വിശ്വാസ്യതയാണ് നമ്മളുടെ ഏറ്റവും മൂല്യമേറിയ സ്വഭാവവിശേഷത, അത് നശിച്ച ഏതൊരാൾക്കും യാതൊരു വിലയുമുണ്ടാവില്ല, എത്ര ചെറിയ കാര്യമായാലും ചെയ്യാമെന്ന് ഏറ്റ കാര്യം ചെയ്യാതിരുന്നാൽ നമ്മളുടെ വിശ്വാസ്യത ഇടിഞ്ഞുതാഴും, പിന്നീടുള്ള ഒരു കാര്യത്തിലും നമ്മളെ വിശ്വസിക്കുകയുമില്ല.…
ഒന്നിച്ചൊരുമിച്ചുവളർന്നകാലം ഒന്നെന്നുചിന്തിച്ചുണർന്നകാലം ഒന്നിലും വേർതിരിവില്ലാബാല്യം ഒരുണ്ണിയപ്പം കിട്ട്യാലെല്ലാവർക്കും മത്സരമില്ല പകയുമില്ല ! ഒള്ളപ്പോളെല്ലാം ഓണം പോലെ ഇല്ലായ്മ പോലും സുഖസുന്ദരം! എത്ര മനോഹരമായകാലം അത്ര സുഖം പിന്നെ കണ്ടതുണ്ടോ? Umasankar TB
ഹിമകണങ്ങളെ തട്ടിതലോടും, പൊൻകിരണങ്ങളും… പുൽനാമ്പുകളെ തട്ടിയുണർത്തുന്ന – ചെറുകുളിർ കാറ്റും…. അറ്റമില്ലാത്ത കടലും തിരകളും, കെട്ടിപ്പടുക്കാത്ത ഞെക്കിയമർത്താത്ത- പുഴകളും തോടുകളും… കരിമണക്കാത്ത,വിഷമയമില്ലാത്ത – ജീവവായുവും ഭക്ഷണപ്പൊതികളും… മുളച്ചുപൊങ്ങും പുൽനാമ്പുകളെ, അടിച്ചമർത്താത്ത കോൺക്രീറ്റും… മണൽ തരിപോൽ…
നിരത്തിലൂടെ കണിശമാം സമയക്രമം പാലിച്ചോടിടുമീ ശകടം, കേട്ടിടുന്നെത്രയോ വിശേഷങ്ങൾ, പരിഭവങ്ങൾ, പരാതികൾ, സ്നേഹമർമ്മരങ്ങൾ, പിന്നെ നോട്ടങ്ങളാൽ കൈമാറിടും ഹൃദയവികാരങ്ങളും, ചിലപ്പോൾ ജീവിതപ്രശ്നങ്ങളും. മുഖങ്ങൾ മാറിയെന്നാലും, കഥകൾ മാറിയെന്നാലും, ഒട്ടുമേ മാറാതെ നിരന്തരമായ് തൻ യാത്ര…
സ്വന്തം ഇഷ്ടങ്ങൾക്കുവേണ്ടി മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ, സന്തോഷത്തെ, സ്വപ്നങ്ങളെ അറിഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നതാണ് ആ വ്യക്തിയോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ശുഭദിനം നേരുന്നു……. 🙏
സ്നേഹത്തിൻ്റേം പരിചരണത്തിൻ്റേം സ്വാർത്ഥതയില്ലാത്ത സ്പർശമുണ്ടായാൽ മനസ്സിൻ്റെ ചൂടിൽ നിന്നും മുങ്ങി നിവരാനാകുമെന്ന് ഉണ്ണിയപ്പം!
സ്നേഹത്തിനും ഒരു നിയമം വേണം. നിന്നെ സ്നേഹിച്ചാൽ എന്നേയും സ്നേഹിക്കണം എന്ന്.. നിന്നെ സ്നേഹിക്കുക എന്നതിനേക്കാൾ പാട്, നീയാൽ സ്നേഹിക്കപ്പെടുക എന്നതു തന്നെയാണ്..
