മാതൃദിനത്തോട് അനുബന്ധിച്ച് പലർക്കും അവരുടെ അമ്മമാരെക്കുറിച്ച് പറയാൻ മനോഹരമായ ഓർമ്മകളും ഹൃദയത്തിൽ ചേർത്ത് വച്ച നിമിഷങ്ങളും ഉണ്ടാകും. ഒരുമിച്ച് ചെലവഴിച്ച സന്തോഷ ദിവസങ്ങൾ, ചേർത്ത് പിടിത്തങ്ങൾ, സ്നേഹത്തോടെ പറഞ്ഞ വാക്കുകൾ, സുരക്ഷിതത്വം തോന്നിച്ച സ്പർശങ്ങൾ… അങ്ങനെ പലതും. പക്ഷേ എന്റെ ഓർമ്മകളിൽ നിന്ന് എടുത്ത് പറയാൻ അത്തരത്തിൽ മനോഹരമായ നിമിഷങ്ങൾ വളരെ കുറവാണ്. ഉമ്മയെ അവസാനമായി എപ്പോഴാണ് ഞാൻ കെട്ടിപ്പിടിച്ചതെന്ന് പോലും എനിക്ക് ഓർമ്മയില്ല. എന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്ന ഒരു ചുംബനം മാത്രമുണ്ട്. അത് ഞാൻ ഉമ്മയ്ക്ക് കൊടുത്തത്, ഉമ്മ മരിച്ചതിന് ശേഷമാണ്. ഒരേ വീട്ടിൽ ജീവിച്ചിട്ടും, എന്തൊക്കെയോ വാശികളും തെറ്റിദ്ധാരണകളും അകലം സൃഷ്ടിച്ചിരുന്നു. ഒരുപാട് സമയം ഞങ്ങൾ കലഹിച്ചും, പരസ്പരം മനസ്സിലാക്കാതെ ജീവിച്ചുമായിരുന്നു കടന്നുപോയത്. അന്ന് ആരാണ് ശരി, ആരാണ് തെറ്റ് എന്നായിരുന്നു കൂടുതൽ പ്രാധാന്യം. പക്ഷേ ഇന്ന് ഞാൻ വിശ്വസിക്കുന്നത് ഒരു ഉമ്മയ്ക്കും സ്വന്തം മക്കളെ സ്നേഹിക്കാതെ ഇരിക്കാനാവില്ല എന്നതാണ്. ഉമ്മ എന്നെ സ്നേഹിച്ചിരുന്നു എന്ന്…
Author: Wordwarrior
ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങൾ എഴുതിയാലും പറഞ്ഞാലും തീരില്ല. നോവിന്റെ ഓർമ്മകൾ വേർ പിണഞ്ഞു കിടക്കുന്നത് എട്ട് വയസ്സുകാരിയായ ഒരു കുഞ്ഞിൽ നിന്നാണ്. അനിയത്തി ജനിച്ചപ്പോൾ “നിന്നെ ഇനി ആർക്കും വേണ്ട” എന്ന് പറഞ്ഞ വാക്കുകളിൽ വിങ്ങിയ ആ കുഞ്ഞ് മനസ്സ് ഇന്നും അതേ പോലെ തന്നെയാണ്. ആ വാക്കുകൾ മറക്കാൻ പഠിച്ചിട്ടില്ല, അവയോടൊപ്പം ജീവിക്കാൻ മാത്രം പഠിച്ചു. ഓരോ തവണയും ബോഡി ഷേമിങ് നടത്തി, മുല്ലവള്ളി കൊണ്ട് ശരീരം വേദനിപ്പിച്ച അടുത്ത ബന്ധുവിന്റെ പ്രഹരങ്ങൾ ശരീരത്തിൽ നിന്നു മാഞ്ഞെങ്കിലും, മനസ്സിൽ ഇന്നും വ്രണമായി കിടക്കുന്നു. കാണാത്ത മുറിവുകൾക്കാണ് ഏറ്റവും കൂടുതൽ വേദനയെന്ന് അവരാണ് എന്നെ പഠിപ്പിച്ചത്. വിവാഹശേഷം, എന്നെയും എക്സ് ഭർത്താവിനെയും താരതമ്യം ചെയ്ത് കളിയാക്കിയവർ, “അവന്റെ ഭക്ഷണവും നീയാണോ കഴിക്കുന്നത്?” എന്ന ചോദ്യത്തിൽ ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാതെ, പ്ലേറ്റിലേക്ക് കണ്ണീർ തുള്ളിയ നിമിഷങ്ങൾ ഇന്നലെ നടന്നതുപോലെ ഇപ്പോഴും ഉള്ളിലുണ്ട്. അവിടെ നിന്ന് ഞാൻ മനസ്സിലാക്കി, ചില വാക്കുകൾക്ക് ശബ്ദം മാത്രമല്ല, അവയ്ക്ക് മുറിവുണ്ടാക്കാനുള്ള ശക്തിയും ഉണ്ടെന്ന്. ഭിന്നശേഷിയുള്ള…
