Author: Kavalloore Muraleedharan

Working and living in Riyadh, Saudi Arabia. Actively writing, published ten books as of now. Dedicated to write.

അജയേട്ടന്റെ പോസ്റ്റൽ കഥകൾ – നിസ്സഹായം അജയേട്ടനെ പരിചയപ്പെട്ടിട്ട് അധികനാളൊന്നും ആയിട്ടില്ല. നേരിൽ കണ്ടിട്ടുമില്ല, ഒന്നോരണ്ടോ തവണ മാത്രമാണ് ഫോണിൽ സംസാരിച്ചത്  തന്നെ.  ചിലർ അങ്ങനെയാണല്ലോ മുജ്ജന്മസുകൃതംപോലെ എവിടെനിന്നോ നമ്മുടെ ജീവിതത്തിലേയ്ക്ക് ഇറങ്ങിവരും. അവർക്കു തീർച്ചയായും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നിയോഗങ്ങൾ ഉണ്ടായിരിക്കും എന്നയാൾക്ക്‌ ഉറപ്പായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങൾ  അയാളുടെ ജീവിതത്തിൽ  സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. പോസ്റ്റുമാൻ ആയിരുന്നതിനാൽത്തന്നെ ഒരു ഗ്രാമത്തിന്റെ ജീവിതസ്പന്ദനങ്ങൾ അജയേട്ടൻ ധാരാളം അനുഭവിച്ചിരുന്നു. കത്തുന്ന ഒരനുഭവമായിരുന്നു അജയേട്ടൻ അന്നയാളോട് പറഞ്ഞത്. കാർത്തിക്കും സുജയും പഠനകാലത്ത്  തുടങ്ങിയ പ്രണയം. പലയിടങ്ങളിൽ പഠിച്ചെങ്കിലും അവരുടെ പ്രണയം അങ്ങനെ അവരിൽ ജ്വലിച്ചു നിന്നു. ഒരുമത്സരപരീക്ഷ രണ്ടിടത്തു ഇരുന്നു എഴുതിയെങ്കിലും   തൊട്ടടുത്ത റാങ്കുകാർ ആകും എന്നൊരിക്കലും അവർ കരുതിയിരുന്നില്ല. ഒരേ സ്ഥാപനത്തിൽ ഒരേ നിലയിലുള്ള  ഓഫീസർമാരായാണ് അവർ അവിടെ എത്തിയത്. രണ്ടുപേരും വലിയ കുടുംബങ്ങളിൽ നിന്നുള്ളവരും. രണ്ടുപേരും വലിയ വായനക്കാർ ആയിരുന്നു. അതിനാൽത്തന്നെ അവർ ധാരാളം മാഗസിനുകൾ വരുത്തിയിരുന്നു. അതായിരുന്നു അജയേട്ടന്  അവരുമായുള്ള ബന്ധം…

Read More

വളരെ തിരക്കുള്ള ഒരു ബിസിനസ്സ് സെന്ററിൽ ആയിരുന്നു അയാളുടെ ആദ്യ ഓഫീസ്. ലോകോത്തര കമ്പനികളുടെ ഒരുപാട് ഓഫീസുകൾ നിറഞ്ഞിടം, അതിനൊപ്പം ഇരുപതിലധികം ലോകോത്തര റെസ്റ്റോറന്റുകൾ, ഇറ്റാലിയൻ, ഫ്രഞ്ച്, അങ്ങനെ പലതും, അതിനാൽ ആ ബിസിനസ്സ് സെന്ററിൽ എപ്പോഴും ആൾത്തിരക്കുണ്ടായിരുന്നു. മനോഹരങ്ങളായ മുഖങ്ങൾ അതിനിടയിലൂടെ തെന്നിമറിയുമായിരുന്നു. അത്തരം കാഴ്ചകൾക്കായി അയാൾ ഇടയ്ക്കിടെ നടക്കാനിറങ്ങുമായിരുന്നു. ജോലിചെയ്ത് ബോറടിക്കുമ്പോൾ മനസ്സിന്റെ ഉന്മേഷം തിരിച്ചുപിടിക്കാൻ അത്തരം തിരക്കുകളും മുഖങ്ങളും സഹായിച്ചിരുന്നു. സൗന്ദര്യം മറ്റൊരാളെ ഉപദ്രവിക്കാതെ ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന നിലപാട് അയാൾക്കുണ്ടായിരുന്നു. അത് മനസ്സിലും മുഖത്തും തരുന്ന പുഞ്ചിരി ചിലവില്ലാത്തതായിരുന്നു. പെട്ടെന്നാണ് ഓഫീസ് മറ്റൊരു മേഖലയിലേയ്ക്ക് മാറ്റുന്നു എന്ന അറിയിപ്പ് വന്നത്. കൂടുതൽ സുരക്ഷ, തനിയെ ഉള്ള കെട്ടിടം, മാത്രമല്ല, അവിടെ പ്രതിരോധവകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ മാത്രമാണ് ചുറ്റുമുള്ളത്. തീർച്ചയായും തന്റെ കണ്ണിനും മനസ്സിനും കുളിർമ്മതന്നിരുന്ന കാഴ്ചകൾ നഷ്ടപ്പെടുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പുതിയ ഇടം വളരെ വലുതാണെന്നും, കെട്ടിടങ്ങൾക്കിടയിലൂടെ മരങ്ങൾനിറഞ്ഞ ഒരു നടപ്പാതയുണ്ടെന്നും അറിഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. പെട്ടെന്നായിരുന്നു…

