Author: Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

അവിചാരിതമായാണ് അയാളും അമേരിക്കയിലുള്ള സുഹൃത്ത് സുനിലും ഒരേസമയം നാട്ടിൽ വന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞു കണ്ടിട്ടേയില്ല. കാലം എത്ര കടന്നുപോയി. “ഞാൻ ചെങ്ങാനൂരിൽ ഉണ്ട്, നീ ഇങ്ങോട്ട് വരൂ. നൂറിലേറെ വർഷം പഴക്കമുള്ള വീട്ടിൽ, പുഴയോട് ചേർന്ന്, മരങ്ങൾ നിറഞ്ഞ സൂര്യപ്രകാശം താഴേക്ക് വീഴാത്ത പറമ്പിലൂടെ നടക്കാം. നിനക്ക് വളരെ ഇഷ്ടപ്പെടും” എന്ന വാക്കുകളാണ് അയാളെ ഭ്രമിപ്പിച്ചു അങ്ങോട്ട് കൊണ്ടുപോയത്. കോന്തിപുലം പാടത്തെ കീറിമുറിച്ചുപോകുന്ന റോഡിൽ അയാൾ സാവധാനം രണ്ടുവശങ്ങളിലെ പ്രകൃതി ആസ്വദിച്ചാണ് വണ്ടി ഓടിച്ചത്. അതിനിടയിൽ കിഴക്കു ഭാഗത്തു കണ്ട പിങ്ക് നിറമടിച്ച പ്രാവിൻകൂട് അയാളെ ഒന്ന് കൊതിപ്പിച്ചു. കുറുമാലിപുഴയോട് ചേർന്നു കിടക്കുന്ന വലിയ വൃക്ഷങ്ങൾ നിറഞ്ഞ പറമ്പും, നീണ്ട പടിപ്പുരയോട് കൂടിയ നൂറ്റാണ്ട് പഴക്കമുള്ള ആ വീട്. അമ്മ നൽകിയ നൂൽപ്പുട്ട് ചെറിയമധുരമുള്ള നാളികേരപ്പാലിൽ ചാലിച്ചു കഴിക്കുകയായിരുന്നില്ല, കുടിക്കുകയായിരുന്നു. പുഴയോരത്തെ വഴിയിലൂടെ അയാളും സുനിലും ഓർമ്മകളിൽകൂടി ഒരുപാടു നടന്നു. തിരിച്ചുള്ള യാത്രയിൽ കോന്തിപുലം പാടം എത്തിയപ്പോൾ പെട്ടെന്ന് പിങ്ക്…

Read More

ജീവിതത്തിൽ ഏറെയൊക്കെ നേടിയെങ്കിലും അയാൾ പരാജിതരുടെ നീണ്ട നിരയിലോ തോറ്റവരുടെ ആൾക്കൂട്ടത്തിലോ അപ്രത്യക്ഷമാവുകയാണ് പതിവ്. എന്തൊകൊണ്ടോ അവിടെ അയാൾ അഭയം കണ്ടെത്തിയിരുന്നു. ഒന്നുകിൽ സമാനമനസ്‌കരുടെ സംഭാഷണങ്ങൾ അയാളെ ആശ്വസിപ്പിക്കുന്നുണ്ടാകാം, അതല്ലെങ്കിൽ നിങ്ങളിൽ ഒരാളാണ് ഞാനും എന്നയാൾ സ്വയം ഉറപ്പിക്കുന്നതും ആകാം. ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ വിജയങ്ങൾ ആണെന്ന് അയാൾക്കൊരിക്കലും തോന്നിയിട്ടില്ല. ചിലതെല്ലാം സംഭവിച്ചുപോയതാണ്. അതിനെ നേട്ടം എന്നുപോലും ചിലപ്പോൾ വിശേഷിപ്പിക്കാൻ കഴിയില്ല എന്നും അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില നല്ലമനുഷ്യർ, വളരെകുറച്ചുപേർ അടങ്ങുന്ന ഒരു സംഘം, അവരുടെ പ്രേരണകൾ നിർബന്ധങ്ങൾ പിന്നെ അയാൾ സ്വയം സൃഷ്ടിക്കുന്ന ഒരുപാടു അച്ചടക്കങ്ങൾ സമയപരിധി അതിസൂക്ഷ്മതയുള്ള സമയനിഷ്ഠ അവനവനോടുള്ള പ്രതിബദ്ധത ലക്ഷ്യത്തിനായുള്ള പരിപൂർണ്ണ സമർപ്പണം അതൊക്കെക്കൂടി നൽകുന്ന ഒരു പരിസമാപ്തി. ഓരോ യാത്രയുടെ അന്ത്യത്തിലും അയാൾ സ്വയം ചോദിക്കാറുണ്ട്; ഓ, ഈ യാത്ര പൂർത്തിയായോ തനിക്കതിന് കഴിഞ്ഞോ. നടന്നു കയറിയ വഴികളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടിട്ടും എത്തിച്ചേർന്നോ എന്നയാൾ സ്വയം ചോദിക്കാറുണ്ട്. ജീവിതത്തിൽ നടക്കണം എന്ന് കരുതുന്ന ചില കാര്യങ്ങൾ…