“പ്രതീക്ഷ വെക്കരുത്, നമ്മൾ ശ്രമിച്ച് നോക്കും. ചിലപ്പോൾ തോറ്റ് പോയേക്കാം അല്ലെങ്കിൽ ജയിച്ചേക്കാം. എന്ത് വന്നാലും നേരിടാൻ നമ്മൾ തയ്യാറായിരിക്കണം” ഇതായിരുന്നു ഡോക്ടർ എന്നോട് ഓപ്പറേഷന് ഡേറ്റ് തീരുമാനിക്കുന്നതിന് മുന്നേ പറഞ്ഞ അവസാനവാക്കുകൾ. ഡോക്ടറെനിക്കൊരു ധൈര്യമായിരുന്നു. എങ്കിലും ഉള്ളിലൊരു ഭയമുള്ളത് കൊണ്ട് ചെയ്ത് തീർക്കാൻ ബാക്കിയുള്ളതെല്ലാം എണ്ണിത്തിട്ടപ്പെടുത്തുന്ന വെപ്രാളച്ചുഴിയലകപ്പെട്ടു പോയിരുന്നു ഞാൻ. ആറു വയസ്സുകാരി കുഞ്ഞീടെ ഇനിയങ്ങോട്ടുള്ള ആഗ്രഹങ്ങൾ എന്റെ അഭാവത്തിൽ സൂര്യക്ക് സാധിച്ചു കൊടുക്കാൻ പറ്റാതിരിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. നാട്ടിലെ 10 സെൻറ് വിറ്റതിന്റെ കാശ് അവളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോഴും ഉള്ളിലൊരാന്തൽ ഉണ്ടായിരുന്നു. ഇതൊക്കെ തീരുമ്പോൾ അവൾ എന്ത് ചെയ്യും എന്നോർത്ത് ആകെ ഭ്രാന്ത് പിടിച്ചൊരു അവസ്ഥ. നാട്ടിൽ ചന്ദ്രേട്ടനെ വിളിച്ചു സൂര്യക്ക് ഒരു ജോലി പെട്ടെന്നുതന്നെ കണ്ടെത്തണം എന്ന് പറയുമ്പോഴും അത് എളുപ്പത്തിൽ സാധ്യമാവും എന്നും കരുതിയില്ല. ഞാൻ തന്നെ മുൻകൈയെടുത്ത് ജോലി ശരിയാക്കി കൊടുത്തു എന്നറിഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം കാണേണ്ടതായിരുന്നു. വിനുവേട്ടന് ഇതെന്തുപറ്റി എന്ന്…
സൂക്ഷ്മവും ഉദാത്തവുമായ സൃഷ്ടികൾ പത്മരാജൻ എന്ന കലാകാരൻ നമുക്ക് എന്നും സമ്മാനിച്ചിട്ടുണ്ട്. പത്മരാജൻ യഥാർത്ഥത്തിൽ നഷ്ടങ്ങളുടെ കണക്കു സൂക്ഷിപ്പുകാരൻ ആണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളിൽ നമുക്ക് നമ്മുടെ ആത്മാവിനോടിഴ ചേർന്ന ജീവിതവുമായി ബന്ധപ്പെട്ട വ്യക്തിപരമായ നഷ്ടങ്ങളെ കണ്ടെത്താൻ കഴിയും.അദ്ദേഹത്തിന്റെ സിനിമകളായ മൂന്നാം പക്കം, ഇന്നലേ, നമുക്ക് പാർക്കൻ മുന്തിരിത്തോപ്പുകൾ, നൊമ്പരത്തി പൂവ്, ഞാൻ ഗന്ധർവൻ എന്നിവയിൽ എല്ലാം ഒരു നോവ് നമ്മിലേക്ക് അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം ഒരു പ്രധാന ഘടകമായി നില നിർത്തിയ ഒരു കാര്യം ഏകാന്തതയുടെ പശ്ചാത്തലത്തിൽ അവയെല്ലാം ആവിഷ്കരിച്ചു എന്നുള്ളതാണ്. മനുഷ്യവികാരങ്ങൾ ഏകാന്തതയുടെ പശ്ചാത്തലത്തിൽ അനാവരണം ചെയ്തതിലൂടെ ദൃശ്യാനുഭവത്തിനുമപ്പുറത്തെ തീവ്രാനുഭവങ്ങൾ പ്രേക്ഷകന് ലഭിച്ചിട്ടുണ്ട്.ഈ ലേഖനം ഒരു നിരൂപണമല്ല.എന്റെ ചിന്തകൾ ഒന്നു പങ്ക് വെക്കാൻ ഒരു ശ്രമം മാത്രം.പത്മരാജന്റെ കലാസൃഷ്ടികളുടെ ഒരാരാധികയാണ് ഞാൻ. അതിൽ ഒരു കലാസൃഷ്ടി എന്റെ ജീവിതത്തോട് ചേർത്ത് നിർത്തേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അദ്ദേഹം തന്നെ രചനയും…