Read More

അപമാനിക്കപ്പെടുക എന്നത് വളരെയധികം വേദന തരുന്ന ഒരു അവസ്ഥയാണ്. എന്നാൽ അത് നിരന്തരം അനുഭവിക്കുകയും ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയും ചെയ്തപ്പോൾ അയാൾക്കത്‌ ഇപ്പോൾ ജീവിതത്തിലെ വിനോദങ്ങളുടെ ഒരു ഭാഗമാക്കി മാറ്റാൻ ചിലപ്പോഴെങ്കിലും കഴിയുന്നു. ഏത് നടുക്കടലിലും ഒരു ചെറുപുഞ്ചിരിയോടെ മുങ്ങിത്താഴാൻ അനുഭവങ്ങൾ അയാളെ എന്നും പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം പാഠങ്ങൾ ദിവസേന പഠിക്കാൻ അയാൾ ഇപ്പോൾ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നു. ജീവിതം ഒരിക്കലും ഒരാളുടെയും കൈപ്പിടിയിൽ നിൽക്കുന്ന ഒന്നല്ലെന്ന് കാലം അയാളെ പഠിപ്പിച്ചു കഴിഞ്ഞു, അല്ലെങ്കിൽ അതും തുടർന്നുകൊണ്ടിരിക്കുന്ന മറ്റൊരു പഠനമാണ്. എന്തൊക്കെ തന്റെ ജീവിതത്തിൽ സംഭവിച്ചാലും അത്മഹത്യ ചെയ്യില്ലെന്ന് അയാൾക്കുറപ്പാണ്. തന്റെ ജീവിതത്തിൽ നിന്നുള്ള സ്വയം നിഷ്കാസനം ഒന്നിനും ഒരു പരിഹാരമല്ല. തന്നെ അത്തരം അവസ്ഥകളിൽ നിന്ന് അല്ലെങ്കിൽ അത്തരം ജീവിതാന്തരീക്ഷങ്ങളിൽനിന്ന് മാറ്റി നിർത്താൻ അയാൾക്ക്‌ കഴിയണം, അല്ലെങ്കിൽ അതിനായി അയാൾ ശ്രമിക്കണം.അതൊരുപക്ഷേ അയാളെ രക്ഷപ്പെടുത്തിയേക്കാം. ചിലപ്പോൾ ഒരു പുനർജന്മവും നൽകിയേക്കാം. ഒരുപക്ഷെ നമ്മുടെ ജീവിതമൊക്കെ പശുവിനെ കുറ്റിയടിച്ചു കെട്ടിയിരിക്കുന്നതുപോലെ…