Read More

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായമില്ലാതെ ദാക്ഷായണി അമ്മ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. മാറി മാറി വന്ന ഹോംനഴ്സ്‌മാരിൽ മാളുവിനോടാണ് ദാക്ഷായണി അമ്മക്ക് പ്രിയം. മറ്റൊന്നുമല്ല, കട്ടിലിൽ നിന്ന് താങ്ങി ഉയർത്തുമ്പോൾ തൻറെ ശരീരത്തിന് ഒരു വേദനയുമില്ലാതിരിക്കാൻ മാളു പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണ്. “മാളു, എൻറെ ഫോണിൽ ചാർജില്ലേ, ഒരാഴ്ചയായി ആരെങ്കിലും ഒക്കെ എന്നെ വിളിച്ചിട്ട്. അതോ ഇത് ബെല്ലടിക്കാത്തതാണോ, നീ ഒന്ന് നോക്കൂ.” ദാക്ഷായണി അമ്മ പറഞ്ഞു. മാളു നോക്കി, ഫോൺ ഫുൾ ചാർജ് ആണ് സിഗ്നലും നന്നായുണ്ട്. ആറുമക്കളും ഒരു ഡസൻ പേരക്കിടാങ്ങളും ഉള്ള മുത്തശ്ശിയെ ഒരിക്കലെങ്കിലും വിളിക്കാൻ ആർക്കും സമയമില്ല. അമ്മയെ നോക്കാൻ ഹോംനഴ്സിനെ ആക്കിയിട്ടുണ്ട്, അതിൽ കൂടുതൽ അമ്മക്ക് എന്ത് വേണം, അതായിരിക്കാം അവരുടെ ചിന്തകൾ. ശബ്ദം; അതുള്ളപ്പോഴേ നമുക്ക് കേൾക്കാനാവൂ, ആ ശബ്ദത്തിനുടമ ഈ ലോകത്ത് നിന്ന് പോയിക്കഴിഞ്ഞാൽ നമുക്കവരെ കേൾക്കാനാകില്ല. അവരെ കേൾക്കാതിരുന്നതിനും അവരെ വിളിക്കാതിരുന്നതിനും നമുക്ക് നമ്മോട്…

