മുംബെയിലെ കഫേ പരേഡിലുള്ള മേക്കർ ടവറിലെ തൻറെ ഓഫീസിൽ നിന്ന് നോക്കിയാൽ സൂസന് വിശാലമായ കടൽ കാണാം. തൻറെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒന്നിച്ചുണരുമ്പോൾ സൂസൻ ജനലരികിൽ നിന്ന് കടലിനെ നോക്കും. കുറച്ചുനേരം കടലിനെ നോക്കി നിൽക്കുമ്പോൾ മനസ്സ് ശാന്തമാകും. എന്നാൽ ഇന്ന് മനസ്സ് ശാന്തമാകുന്നില്ല. സമയം അഞ്ച് കഴിഞ്ഞിരിക്കുന്നു. വിവേകിനിയും വിളിച്ചില്ല. കൃത്യം അഞ്ചുമണിയെന്നത് പ്രത്യേകതയാണ്. അലാറം വെച്ചുതന്നെയാണ് തന്നെ വിളിക്കുന്നതെന്ന് വിവേക് സമ്മതിച്ചിട്ടുള്ളതാണ്. ഇന്ന് എന്ത് പറ്റിയോ ആവോ. വിളിക്കാൻ ആവുന്നില്ലെങ്കിൽ ഒരു മെസ്സേജ് അയച്ചുകൂടെ മനുഷ്യാ നിങ്ങൾക്ക്. സൂസൻ കൂടുതൽ അസ്വസ്ഥയായി. അഞ്ചരക്ക് തനിക്കിറങ്ങണം, അതിന് മുമ്പുള്ള അര മണിക്കൂർ വിവേകിനോട് സംസാരിക്കാനുള്ളതാണ്. അഞ്ചരക്ക് ഓഫീസിൽ നിന്ന് ലിഫ്റ്റിലേക്ക് നടക്കുമ്പോഴാണ് ഫോൺ അടിച്ചത്. ദേഷ്യത്തോടെ സൂസൻ ഫോൺ കട്ട് ചെയ്തു. വിവേക് വീണ്ടും വിളിക്കുന്നു. “എനിക്ക് ഇറങ്ങാനുള്ള സമയമായി, ഇനി താനെന്നെ വിളിക്കരുത്, നിനക്കെൻറെ സമയമറിയാവുന്നതാണ്, ഞാൻ നിന്നെ വെറുക്കുന്നു”. സൂസൻ ദേഷ്യത്തോടെ പറഞ്ഞു. “ക്ഷമിക്കൂ, ഞാൻ…
Author: Kavalloore Muraleedharan
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 4 – യാഥാർത്ഥ്യങ്ങൾ ജുനു, മേരി ജാൻ, എല്ലാ അപരാധങ്ങളും ഞാൻ ഏൽക്കുന്നു, മനഃപൂർവം ആരെയും മറന്നതല്ല, സാഹചര്യങ്ങൾ അതായിരുന്നു, ഉത്തരങ്ങൾ ആദ്യം മുതലേ തുടങ്ങാം.ചെറുപ്പ കാലത്തെ ജീവിതം കുറെയൊക്കെ എന്നെ അന്തർമുഖനാക്കിയിരുന്നു, എപ്പോഴും പിന്നിലെ നിരയിൽ നില്ക്കാൻ മാത്രം ആഗ്രഹിച്ചയാൾ, ചെറുപ്പത്തിലേ ലാളനകൾ കൂടുതലായിരുന്നു, അതിനാൽ തന്നെ പലയിടങ്ങളിലും പതുങ്ങുകയായിരുന്നു, ആരുടേയും കുറ്റമല്ല, ജീവിതം അങ്ങിനെയാണ് നമ്മെ നയിക്കുക. കഴിഞ്ഞു പോയ ജീവിത കാലഘട്ടങ്ങളെക്കുറിച്ചു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല, അതിനെ സത്യസന്ധമായി വിലയിരുത്താം, മുന്നോട്ടു പോകുമ്പോൾ അതെല്ലാം നല്ല പാഠങ്ങൾ ആയിരിക്കും. ജുനു, മേരി ജാൻ, എന്റെ അന്തർമുഖത്വം അന്നേ എന്നെ ഏകനാക്കിയിരുന്നു, എന്ന് വച്ച് ആരോടും ഒരു അസൂയയും തോന്നിയിരുന്നില്ല, ഇതാണ് എനിക്ക് വിധിച്ചിരിക്കുന്നത്, ഇതനുഭവിക്കുക. എന്ന് വച്ച് ഞാനൊരു തോൽവി അല്ലായിരുന്നു, ഓട്ട മത്സരങ്ങളിലൊക്കെ നന്നായി തിളങ്ങിയിരുന്നു. ഒരു പക്ഷെ എന്റെ എന്നോടുള്ള തന്നെയുള്ള ദേഷ്യങ്ങളും, വെറുപ്പുകളും, സങ്കടങ്ങളും ഞാൻ ഊർജ്ജമാക്കി മാറ്റിയിരുന്നത്…
എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നറിയാതെ അവർ രണ്ടുപേരും പരസ്പരം കുറച്ചു നേരം നോക്കി നിന്നു. “ഞാനൊരു ചായയെടുത്തുവരാം, കുറെ ദൂരം യാത്ര ചെയ്തു വന്നതല്ലേ”. ഡോറ പറഞ്ഞു. അയാൾ ആ മുറിയാകെ ഒന്നുകൂടെ ഓടിച്ചു നോക്കി, ഒരു വ്യതിയാനവുമില്ല. ഏതാണ്ട് ഇരുപതിലേറെ വർഷങ്ങൾ ആകുന്നു ഇവിടെ വന്നിട്ട്. മലമുകളിലുള്ള ആ ഒറ്റപ്പെട്ട വീട് ഇന്നും അങ്ങനെ തന്നെ. മലയടിവാരത്ത് താഴെ കുറച്ചു വീടുകൾ വന്നിട്ടുണ്ട്. ആ വീട് മാത്രം ചരിത്രത്തിൻറെ ഒരു സ്മാരകം പോലെ. മലമുകളിൽ താഴെ ഞാൻ എല്ലാം കാണുന്നുണ്ട് എന്നപോലെ, എന്നാൽ ആരോടും ഒന്നും പറയാതെ ലോകം മാറുന്ന കാഴ്ചകൾ കണ്ടു, ഒരു മാറ്റവുമില്ലാതെ അങ്ങനെ നിൽക്കുന്നു. തന്നെ പഠിപ്പിച്ചിരുന്ന വർഗീസ് മാഷിൻറെ വീടാണത്. പഠന സമയത്ത് ഒരുപാടു തവണ വന്നിരുന്ന വീട്. സ്കൂൾ പഠനം കഴിഞ്ഞിട്ടും ആ യാത്രകൾ തുടർന്നു. അപ്പോഴൊരിക്കലും ഡോറയെ അത്ര ശ്രദ്ധിച്ചിരുന്നില്ല. എഴുത്തിൻറെ അസുഖം അന്നേ ഉണ്ടായിരുന്നു. മലയാളം അദ്ധ്യാപകനായിരുന്ന വർഗീസ് മാഷ്…
ദീപാക്ഷി – 1 ദീപാക്ഷി 3. യക്ഷിയും ഗന്ധർവനും ദീപാക്ഷി, പ്രിയപ്പെട്ടവളെ, നന്ദി, ഇന്നലെ രാത്രി മുഴുവൻ എന്നോടൊപ്പം ചിലവഴിച്ചതിന്. രാത്രിയുടെ ഏതോ യാമങ്ങളിൽ നിന്നരികിൽ എത്താൻ കഴിഞ്ഞു, നീയറിയാതെ നിന്നരികയിൽ കിടന്നു, സമയ ക്രമത്തിന് ഞാൻ തിരിച്ചു പോന്നു, അതും നീയറിയാതെ. എന്നാൽ നിന്നെ ചേർന്നു കിടക്കുമ്പോൾ നിന്റെ ഹൃദയത്തിൽ നിന്നും എന്റെ ഹൃദയത്തിലേക്ക് നിന്റെ വിചാരങ്ങളും വികാരങ്ങളും നാമറിയാതെ ഒഴുകി നിറയുകയായിരുന്നു. ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഉറങ്ങാതെ കണ്ണുകൾ തുറന്നു, ഉറക്കത്തിലും പുഞ്ചിരിക്കുന്ന നിന്റെ മുഖം നോക്കി ഞാൻ തൊട്ടരികിൽ ഉണ്ടായിരുന്നു. പലപ്പോഴും നിന്റെ തിളങ്ങുന്ന മുഖം എന്റെ കൈകുമ്പിളിൽ കോരിയെടുത്തു ചുംബിക്കാൻ ഞാൻ കൊതിച്ചു. പിന്നെ നിയന്ത്രിച്ചു, ഞാൻ നിന്റെ ഹൃദയ സ്പന്ദനങ്ങൾക്കായി കാത് നിന്റെ നെഞ്ചിനോട് ചേർത്ത് വച്ചു, നിന്റെ ഹൃദയം സ്പന്ദിച്ചു കൊണ്ടിരുന്നത് എന്റെ നാമമാണ്. ദീപാക്ഷി, പ്രിയപ്പെട്ടവളെ, സത്യത്തിൽ ഗന്ധർവ്വ ന്റെയും യക്ഷിയുടെയും പറയപ്പെടുന്ന കഴിവുകൾ നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ കൊതിച്ചു പോവുകയാണ്, അങ്ങനെയെങ്കിൽ…
ലോക പുസ്തക ദിനം – വായനയുടെ ലോകം – വായനയുടെ വസന്തം കഥ – മഴയിൽ ഒരാൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അയാളുടെ വണ്ടി കാത്തു കിടന്നു. കനത്ത മഴ കാരണം തീവണ്ടി രണ്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. വണ്ടി ഇനിയും വൈകാനേ തരമുള്ളൂ. മഴയോട് വല്ലാത്തൊരു കൊതിയാണെങ്കിലും, അപ്പോഴത്തെ ആ പെരുമഴയോട് അയാൾക്കത്ര ആവേശമൊന്നും തോന്നിയില്ല. അയാൾ ഇടയ്ക്കിടെ വാച്ചിലേക്കും ഫോണിലേക്കും നോക്കികൊണ്ടിരുന്നു. ഞാനിതാ എത്തി, കണ്ടാൽ തിരിച്ചറിയുമല്ലോ അല്ലെ. എട്ടാമത്തെ ബോഗിയാണ്. നേരിൽ കാണാനുള്ള ആവേശത്തിലായിരുന്നു അവർ രണ്ടു പേരും. നേരിൽ കണ്ടതും അവർക്ക് ആവേശം അടക്കാനായില്ല. കൈകൾചേർത്തുപിടിച്ചു നിന്നപ്പോൾ രണ്ടുപേർക്കുമിടയിൽ പറയാനായി ബാക്കിവെച്ചിരുന്ന ആശയങ്ങൾ, ആഗ്രഹങ്ങൾ ഒരു പ്രളയം പോലെ അവർക്കിടയിൽ ഒഴുകുന്നതായി തോന്നി. അങ്ങനത്തന്നെ നിന്നാൽ ശരിയാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ നിന്ന് തന്നെ പ്രാതലും ചായയും കുടിച്ചു. കാറിൽ തൊട്ടടുത്തിരിക്കുമ്പോൾ അവർ കൈകൾ തലോടിക്കൊണ്ടിരുന്നു. മുമ്പ് വിചാരിച്ചതുപോലെ കാറിൻറെ ഗ്ലാസ്സുകളെല്ലാം തുറന്നിട്ട് ഗ്രാമത്തിൻറെ…