Read More

അവിചാരിതമായാണ് അയാളും അമേരിക്കയിലുള്ള സുഹൃത്ത് സുനിലും ഒരേസമയം നാട്ടിൽ വന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞു കണ്ടിട്ടേയില്ല. കാലം എത്ര കടന്നുപോയി. “ഞാൻ ചെങ്ങാനൂരിൽ ഉണ്ട്, നീ ഇങ്ങോട്ട് വരൂ. നൂറിലേറെ വർഷം പഴക്കമുള്ള വീട്ടിൽ, പുഴയോട് ചേർന്ന്, മരങ്ങൾ നിറഞ്ഞ സൂര്യപ്രകാശം താഴേക്ക് വീഴാത്ത പറമ്പിലൂടെ നടക്കാം. നിനക്ക് വളരെ ഇഷ്ടപ്പെടും” എന്ന വാക്കുകളാണ് അയാളെ ഭ്രമിപ്പിച്ചു അങ്ങോട്ട് കൊണ്ടുപോയത്. കോന്തിപുലം പാടത്തെ കീറിമുറിച്ചുപോകുന്ന റോഡിൽ അയാൾ സാവധാനം രണ്ടുവശങ്ങളിലെ പ്രകൃതി ആസ്വദിച്ചാണ് വണ്ടി ഓടിച്ചത്. അതിനിടയിൽ കിഴക്കു ഭാഗത്തു കണ്ട പിങ്ക് നിറമടിച്ച പ്രാവിൻകൂട് അയാളെ ഒന്ന് കൊതിപ്പിച്ചു. കുറുമാലിപുഴയോട് ചേർന്നു കിടക്കുന്ന വലിയ വൃക്ഷങ്ങൾ നിറഞ്ഞ പറമ്പും, നീണ്ട പടിപ്പുരയോട് കൂടിയ നൂറ്റാണ്ട് പഴക്കമുള്ള ആ വീട്. അമ്മ നൽകിയ നൂൽപ്പുട്ട് ചെറിയമധുരമുള്ള നാളികേരപ്പാലിൽ ചാലിച്ചു കഴിക്കുകയായിരുന്നില്ല, കുടിക്കുകയായിരുന്നു. പുഴയോരത്തെ വഴിയിലൂടെ അയാളും സുനിലും ഓർമ്മകളിൽകൂടി ഒരുപാടു നടന്നു. തിരിച്ചുള്ള യാത്രയിൽ കോന്തിപുലം പാടം എത്തിയപ്പോൾ പെട്ടെന്ന് പിങ്ക്…

Read More

ജീവിതത്തിൽ ഏറെയൊക്കെ നേടിയെങ്കിലും അയാൾ പരാജിതരുടെ നീണ്ട നിരയിലോ തോറ്റവരുടെ ആൾക്കൂട്ടത്തിലോ അപ്രത്യക്ഷമാവുകയാണ് പതിവ്. എന്തൊകൊണ്ടോ അവിടെ അയാൾ അഭയം കണ്ടെത്തിയിരുന്നു. ഒന്നുകിൽ സമാനമനസ്‌കരുടെ സംഭാഷണങ്ങൾ അയാളെ ആശ്വസിപ്പിക്കുന്നുണ്ടാകാം, അതല്ലെങ്കിൽ നിങ്ങളിൽ ഒരാളാണ് ഞാനും എന്നയാൾ സ്വയം ഉറപ്പിക്കുന്നതും ആകാം. ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾ വിജയങ്ങൾ ആണെന്ന് അയാൾക്കൊരിക്കലും തോന്നിയിട്ടില്ല. ചിലതെല്ലാം സംഭവിച്ചുപോയതാണ്. അതിനെ നേട്ടം എന്നുപോലും ചിലപ്പോൾ വിശേഷിപ്പിക്കാൻ കഴിയില്ല എന്നും അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില നല്ലമനുഷ്യർ, വളരെകുറച്ചുപേർ അടങ്ങുന്ന ഒരു സംഘം, അവരുടെ പ്രേരണകൾ നിർബന്ധങ്ങൾ പിന്നെ അയാൾ സ്വയം സൃഷ്ടിക്കുന്ന ഒരുപാടു അച്ചടക്കങ്ങൾ സമയപരിധി അതിസൂക്ഷ്മതയുള്ള സമയനിഷ്ഠ അവനവനോടുള്ള പ്രതിബദ്ധത ലക്ഷ്യത്തിനായുള്ള പരിപൂർണ്ണ സമർപ്പണം അതൊക്കെക്കൂടി നൽകുന്ന ഒരു പരിസമാപ്തി. ഓരോ യാത്രയുടെ അന്ത്യത്തിലും അയാൾ സ്വയം ചോദിക്കാറുണ്ട്; ഓ, ഈ യാത്ര പൂർത്തിയായോ തനിക്കതിന് കഴിഞ്ഞോ. നടന്നു കയറിയ വഴികളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടിട്ടും എത്തിച്ചേർന്നോ എന്നയാൾ സ്വയം ചോദിക്കാറുണ്ട്. ജീവിതത്തിൽ നടക്കണം എന്ന് കരുതുന്ന ചില കാര്യങ്ങൾ…

