നീ എഴുതണം, എനിക്ക് നിന്നെ വായിക്കണം, നിരന്തരമായി, ആവേശത്തോടെ, നിന്റെ ഓരോ അക്ഷരത്തിൽ കൂടെയും എനിക്ക് കടന്നു പോകണം. ദീപാക്ഷി ഘോഷ് അയാളോട് പറഞ്ഞു. നീ എന്ന വാക്കിലെ അധികാരം അയാൾക്കിഷ്ടമായി.നിന്റെ ഭ്രാന്തൻ ചിന്തകൾ ഒന്നും തന്നെ ഒളിച്ചു വെക്കരുത്, നീ നീയായി മാത്രം എഴുതുക. പച്ച മനുഷ്യനായി. ദീപാക്ഷി തുടർന്നു. ദീപാക്ഷി ഘോഷ്, ഒരു അസ്ത്രം കണക്കെയാണ് അവർ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അക്ഷരങ്ങളുടെ മൂർച്ചയാണ് അവരെ നിരന്തരമായി വായിക്കാൻ വഴിയായതും. പിന്നെ പിന്നെ അവരെ ജന്മാന്തരങ്ങളുടെ പരിചയമുണ്ടെന്ന് തോന്നിത്തുടങ്ങി, കഴിഞ്ഞ ജന്മങ്ങളിലെ നിരന്തരമായ ഒരു ബന്ധം എവിടെയോ മറഞ്ഞു കിടക്കുന്നപോലെ. പശ്ചിമ ബംഗാളിലെ ഏതോ ഉൾഗ്രാമത്തിൽ നിന്നാണെന്നറിയാം, ഭാഷയിലെ ഉൾക്കനം കണ്ടീട്ട്, കോളേജ് പ്രൊഫസർ ആണെന്ന് തോന്നുന്നു. പ്രൊഫൈലിൽ ഒന്നും തന്നെയില്ല, അയാൾ അവരുടെ സ്വകാര്യതകൾ ചോദിക്കാനും ഇഷ്ടപ്പെട്ടില്ല. അവർ അവരുടെ ജീവിതം ജീവിക്കട്ടെ, താൻ തന്റെയും. അവരുടെ ഓരോ പദവും തന്നെ പിന്തുടരുകയാണ്. ലോകത്തിന്റെ തികച്ചും…
