേ എന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ട എന്ന്. എന്നിട്ടും ഞാൻ ഈ ചതിക്കുഴിയിൽ വീണു പോയല്ലോ. എന്നെങ്കിലും ഇവയൊക്കെ രാജീവേട്ടൻ അറിയുമായിരിക്കും. അതോടെ ഭാര്യ എന്ന എന്റെ സ്ഥാനം രാജീവേട്ടൻ എടുത്തു കളയുമായിരിക്കാം. അത് താങ്ങാനുള്ള ശേഷി എനിക്കില്ല. എനിക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ. മരണത്തിന്റെ വഴി. നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും രാജീവേട്ടന്റെയും മുന്നിൽ അപഹാസ്യയായി നിൽക്കുവാൻ എനിക്ക്…
അയ്യേ മലയാളി എന്ന തോന്നൽ മനസ്സിൽ പല തവണ സൃഷ്ടിച്ച മലയാളി ആവേണ്ടിയിരുന്നില്ല എന്ന തോന്നലിൽ എത്തിച്ച പല തരത്തിലുള്ള അനുഭവങ്ങൾ സ്വന്തം ജീവിതത്തിലും സമകാലിക സംഭവങ്ങളിലും കണ്ടിട്ടുണ്ട്. ഒന്നല്ല ഒരുപാട് അവസരങ്ങൾ തന്നെയുണ്ട്. ഞാന്‍ പറയാൻ ആഗ്രഹിക്കുന്നത് നമ്മുടെ മാതൃഭാഷയോടുള്ള സ്നേഹത്തെ കുറിച്ചാണ്. പറഞ്ഞു വരുമ്പോള്‍ എന്റെ കേരളം , നമ്മുടെ ദൈവത്തിൻറെ സ്വന്തം നാട്, മാതൃഭാഷയോട് പ്രണയമാണ് എന്നൊക്കെ അടിച്ചു വിടുമെങ്കിലും നമ്മളിൽ പലരും (എല്ലാവരെയും അടച്ചാക്ഷേപിക്കുക അല്ല) എന്നാലും അധികം പേരും നമ്മുടെ മക്കളെ ആംഗലേയ ഭാഷയില്‍ പാണ്ഡിത്യം ലഭിക്കാൻ വേണ്ടി ഏതറ്റം വരെയും പോകും. “എൻറെ മക്കൾക്ക് മലയാളം തീരെ അറിയില്ല ഇംഗ്ലീഷ് മാത്രമേ അറിയൂ” എന്ന് ഏറെ അഭിമാനത്തോടെ പറയുന്ന ഒരുപാട് പേരെ എനിക്കറിയാം. കുറച്ചുകാലം മുമ്പ് മുമ്പ് സൗദിയിൽ നിന്ന് വന്ന ഒരു ബന്ധു നാട്ടിലെ ഷോപ്പിങ് മാളിൽ പോയി വന്നപ്പോൾ പറഞ്ഞ കുറച്ചു വരികൾ ഇപ്പോൾ ഞാൻ ഓർക്കുന്നു. “ഇവിടെ നിന്ന്…
2017 -ലെ ഈദുല്‍ ഫിത്‌റിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അത് സംഭവിച്ചത്. അതും രാത്രിയില്‍, ഇനി ഒരു നോമ്പ് കൂടി ബാക്കിയുണ്ടെന്ന് മനസ്സിലായനേരം. കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ വെച്ചിരുന്നു. റൂം മുകളിലായത് കൊണ്ട്, ഇടയ്ക്കിടെ താഴെ ഇറങ്ങി കയറാനുള്ള മടി കാരണം വെള്ളം തിളപ്പിച്ച് കഴിഞ്ഞാല്‍ ആ ചെമ്പെടുത്ത് റൂമില്‍ കൊണ്ട് പോയി വെക്കുന്ന പതിവ് എനിക്കുണ്ട്. അന്നും പതിവ് പോലെ വെള്ളം തിളപ്പിച്ചശേഷം റൂമിലേക്ക് വെള്ളം എടുത്ത് കയറിയതാണ്. മൂന്ന് പടികള്‍ കയറിയ ശേഷമാണ് അത് സംഭവിച്ചത്. പാത്രത്തിന്റെ അടപ്പ് ഇളകി. വെള്ളത്തിന്റെ ചൂടും ആവിയുടെ പൊള്ളലും കൂടി കൈയില്‍ തട്ടിയപ്പോള്‍ പെട്ടെന്ന് കൈ വിട്ടു പോയി. ആ തിളച്ച വെള്ളം മുഴുവനായും വീണത് എന്റെ രണ്ട് കാലുകളിലായിരുന്നു. താഴെ ഹാളില്‍ അനിയന്‍ കിടക്കുന്നുണ്ടായിരുന്നു. മുകളില്‍ ഭര്‍ത്താവും മക്കളും. താഴത്തെ റൂമുകളില്‍ ഉമ്മയും ഉപ്പയും അനിയത്തിയും ആപ്പാപ്പയും ഉണ്ടായിരുന്നു. എന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടി വന്നു. ഭര്‍ത്താവ്…
ചിലർക്ക് മുറിവേൽപിക്കാനേ അറിയൂ.. മുറിവുണക്കാൻ അവർക്കറിയില്ല
“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ… അന്യരെ പോലെ.. എന്നായിരുന്നു നമുക്കിടയിൽ ഇത്രയും വലിയ അകലം വന്ന് തുടങ്ങിയത്? ഒരുമിച്ചു ഒരേ ദിശയിൽ ഒരേ താൽപര്യത്തോടെ നോക്കി നിന്നിരുന്ന നാം ഇന്ന് പകപ്പോടെ രണ്ട് വഴികളിലേക്ക് ദൃഷ്ടി നട്ടിരിപ്പാണ്. യാഥാർഥ്യത്തിന്റെ മുഖം എത്ര വികൃതമാണ്, അല്ലേ? ആത്മാർത്ഥതയും സത്യസന്ധതയും എന്ന് മുതലാണ് വെറും നടിപ്പായി മാറിയത്. വെറുപ്പിന്റെ യഥാർത്ഥ നിറത്തെ, ആത്മാർത്ഥത തൊട്ട് തീണ്ടാത്ത ചിരിയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതാദ്യം നമ്മളിലാരായിരുന്നു? ഉത്തരം കിട്ടാത്ത ഒരു കൂട്ടം ചോദ്യങ്ങൾക്കിടയിൽ കിടന്ന് ഞാൻ, ഒരു പക്ഷേ ശ്വാസം മുട്ടി മരിക്കുമോ എന്തോ?”