ആദ്യം ഒരു കൗതുകം അത് തീർക്കാൻ ഒരെത്തിനോട്ടം. നോട്ടത്തിൽ നിന്നും സന്ദേശങ്ങളായി സന്ദേശം വിളികളായി വഴിമാറി. സൗഹൃദം ഊട്ടിയുറപ്പിച്ച് വഴിതെറ്റില്ലെന്നുറപ്പിച്ച് വഴിമാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകി. ഒടുവിൽ ശ്രദ്ധയെ പ്രലോഭനങ്ങളിൽ വഴി തിരിച്ച് വിട്ടു. പിരിയാൻ ആവാത്ത വിധം, പിണങ്ങാൻ കഴിയാത്ത വിധം, അടുത്ത് പരിചയിച്ച് ബന്ധം ദൃഢമായി മാറിയ നേരം, മടുപ്പിന്റെ ലാഞ്ചന ചെറുതായി വീശി. പിന്നെ പണ്ട് പാടിയ വാഴ്ത്തു പാട്ടുകളെല്ലാം പിണക്കങ്ങളായി, പരിഭവങ്ങളായി, പരാതികളായി മാറി. മിണ്ടാതിരിക്കാൻ കഴിയാതിരുന്നവർ, പേരിന് നേരെ പച്ചവെളിച്ചം തെളിയാൻ കാത്ത് നിന്നവർ, ഒഴിഞ്ഞ് മാറാൻ പഠിച്ചു. ഒടുക്കം ബ്ലോക്ക് ലിസ്റ്റിൽ തുടക്കം ആ പേരെത്തി നിന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കറുപ്പ് ആണല്ലോ വിഷയം.. അന്നേരമേ എന്റെ മനസ്സിൽ കുടുങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുണ്ട്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഓർമ്മ വെച്ച നാൾ മുതലേ ഏറ്റവും അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ നിരന്തരമായ ബോഡിഷെയിമിങ് victim ആയിരുന്നു ഞാൻ. നിറവും കഴിവും ഒക്കെ പലരുമായും compare ചെയ്ത് എന്റെ ബാഹ്യ രൂപത്തിൽ എന്റെ സകല കോൺഫിഡൻസും നഷ്ടപ്പെടുത്തിയ, അവരെ എനിക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ ആവില്ല. പക്ഷേ അവരുടെ ഇടപെടൽ കൊണ്ട് ഞാൻ എവിടെയൊക്കെയോ ഒറ്റപ്പെട്ട് പോയിട്ടുണ്ട്. എനിക്കത് കൃത്യമായി പറയാനും കഴിയും. മൂന്നാം ക്ലാസ്സിൽ, നാലാം ക്ലാസ്സിൽ, അഞ്ചാം ക്ലാസ്സിൽ, ആറാം ക്ളാസിൽ.. ഈ കാലഘട്ടത്തിലാണ് അതിഭീകരമായി ഞാൻ അനുഭവിച്ചത്. എട്ടോ ഒമ്പതോ വയസ്സ് പ്രായമുള്ള ഞാൻ, അന്ന് ഒത്തിരി വിഷമിച്ച കാലമായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അന്ന് പഠിച്ചിരുന്ന സ്കൂളിന്റെ ഇടപെടൽ മൂലം ദൂരദർശൻ ചാനലിലെ നിറം എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സാധിച്ചത്. അന്ന് അത് ഞങ്ങളുടെ…
കൂടെയുണ്ടാവും എന്ന് കരുതിയവർ കൂടെയില്ല എന്ന തിരിച്ചറിവിലാണ് മരവിപ്പ് എന്നെ പൊതിഞ്ഞത്
രക്തം കിനിയാതെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ആയുധമാണ് മനുഷ്യന്റെ നാവ്.