Read More

ജീവിതത്തിൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ടവൻറെ വിലാസങ്ങൾ തേടി മറ്റാരും നടക്കാറില്ലല്ലോ. ‘എഴുതി തീരാത്ത പുസ്തകമാണ് ജീവിതം’ എന്നയാൾ അയാൾക്ക്‌ തന്നെ വായിക്കാനായി വലിയ അക്ഷരങ്ങളിൽ തൻറെ മേശപ്പുറത്ത് എഴുതി വെച്ചിരുന്നു. എന്നാൽ ആ വാക്കുകൾ എന്നും അയാളെ എഴുതാൻ പ്രേരിപ്പിച്ചു. തന്നിൽ പുകഞ്ഞുയരുന്ന ചിന്തകളുടെ ഭൂതങ്ങളെ ആവാഹിച്ചെടുക്കാൻ ഓരോ നിമിഷവും അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ നിന്നോ തുടങ്ങി എവിടെയും അവസാനിക്കാത്ത ചിന്തകൾ. കലുഷിതമായ ചിന്തകളുടെ തേരിലേറി ചാട്ടവാറിൻറെ പുളകിത ശബ്ദത്തിൽ പാഞ്ഞുപോകുമ്പോൾ, പൊട്ടിത്തെറിക്കാൻ വെമ്പുന്ന തലച്ചോറിനോട് അയാൾ എപ്പോഴും അടങ്ങൂ അടങ്ങൂ എന്നുറക്കെ വിളിച്ചു പറയാറുണ്ട്. നിനക്ക് നിന്നോട് തന്നെപ്പറയാനുള്ളത് എന്തിനാണ് ഉറക്കെ പറയുന്നതെന്ന് പ്രകൃതി ചോദിച്ചു. നീ സ്വയം നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചു ഈ ലോകത്തിനു ഒന്നും തന്നെ അറിയേണ്ട. നീ വിജയിച്ചോ, തോറ്റോ? അത് പറയുക. തോറ്റെന്നറിയുന്നതാണ് ലോകത്തിനു കൂടുതൽ ഇഷ്ട്ടം, കാരണം ഇത് തോറ്റവരുടെ ഭൂമിയാണ്. അഥവാ നീ വിജയിച്ചാൽ തന്നെ അത് നീ പുറത്തു…

Read More

ദീപാക്ഷി – 1 ദീപാക്ഷി – 5 – ഭ്രാന്ത് പിടിച്ച പുഴ- ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഭ്രാന്തമായി കുത്തിയൊലിച്ചൊഴുകുന്ന പുഴയാണ് ഞാൻ, വെള്ളച്ചാട്ടങ്ങളും, വളരെ താഴ്ചയുള്ള ചുഴികളും, ഉയർച്ച താഴ്ചകളും, പാറക്കെട്ടുകളും, മണൽ പരപ്പുകളും, അടിയൊഴുക്കുകളും നിറഞ്ഞ പുഴ. അമ്പത് അടി താഴ്ചയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്, അതിനടിയിൽ അതിലേറെ താഴ്ചയുള്ള ചുഴിയുമുണ്ട്, ആ ചുഴിയിൽ പെട്ടാൽ പിന്നെ മൂന്നാം നാളെ പൊങ്ങിവരൂ, അതുവരെ നിന്റെ ശ്വാസം ജലത്തിലൂടെ വലിച്ചെടുത്തുപോലും ഞാൻ എന്റെ ജീവൻ നിലനിർത്തും, നിന്നെ കാണാൻ,നിനക്കെഴുതാൻ, നിന്റെ സ്വപനങ്ങളും, ചിന്തകളും ആവാഹിച്ചു നിന്നിലേക്ക്‌ ഒഴുകിച്ചേരാൻ. നീ ഒരിക്കൽ എന്നോട് പറഞ്ഞു, അശാന്തമായ നദിയാണ് നീയെന്ന്, കാടുകളും, മേടുകളും കടന്ന്, പാറക്കെട്ടുകളിൽ അടിച്ചു ചിതറി, നമ്മുടെ ആത്മാവുകൾ എന്നാണ് ഒന്നായി ചേരുക. നിന്റെ ഉള്ളിൽ അടച്ചിട്ടിരിക്കുന്ന വേദനകളും, രൗദ്രങ്ങളും, പല്ലുകൾ ഇറുമ്മി നീ കാത്തു വച്ചിരിക്കുന്ന പ്രതികാരങ്ങളും,അശാന്തികളും, നിന്റെയുള്ളിൽ തുടിക്കുന്ന ഇടിമുഴക്കങ്ങളും, പേമാരികളും എന്നിലേക്കൊഴുക്കുമോ, നമുക്കവ നമ്മുടെ പുഴകളിൽ സമ്മോഹനം ചെയ്തു,…

