അവൻ ഉശിരുള്ള ആൺകുട്ടിയാ തന്റെ പെൺസുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചവരെ ഒറ്റക്കാ അവൻ അടിച്ചൊതുക്കിയത്. ആൺകുട്ടികളായാൽ അങ്ങനെ വേണം പെണ്ണിന്റെ നേരെ കാമ വെറിയോടെ നോക്കുന്നവനല്ല ആണ് മറിച്ച് അവൾക്കു സംരക്ഷണം നൽകുന്നവനാ. സ്വന്തം പേരക്കുട്ടിയെ…
പകലന്തിയോളം അടുക്കളയിലെ കരിയിലും പുകയിലും പറമ്പിലെ ചളിയിലും ചേറിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന അവധിയും കൂലിയുമില്ലാത്ത തൊഴിലാളികളാണ് ഓരോ വീട്ടമ്മയും. റംസീന നാസർ
പുഞ്ചിരിയും പുണ്യമാണ് മുതൽ മുടക്കില്ലാതെ നൽകാവുന്ന ദാനവുമാണത് . നിങ്ങളുടെ പുഞ്ചിരി വേദനിക്കുന്നവന്റെ മനസ്സിനു ആശ്വാസമേകുമെങ്കിൽ മടിക്കാതെ നൽകീടുവിൻ. റംസീന നാസർ
അകാലത്തിൽ വിധവയായി തനിക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മയെ പുനർവിവാഹം നടത്തിയിട്ടെ താൻ വിവാഹിതയാകു എന്ന മകളുടെ വാശിക്കു മുമ്പിൽ അടിയറവു വെച്ചു വീണ്ടും വിവാഹിതയായി നിൽക്കുന്ന അമ്മയെ കണ്ടപ്പോളാണ് ആ മകൾക്ക് അന്നാദ്യമായി…
സൗജന്യം സൗജന്യം ഇതു കേട്ടാൽ എന്തും ഏതും നോക്കാതെ സ്വീകരിക്കുക എന്നുള്ളത് മനുഷ്യസഹജമാണ് . എന്നാൽ ഏതു സൗജന്യവും സ്വീകരിക്കുക എന്നതു ഭൂഷണമല്ല . ചിലതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തിരിച്ചറിയുക . റംസീന നാസർ
അന്ധവിശ്വാസിയുടെ ജീവിതം വിഭ്രാന്തി നിറഞ്ഞതും വിട്ടുമാറാത്ത സംശയവും പേറി സദാ അസ്വസ്ഥമാകും. റംസീന നാസർ
പ്രഭാതം മുതൽ ശരീരത്തിനും മനസ്സിനും വിശ്രമമില്ലാതെ ജോലിയെടുത്തുണ്ടാക്കുന്ന തുച്ഛം ശമ്പളത്തിന്റെ പോലും പങ്കുപറ്റുന്ന വീട്ടുകാരും നാട്ടുകാരും ഒരിക്കൽ പോലും അവനു സുഖമാണൊ എന്നു വിളിച്ചന്വേഷിക്കാറില്ല. വെള്ളപ്പൊക്കം വന്നാലും പൊള്ളുന്ന വെയിലിൽ വെന്തു മരിച്ചാലും അവൻ…
മധുരിക്കും മാമ്പഴക്കാലമൊക്കെ ഒരുപാട് കാതം അകലെയായി. വേനലവധിയുടെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ മുറ്റത്തും തൊടിയിലും അയൽവീട്ടിലെ മാഞ്ചോട്ടിലും മാമ്പഴം പെറുക്കി നടന്നതും പാതി കൊത്തിയ മാമ്പഴം കഴുകാൻ പോലും കാത്തുനിൽക്കാതെ കടിച്ചു പറിച്ചു നടന്ന…
മനുഷ്യരൂപം പ്രാപിച്ചു ഭൂമിയിൽ അവതരിച്ച മാലാഖമാർ. ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരേയുള്ള ജീവിതയാത്രയിൽ അവരുടെ നിഷ്ക്കളങ്ക സേവനം അനുഭവിക്കാത്തവർ വിരളം ഈ ഭൂവിൽ. റംസീന നാസർ
നാലരവെളുപ്പിനെണീറ്റു മുറ്റമടിക്കിടയിൽ പൂവങ്കോഴിയെ കതകിൽ തട്ടിയെണീപ്പിച്ചു തുടങ്ങുന്ന അവളുടെ ദിവസങ്ങൾ.. എല്ലാവർക്കുമുള്ള പ്രാതൽ തരം തിരിച്ചു വേണ്ടതെല്ലാം ഉണ്ടാക്കി, മക്കളെ ഉണർത്തിയോരുക്കി പള്ളികൂടത്തിലയച്ചു കെട്ടിയോനെയും യാത്രയാക്കി വന്നു ബാക്കി പണിക്കിടയിൽ കൈയിൽ കിട്ടിയതെടുത്തു വായിലിട്ടെന്ന്…
