Author: Mary Josey Malayil

Short story writer.

പത്തിരുപത് വർഷം മുമ്പ് നടന്ന ഒരു സംഭവമാണിത്. ശശിധരനും ചെല്ലപ്പനും സഹോദരങ്ങളും അതിലുപരി ഒന്നര വയസ്സിന്റെ പ്രായവ്യതാസം മാത്രം ഉള്ളതുകൊണ്ട് ഉറ്റ സുഹൃത്തുക്കളുമായിരുന്നു. രണ്ടുപേരും കേന്ദ്രസർക്കാർ ജീവനക്കാരായതുകൊണ്ടുതന്നെ പല നാടുകളിൽ ആയിരുന്നു വിരമിക്കുന്നതുവരെ ജീവിച്ചിരുന്നത്.എന്നാൽ ആ സ്നേഹബന്ധത്തിന് ഒരു ഉടവും തട്ടാതിരിക്കാൻ രണ്ടുപേരും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ തങ്ങളുടെ സ്വന്തം നാടായ തൃശ്ശൂരിൽ അടുത്തടുത്ത് വീടുവെച്ച് താമസം തുടങ്ങി. ജന്മനാട്ടിൽ എത്തിയപ്പോഴാണ് രണ്ടുപേരും ജീവിതം ആഘോഷിക്കാൻ തുടങ്ങിയത്. തങ്ങൾക്ക് ഇതുവരെ നഷ്ടപ്പെട്ടിരുന്ന തൃശ്ശൂർ പൂരവും പുലിക്കളിയും അമ്പലത്തിലെ ഉത്സവങ്ങളും… അങ്ങനെ ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തൊക്ക  അവർ രണ്ടുപേരും ഉണ്ടാകും.എങ്ങോട്ട് തിരിഞ്ഞാലും സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും. മക്കളൊക്കെ കല്യാണം കഴിഞ്ഞ് കുടുംബമായി വിദേശത്തും കേരളത്തിനു പുറത്തും ഒക്കെയായി താമസിക്കുന്നു. പെൻഷൻ ഉള്ളതുകൊണ്ട് യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. വൈകുന്നേരമായാൽ വെടിവട്ടവുമായി ആൽത്തറയിൽ സമപ്രായക്കാരൊക്കെ ഒത്തുകൂടി രാഷ്ട്രീയം, സിനിമ, ഈ നാടിൻറെ പോക്ക്, കുടുംബങ്ങളുടെ കെട്ടുറപ്പ്, മൂല്യച്യുതി,ന്യൂജനറേഷൻ ട്രെന്ഡുകൾ, അമേരിക്കയുടെ ഇടപെടലുകൾ അങ്ങനെ …

Read More

ഒരു മധുര സ്മരണ ഉറ്റ സുഹൃത്തും മുൻകാല നാടക നടനുമായ ശ്രീ. കെ. ആർ.സ്റ്റാൻലി  പോളേട്ടനെ  അനുസ്മരിക്കുന്നു:- വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ജേഷ്ഠ സഹോദരനെപ്പോലെ സ്നേഹിച്ചിരുന്ന, ഒരു യാത്ര പോലും പറയാതെ പോയ പോളേട്ടനെ കുറിച്ചുള്ള ഓർമ്മകൾ. പോളേട്ടന്റെ സഹോദരന്റെ  സുഹൃത്തായിരുന്ന ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു വളരെ വേഗം തന്നെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു. ഞങ്ങൾ മൂവരും നാട്ടുകാര്യങ്ങൾക്കും വീട്ടുകാര്യങ്ങൾക്കുമായി കൂടെകൂടെ ഒന്നിച്ചു യാത്ര ചെയ്യാറുണ്ട്. യാത്രകൾക്കിടയിൽ  നാട്ടുകാരും പരിചിതരും  അപരിചിതരും പൊലീസുകാർ അടക്കം പോളേട്ടനെ  പരിചയപ്പെടാനും കുശലാന്വേഷണത്തിനും വരും. മൊബൈൽ ഇല്ലാത്തതുകൊണ്ട് സെൽഫി ഫോട്ടോയെടുപ്പ് ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം പോളേട്ടന്റെ പിറന്നാൾ ആയിരുന്നു  അന്ന്.  ഞങ്ങൾ മൂന്നു പേരും കൂടി പള്ളി സന്ദർശനം കഴിഞ്ഞ് അത്യാവശ്യമായി പോളേട്ടന്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക്  പോവുകയാണ്.പോളേട്ടനാണ്  വേഗത കുറച്ച് ജീപ്പ് ഓടിക്കുന്നത്.പുറകിൽ വന്നിരുന്ന  ഒരു ടാക്സി കാർ അതിനകത്ത് കുട്ടികളും കുടുംബവും ഒക്കെയായി  ആൾക്കാർ തിങ്ങിഞെരുങ്ങി ഇരിപ്പുണ്ട്. കുറേ സമയം ആയി …

