ഇന്നും രാവിലെ കാറിലിരുന്നോണ്ട് കുബ്ബൂസും, കട്ടനും കേറ്റി ആപ്പീസിലേക്ക് കെട്ടിയെടുക്കുകയായിരുന്നു. ഇവിടെ പിന്നെ ഉത്രാടപ്പാച്ചിൽ ആവാൻ ഓണം വരണമെന്നൊന്നും ഇല്ലല്ലോ. എന്നും രാവിലെ ലങ്ക കത്തിച്ച ഹനുമാനെപ്പോലെ…
ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്.. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്.. മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ് പൊന്നുഷസ്സ്…
അവർ അകാലത്തിൽ ഒറ്റപ്പെട്ടവർ ആയിരിന്നു. രണ്ടു സമാന്തര രേഖകളായി സഞ്ചരിച്ചിരുന്നവർ, അങ്ങനെ തന്നെ ജീവിതാന്ത്യത്തോളം തുടരേണ്ടിയിരുന്നവർ, വെയിലും മഴയും താണ്ടി ബഹുദൂരം സഞ്ചരിച്ചവർ, കുളിരിലും ചൂടിലും തളരാതെ,…
“ഐശ്വര്യായിട്ട് തുടങ്ങാൻ മൂകാംബിക ദേവി തന്നാ ഉത്തമം” അമ്മാവൻ പറഞ്ഞു. “ന്നാ പിന്നെ…അങ്ങനെത്തന്നെ ആവട്ടെ നിങ്ങൾ രണ്ട് പേരും പൊയ്ക്കൊള്ളൂ. എഴുത്തിനിരുത്തൽ ഭംഗി ആവട്ടെ…” അച്ഛനും പറഞ്ഞു.…
മധുരമുള്ള മനോഹരമായ ഒരുപാട് ഓർമകളിലേക്ക് ഒന്നെത്തി നോക്കാൻ ഒരെളുപ്പ പേര് “ഓണക്കോടി “
ഉൾകാഴ്ച ! അറിയുന്നത് വിവേകമല്ല. അറിയുന്നതും മനസ്സിലാക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു കാര്യത്തെക്കുറിച്ച് ധാരാളം അറിയാൻ കഴിയും, പക്ഷേ അത് ശരിക്കും മനസ്സിലാക്കി എന്ന്…
ചാന്ദ്രഭ്രമണപഥത്തിലേക്കൊഴുകിയിറങ്ങി ചാന്ദ്രതലത്തിൽ റോവറമർത്തി ഇന്ത്യഇസ്രോ മുദ്രകൾ ചാർത്തി ചന്ദ്രയാൻ ലക്ഷ്യമണഞ്ഞു. ഈരേഴു പതിന്നാല് ദിനം വിക്രമും പ്രഗ്യാനും ചന്ദ്രോപരിതലത്തിൽ മന്ദമാരുതനെപ്പോൽ ഒഴുകിയലയും. ക്യാമറക്കണ്ണുകൾക്കിപ്പുറം കംപ്യൂട്ടറിൻ സ്ക്രീനിനു മുന്നിൽ…
ഞാനെന്ന പുസ്തകം നിനക്കു വേണ്ടി മാത്രമായിരുന്നു. അതിന്റെ ഓരോ താളുകളും നിനക്കായ് ഞാൻ തുറന്നിട്ടിരുന്നു. ആദ്യം മുതൽ അന്ത്യം വരെ ഹൃദയം മഷിയാക്കി എഴുതിയതത്രയും നിന്നെ കുറിച്ച്…
