Author: Bindu Rajesh

ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു. ‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഭർത്താവ് ചോറ്റുപാത്രമെടുത്തു തുറന്നപ്പോൾ അതിൽ ചോറും നാരങ്ങാ അച്ചാറും മാത്രം. കറിപ്പാത്രത്തിനുള്ളിൽ ഒരു കുറിപ്പും. ‘വായുവിൽ നിന്ന് സാധനങ്ങൾ സൃഷ്ടിയ്ക്കാൻ എനിക്കറിയില്ല. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുക ഇന്നലത്തെ ക്ഷമയ്ക്കു പകരമായി ഇന്ന് എന്നോടും സദയം ക്ഷമിയ്ക്കുക.’

Read More

ക്രിസ്തുമസ് തലേന്ന് അച്ഛൻ വരാനായി വഴിക്കണ്ണുമായി കാത്തിരുന്നൊരു കട്ടിക്കാലമുണ്ടായിരുന്നു. ജോലി കഴിഞ്ഞ ശേഷം അന്ന് അച്ഛൻ നടത്തിയിരുന്ന സ്ഥാപനത്തിൻ്റെ കാര്യങ്ങൾക്കായി ഓടിനടന്ന് അച്ഛൻ വീട്ടിലെത്തുമ്പോഴേക്കും മിക്ക ദിവസങ്ങളിലും ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാകും. പക്ഷേ ക്രിസ്തുമസ് തലേന്ന് ഞങ്ങൾ ഉറങ്ങുന്നതിനു മുമ്പ് അച്ഛനെത്തും. അല്ലെങ്കിൽ അച്ഛനെത്തുന്നതു വരെ ഞങ്ങൾ ഉറങ്ങാതിരിക്കും. കാരണം അന്ന് ഉറപ്പായും അച്ഛൻ്റെ കയ്യിലൊരു പൊതിയുണ്ടാകും. Merry christmas എന്നെഴുതിയ, ഐസിങ്ങും പൂക്കളും കൊണ്ട് ഭംഗിയാക്കിയ ഒരു കേക്കിൻ്റെ പൊതി. എനിക്ക് ഓർമ വച്ച കാലം മുതൽ മുടങ്ങാത്ത പതിവ്. ഡിസംബർ തുടങ്ങുന്നതു മുതൽ ബേക്കറിയിലെ കണ്ണാടിച്ചില്ലിനപ്പുറമിരുന്ന് കൊതിപ്പിച്ചിരുന്ന പല രൂപങ്ങളിലുള്ള ക്രിസ്തുമസ് കേക്കുകൾ. അടക്കിവച്ച ആ കൊതിയുടെ കാത്തിരിപ്പിന് വിരാമമാകുന്നത് ക്രിസ്തുമസ് തലേന്ന് അച്ഛൻ പൊതിയുമായെത്തുമ്പോഴാണ്. കേക്കിൻ്റെ പൊതി ടീപ്പോയിൽ വച്ച് അച്ഛൻ ഡ്രസ്സ് മാറ്റി കൈലിയുടുത്ത് ഫ്രഷായി വരുമ്പോഴേക്കും നിറയെ ഇതളുകളുള്ള വലിയ റോസാപ്പൂവിൽ കൊതിച്ചിപ്പാറുവായ അനിയത്തി അവകാശം സ്ഥാപിച്ചിട്ടുണ്ടാകും. ഇതളുകൾ കുറഞ്ഞ സീനിയപ്പൂക്കളിലൊരെണ്ണം എൻ്റേതാണെന്ന് അംഗീകരിച്ച് പൊതുവെ…

