നിങ്ങൾ എന്നെ ബ്ലോഗ്ഗർ ആക്കി ഉറക്കമൊഴിച്ച് എഴുതിയുണ്ടാക്കിയ എം എ ഇക്കണോമിക്സിന്റെ പേപ്പർ കെട്ടുകൾ കത്തിച്ചു തീരും വരെ ഒരു ചിതയെന്ന പോലെ ഞാനത് നോക്കി നിന്നു. ആ കടലാസ്സുകഷണങ്ങൾ കത്തി നീറാതെ ചാരമായി മാറി എങ്കിലും എന്റെ മനസ്സിലെ കനലുകൾ ജ്വലിച്ചുകൊണ്ടിരുന്നു. പുതുക്കി പണിത വീടിനുള്ളിൽ മുപ്പത് വർഷത്തോളം ഞാൻ കാത്ത് സൂക്ഷിച്ച ആ അമൂല്യനിധിക്ക് സ്ഥലമി ല്ലായിരുന്നു. അതൊക്കെ ഇപ്പോഴും ഇടുത്ത് വെക്കാൻ അമ്മക്ക് വട്ടാണ് എന്ന് മക്കൾ നിസ്സാരമായി പറഞ്ഞ് എടുത്തു കത്തിക്കൂ എന്ന് വിലയില്ലാത്ത പറയുമ്പോഴും എന്റെ ഹൃദയം നുറുങ്ങി. എത്രയോ രാത്രികളിൽ കാൽ വെള്ളത്തിൽ മുക്കി ഇരുന്നിട്ടാണ് ഉറക്കം ഒഴിവാക്കി അതെല്ലാം പഠിച്ചത്. ജോലിക്കാരായ മാതാപിതാക്കളുടെ മകൾ. കൗമാര പ്രായത്തിൽ എവിടെയോ ജോലി വേണ്ട എന്ന തോന്നൽ ഉണ്ടായെങ്കിലും എം എക്ക് പഠിച്ച കോളജ് എന്റെ ചിന്തകൾ മാറ്റിയിരുന്നു. എം ഫിൽ എന്ന ആഗ്രഹത്തേക്കാൾ മുന്നിട്ട് നിന്നത് ഐ എ എസ് എന്ന സ്വപ്നമായിരുന്നു.…
