കാറുമായി വിമാനത്താവളത്തിൽ ചെന്ന് സ്വീകരിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്, ജോലി സ്ഥലത്ത് ഞാൻ കമ്പനി ബസ്സിനാണ് പോകുന്നതും വരുന്നതും. അതെല്ലാം എനിക്ക് ശീലവുമാണ്. നാട്ടിലെ ചൂടും ബസ്സിലെ തിരക്കും വിയർപ്പും നിശ്വാസങ്ങളും എല്ലാം എനിക്ക് പരിചിതമാണ്. ഞാൻ ബസ്സിൽ കയറി വന്നോളാം, മാത്രമല്ല എൻറെ കൈയ്യിൽ ഒരു ചെറിയ ബാഗ് മാത്രമേയുള്ളൂ. അതാണ് എന്നത്തേയും വ്യാഖ്യാനം. വിമാനത്താവളത്തിൽ വരുന്നതും സ്വീകരിക്കുന്നതും എല്ലാം സന്തോഷമാണെന്ന് എനിക്ക് അറിയാതെയല്ല. അത്തരം കെട്ടുകാഴ്ചകൾക്കുള്ള ചിലവ് നമുക്കൊഴിവാക്കാം. നമ്മുടെ ആർഭാടങ്ങൾ ഒഴിവാക്കിയാൽ, ഭക്ഷണം കിട്ടാത്ത പലർക്കും അതൊരു അനുഗ്രഹമാക്കാം. എത്ര കൊല്ലങ്ങൾ ആയിരിക്കുന്നു. ഒരു മാറ്റവുമില്ലാത്ത ഒരു മനുഷ്യൻ. കുറച്ചകലെയാണ് ബസ്‌സ്റ്റോപ്, എങ്കിലും ബസ്സിറങ്ങി നടന്നേ വരൂ. ഓട്ടോറിക്ഷയൊന്നും വിളിക്കില്ല. അയാളുടെ പിശുക്ക് ജീവിതകാലത്ത് തീരില്ല എന്ന അഭിപ്രായങ്ങൾ ഒക്കെ അദ്ദേഹം ചിരിച്ചു തള്ളും. കൈകാലുകൾ കഴുകി വീട്ടിലെ അവരുടെ കിടപ്പുമുറിയിൽ ഇരുന്ന് അദ്ദേഹത്തിൻറെ വിയർപ്പ് ഒപ്പുമ്പോൾ ഹെലൻ…
Author: Kavalloore Muraleedharan
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ – 5 മരുഭൂമിയിലേക്ക് ജുനു, മേരി ജാൻ, നമ്മൾ അറിയാതെയാണ് ജീവിതങ്ങളുടെ സത്യങ്ങൾ നമ്മിലേക്ക് കടന്നു വരിക, പഠനങ്ങൾ കഴിയുമ്പോഴാണ് നാം വീട്ടിലെ യഥാർത്ഥ അവസ്ഥകൾ മനസിലാക്കുക. വലിയൊരു കുടുംബമാകുമ്പോൾ അതൊക്കെ സാധാരണമാണ്, എന്നാൽ അതിനു പോംവഴികൾ കണ്ടെത്തുക എന്നതാണ് കാര്യം. എന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി കടങ്ങൾ വീട്ടുകയായിരുന്നു. അതിനു ഏറ്റവും നല്ലത് ഒരു പാലായനമായിരുന്നു, മരുഭൂമിയിലേക്കുള്ള പാലായനം. ജുനു, മേരി ജാൻ, അച്ഛൻ ഇന്നും എനിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു അഭിമാനമാണ്, പതിനാലാം വയസ്സിൽ അദ്ദേഹം നാട് വിട്ട് പോയി, കഴിഞ്ഞ തലമുറയിൽ തുടങ്ങിയ പലായനം, ശ്രീലങ്കയിലെ കൊളംബോയിൽ ആയിരുന്നു, ജോലിക്കൊപ്പം, അച്ഛൻ തനിയെ പഠിച്ചു വളർന്നു, ഇന്നും എന്നേക്കാൾ നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യും. മറ്റുള്ളവർക്കായി അദ്ദേഹം കൈകൊണ്ടു അക്ഷരങ്ങൾ കൂട്ടിയെഴുതി കൊടുത്ത ഒരു അപേക്ഷയും ആരും ഇന്നുവരെ നിരസിച്ചീട്ടില്ല, കൂട്ടിയെഴുതിയുള്ള ആ അക്ഷരങ്ങൾ മതി, അദ്ദേഹമെന്താണെന്ന് വായിച്ചറിയാൻ.…
ദീപാക്ഷി – 1 ദീപാക്ഷി, പ്രിയപ്പെട്ടവളെ, എന്റെ ഹൃദയത്തിൽ ചുംബിക്കുക. ചുംബിക്കുക എന്ന് പറയുമ്പോൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് കരുതേണ്ട കാര്യമില്ല, ഒരാൾ മറ്റൊരാൾക്ക് പകരുന്ന പ്രണയം മാത്രം. അതിലൂടെ അവരുടെ ഹൃദയത്തിലും ആത്മാവിലും ചിന്തകളിലും മനസ്സിലും ശരീരത്തിലും രക്ത ധമനികളിലും ഓരോ കോശത്തിലും അവർ മറ്റൊരാൾക്കായി കരുതി വച്ചിരിക്കുന്ന അനിർവചനീയമായ, നിരന്തരമായി അവനവന്റെ ഉള്ളിൽ ചേർത്തുവച്ചിരിക്കുന്ന അയാളെ അല്ലെങ്കിൽ അവളെ, അവരിലേക്ക് തന്നെ കൊടുക്കുകയാണ്. ഞാൻ എന്റെ ശരീരത്തിൽ, ചിന്തകളിൽ പേറുന്ന നീ, എന്നെ ഓരോ നിമിഷവും തീ തീറ്റുന്ന നിന്നെ ഞാൻ എന്റെ ചുണ്ടുകളിലൂടെ വൈദ്യുതിയായി കടത്തിവിട്ടു, ശുദ്ധീകരിച്ചു, തിരിച്ചെടുക്കുകയാണ്. എന്റെ രക്തം നിന്നിലൂടെ, നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങി തിരിച്ചു എന്റെ ഹൃദയത്തിൽ വന്നു ചേരുകയാണ്, നിന്റെ ഗന്ധവും, നിന്റെ പ്രണയവും, നിന്റെ ജീവനും എന്റെ ഹൃദയത്തിന്റെ ഭാഗമാക്കാൻ. ഞാൻ നിന്നോട് ചുംബനം ആവശ്യപ്പെടുകയല്ല, അല്ലാതെ തന്നെ നീയെന്റെ ഉള്ളിൽ കത്തിപ്പിടിച്ചിരിക്കുകയാണ്. സത്യത്തിൽ എന്റെ ശരീരത്തിലും, മനസ്സിലും,…
മുംബെയിലെ കഫേ പരേഡിലുള്ള മേക്കർ ടവറിലെ തൻറെ ഓഫീസിൽ നിന്ന് നോക്കിയാൽ സൂസന് വിശാലമായ കടൽ കാണാം. തൻറെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒന്നിച്ചുണരുമ്പോൾ സൂസൻ ജനലരികിൽ നിന്ന് കടലിനെ നോക്കും. കുറച്ചുനേരം കടലിനെ നോക്കി നിൽക്കുമ്പോൾ മനസ്സ് ശാന്തമാകും. എന്നാൽ ഇന്ന് മനസ്സ് ശാന്തമാകുന്നില്ല. സമയം അഞ്ച് കഴിഞ്ഞിരിക്കുന്നു. വിവേകിനിയും വിളിച്ചില്ല. കൃത്യം