കാലത്തും വൈകീട്ടും ദിനചര്യ പോലെ പാടവും പാലവും താണ്ടി ഞാനെന്നും നിൻ ചാട്ടുളി കണ്ണിന്നമ്പേറുകൊള്ളാൻ നീ വരും ബസ്സിനെ കാത്തിരുന്ന കാലം വിങ്ങും പ്രണയം പറയാനറിയാതെ- യന്യോന്യം കാണാതിരിക്കാൻ കഴിയാതെ എത്ര നാൾ കാത്തു…
തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ വരണ്ട ദിനങ്ങളെ നനച്ചൊരുക്കുന്നത്.. നീ തന്നുപോയ ഉമ്മകളുടെ ഉപ്പലിഞ്ഞാണ് നമുക്കിടയിലെ സ്ഥലരാശികൾ മായുന്നത്……
വിഷാദവീഞ്ഞ് നുണയുന്നേരം ദൈവച്ചിരിയോടെന്നെ സ്നേഹം കൊണ്ട് തൊട്ടവനേ… നീയല്ലാതാരെന്നിൽ കവിതയായ് ഉയിർക്കുവാൻ…!
ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ കെട്ടിപ്പിടിക്കും…!
ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ വെക്കാതെ, മുറുകിയ കെട്ടിപ്പിടുത്തങ്ങളാൽ പ്രണയത്തിന്റെ അതിർത്തികൾ മാറ്റിയെഴുതാതെ, നിശ്വാസങ്ങളോളം അരികത്ത് നിന്ന് വൻകരകളോളം…
പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..
നിന്റെ മണങ്ങളെ തൊട്ടെടുത്ത വിരൽത്തുമ്പുകളിൽ, ഞാനമർത്തി ചുംബിക്കാറുണ്ട്. ഏകാന്തതകളിൽ നീയുമ്മ വെച്ച കവിളിൽ നിന്റെ ചുണ്ടിൻ പാടുകൾ തിരയുമ്പോൾ, എന്നിലൊട്ടുമേ ഇല്ലാതെ പോയ് നീയെന്ന് തിണർപ്പ് വറ്റിയ പാടുകൾ വിതുമ്പുന്നു.. വിഷാദകാലങ്ങളിൽ…
നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നിന്നിലലിഞ്ഞതിൽപ്പിന്നെ എന്നിൽ ഞാനൊട്ടുമേയില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന്, നിന്നിൽ മുങ്ങി മരിക്കുന്നൊരെന്നെ ഞാനെങ്ങനെ ആശ്വസിപ്പിക്കും..?…
ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച് കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും…
നീയില്ലായ്‌മയുടെ പൊള്ളലേറ്റും വരണ്ടുണങ്ങിയും ജീവന്റെ അവസാന പച്ചയും കൊഴിയാൻ തുടങ്ങവേ നിന്റെയോർമ്മകൾ വന്നെന്നെ കെട്ടിപ്പിടിക്കുന്നു… നീ ചുംബിച്ച പാടുകളിൽ വേര് മുളയ്ക്കുമ്പോൾ പിന്നെയും ജീവന്റെ പച്ച തിരയുന്നു….!
സമ്പത്ത് കൊണ്ടും സ്ഥാനമാനങ്ങൾ കൊണ്ടും നമ്മൾക്ക് ലഭിക്കുന്ന ബഹുമാനം അധികകാലം നിലനിൽക്കുകയില്ല, മറിച്ച് നമ്മളുടെ സ്വാഭാവഗുണംകൊണ്ട് കിട്ടുന്നത് മരിച്ചുകഴിഞ്ഞാലും നിലനിൽക്കും. ശുഭദിനം നേരുന്നു……. 🙏
എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ ഞാനെന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… അലയടങ്ങാത്തൊരു ചിരിയൊച്ചയെ.. ആരാദ്യമെന്ന് മത്സരിച്ച് പതിപ്പിച്ച ഉമ്മച്ചുന പൊട്ടിയ പൊള്ളലുകളെ… പേരറിയാ നോവിനെ..…
അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!