റിയാദിൽ നിന്ന് അൽഖോബാറിലേക്ക് വണ്ടിയോടിക്കുമ്പോൾ ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. നാലുമണിക്കൂർകൊണ്ട് നാനൂറ് കിലോമീറ്റർ പാഞ്ഞുപോകുന്ന യാത്രകൾ അയാൾക്ക് എന്നും ഹരമാണ്. അതും അതിരാവിലെ പുറപ്പെടണം, മരുഭൂമിയിലെ സൂര്യോദയം കാണണം, സ്വർണ്ണവർണ്ണം നിറഞ്ഞ പ്രകാശരശ്മികൾ വളരെദൂരം മരുഭൂമിയിൽ കാണാൻ കഴിയും. നീണ്ടു പരന്നു കിടക്കുന്ന റോഡ്, വിജനമായ റോഡിൻറെ വശങ്ങൾ, എങ്കിലും അതിനിടയിലൊക്കെ പുതിയ പുതിയ പദ്ധതികൾ ഉയർന്നുവരുന്നതിൻറെ നിർമ്മാണപ്രവർത്തികൾ എല്ലായിടത്തും കാണാം. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ ഈ ഒഴിഞ്ഞുകിടക്കുന്ന മരുഭൂമി രണ്ടുനഗരങ്ങളെ ഒന്നായി ചേർക്കുകയും ചെയ്തേക്കാം, അത്ര വേഗത്തിലാണ് ഈ രാജ്യത്ത് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. അധികം വളവുകൾ കുറവായതിനാൽ ആയാസരഹിതമായാണ് കാർ പോയിക്കൊണ്ടിരിക്കുന്നത്. അമ്പത് കിലോമീറ്റർ കഴിയുമ്പോൾ ആദ്യത്തെ ചെക്ക് പോയിൻറ്, അതിന് മുമ്പ് വരെ നൂറ്റിഇരുപത് കിലോമീറ്റർ മാത്രം വേഗപരിധി, അത് കഴിഞ്ഞാൽ നൂറ്റിനാൽപതും. അഴിച്ചുവിട്ട യാഗാശ്വംപോലെ കാർ പറക്കുകയാണ്. ഇരുനൂറ്റിഅമ്പത് കിലോമീറ്റർ കഴിഞ്ഞപ്പോൾ ചായകുടിക്കാൻ എന്നും നിർത്തുന്ന പെട്രോൾ പമ്പിൽ നിർത്തി. മരുഭൂമിക്ക് നടുക്കുള്ള പെട്രോൾ പമ്പുകളെല്ലാം ഇപ്പോൾ…
പലപ്പോഴും അമ്മയുടെ നിർബന്ധങ്ങൾ കാരണം പഴയ തലമുറയിലെ പലരെയും പോയികാണാനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. രാഘവമാമയെ കാണാനും അങ്ങനെയാണ് പോയത്. ഒരു കാര്യം അമ്മ തീരുമാനിച്ചാൽ അത് ചെയ്തു തീരുന്നത് വരെ നിർബന്ധിച്ചുകൊണ്ടേയിരിക്കും, പലപ്പോഴും അമ്മയുടെ വാക്കുകൾ അലോസരപ്പെടുത്തുമെങ്കിലും പിന്നീടാണ് അതിന് പിന്നിലെ നന്മകളെ തിരിച്ചറിയുക. ഒരു പക്ഷെ അതിൽ പലരെയും അടുത്ത വരവിൽ കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറന്നു കളയേണ്ട വ്യക്തിത്വങ്ങൾ അല്ല അവരാരും തന്നെ. ഇന്നത്തെ തലമുറയിൽ നിന്ന് അവരുടെ അത്രയും നന്മകൾ നിറഞ്ഞ മുഖങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. മനസ്സുപോലെ വെളുത്ത വസ്ത്രങ്ങൾ അലക്കി തേച്ചു നടന്നിരുന്ന