കണ്ണീരിന്റെ മലവെള്ളപ്പാച്ചിൽ കൺകോണിൽ വന്ന് ആവിയായിപ്പോയി. തൊണ്ടക്കുഴി വരെ വന്ന വാക്കുകൾ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. സന്തോഷങ്ങളിൽ കൈയടിക്കുന്നവരിൽ നിന്ന് സങ്കടങ്ങൾ കേൾക്കാൻ ഒരു ജോഡി കാതുകൾ പോലും കണ്ടെത്താനാവാത്ത സുഹൃദ് രാഹിത്യം! ഞാനുണ്ടാകും നിന്നോടൊപ്പം എന്ന്…
ബീച്ചിൽ പോകാൻ വിളിച്ചത് ഭർത്താവായിരുന്നല്ലോ ! ഒത്തിരി നാളുകൾക്കു ശേഷമാണ് അയാൾ സ്നേഹത്തോടെ അങ്ങനെ വിളിക്കുന്നത്. എത്ര നാള് കൂടിയാണ് ഒന്നിച്ചെവിടെയെങ്കിലും പോയിട്ട്.. മകനെയും ഒരുക്കി ഇറക്കി യാത്രയായി.. കാഴ്ചകൾ കണ്ടും, തമാശകൾ കേട്ടും…
അന്നും പതിവ് പോലെ ബസ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയിൽ അയാൾ അവളെ നോക്കി പതിവില്ലാത്തപോലെയൊന്നു മന്ദഹസിച്ചു.. “ഞാൻ അമ്മയോട് ഇയാളുടെ കാര്യം പറഞ്ഞിട്ടുണ്ട് കേട്ടോ. ” ഒരു ഞെട്ടലോടെ അവൾ അവിടെ തന്നെ തറഞ്ഞു നിന്നു. “ഉവ്വോ.…
നീ ഓർക്കുന്നുണ്ടോ കഴിഞ്ഞ തവണ നമ്മളൊന്നിച്ചു പോയ ആ സ്ഥലം. അവിടെ എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു നീ വല്ലാതെ അസ്വസ്ഥയാകുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. അവിടെ ആരോരുമില്ലാത്ത കുറെ അനാഥകുഞ്ഞുങ്ങൾ താമസിക്കുന്ന ഇടമാണ് എന്ന് അറിഞ്ഞപ്പോൾ…
“ഈ വിവാഹം എനിക്കിനി വേണ്ട.” തന്റേടത്തോടെ അവൾ അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ. ശബ്ദത്തിൽ തെല്ലും നിരാശയില്ലായിരുന്നു! എല്ലാം പറഞ്ഞുറപ്പിച്ചു പോയ ഭാവി വരന്റെ വീട്ടുകാർ പണത്തോടുള്ള ആർത്തി മൂലം വീണ്ടും ഒരു വില…
അവൾ അടിമയല്ല തന്റെ ഹൃദയത്തിന്റെ ഉടമ കൂടിയാണെന്ന തിരിച്ചറിവുണ്ടായാൽ.. അന്ന്, പതിവില്ലാത്ത മുഖ പ്രസാദത്തോടെ നീയാ പറഞ്ഞ ജോലിക്ക് വേണേൽ പൊയ്ക്കോ എന്ന് സമ്മതം പറഞ്ഞാൽ… എന്തിനും ഏതിനും ഭാര്യ വീട്ടുകാരെ പഴി പറയാതിരുന്നാൽ..…
“നോക്കിത്താ..ഇന്നാകാശം നീലനിറത്തിൽ മുകളിൽ.” സുഹൈല തലയ്ക്ക് മുകളിൽ തട്ടം തലോടി. “ഒത്തിരി ദൂരെയാണ്”. പാത്തു പറഞ്ഞുകൊടുക്കേണ്ടത് എങ്ങനെയെന്നറിയാതെ വിഷമിച്ചു. അവർ പുല്ലിൽ ഇരുന്നു.കാഴ്ചയെന്ന സൗഭാഗ്യം ലഭിക്കാത്ത സുഹൈല പുല്ലിൽപരതി. “വായിക്കട്ടെ” “തോടിനപ്പുറം പറമ്പിനപ്പുറം*.…
കാലഭേദങ്ങൾ മൂന്നായ് പിരിയുമ്പോൾ ഓർമ്മകളത്രയും ഭൂതമത്രേ ഭാവിയെന്നാൽ സങ്കല്പവും ഇന്നിന്റെ ആത്മാവു തുടിച്ചു നിൽക്കുന്നതും ഞാനുണ്ടെന്നൊരടയാളമൊപ്പു ചാർത്തുന്നതും വർത്തമാനത്തിലതൊന്നു മാത്രമേ !