((((((ഗ്ലും)))))))…. കുളക്കരയിൽ ആകാശം നോക്കി സ്വപ്നം കണ്ടിരിക്കായിരുന്നു, പെട്ടെന്ന് ഉണ്ടായ ശബ്ദം കേട്ടപ്പോ ഞെട്ടി നോക്കി… സാധാരണ തവള വെള്ളത്തിലേക്ക് ചാടുമ്പോ ഒരു ശബ്ദം ഉണ്ടാകാറുള്ളതാ … ഓളങ്ങൾ കാലിൽ വന്നു തട്ടി തുടങ്ങി. നോക്കുമ്പോൾ ഒരു കശുമാങ്ങയാണ്.. വെള്ളത്തിൽ പൊങ്ങി കിടന്നു കളിക്കുന്നു.. മാവിലേക്ക് നോക്കിയപ്പോ അവിടെ ഒരു അണ്ണൻ കുട്ടി വിഷമിച്ചു കലഹിക്കുന്നുണ്ട്, ഒരു മാങ്ങ പോയ വിഷമം എല്ലാരോടും പറയായിരിക്കും. ഞാൻ നോക്കുന്നത് കണ്ടപ്പോഴായിരിക്കും പരാതിയുടെ താളം പതുക്കെ കുറഞ്ഞു കുറഞ്ഞു പെട്ടെന്ന് വീശിയ കാറ്റിന്റെ താളത്തിനൊപ്പം നിന്നു പോയി….. മാങ്ങയുടെ പശ വെള്ളത്തിൽ പരന്നു തുടങ്ങി… വശ്യമായ ആ സുഗന്ധം വായുവിൽ ഒഴുകി നടന്നു…. കുളത്തിലേക്ക് ചാഞ്ഞ് നിക്കുന്ന ഞാവൽ മരത്തിന്റെ കൊമ്പിൽ ഇരുന്നു ഒരു വാലാട്ടി കിളി പാടി തുടങ്ങി.. നനുത്ത കാറ്റ് കവിളുകളെ തലോടി വീശി തുടങ്ങി.. ഒരു ബ്രാൽകുട്ടി ഇടയ്ക്കു തല പൊക്കി ഇനി ഇപ്പൊ എങ്ങാനും ഇറങ്ങുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. ആളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് വാലാട്ടി കിളിയേയും നോക്കി ഞാൻ അവിടെ കിടന്നു… വാലാട്ടി കിളിയുടെ തങ്കം ദൂരത്ത് നിന്ന് പാട്ട് തുടങ്ങി… പാട്ടിന്റെ താളം പതുക്കെ ഒന്നായി മാറി… പാട്ടുകാരൻ അവന്റെ തങ്കത്തിനേം തേടി ദൂരെ മാനത്തേക്കു മറഞ്ഞു…. ഞാൻ പതുക്കെ എണീറ്റ് കാശുമാങ്ങ നീന്തി കളിക്കുന്ന ഭാഗത്തേക്ക് ചെന്നു.. കാൽ കൊണ്ടൊന്നു വെള്ളം തട്ടി തണുപ്പ് നോക്കി…. ഒരു കുളിര് ശരീരത്തിലേക്ക് കയറി ഒരു ചെറു പുഞ്ചിരിയായി പുറത്തേക്കു വന്നു… കശുമാങ്ങയുടെ കറയിൽ തട്ടി മഴവില്ല് വന്നു തുടങ്ങി.. പതുക്കെ ഒന്ന് കുനിഞ്ഞു നിന്ന് ആ നിറക്കൂട്ടിലേക്ക് ഞാൻ ഊളിയിട്ടു….. കാറ്റിന്റെ ശക്തി കൂടി തുടങ്ങി.. കാറ്റിന്റെ ദിശയിൽ ഒരു കുഞ്ഞിമഴ പെയ്തു തുടങ്ങി…. കുളക്കരയിൽ കല്ലിന്റെ അടിയിൽ വച്ചിരുന്ന കടലാസിലെ മഷി ആ മഴയിലെ വെള്ളത്തിൽ നനഞ്ഞ് പരന്നു നീങ്ങി… … … …
——1——— ശീതീകരിച്ച മുറിക്കുള്ളിലും പ്രിയാ രാമകൃഷ്ണൻ വിയർക്കുന്നുണ്ടായിരിന്നു. 84 വയസ്സിൻ്റെ അവശതകളെക്കാൾ അറുപത്തഞ്ചു വർഷങ്ങളായുള്ള സൗഹൃദം, പ്രണയം ഒക്കെ ഇല്ലാണ്ടാവുന്ന നിമിഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവായിരിന്നു ആ…