Read More

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പരസഹായമില്ലാതെ ദാക്ഷായണി അമ്മ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി. മാറി മാറി വന്ന ഹോംനഴ്സ്‌മാരിൽ മാളുവിനോടാണ് ദാക്ഷായണി അമ്മക്ക് പ്രിയം. മറ്റൊന്നുമല്ല, കട്ടിലിൽ നിന്ന് താങ്ങി ഉയർത്തുമ്പോൾ തൻറെ ശരീരത്തിന് ഒരു വേദനയുമില്ലാതിരിക്കാൻ മാളു പ്രത്യേകം ശ്രദ്ധിക്കും. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ഒരുമിച്ചാണ്. “മാളു, എൻറെ ഫോണിൽ ചാർജില്ലേ, ഒരാഴ്ചയായി ആരെങ്കിലും ഒക്കെ എന്നെ വിളിച്ചിട്ട്. അതോ ഇത് ബെല്ലടിക്കാത്തതാണോ, നീ ഒന്ന് നോക്കൂ.” ദാക്ഷായണി അമ്മ പറഞ്ഞു. മാളു നോക്കി, ഫോൺ ഫുൾ ചാർജ് ആണ് സിഗ്നലും നന്നായുണ്ട്. ആറുമക്കളും ഒരു ഡസൻ പേരക്കിടാങ്ങളും ഉള്ള മുത്തശ്ശിയെ ഒരിക്കലെങ്കിലും വിളിക്കാൻ ആർക്കും സമയമില്ല. അമ്മയെ നോക്കാൻ ഹോംനഴ്സിനെ ആക്കിയിട്ടുണ്ട്, അതിൽ കൂടുതൽ അമ്മക്ക് എന്ത് വേണം, അതായിരിക്കാം അവരുടെ ചിന്തകൾ. ശബ്ദം; അതുള്ളപ്പോഴേ നമുക്ക് കേൾക്കാനാവൂ, ആ ശബ്ദത്തിനുടമ ഈ ലോകത്ത് നിന്ന് പോയിക്കഴിഞ്ഞാൽ നമുക്കവരെ കേൾക്കാനാകില്ല. അവരെ കേൾക്കാതിരുന്നതിനും അവരെ വിളിക്കാതിരുന്നതിനും നമുക്ക് നമ്മോട്…

Read More

ജീവിതത്തിൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെട്ടവൻറെ വിലാസങ്ങൾ തേടി മറ്റാരും നടക്കാറില്ലല്ലോ. ‘എഴുതി തീരാത്ത പുസ്തകമാണ് ജീവിതം’ എന്നയാൾ അയാൾക്ക്‌ തന്നെ വായിക്കാനായി വലിയ അക്ഷരങ്ങളിൽ തൻറെ മേശപ്പുറത്ത് എഴുതി വെച്ചിരുന്നു. എന്നാൽ ആ വാക്കുകൾ എന്നും അയാളെ എഴുതാൻ പ്രേരിപ്പിച്ചു. തന്നിൽ പുകഞ്ഞുയരുന്ന ചിന്തകളുടെ ഭൂതങ്ങളെ ആവാഹിച്ചെടുക്കാൻ ഓരോ നിമിഷവും അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ നിന്നോ തുടങ്ങി എവിടെയും അവസാനിക്കാത്ത ചിന്തകൾ. കലുഷിതമായ ചിന്തകളുടെ തേരിലേറി ചാട്ടവാറിൻറെ പുളകിത ശബ്ദത്തിൽ പാഞ്ഞുപോകുമ്പോൾ, പൊട്ടിത്തെറിക്കാൻ വെമ്പുന്ന തലച്ചോറിനോട് അയാൾ എപ്പോഴും അടങ്ങൂ അടങ്ങൂ എന്നുറക്കെ വിളിച്ചു പറയാറുണ്ട്. നിനക്ക് നിന്നോട് തന്നെപ്പറയാനുള്ളത് എന്തിനാണ് ഉറക്കെ പറയുന്നതെന്ന് പ്രകൃതി ചോദിച്ചു. നീ സ്വയം നടത്തുന്ന യുദ്ധങ്ങളെക്കുറിച്ചു ഈ ലോകത്തിനു ഒന്നും തന്നെ അറിയേണ്ട. നീ വിജയിച്ചോ, തോറ്റോ? അത് പറയുക. തോറ്റെന്നറിയുന്നതാണ് ലോകത്തിനു കൂടുതൽ ഇഷ്ട്ടം, കാരണം ഇത് തോറ്റവരുടെ ഭൂമിയാണ്. അഥവാ നീ വിജയിച്ചാൽ തന്നെ അത് നീ പുറത്തു…