രാഘവമാമൻ. കുടുംബക്ഷേത്രം വളർത്തി വലുതാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. എല്ലാ കുടുംബവീടുകളിലും കയറിയിറങ്ങി, ചെറിയ സംഭാവനകൾ വാങ്ങി, എല്ലാവരുടെയും പരിഹാസങ്ങൾ ഏറ്റുവാങ്ങി, അദ്ദേഹം ക്ഷേത്രവും കുടുംബങ്ങൾക്കിടയിലെ ഇഴയടുപ്പവും കൂട്ടായ്മയും പതിയെ പതിയെ വളർത്തിയെടുത്തു. എല്ലായിടത്തും കയറിയിറങ്ങി ഉച്ചയാകുമ്പോൾ ആണ് വീട്ടിലേക്കെത്താറ്, ഇടവഴിയിൽ നിന്ന് കയറുമ്പോൾ തന്നെ അമ്മയെ ഉറക്കെ വിളിക്കും,…
ദീപാക്ഷി – 1 2 – മഴയിൽ കത്തുന്ന പന്തങ്ങൾ ദീപാക്ഷി, ഇന്ന് പൂർണ്ണ ചന്ദ്രനാണ്, വിശാലമായ മുറ്റത്തു ചാരുകസേരയിട്ടു ഞാൻ പൂര്ണചന്ദ്രനുമായി സംഭാഷണത്തിലാണ്, ഇന്ന് കണ്ട കാഴ്ചകളെ കുറിച്ച്, തൊടിയിലും എന്നിലും ഒഴുകി നിറയുന്ന നിലാവെളിച്ചം. നീ കൂടുന്നോ ദീപാക്ഷി, എനിക്കരികിൽ നിനക്കായി ഒരു ചാരുകസേരകൂടി ഞാൻ കരുതിയീട്ടുണ്ട്. വരൂ നിന്നെ കണ്ടില്ലെങ്കിലും നിന്റെ സാമീപ്യം എനിക്കറിയാം. നമ്മൾ മനുഷ്യർ പ്രകൃതി ഒരു ചിലവുമില്ലാതെ തരുന്ന വലിയ സന്തോഷങ്ങൾ ആനന്ദിക്കാൻ, അനുഭവിക്കുവാൻ മറക്കുകയാണ്. നിറഞ്ഞു പെയ്യുന്ന ഈ നിലാവെളിച്ചത്തേക്കാൾ മറ്റൊരു വെളിച്ചം നമുക്ക് ഈ ആനന്ദം തരുമോ, എല്ലാവര്ക്കും ഒരേ അളവിൽ, കാശുള്ളവനും, കാശില്ലാത്തവനും. കാശില്ലാത്തവനാണെന്നു തോന്നുന്നു പൂർണ്ണ ചന്ദ്രനെ കൂടുതൽ അനുഭവിക്കുന്നത്. ദീപാക്ഷി, കൈകൾ നീട്ടി ഈ നിലാവെളിച്ചം നിന്നിലേക്ക് കടത്തിവിടൂ, നിന്റെ ഹൃദയത്തിലും മനസ്സിലും നിലാവെളിച്ചം പ്രണയം പോലെ നിറഞ്ഞു പടരട്ടെ. പടിഞ്ഞാറ് എവിടെയോ ഒരിടി വെട്ടി. ഒപ്പം കനത്ത കാറ്റും ആഞ്ഞു വീശാൻ തുടങ്ങി. അയാൾ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 3 – കാഴ്ചകൾക്കപ്പുറത്ത് മേരി ജാൻ, മുരൻ, നിനക്ക് ഒരുപാട് ചെല്ലപ്പേരുണ്ടായിരുന്നു, നീയൊഴികെ എല്ലാവര്ക്കും അതൊക്കെ അറിയാം, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാലൻ ആയിരുന്നു, നീ ഞങ്ങളെയൊക്കെ കൊന്നെയടങ്ങൂ എന്നാണ് എല്ലാ കേഡറ്റുകളും പറഞ്ഞിരുന്നത്. ദീർഘദൂര ഓട്ടം തുടങ്ങുമ്പോൾ എല്ലാവരും ഓടിത്തുടങ്ങി എന്നുറപ്പാക്കി നീ ഏറ്റവും പുറകിൽ നിൽക്കും, പക്ഷെ മുന്നിൽ എത്തുക നീയായിരിക്കും. മിക്കവർക്കും നിന്റെ മുന്നിൽ എത്തണമെന്നുണ്ടായിരുന്നു, നിന്റെ ഈഗോ തകർക്കാൻ, എന്നാൽ അവസാന കിലോമീറ്ററിൽ എവിടെ നിന്നാണ് പറന്നുപോകാനുള്ള ശക്തി നിന്നിൽ എത്തിയിരുന്നത്. ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്തതാണ് നിന്റെ പ്രേത്യകത, മുന്നിലോട്ടു മാത്രം. എന്നാൽ എല്ലാവര്ക്കും അറിയാം, ‘എന്നെ തോൽപ്പിക്കൂ’ എന്നാണ് നീ നിശബ്ദമായി എല്ലാവരോടും ആവശ്യപ്പെട്ടിരുന്നത്. മേരി ജാൻ, മുരൻ, നീ എല്ലാവർക്കും ചുറ്റും തീർക്കുന്ന ഒരു ഊർജ വലയമുണ്ട്. എനിക്കതു ഇപ്പോഴും അനുഭവിക്കാനാകും, എന്തൊക്കെ വഴക്കു പറഞ്ഞാലും നിന്റെ ലക്ഷ്യങ്ങൾ ഓരോരുത്തരുടെയും ഏറ്റവും നല്ല കഴിവ് പുറത്തെടുക്കുകയായിരുന്നു. റിപ്പബ്ലിക്ക് ഡേ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 2 അടയാളങ്ങൾ മേരി ജാൻ, മുരൻ, മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും നിനക്കെഴുതുമ്പോൾ ഞാൻ ആ പഴയ എൻ സി സി കേഡറ്റ് ആയി മാറുന്നു. മേരി ജാൻ, എന്ന് ഒന്നുകൂടി എഴുതിയപ്പോൾ, ഞാൻ അടിമുടി കോരിത്തരിച്ചു. എങ്ങിനെയാടാ നിന്നെ മറക്കുന്നത്, അന്ന് കാലത്ത് തിങ്ങിവിങ്ങിയ എന്റെ ഏകാന്തതയുടെ അഭയം നീയായിരുന്നല്ലോ. നിന്നെ പരിചയപ്പെടുന്ന ആർക്കെങ്കിലും നിന്നെ മറക്കാനാവുമോ, അവരുടെ ജീവിതങ്ങളിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ അടയാളമിട്ടല്ലേ നീ ഇറങ്ങിപ്പോകാറുള്ളൂ. മേരി ജാൻ, മുരൻ, നിന്റെ മുഖത്ത് ഇടത് കവിളിന് താഴെ വളപ്പൊട്ട് കോറിയ പാട് ഇപ്പോഴുമില്ലേ. അത് വളപ്പൊട്ട് കോറിയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിന്റെ ഏതോ കാമുകി അവളെ മറക്കാതിരിക്കാൻ നിന്നെ കടിച്ചു പറിച്ചതല്ലേ? അത് ഞാനായില്ലല്ലോ എന്ന വിഷമമേ എനിക്കുള്ളൂ. ഡൽഹി റിപ്പബ്ലിക്ക് ഡേ ക്യാമ്പ് കഴിഞ്ഞു നിന്നെ ഞാൻ മേഘാലയയിലെ ഉംറായ് കന്റോൺമെന്റ് ക്യാമ്പിലും, ഗോവ ട്രെക്കിങ്ങ് ക്യാമ്പിലും കണ്ടു, ഓർത്തുവെക്കാൻ ഒരു…