നുണഞ്ഞു തീരും മുൻപേ ചുണ്ടിൽ നിന്നടർന്നു വഴുതിപ്പോയൊരു ചുംബനത്തിൻ ചൂടിനായ് ഞാനിന്നും കാത്തിരിക്കുന്നു!
അമ്മ മരിച്ചു, കർമ്മങ്ങളും കഴിഞ്ഞു. ഇനിയെന്ത് എന്നായി അവന്റെ ആലോചന. കൂലിപ്പണിക്ക് പോയിട്ടെങ്കിലും സമയാസമയം അവന് ഭക്ഷണം കൊടുത്തിരുന്നു അമ്മ.
അമ്മത്തൊട്ടിലിൽ കരഞ്ഞ കുഞ്ഞിനെ എടുത്ത് വാരിപ്പുണർന്നു, സിസ്റ്റർ. ഇരുട്ടിൽ ഒളിച്ചുനിന്ന് ഇത് കണ്ട കണ്ണുകളിൽ നീർ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു..
ആദ്യ സ്കൂൾദിനത്തിൽ പുത്തൻ യൂണിഫോമിനെ നനയിച്ചെത്തുന്ന മഴ. കുനിഞ്ഞിരുന്ന കുടകളെയെല്ലാം മുകളിലേക്ക് പറപ്പിക്കുന്ന മഴയുടെ കൂട്ടുകാരൻ കാറ്റ്. ആദ്യതുള്ളി ഭൂമിയിൽ പതിക്കുമ്പോൾ മാത്രം അനുഭവിക്കാനാകുന്ന ആ മണ്ണിൻറെ ഗന്ധം. കാതടപ്പിക്കുന്ന ഇടിമുഴക്കത്തിന് തൊട്ടുപിന്നാലെ ഞാനും…
നീയാം വസന്തത്തെ വരവേൽക്കാൻ ഞാനിനിയെന്റെ ഇലകളൊന്നൊന്നായ് പൊഴിക്കാം നിന്റെ വറ്റാത്ത പ്രണയമെന്നിൽ തൂകുമെങ്കിൽ ഇനിയും ഞാൻ തളിർക്കാം.. പൂക്കാം… നിനക്ക് മേലെ പടർന്നൊരു പൂമരത്തണലാകാം…
ഈ ലോകത്തിലെ ഏറ്റവും പ്രയാസമുള്ള കാര്യമായി എനിക്ക് ഇപ്പോൾ തോന്നുന്നത്, ചില വിഡ്ഢിത്തങ്ങൾ, പൊള്ളയായ വാക്കുകൾ എന്നിവയെല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ മനസ്സിലാവാത്ത പോലെ മിണ്ടാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ്..
വരയിട്ട നോട്ട്ബുക്കിൽ വൃത്തിയായി എഴുതുന്ന പോലെയായി ജീവിതം.. കുത്തി വരയ്ക്കാനോ വെട്ടി തിരുത്താനോ നിര തെറ്റിച്ചെഴുതാനോ കീറി കളയാനോ പോലും പറ്റാതായി.
ചിലരുടെ ജീവിതം പിന്നിലാണ്.. ചിലരുടെ ജീവിതം മുന്നിലാണ്.. നിങ്ങളുടേത് എവിടെയാണ്?
കേരളീയരുടെ മാതൃഭാഷയ്ക്ക് തെക്കു നിന്ന് വടക്കു വരെ വ്യത്യസ്തഭാവങ്ങൾ. ഞാൻ ‘തിരോന്തര’ത്ത് പഠിക്കുമ്പോൾ, ഹോസ്റ്റലിനടുത്ത് ഒരു സ്കൂളുണ്ട്. രാവിലെ കോളേജിലേക്ക് പോകുമ്പോൾ അവിടുന്നൊരു കോറസ്സ് “ചാ …..ച്ചി”. എന്താണ് സംഭവം? അവരെന്നെ ചേച്ചിയെന്നു വിളിച്ചതാണ്.…