Read More

നല്ല സൂചിമുന പോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടും കൂടി നിങ്ങൾക്കെങ്ങനെ കിട്ടി?” എന്നും പറഞ്ഞ് ചുണ്ടും വക്രിച്ച് ഹീലുള്ള ആ ചെരിപ്പും വാങ്ങി വീട്ടിലെത്തി. ഞായറാഴ്ച അടുത്ത വീട്ടിലെ പെങ്കൊച്ചിൻ്റെ കല്യാണത്തിന് ചെരുപ്പുമിട്ട് ഹാളിലെത്തി. മുറ്റത്തെ മണ്ണിലൂടെ നടന്നപ്പോൾ നടക്കുന്ന വഴിയിൽ നിരനിരയായി കുഴികൾ. വീട്ടിലിരുന്ന വെണ്ട വിത്തെടുത്തെങ്കിൽ നടാമായിരുന്നു എന്ന കണവൻ്റെ കളിയാക്കൽ കേട്ടില്ലെന്ന് നടിച്ചു. അസൂയയാന്നേ അസൂയ. മിനുസമുള്ള ആ ടെലിലൂടെ നടക്കലും സ്റ്റെപ്പ് കയറി സ്റ്റേജിലെത്തി നിൽക്കലും സർക്കസിലെ ഞാണിൻമേൽ കളി പോലെയായിരുന്നു. ഇടയ്ക്കൊന്ന് തെന്നി വീഴാതെ ഭർത്താവിൻ്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നഖം കൊണ്ട് മുറിഞ്ഞ ദേഷ്യത്തിൽ ആള് വയറ്റത്തൊരു നുള്ളും തന്നു. എല്ലാ നീറ്റലും വേദനയും കഷ്ടപ്പാടും മറച്ചു വച്ച് പെണ്ണിൻ്റേം ചെക്കൻ്റേം കൂടെ നിന്നുള്ള ഫോട്ടോയിൽ ചിരി…

Read More

മടുത്തു. ഈ സ്കൂളിൽ പോക്കും ഹോംവർക്കും കണക്കു മാഷിൻ്റെ ചീത്തയും അടിയും…. ഒരു സ്വൈര്യോമില്ല. വീട്ടിലാണെങ്കിൽ എല്ലാത്തിനും ഫുൾ മാർക്ക് വാങ്ങുന്ന അനിയൻ. അവനെ കണ്ടു പഠിയ്ക്കെടാ എന്ന ഉപദേശം കേട്ട് കേട്ട് മടുത്തു. എങ്ങോട്ടെങ്കിലും പോകാം. സ്കൂളിൽ പോകണ്ടാത്ത ഒരിടത്തേയ്ക്ക്. കുടുക്ക പൊട്ടിച്ചു നോക്കി അമ്പത്തിമൂന്ന് രൂപയുണ്ട്. വിഷുക്കൈനീട്ടം കിട്ടിയ കുറച്ച് പൈസ വേറെയുമുണ്ട്. തൽക്കാലം ഇതുമതി. സ്കൂൾ ബാഗിൽ രണ്ട് ഷർട്ടും നിക്കറുമെടുത്തു വച്ചു. രാത്രിയാകട്ടെ പോകാം. രാത്രി കിടക്കുമ്പോഴാണോർത്തത് അമ്മ നാളെ ഉണ്ണിയപ്പം ഉണ്ടാക്കാന്ന് പറഞ്ഞതാണല്ലോ. ഞാൻ പോയി കഴിഞ്ഞാൽ അനിയൻ അതും കൂടി കഴിയ്ക്കും. തൽക്കാലം അതു വേണ്ട. ഉണ്ണിയപ്പം കഴിച്ചിട്ട് മറ്റന്നാൾ പോകാം. ബിന്ദു രാജേഷ്