Read More

“ജീവിതം എന്താണ് ഇങ്ങനെ എന്നോട്” പല്ലിറുമ്മിക്കൊണ്ട് അവർ ഫോൺ കട്ട് ചെയ്തു. അവരുടെ ദേഷ്യഭാവം കണ്ടു ഞാൻ ചോദിച്ചു “കുഴപ്പമൊന്നുമില്ലല്ലോ”, അതിന് മറുപടിയായി അവർ എന്നെ രൂക്ഷമായി നോക്കി, എൻറെ കാര്യത്തിൽ തലയിടാൻ താൻ ആരാ എന്ന ഭാവത്തിൽ. ആ ഗൗരവഭാവം കണ്ടപ്പോൾ പിന്നെ ഞാനൊന്നും ചോദിച്ചില്ല. നാട്ടിലേക്കുള്ള വിമാനം വരുന്നതും കാത്ത് ഞാൻ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെയാണ് അവരും ഇരുന്നിരുന്നത്. അവർ തുടർച്ചയായി ഫോണിൽ ആയിരുന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്ന് സംസാരിക്കുന്നവരെല്ലാം കൂട്ടുകാരികൾ ആണെന്ന് മനസ്സിലായി. “ആരോടും പറയാതെയല്ലേ വരുന്നത്, താൻ ഇങ്ങോട്ട് എൻറെ വീട്ടിലേക്ക് വായോ, ഞാൻ മറ്റുള്ള നമ്മുടെ കൂട്ടുകാരോട് കൂടി വരാൻ പറയാം, ഒന്ന് രണ്ടു ദിവസം അടിച്ചുപൊളിക്കാം, രണ്ടു കൊല്ലമായില്ലേ നീ പോയിട്ട്”. “ഞാൻ വരുന്നില്ല, അങ്ങോരും വീട്ടിൽ രണ്ടുകൊല്ലമായി കാത്തിരിക്കുകയല്ലേ” “ഓ അതും ശരിയാണല്ലോ. അപ്പോൾ നിങ്ങൾ ഇപ്പോൾ ഇണക്കത്തിലായോ” “എന്ന് പറയാൻ പറ്റില്ല, നമ്മൾ ശ്രമിക്കണമല്ലോ”. “അത് ശരിയാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ…

Read More

സുഷമയെ റെയിൽവേ സ്റ്റേഷനിലെ കനത്ത തിരക്കിൽ കണ്ടപ്പോൾ മാധവ് ഒന്ന് ഞെട്ടി – “താനെങ്ങനെ ഇവിടെ എത്തിയെടോ?” തൊട്ടടുത്ത് നിന്ന ആളെ സുഷമ പരിചയപ്പെടുത്തി, “രവി, എൻറെ ഭർത്താവ്, ഇപ്പോൾ ഇവിടെയാണ്, ഡോംബിവല്ലിയിൽ. രവി ജോലിയ്ക്ക് പോവുകയാണ്, എന്നും വരും രവിക്കൊപ്പം, രവി പോയി കഴിയുമ്പോൾ, ഞാൻ തിരിച്ചു പോവുകയും ചെയ്യും.” മാധവ് ഒരു നിമിഷം പഴയ കാലത്തിലേക്ക്, പണ്ട് ഒഴുകിപ്പോയ ഒരു നദിയിലേക്ക്, ഒന്ന് തിരിഞ്ഞു നീന്തി. സുഷമയെ പരിചയപ്പെടുന്നത്, ഇരിഞ്ഞാലക്കുടയിലെ എസ്. എൻ. ലൈബ്രറിയിൽ വെച്ചാണ്. ഏതോ ഒരു പുസ്തകം തേടി പോയതാണ്, സുഷമയാണ് അതെടുത്തു തന്നത്. ഇരിഞ്ഞാലക്കുടക്കാരി ആണെങ്കിലും സുഷമ കേരളവർമ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്. ഭാഷയിലെ പ്രാവീണ്യം, എഴുത്ത്, മാധവ് അതിശയപ്പെട്ടു. ‘ടീച്ചർ ആകണം, എൻറെ കുട്ടികളെ ഉറക്കെ കവിത ചൊല്ലി പഠിപ്പിക്കണം, ക്ലാസ്സു മുറികളിലല്ല, പുറത്തെ പ്ലാവിൻ ചുവട്ടിൽ.’ സുഷമയുടെ കണ്ണുകളിലെ തെളിച്ചം, മുഖത്തെ നിശ്ചയദാർഢ്യം, അതൊരിക്കലും മറക്കാനാകില്ല. “മാധവ് ഒരിക്കൽ വരണം, ഇടശ്ശേരിയുടെ…