അഞ്ചുമണിയെന്നത് പ്രത്യേകതയാണ്. അലാറം വെച്ചുതന്നെയാണ് തന്നെ വിളിക്കുന്നതെന്ന് വിവേക് സമ്മതിച്ചിട്ടുള്ളതാണ്. ഇന്ന് എന്ത് പറ്റിയോ ആവോ. വിളിക്കാൻ ആവുന്നില്ലെങ്കിൽ ഒരു മെസ്സേജ് അയച്ചുകൂടെ മനുഷ്യാ നിങ്ങൾക്ക്. സൂസൻ കൂടുതൽ അസ്വസ്ഥയായി. അഞ്ചരക്ക് തനിക്കിറങ്ങണം, അതിന് മുമ്പുള്ള അര മണിക്കൂർ വിവേകിനോട് സംസാരിക്കാനുള്ളതാണ്. അഞ്ചരക്ക് ഓഫീസിൽ നിന്ന് ലിഫ്റ്റിലേക്ക് നടക്കുമ്പോഴാണ് ഫോൺ അടിച്ചത്. ദേഷ്യത്തോടെ സൂസൻ ഫോൺ കട്ട് ചെയ്തു. വിവേക് വീണ്ടും വിളിക്കുന്നു. “എനിക്ക് ഇറങ്ങാനുള്ള സമയമായി, ഇനി താനെന്നെ വിളിക്കരുത്, നിനക്കെൻറെ സമയമറിയാവുന്നതാണ്, ഞാൻ നിന്നെ വെറുക്കുന്നു”. സൂസൻ ദേഷ്യത്തോടെ പറഞ്ഞു. “ക്ഷമിക്കൂ, ഞാൻ…
പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 4 – യാഥാർത്ഥ്യങ്ങൾ ജുനു, മേരി ജാൻ, എല്ലാ അപരാധങ്ങളും ഞാൻ ഏൽക്കുന്നു, മനഃപൂർവം ആരെയും മറന്നതല്ല, സാഹചര്യങ്ങൾ അതായിരുന്നു, ഉത്തരങ്ങൾ ആദ്യം മുതലേ തുടങ്ങാം.ചെറുപ്പ കാലത്തെ ജീവിതം കുറെയൊക്കെ എന്നെ അന്തർമുഖനാക്കിയിരുന്നു, എപ്പോഴും പിന്നിലെ നിരയിൽ നില്ക്കാൻ മാത്രം ആഗ്രഹിച്ചയാൾ, ചെറുപ്പത്തിലേ ലാളനകൾ കൂടുതലായിരുന്നു, അതിനാൽ തന്നെ പലയിടങ്ങളിലും പതുങ്ങുകയായിരുന്നു, ആരുടേയും കുറ്റമല്ല, ജീവിതം അങ്ങിനെയാണ് നമ്മെ നയിക്കുക. കഴിഞ്ഞു പോയ ജീവിത കാലഘട്ടങ്ങളെക്കുറിച്ചു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല, അതിനെ സത്യസന്ധമായി വിലയിരുത്താം, മുന്നോട്ടു പോകുമ്പോൾ അതെല്ലാം നല്ല പാഠങ്ങൾ ആയിരിക്കും. ജുനു, മേരി ജാൻ, എന്റെ അന്തർമുഖത്വം അന്നേ എന്നെ ഏകനാക്കിയിരുന്നു, എന്ന് വച്ച് ആരോടും ഒരു അസൂയയും തോന്നിയിരുന്നില്ല, ഇതാണ് എനിക്ക് വിധിച്ചിരിക്കുന്നത്, ഇതനുഭവിക്കുക. എന്ന് വച്ച് ഞാനൊരു തോൽവി അല്ലായിരുന്നു, ഓട്ട മത്സരങ്ങളിലൊക്കെ നന്നായി തിളങ്ങിയിരുന്നു. ഒരു പക്ഷെ എന്റെ എന്നോടുള്ള തന്നെയുള്ള ദേഷ്യങ്ങളും, വെറുപ്പുകളും, സങ്കടങ്ങളും ഞാൻ ഊർജ്ജമാക്കി മാറ്റിയിരുന്നത്…
എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നറിയാതെ അവർ രണ്ടുപേരും പരസ്പരം കുറച്ചു നേരം നോക്കി നിന്നു. “ഞാനൊരു ചായയെടുത്തുവരാം, കുറെ ദൂരം യാത്ര ചെയ്തു വന്നതല്ലേ”. ഡോറ പറഞ്ഞു. അയാൾ ആ മുറിയാകെ ഒന്നുകൂടെ ഓടിച്ചു നോക്കി, ഒരു വ്യതിയാനവുമില്ല. ഏതാണ്ട് ഇരുപതിലേറെ വർഷങ്ങൾ ആകുന്നു ഇവിടെ വന്നിട്ട്. മലമുകളിലുള്ള ആ ഒറ്റപ്പെട്ട വീട് ഇന്നും അങ്ങനെ തന്നെ. മലയടിവാരത്ത് താഴെ കുറച്ചു വീടുകൾ വന്നിട്ടുണ്ട്. ആ വീട് മാത്രം ചരിത്രത്തിൻറെ ഒരു സ്മാരകം പോലെ. മലമുകളിൽ താഴെ ഞാൻ എല്ലാം കാണുന്നുണ്ട് എന്നപോലെ, എന്നാൽ ആരോടും ഒന്നും പറയാതെ ലോകം മാറുന്ന കാഴ്ചകൾ കണ്ടു, ഒരു മാറ്റവുമില്ലാതെ അങ്ങനെ നിൽക്കുന്നു. തന്നെ പഠിപ്പിച്ചിരുന്ന വർഗീസ് മാഷിൻറെ വീടാണത്. പഠന സമയത്ത് ഒരുപാടു തവണ വന്നിരുന്ന വീട്. സ്കൂൾ പഠനം കഴിഞ്ഞിട്ടും ആ യാത്രകൾ തുടർന്നു. അപ്പോഴൊരിക്കലും ഡോറയെ അത്ര ശ്രദ്ധിച്ചിരുന്നില്ല. എഴുത്തിൻറെ അസുഖം അന്നേ ഉണ്ടായിരുന്നു. മലയാളം അദ്ധ്യാപകനായിരുന്ന വർഗീസ് മാഷ്…
ദീപാക്ഷി – 1 ദീപാക്ഷി 3. യക്ഷിയും ഗന്ധർവനും ദീപാക്ഷി, പ്രിയപ്പെട്ടവളെ, നന്ദി, ഇന്നലെ രാത്രി മുഴുവൻ എന്നോടൊപ്പം ചിലവഴിച്ചതിന്. രാത്രിയുടെ ഏതോ യാമങ്ങളിൽ നിന്നരികിൽ എത്താൻ കഴിഞ്ഞു, നീയറിയാതെ നിന്നരികയിൽ കിടന്നു, സമയ ക്രമത്തിന് ഞാൻ തിരിച്ചു പോന്നു, അതും നീയറിയാതെ. എന്നാൽ നിന്നെ ചേർന്നു കിടക്കുമ്പോൾ നിന്റെ ഹൃദയത്തിൽ നിന്നും എന്റെ ഹൃദയത്തിലേക്ക് നിന്റെ വിചാരങ്ങളും വികാരങ്ങളും നാമറിയാതെ ഒഴുകി നിറയുകയായിരുന്നു. ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഉറങ്ങാതെ കണ്ണുകൾ തുറന്നു, ഉറക്കത്തിലും പുഞ്ചിരിക്കുന്ന നിന്റെ മുഖം നോക്കി ഞാൻ തൊട്ടരികിൽ ഉണ്ടായിരുന്നു. പലപ്പോഴും നിന്റെ തിളങ്ങുന്ന മുഖം എന്റെ കൈകുമ്പിളിൽ കോരിയെടുത്തു ചുംബിക്കാൻ ഞാൻ കൊതിച്ചു. പിന്നെ നിയന്ത്രിച്ചു, ഞാൻ നിന്റെ ഹൃദയ സ്പന്ദനങ്ങൾക്കായി കാത് നിന്റെ നെഞ്ചിനോട് ചേർത്ത് വച്ചു, നിന്റെ ഹൃദയം സ്പന്ദിച്ചു കൊണ്ടിരുന്നത് എന്റെ നാമമാണ്. ദീപാക്ഷി, പ്രിയപ്പെട്ടവളെ, സത്യത്തിൽ ഗന്ധർവ്വ ന്റെയും യക്ഷിയുടെയും പറയപ്പെടുന്ന കഴിവുകൾ നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ കൊതിച്ചു പോവുകയാണ്, അങ്ങനെയെങ്കിൽ…