Read More

എൻ്റെ അമ്മായിയമ്മ ഞാൻ വെക്കേഷന് ചെല്ലുമ്പോൾ നാട്ടുകാരോടുമൊത്തം എനിക്ക് ചക്ക തരണമെന്ന് പറഞ്ഞു വയ്ക്കാറുണ്ട്. ഞാൻ ചെല്ലാതെ പഴുക്കരുതെന്നു പറഞ്ഞ് വീട്ടിലെ പ്ലാവിലെ ചക്കയെ പേടിപ്പിച്ചു നിർത്താറുമുണ്ട്. അതു പോലെ അമ്മ എനിക്കായി സൂക്ഷിച്ചു വയ്ക്കുന്ന ഒരു സംഭവമാണ് അമ്പലങ്ങളിലെ നെയ്പായസം, അരവണ പായസം ഇത്യാദികളൊക്കെ. ശബരിമല, ഗുരുവായൂർ, മണ്ണാറശാല തുടങ്ങി ഞങ്ങളുടെ അടുത്തുള്ള കരയോഗം അമ്പലത്തിലെ വരെ പായസങ്ങൾ ഫ്രിഡ്ജിൻ്റെ ഉള്ളിലും പുറത്തുമൊക്കെയായി എന്നേയും കാത്തിരിപ്പുണ്ടാകും. പിന്നെ തിരിച്ചു പോരുന്നതു വരെ ഇതൊക്കെ തിന്നുതീർക്കലാണ് എൻ്റെ പണി. ഞാനൊരു പഞ്ചാരക്കുഞ്ചുവാണേ. പണ്ടേ മധുരത്തോട് പ്രിയം ലേശം കൂടുതലാ. പായസവും ചക്കയുമൊക്കെ എനിക്കിഷ്ടപ്പെട്ട സംഭവങ്ങളായതുകൊണ്ട് കുഴപ്പമില്ല. പക്ഷേ ഒരിക്കൽ അമ്മ എന്നെ ശരിക്കും  ഞെട്ടിച്ചു കളഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. വെക്കേഷന് ഞങ്ങൾ നാട്ടിലെത്തിയ സമയം. ഞാൻ ചെന്നു കഴിഞ്ഞാൽ അമ്മ ‘മോളെടുത്തോ ഇതു മോളെടുത്തോ ‘ എന്നും പറഞ്ഞ് അടുക്കള എൻ്റെ ഉള്ളംകയ്യിലോട്ടു വച്ചു തരും. പിന്നെ തിരിച്ചു പോരുന്നതു…

Read More

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ ഇട്ടാൽ പോരായിരുന്നോ.” “നീ എൻ്റെ നാളൊന്നു നോക്കിയേ. ചതയം. കേൾക്കുമ്പോൾ തന്നെ ആകെ ചതഞ്ഞ ഒരു ഫീലിങ്ങ്. ഒരു എനർജിയില്ലാത്ത നാള്. ” “നിങ്ങൾക്കിതൊക്കെ പറയാം. എൻ്റെയത്രേം വിഷമം വല്ലോം നിങ്ങൾക്കുണ്ടോ. ഒരമ്പലത്തിൽ ചെന്ന് പുഷ്പാഞ്ജലി പേരും നാളും പറയാൻ പോലും മടിയാ. ഏത് ദുഷ്ടനാണാവോ നാളിനിങ്ങനെ പേരിട്ട് ഈ കടുംകൈ ചെയ്തു വച്ചത്.” “ശരിയാ മൂലയ്ക്കിരുന്ന് കരയുന്ന ഈ മൂലക്കാരിയുടെ വിഷമം വച്ചു നോക്കുമ്പോൾ നമ്മുടേത് ഒന്നുമല്ല. ഇങ്ങനെയൊക്കെ പേരിട്ട ആളെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇടിച്ച് പപ്പടമാക്കാമായിരുന്നു.” ബിന്ദു രാജേഷ്

Read More

എൻ്റെ ആദ്യത്തെ ഗർഭകാലം ഒമാനിലായിരുന്നു. പ്രേമിക്കുന്ന സമയത്ത് വേറെ ആഗോള പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാൻ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾ ആദ്യത്തെ കൺമണിയെ കുറിച്ചും അവളുടെ രൂപത്തെക്കുറിച്ചും പേരിടുന്നതിനെ കുറിച്ചുമൊക്കെ ചർച്ച ചെയ്ത് തുരുതുരാന്ന് പ്രണയലേഖനങ്ങളെഴുതി തപാൽ വകുപ്പിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും കല്യാണം കഴിഞ്ഞപ്പോൾ അത്ര പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരണമെന്ന് ഞാൻ ആഗ്രഹിച്ചില്ലാട്ടോ. ഒരുപാട് സിനിമകൾ കാണുന്ന ആളായിരുന്നതുകൊണ്ട് സിനിമയിൽ കാണുന്നതുപോലെ ശർദ്ദിക്കുക എന്നതാണ് ഗർഭം തിരിച്ചറിയാനുള്ള മാർഗമെന്ന് വിശ്വസിച്ചിരുന്ന എൻ്റെ ഭർത്താവ് കല്യാണത്തിൻ്റെ പിറ്റേന്ന് മുതൽ ഞാൻ ശർദ്ദിക്കുന്നുണ്ടോയെന്ന് ബൈനോക്കുലറിലൂടെ നോക്കിയിരുപ്പായി. ഞാനാണെങ്കിൽ ഭക്ഷണം വയറ്റിൽ പിടിച്ചില്ലെങ്കിൽ പോലും ഒന്ന് ശർദ്ദിക്കില്ല എന്ന ശപഥത്തിലും. അങ്ങനെ ആദ്യത്തെ വിവാഹ വാർഷികം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ അതാ ഞാൻ ശർദ്ദിക്കുന്നു. കെട്ട്യോൻ സന്തോഷിക്കുന്നു. സംഗതി ഉറപ്പിക്കാനായി അടുത്തുള്ള ക്ലിനിക്കിൽ പോയി. പണി വരുന്നുണ്ട് അവറാച്ചാ…. എന്ന് ഡോക്ടർ തല കുലുക്കി ചിരിച്ചു. ഉണ്യേട്ടന് പെങ്ങൻമാരൊന്നും ഇല്ലാത്തതു കൊണ്ടാണോയെന്നറിയില്ല…