Read More

കാറുമായി വിമാനത്താവളത്തിൽ ചെന്ന് സ്വീകരിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്, ജോലി സ്ഥലത്ത് ഞാൻ കമ്പനി ബസ്സിനാണ് പോകുന്നതും വരുന്നതും. അതെല്ലാം എനിക്ക് ശീലവുമാണ്. നാട്ടിലെ ചൂടും ബസ്സിലെ തിരക്കും വിയർപ്പും നിശ്വാസങ്ങളും എല്ലാം എനിക്ക് പരിചിതമാണ്. ഞാൻ ബസ്സിൽ കയറി വന്നോളാം, മാത്രമല്ല എൻറെ കൈയ്യിൽ ഒരു ചെറിയ ബാഗ് മാത്രമേയുള്ളൂ. അതാണ് എന്നത്തേയും വ്യാഖ്യാനം. വിമാനത്താവളത്തിൽ വരുന്നതും സ്വീകരിക്കുന്നതും എല്ലാം സന്തോഷമാണെന്ന് എനിക്ക് അറിയാതെയല്ല. അത്തരം കെട്ടുകാഴ്ചകൾക്കുള്ള ചിലവ് നമുക്കൊഴിവാക്കാം. നമ്മുടെ ആർഭാടങ്ങൾ ഒഴിവാക്കിയാൽ, ഭക്ഷണം കിട്ടാത്ത പലർക്കും അതൊരു അനുഗ്രഹമാക്കാം. എത്ര കൊല്ലങ്ങൾ ആയിരിക്കുന്നു. ഒരു മാറ്റവുമില്ലാത്ത ഒരു മനുഷ്യൻ. കുറച്ചകലെയാണ് ബസ്‌സ്റ്റോപ്, എങ്കിലും ബസ്സിറങ്ങി നടന്നേ വരൂ. ഓട്ടോറിക്ഷയൊന്നും വിളിക്കില്ല. അയാളുടെ പിശുക്ക് ജീവിതകാലത്ത്‌ തീരില്ല എന്ന അഭിപ്രായങ്ങൾ ഒക്കെ അദ്ദേഹം ചിരിച്ചു തള്ളും. കൈകാലുകൾ കഴുകി വീട്ടിലെ അവരുടെ കിടപ്പുമുറിയിൽ ഇരുന്ന് അദ്ദേഹത്തിൻറെ വിയർപ്പ് ഒപ്പുമ്പോൾ ഹെലൻ…