Read More

ദീപാക്ഷി – 1 ദീപാക്ഷി – 5 – ഭ്രാന്ത് പിടിച്ച പുഴ- ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഭ്രാന്തമായി കുത്തിയൊലിച്ചൊഴുകുന്ന പുഴയാണ് ഞാൻ, വെള്ളച്ചാട്ടങ്ങളും, വളരെ താഴ്ചയുള്ള ചുഴികളും, ഉയർച്ച താഴ്ചകളും, പാറക്കെട്ടുകളും, മണൽ പരപ്പുകളും, അടിയൊഴുക്കുകളും നിറഞ്ഞ പുഴ. അമ്പത് അടി താഴ്ചയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്, അതിനടിയിൽ അതിലേറെ താഴ്ചയുള്ള ചുഴിയുമുണ്ട്, ആ ചുഴിയിൽ പെട്ടാൽ പിന്നെ മൂന്നാം നാളെ പൊങ്ങിവരൂ, അതുവരെ നിന്റെ ശ്വാസം ജലത്തിലൂടെ വലിച്ചെടുത്തുപോലും ഞാൻ എന്റെ ജീവൻ നിലനിർത്തും, നിന്നെ കാണാൻ,നിനക്കെഴുതാൻ, നിന്റെ സ്വപനങ്ങളും, ചിന്തകളും ആവാഹിച്ചു നിന്നിലേക്ക്‌ ഒഴുകിച്ചേരാൻ. നീ ഒരിക്കൽ എന്നോട് പറഞ്ഞു, അശാന്തമായ നദിയാണ് നീയെന്ന്, കാടുകളും, മേടുകളും കടന്ന്, പാറക്കെട്ടുകളിൽ അടിച്ചു ചിതറി, നമ്മുടെ ആത്മാവുകൾ എന്നാണ് ഒന്നായി ചേരുക. നിന്റെ ഉള്ളിൽ അടച്ചിട്ടിരിക്കുന്ന വേദനകളും, രൗദ്രങ്ങളും, പല്ലുകൾ ഇറുമ്മി നീ കാത്തു വച്ചിരിക്കുന്ന പ്രതികാരങ്ങളും,അശാന്തികളും, നിന്റെയുള്ളിൽ തുടിക്കുന്ന ഇടിമുഴക്കങ്ങളും, പേമാരികളും എന്നിലേക്കൊഴുക്കുമോ, നമുക്കവ നമ്മുടെ പുഴകളിൽ സമ്മോഹനം ചെയ്തു,…