Read More

കല്യാണം കഴിഞ്ഞുള്ള ആദ്യ ഗുരുവായൂർ യാത്ര. കണ്ണനേയും കണ്ട് മസാല ദോശയും കഴിച്ച്  വെറുതെ കാഴ്ച കണ്ട് നടക്കുമ്പോൾ എവിടെ നിന്നോ ഒരശരീരി. മോളേ ബിന്ദൂ,  കല്യാണമൊക്കെ കഴിഞ്ഞില്ലേ,  ഇനി സമ്പാദിച്ചു തുടങ്ങണ്ടേ?  പ്രാരാബ്ധങ്ങൾ നിറഞ്ഞ ഒരു ജീവിതം നാഷണൽ ഹൈവേ  പോലെ മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്നു. ചിന്തിക്കൂ കുട്ടീ, ചിന്തിക്കൂ.. വല്ല ഇൻഷുറൻസ് ഏജൻറുമാരുമാണോയെന്നോർത്ത് ഞാൻ ചുറ്റും നോക്കുമ്പോൾ അടുത്തുള്ള കടയിൽ നിരന്നിരിക്കുന്ന കുടുക്കക്കുട്ടൻമാർ മാടപ്രാവേ വാ… എന്ന പാട്ടും പാടി എന്നെ മാടി മാടി വിളിക്കുന്നു. പറഞ്ഞതു ശരിയാണല്ലോ. ഇനിയിപ്പോ കുറച്ച് സമ്പാദ്യ ശീലമൊക്കെ വേണം. ഒരു കുടുക്ക വാങ്ങണം. നാണയങ്ങളിട്ട് അത്  നിറയ്ക്കണം. നിറയുമ്പോൾ വേറെ കുടുക്ക വാങ്ങണം. അതും നിറയ്ക്കണം . അങ്ങനെ ഓരോരോ കുടുക്കകൾ നിറച്ച് നിറച്ച് ഞാനൊരു കുഞ്ഞ് അംബാനിച്ചിയായി മാറുന്നത് ഞാൻ ഭാവനയിൽ കണ്ടു. കൂടെയുള്ള കണവൻ്റെ കയ്യിൽ പിടിച്ച് വലിച്ച് ഞാൻ കടയിലേയ്ക്കോടി നിരത്തി വച്ചിരിക്കുന്ന പല വലിപ്പത്തിലും…