കുഞ്ഞിന്റെയും സുരക്ഷയും ആരോഗ്യപരിപാലനവും ഏതൊരു അമ്മയുടെയും മനസ്സിൽ ആധി പടർത്തുന്ന കാര്യങ്ങൾ തന്നെയാണ്. മക്കൾ ആരോഗ്യത്തോടെ നല്ല അന്തരീക്ഷത്തിൽ ജീവിച്ചു വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ രക്ഷിതാവും. എന്നാൽ അങ്ങനെയല്ലാത്ത കുറച്ച് മാതാപിതാക്കളുണ്ട്. ഒരു സാധാരണ രക്ഷിതാവിനേക്കാൾ നൂറിരട്ടി ആശങ്കയും ഭയവും കരുതലും ഉള്ള വിഭാഗം. മക്കളുടെ അവസ്ഥയിലുള്ള വ്യത്യാസമാണ് ഞാനടങ്ങുന്ന ആ രക്ഷിതാക്കളെ വേറിട്ടതാക്കുന്നത്. ഞങ്ങൾ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ആണ്. പല തരത്തിലുള്ള വെല്ലുവിളികൾ ദിവസവും നേരിടേണ്ടി വരുന്നവർ. വെല്ലുവിളികൾ എന്ന് പറയുമ്പോൾ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും പരിപാലനവും മാത്രമല്ല, ചിലരെങ്കിലും നിസ്സാരമാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ കൂടി അതിന്റെ ഭാഗമാണ്. ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ പരിചരണം മിക്കവാറും അമ്മമാരുടെ ചുമതലയാവാറാണ് പതിവ്. എന്നാൽ, അപൂർവ്വമായെങ്കിലും പിതാക്കൻമാരുടെ കരുതലിൽ വളരുന്ന മക്കളുമുണ്ട്. രണ്ടു കൂട്ടരും ഒരുപോലെ പരിചരിക്കുന്ന കുട്ടികളെയും കാണാറുണ്ട്. എങ്കിലും, 90% കുട്ടികളും മാതാവിന്റെ നിഴലിൽ വളർന്നുവരുന്നവരാണ് എന്നതാണ് എന്റെ അനുഭവം. **രാപ്പകൽ പണികൾ** ഇനി ഞാൻ പറയാൻ പോകുന്ന…
അമ്മതൻ മാറിടം ചുരത്തിയ പാലിൻ ചൂരിനും ചൂടിനും വിലയില്ലത്രേ ! ഉറക്കമില്ലാ രാവുകൾ സമ്മാനിച്ച കറുത്ത് തടിച്ച കൺതടങ്ങൾ ആരും കണ്ടതും ഇല്ല ! വിശ്രമമില്ലാതെ ഓടിയ ജീവിത – ത്തിന് സാക്ഷ്യം പകരാൻ തെളിവും ഇല്ല ! ആരുടെയൊക്കെയോ ജീവിതങ്ങൾ അടയാളപ്പെടുത്താൻ പെടാപ്പാട് പെട്ടവളെ ആരും തിരിച്ചറിയില്ലത്രെ!