Read More

പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ- 1 പ്രണയത്തിന്റെ മിന്നാമിനുങ്ങുകൾ – 5 മരുഭൂമിയിലേക്ക് ജുനു, മേരി ജാൻ, നമ്മൾ അറിയാതെയാണ് ജീവിതങ്ങളുടെ സത്യങ്ങൾ നമ്മിലേക്ക്‌ കടന്നു വരിക, പഠനങ്ങൾ കഴിയുമ്പോഴാണ് നാം വീട്ടിലെ യഥാർത്ഥ അവസ്ഥകൾ മനസിലാക്കുക. വലിയൊരു കുടുംബമാകുമ്പോൾ അതൊക്കെ സാധാരണമാണ്, എന്നാൽ അതിനു പോംവഴികൾ കണ്ടെത്തുക എന്നതാണ് കാര്യം. എന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി കടങ്ങൾ വീട്ടുകയായിരുന്നു. അതിനു ഏറ്റവും നല്ലത് ഒരു പാലായനമായിരുന്നു, മരുഭൂമിയിലേക്കുള്ള പാലായനം. ജുനു, മേരി ജാൻ, അച്ഛൻ ഇന്നും എനിക്ക് എത്തിപ്പിടിക്കാനാവാത്ത ഒരു അഭിമാനമാണ്, പതിനാലാം വയസ്സിൽ അദ്ദേഹം നാട് വിട്ട് പോയി, കഴിഞ്ഞ തലമുറയിൽ തുടങ്ങിയ പലായനം, ശ്രീലങ്കയിലെ കൊളംബോയിൽ ആയിരുന്നു, ജോലിക്കൊപ്പം, അച്ഛൻ തനിയെ പഠിച്ചു വളർന്നു, ഇന്നും എന്നേക്കാൾ നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യും. മറ്റുള്ളവർക്കായി അദ്ദേഹം കൈകൊണ്ടു അക്ഷരങ്ങൾ കൂട്ടിയെഴുതി കൊടുത്ത ഒരു അപേക്ഷയും ആരും ഇന്നുവരെ നിരസിച്ചീട്ടില്ല, കൂട്ടിയെഴുതിയുള്ള ആ അക്ഷരങ്ങൾ മതി, അദ്ദേഹമെന്താണെന്ന് വായിച്ചറിയാൻ.…

Read More

ദീപാക്ഷി – 1 ദീപാക്ഷി, പ്രിയപ്പെട്ടവളെ, എന്റെ ഹൃദയത്തിൽ ചുംബിക്കുക. ചുംബിക്കുക എന്ന് പറയുമ്പോൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് കരുതേണ്ട കാര്യമില്ല, ഒരാൾ മറ്റൊരാൾക്ക് പകരുന്ന പ്രണയം മാത്രം. അതിലൂടെ അവരുടെ ഹൃദയത്തിലും ആത്മാവിലും ചിന്തകളിലും മനസ്സിലും ശരീരത്തിലും രക്ത ധമനികളിലും ഓരോ കോശത്തിലും അവർ മറ്റൊരാൾക്കായി കരുതി വച്ചിരിക്കുന്ന അനിർവചനീയമായ, നിരന്തരമായി അവനവന്റെ ഉള്ളിൽ ചേർത്തുവച്ചിരിക്കുന്ന അയാളെ അല്ലെങ്കിൽ അവളെ, അവരിലേക്ക്‌ തന്നെ കൊടുക്കുകയാണ്. ഞാൻ എന്റെ ശരീരത്തിൽ, ചിന്തകളിൽ പേറുന്ന നീ, എന്നെ ഓരോ നിമിഷവും തീ തീറ്റുന്ന നിന്നെ ഞാൻ എന്റെ ചുണ്ടുകളിലൂടെ വൈദ്യുതിയായി കടത്തിവിട്ടു, ശുദ്ധീകരിച്ചു, തിരിച്ചെടുക്കുകയാണ്. എന്റെ രക്തം നിന്നിലൂടെ, നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങി തിരിച്ചു എന്റെ ഹൃദയത്തിൽ വന്നു ചേരുകയാണ്, നിന്റെ ഗന്ധവും, നിന്റെ പ്രണയവും, നിന്റെ ജീവനും എന്റെ ഹൃദയത്തിന്റെ ഭാഗമാക്കാൻ. ഞാൻ നിന്നോട് ചുംബനം ആവശ്യപ്പെടുകയല്ല, അല്ലാതെ തന്നെ നീയെന്റെ ഉള്ളിൽ കത്തിപ്പിടിച്ചിരിക്കുകയാണ്. സത്യത്തിൽ എന്റെ ശരീരത്തിലും, മനസ്സിലും,…

Read More