Read More

ബി.എഡ്  കഴിഞ്ഞ് ഞാൻ ആദ്യമായി പഠിപ്പിയ്ക്കാൻ കയറിയ സമയം. ആദ്യത്തെ കലാപരിപാടിയായതോണ്ട് അത്യാവശ്യം ടെൻഷനൊക്കെയുണ്ട്. പക്ഷേ അതൊന്നും പുറത്തു കാണിയ്ക്കാതെ നമ്മളങ്ങ് കൂളായി ചിരിച്ച് കളിച്ച് നടപ്പാണ്. പ്ലസ് ടു ക്ലാസ്സിലേത് കൂടാതെ ഏഴിലും എട്ടിലും ഫിസിക്സ് പഠിപ്പിയ്ക്കണം. പുത്തൻ ടീച്ചർ മേശപ്പുറത്തു കേറി നിന്നും പഠിപ്പിയ്ക്കും എന്നു പറഞ്ഞതുപോലെ ഞാൻ ആത്മാർത്ഥത വാരി വിതറി പഠിപ്പിയ്ക്കാൻ തുടങ്ങി. മുന്നിൽ കണ്ണും മിഴിച്ചിരിക്കുന്ന പിള്ളേരെ ഐസക്ന്യൂട്ടണും ഐൻസ്റ്റീനുമാക്കി മാറ്റിയേ അടങ്ങൂ എന്ന വാശിയോടെ…… ടീച്ചറിങ്ങനെ കുത്തബ്മീനാർ പോലെ ആത്മാർത്ഥത കെട്ടിപ്പൊക്കുന്നതു കണ്ടപ്പോൾ പിള്ളേർക്ക് അതിലും ആത്മാർത്ഥത. അങ്ങനെ ഞാനും എന്റെ പിള്ളേരും ഞങ്ങളുടെ ഊർജ്ജതന്ത്രവുമായി തന്ത്രപൂർവ്വം പോകുമ്പോഴാണ് എനിക്ക്  “കണക്കിന് ” ഒരു പണി കിട്ടിയത്. എട്ടിന്റെ പണിയൊന്നുമല്ലാട്ടോ അതിന്റെ പകുതിയേയുള്ളു – ഒരു നാലിന്റെ പണി…. നാലാം ക്ലാസ്സിൽ ഒരു ഡിവിഷനിൽ കണക്കു പഠിപ്പിയ്ക്കണം. കണക്കിനോട് എനിയ്ക്ക് ദേഷ്യമൊന്നുമില്ല. നല്ല  ഇഷ്ടവുമുണ്ട്. എന്നാലും ഫിസിക്സ് പോലെ ഒരു എടീ പോടീ…

Read More

“അച്ഛാ ഈ മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയില്ലായിരുന്നെങ്കിൽ ഓണവുമുണ്ടാകില്ലായിരുന്നു ഓണപ്പരീക്ഷയുമുണ്ടാകില്ലായിരുന്നു അല്ലേ.” മകനെ ഒന്ന് തറപ്പിച്ചു നോക്കി വീണ്ടും ടി.വിയിലേയ്ക്ക് കണ്ണുറപ്പിയ്ക്കുമ്പോൾ അടുക്കളയിൽ നിന്നും അശരീരിയെത്തി. “ഭാര്യയെ അടുക്കളയിൽ സഹായിയ്ക്കാതെ ടി.വിയ്ക്കു മുന്നിൽ കുത്തിപ്പിടിച്ചിരിയ്ക്കുന്ന ഭർത്താക്കൻമാരെ വല്ല പാതാളത്തിലേയ്ക്കും ചവിട്ടിത്താഴ്ത്തേണ്ട സമയം കഴിഞ്ഞു.” “ഓ പിന്നേ… എന്തൊക്കെ ചെയ്തു കൊടുത്താലും പിന്നേം പരാതിയും പറഞ്ഞ് ചൊറിഞ്ഞോണ്ട് പുറേകേ വന്ന് ഭർത്താക്കൻമാർക്ക് സ്വൈര്യം കൊടുക്കാത്ത ഭാര്യമാരേം ചവിട്ടിത്താഴ്ത്തണം” ടി.വിയിൽ നിന്ന് കണ്ണെടുത്തില്ലെങ്കിലും അശരീരിയ്ക്കു മറുപടി കൊടുക്കാൻ ഒട്ടും താമസമുണ്ടായില്ല. “എടാ ചെക്കാ നിനക്ക് പരീക്ഷയല്ലേ പോയിരുന്ന് പഠിയ്ക്കെടാ….ഓരോ വേണ്ടാത്ത ചോദ്യോം കൊണ്ട് വന്നോളും.” അടുക്കളയിൽ നിന്നും കലിപ്പോടെ വീണ്ടും അശരീരി ഉയർന്നപ്പോൾ മോൻ പുസ്തകത്തിലേയ്ക്ക് പതിയെ തല താഴ്ത്തി.

Read More