മറക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിച്ചു കടന്നു വന്ന പുതിയ പേര് മാതാവ്. ഈ മഹനീയ സ്ഥാനത്ത് എത്തിയാൽ പിന്നെ ദേഷ്യം പാടില്ല വാശി പാടില്ല ആഗ്രഹങ്ങൾ പാടില്ല എന്തിന് വിശപ്പ് പോലും പാടില്ലത്രേ! അതൊക്കെ…
ചില നേരങ്ങളിൽ കാറും കോളും നിറഞ്ഞ മാനം പോലെ ചില നേരങ്ങളിൽ ആർത്തിരമ്പുന്ന കടൽ പോലെ ചില നേരങ്ങളിൽ അണ പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ചില നേരങ്ങളിൽ വാളും പരിചയൂം എന്തിയ ഉണ്ണിയാർച്ചയെ പോലെ…
എവിടെ അവൾ സ്നേഹിക്കപ്പെടുന്നു എവിടെ പരിഗണനയുടെ സുഖം അറിയുന്നു എവിടെ സാന്ത്വനത്തിൻ്റെ തൂവൽ സ്പർശമേൽക്കുന്നു. എവിടെ അംഗീകരിക്കപ്പെടുന്നു അവിടെയെല്ലാം അവൾ എന്നും മറ്റുള്ളവരെ നിഷ്പ്രഭമാക്കും വിധം അതി മനോഹരിയായിരിക്കും
ചായ എൻ്റെ ചൂടൻ ചിന്തകളിൽ കൂട്ടുകാരൻ ആണ് ചെറിയ തലവേദനകളിൽ മരുന്നാണ് ജോലി ചെയ്ത് തളർന്നിരിക്കുമ്പോൾ ക്ഷീണവും വിശപ്പും മാറ്റാനുള്ള മന്ത്രമാണ്. പക്ഷേ എൻ്റെ പ്രഭാതങ്ങളെ സുന്ദരമാക്കുന്നത് ചൂട് കാപ്പിയുടെ സുഗന്ധവും രുചിയുമാണ് സായന്തനങ്ങളെ…
ഒരിക്കൽ ഞാൻ കാവൽക്കാരി ആയിരുന്നു അന്ന് എനിക്ക് സങ്കടങ്ങൾ മാത്രം ആയിരുന്നു ചേർത്ത് പിടിച്ച കരങ്ങൾ കൈവിട്ടകലാതിരിക്കാൻ ആവത് ശ്രമിച്ചു തടുത്തു കരഞ്ഞു കാല് പിടിച്ചു എന്നിട്ടും എൻ്റെ കൈ തട്ടിമാറ്റി പോകാൻ അയാൾ…
ആൺകുട്ടി വേണം ആൺകുട്ടി ഉണ്ടായെങ്കിൽ ഒരാണെങ്കിലും വേണം എന്നിങ്ങനെ ചൊല്ലി കൂട്ടുന്നവർ സ്വന്തം ആണ്മക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എങ്കിലും കൊടുക്കണം കുടുംബ ഭാരം ചുമക്കാൻ പറയുമ്പോൾ അതിനുള്ള വരുമാനം കൈയ്യിൽ വരുന്നുണ്ടോ എന്ന്…
നല്ലത് ചെയ്യുവാൻ നല്ലത് പറയുവാൻ കഴിയുമെങ്കിൽ അതെൻ ജന്മ പുണ്യം നീളും വഴികളിൽ കണ്ടുമുട്ടുന്നവർ ഒരു പുഞ്ചിരി തരികിലോ അതുമെൻ്റെ പുണ്യം വാടിക്കരിയുമൊരു വള്ളിതൻ ചോട്ടിലായ് അല്പം ജലമേകുവാനായ് കഴിയുമെങ്കിൽ ദാഹനീർ തേടുമൊരു പറവക്ക്…
ഓരോരുത്തർക്കും ഈ ലോകത്ത് ഓരോ നിയോഗങ്ങളുണ്ട്, ഓരോ വ്യക്തിയും മറ്റുളളവരിൽനിന്ന് പല നിലയ്ക്കും വ്യത്യസ്‌തരാണ്, മറ്റുളളവർക്കുളളത് നമ്മൾക്കില്ലല്ലോ എന്ന് ചിന്തിക്കുന്നതിനുപകരം അവർക്ക് ഇല്ലാത്ത എത്ര കഴിവുകൾ നമ്മൾക്കുണ്ട് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ശുഭദിനം നേരുന്നു………
ഇളം കാറ്റിലും ഊയലാടിയുലഞ്ഞു വീഴാൻ കൊതിപൂണ്ടൊടുവിൽ ഞെട്ടറ്റു വീണു നിലം പതിച്ച നിന്നെ കയ്യിലെടുത്ത് തൊട്ടു തലോടി ഉള്ളം കയ്യാൽ കശക്കിയെടുത്ത് തേനൂറും നിൻ മധുരസത്ത് കിനിഞ്ഞിറക്കി കൊതിയൂറും എൻ നാവിൻ രസമുകുളങ്ങളെ മതിയാവോളം…
പുറം ചട്ട നോക്കി വിലയിരുത്തിയവരുണ്ട് പല ആവർത്തി വായിച്ചിട്ടും മനസ്സിലാക്കാതെ പോയവരുണ്ട് സ്വന്തം ഭാവനയ്ക്ക് അനുസരിച്ച് മാറ്റിയെഴുതാൻ ശ്രമിച്ചവരുണ്ട് വായിക്കാതെ വലിച്ചെറിഞ്ഞവരുണ്ട് തൂക്കി വിറ്റ് കാശാക്കാൻ നോക്കിയവരുണ്ട് എങ്കിലും നിലപാടുകളിൽ ഉറച്ച ഞാനെന്ന പുസ്തകം…