ലോക പുസ്തക ദിനം – വായനയുടെ ലോകം – വായനയുടെ വസന്തം കഥ – മഴയിൽ ഒരാൾ തൃശൂർ റെയിൽവേ സ്റ്റേഷനിൽ അയാളുടെ വണ്ടി കാത്തു കിടന്നു. കനത്ത മഴ കാരണം തീവണ്ടി രണ്ടുമണിക്കൂർ വൈകിയാണ് ഓടുന്നത്. വണ്ടി ഇനിയും വൈകാനേ തരമുള്ളൂ. മഴയോട് വല്ലാത്തൊരു കൊതിയാണെങ്കിലും, അപ്പോഴത്തെ ആ പെരുമഴയോട് അയാൾക്കത്ര ആവേശമൊന്നും തോന്നിയില്ല. അയാൾ ഇടയ്ക്കിടെ വാച്ചിലേക്കും ഫോണിലേക്കും നോക്കികൊണ്ടിരുന്നു. ഞാനിതാ എത്തി, കണ്ടാൽ തിരിച്ചറിയുമല്ലോ അല്ലെ. എട്ടാമത്തെ ബോഗിയാണ്. നേരിൽ കാണാനുള്ള ആവേശത്തിലായിരുന്നു അവർ രണ്ടു പേരും. നേരിൽ കണ്ടതും അവർക്ക് ആവേശം അടക്കാനായില്ല. കൈകൾചേർത്തുപിടിച്ചു നിന്നപ്പോൾ രണ്ടുപേർക്കുമിടയിൽ പറയാനായി ബാക്കിവെച്ചിരുന്ന ആശയങ്ങൾ, ആഗ്രഹങ്ങൾ ഒരു പ്രളയം പോലെ അവർക്കിടയിൽ ഒഴുകുന്നതായി തോന്നി. അങ്ങനത്തന്നെ നിന്നാൽ ശരിയാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു. റെയിൽവേ സ്റ്റേഷനിലെ ഭക്ഷണശാലയിൽ നിന്ന് തന്നെ പ്രാതലും ചായയും കുടിച്ചു. കാറിൽ തൊട്ടടുത്തിരിക്കുമ്പോൾ അവർ കൈകൾ തലോടിക്കൊണ്ടിരുന്നു. മുമ്പ് വിചാരിച്ചതുപോലെ കാറിൻറെ ഗ്ലാസ്സുകളെല്ലാം തുറന്നിട്ട് ഗ്രാമത്തിൻറെ…
റിയാദിൽ നിന്ന് അൽഖോബാറിലേക്ക് വണ്ടിയോടിക്കുമ്പോൾ ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. നാലുമണിക്കൂർകൊണ്ട് നാനൂറ് കിലോമീറ്റർ പാഞ്ഞുപോകുന്ന യാത്രകൾ അയാൾക്ക് എന്നും ഹരമാണ്. അതും അതിരാവിലെ പുറപ്പെടണം, മരുഭൂമിയിലെ സൂര്യോദയം കാണണം, സ്വർണ്ണവർണ്ണം നിറഞ്ഞ പ്രകാശരശ്മികൾ വളരെദൂരം മരുഭൂമിയിൽ കാണാൻ കഴിയും. നീണ്ടു പരന്നു കിടക്കുന്ന റോഡ്, വിജനമായ റോഡിൻറെ വശങ്ങൾ, എങ്കിലും അതിനിടയിലൊക്കെ പുതിയ പുതിയ പദ്ധതികൾ ഉയർന്നുവരുന്നതിൻറെ നിർമ്മാണപ്രവർത്തികൾ എല്ലായിടത്തും കാണാം. അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ ഈ ഒഴിഞ്ഞുകിടക്കുന്ന മരുഭൂമി രണ്ടുനഗരങ്ങളെ ഒന്നായി ചേർക്കുകയും ചെയ്തേക്കാം, അത്ര വേഗത്തിലാണ് ഈ രാജ്യത്ത് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. അധികം വളവുകൾ കുറവായതിനാൽ ആയാസരഹിതമായാണ് കാർ പോയിക്കൊണ്ടിരിക്കുന്നത്. അമ്പത് കിലോമീറ്റർ കഴിയുമ്പോൾ ആദ്യത്തെ ചെക്ക് പോയിൻറ്, അതിന് മുമ്പ് വരെ നൂറ്റിഇരുപത് കിലോമീറ്റർ മാത്രം വേഗപരിധി, അത് കഴിഞ്ഞാൽ നൂറ്റിനാൽപതും. അഴിച്ചുവിട്ട യാഗാശ്വംപോലെ കാർ പറക്കുകയാണ്. ഇരുനൂറ്റിഅമ്പത് കിലോമീറ്റർ കഴിഞ്ഞപ്പോൾ ചായകുടിക്കാൻ എന്നും നിർത്തുന്ന പെട്രോൾ പമ്പിൽ നിർത്തി. മരുഭൂമിക്ക് നടുക്കുള്ള പെട്രോൾ പമ്പുകളെല്ലാം ഇപ്പോൾ…
പലപ്പോഴും അമ്മയുടെ നിർബന്ധങ്ങൾ കാരണം പഴയ തലമുറയിലെ പലരെയും പോയികാണാനുള്ള സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. രാഘവമാമയെ കാണാനും അങ്ങനെയാണ് പോയത്. ഒരു കാര്യം അമ്മ തീരുമാനിച്ചാൽ അത് ചെയ്തു തീരുന്നത് വരെ നിർബന്ധിച്ചുകൊണ്ടേയിരിക്കും, പലപ്പോഴും അമ്മയുടെ വാക്കുകൾ അലോസരപ്പെടുത്തുമെങ്കിലും പിന്നീടാണ് അതിന് പിന്നിലെ നന്മകളെ തിരിച്ചറിയുക. ഒരു പക്ഷെ അതിൽ പലരെയും അടുത്ത വരവിൽ കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറന്നു കളയേണ്ട വ്യക്തിത്വങ്ങൾ അല്ല അവരാരും തന്നെ. ഇന്നത്തെ തലമുറയിൽ നിന്ന് അവരുടെ അത്രയും നന്മകൾ നിറഞ്ഞ മുഖങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. മനസ്സുപോലെ വെളുത്ത വസ്ത്രങ്ങൾ അലക്കി തേച്ചു നടന്നിരുന്ന രാഘവമാമൻ. കുടുംബക്ഷേത്രം വളർത്തി വലുതാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. എല്ലാ കുടുംബവീടുകളിലും കയറിയിറങ്ങി, ചെറിയ സംഭാവനകൾ വാങ്ങി, എല്ലാവരുടെയും പരിഹാസങ്ങൾ ഏറ്റുവാങ്ങി, അദ്ദേഹം ക്ഷേത്രവും കുടുംബങ്ങൾക്കിടയിലെ ഇഴയടുപ്പവും കൂട്ടായ്മയും പതിയെ പതിയെ വളർത്തിയെടുത്തു. എല്ലായിടത്തും കയറിയിറങ്ങി ഉച്ചയാകുമ്പോൾ ആണ് വീട്ടിലേക്കെത്താറ്, ഇടവഴിയിൽ നിന്ന് കയറുമ്പോൾ തന്നെ അമ്മയെ ഉറക്കെ വിളിക്കും,…