Read More

“ജീവിതം എന്താണ് ഇങ്ങനെ എന്നോട്” പല്ലിറുമ്മിക്കൊണ്ട് അവർ ഫോൺ കട്ട് ചെയ്തു. അവരുടെ ദേഷ്യഭാവം കണ്ടു ഞാൻ ചോദിച്ചു “കുഴപ്പമൊന്നുമില്ലല്ലോ”, അതിന് മറുപടിയായി അവർ എന്നെ രൂക്ഷമായി നോക്കി, എൻറെ കാര്യത്തിൽ തലയിടാൻ താൻ ആരാ എന്ന ഭാവത്തിൽ. ആ ഗൗരവഭാവം കണ്ടപ്പോൾ പിന്നെ ഞാനൊന്നും ചോദിച്ചില്ല. നാട്ടിലേക്കുള്ള വിമാനം വരുന്നതും കാത്ത് ഞാൻ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെയാണ് അവരും ഇരുന്നിരുന്നത്. അവർ തുടർച്ചയായി ഫോണിൽ ആയിരുന്നു. അവരുടെ സംഭാഷണങ്ങളിൽ നിന്ന് സംസാരിക്കുന്നവരെല്ലാം കൂട്ടുകാരികൾ ആണെന്ന് മനസ്സിലായി. “ആരോടും പറയാതെയല്ലേ വരുന്നത്, താൻ ഇങ്ങോട്ട് എൻറെ വീട്ടിലേക്ക് വായോ, ഞാൻ മറ്റുള്ള നമ്മുടെ കൂട്ടുകാരോട് കൂടി വരാൻ പറയാം, ഒന്ന് രണ്ടു ദിവസം അടിച്ചുപൊളിക്കാം, രണ്ടു കൊല്ലമായില്ലേ നീ പോയിട്ട്”. “ഞാൻ വരുന്നില്ല, അങ്ങോരും വീട്ടിൽ രണ്ടുകൊല്ലമായി കാത്തിരിക്കുകയല്ലേ” “ഓ അതും ശരിയാണല്ലോ. അപ്പോൾ നിങ്ങൾ ഇപ്പോൾ ഇണക്കത്തിലായോ” “എന്ന് പറയാൻ പറ്റില്ല, നമ്മൾ ശ്രമിക്കണമല്ലോ”. “അത് ശരിയാണ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ…

Read More

സുഷമയെ റെയിൽവേ സ്റ്റേഷനിലെ കനത്ത തിരക്കിൽ കണ്ടപ്പോൾ മാധവ് ഒന്ന് ഞെട്ടി – “താനെങ്ങനെ ഇവിടെ എത്തിയെടോ?” തൊട്ടടുത്ത് നിന്ന ആളെ സുഷമ പരിചയപ്പെടുത്തി, “രവി, എൻറെ ഭർത്താവ്, ഇപ്പോൾ ഇവിടെയാണ്, ഡോംബിവല്ലിയിൽ. രവി ജോലിയ്ക്ക് പോവുകയാണ്, എന്നും വരും രവിക്കൊപ്പം, രവി പോയി കഴിയുമ്പോൾ, ഞാൻ തിരിച്ചു പോവുകയും ചെയ്യും.” മാധവ് ഒരു നിമിഷം പഴയ കാലത്തിലേക്ക്, പണ്ട് ഒഴുകിപ്പോയ ഒരു നദിയിലേക്ക്, ഒന്ന് തിരിഞ്ഞു നീന്തി. സുഷമയെ പരിചയപ്പെടുന്നത്, ഇരിഞ്ഞാലക്കുടയിലെ എസ്. എൻ. ലൈബ്രറിയിൽ വെച്ചാണ്. ഏതോ ഒരു പുസ്തകം തേടി പോയതാണ്, സുഷമയാണ് അതെടുത്തു തന്നത്. ഇരിഞ്ഞാലക്കുടക്കാരി ആണെങ്കിലും സുഷമ കേരളവർമ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്. ഭാഷയിലെ പ്രാവീണ്യം, എഴുത്ത്, മാധവ് അതിശയപ്പെട്ടു. ‘ടീച്ചർ ആകണം, എൻറെ കുട്ടികളെ ഉറക്കെ കവിത ചൊല്ലി പഠിപ്പിക്കണം, ക്ലാസ്സു മുറികളിലല്ല, പുറത്തെ പ്ലാവിൻ ചുവട്ടിൽ.’ സുഷമയുടെ കണ്ണുകളിലെ തെളിച്ചം, മുഖത്തെ നിശ്ചയദാർഢ്യം, അതൊരിക്കലും മറക്കാനാകില്ല. “മാധവ് ഒരിക്കൽ വരണം, ഇടശ്ശേരിയുടെ…

Read More