Read More

ക്രിസ്തുമസും പുതുവർഷവും ഒക്കെ അടുത്ത് വരികയല്ലേ എൻറെ വീടും വീട്ടിലെ ഫർണിച്ചറുകളും ഒക്കെ സുന്ദരം ആക്കണം എന്ന് എനിക്ക് തോന്നി. സ്റ്റാറും ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കുന്നതിനു മുമ്പേ അത്യാവശ്യം എല്ലാ മുറികളിലെയും കർട്ടനുകൾ പുതിയത് തയ്പ്പിക്കൽ, പുതിയ കുഷ്യനുകൾ, പുതിയ ബഡ്സ്പ്റെഡ്, പില്ലോ കവർ, പുതുവസ്ത്രങ്ങൾ എടുക്കൽ… അങ്ങനെ തകൃതിയായി ഓരോ കാര്യങ്ങൾ ബജറ്റ് അനുസരിച്ച് നടപ്പാക്കി കൊണ്ടിരിക്കുമ്പോഴാണ് എൻറെ നാല് കസേരകളെ പുതിയ ഉടുപ്പ് ഇടീച്ചു സുന്ദരികൾ ആക്കണമെന്ന് തോന്നിയത്. നാല് കസേരകളുടെ ‘അപ്പോൾസ്ട്രീ’ അത്ര പോര. പുത്തൻ ഉടുപ്പ് ഇട്ടാൽ പ്രശ്നം പരിഹരിക്കാം. ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു. ഫ്ലിപ്കാർട്ട്ലും ആമസോണിലും വെറുതെ കണ്ണോടിച്ചു. നിറം ഒന്നിന്റെയും  ഒരു തൃപ്തി വരുന്നില്ല. വെള്ളനിറം അകമ്പടി ഇല്ലാത്ത കടുത്ത നിറങ്ങൾ ആണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്.  സകലതിനും തന്നെ അൽപം വെള്ളനിറം കലർന്നിട്ടുണ്ട്. ഇരിക്കുന്ന കസേരകളിൽ വെള്ളനിറം വന്നാൽ അത് പെട്ടെന്ന് മുഷിഞ്ഞ് നിറം മങ്ങുമല്ലോ എന്ന് കരുതി വീണ്ടും…

Read More

എഴുത്തു പരീക്ഷയിൽ അഞ്ചു മാർക്ക് കിട്ടിയാൽ പോലും കുട്ടികൾ SSLC പാസാകുന്ന രീതിയാണ്  കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉണ്ടായിരുന്നത്. പഠന നിലവാരം താഴുകയും തദ്വാരാ കുട്ടികളുടെ കാര്യക്ഷമത കുറഞ്ഞതായി  കണ്ടെത്തിയതുകൊണ്ട്‌ എല്ലാ കുട്ടികളേയും വിജയിപ്പിക്കുന്ന രീതി  നിർത്തലാക്കുവാനായിരുന്നു  വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. DPEP നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടായിരുന്നു. ദരിദ്ര പിള്ളാർ ഇങ്ങനെ പഠിച്ചാൽ മതി എന്നാണ് ഇതിന്റെ ഫുൾ ഫോം എന്നൊരു സരസൻ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് സർക്കാർ സ്കൂളിൽ നിന്ന് കുട്ടികൾ മറ്റ് ബോർഡുകളിലേക്ക് പോയിത്തുടങ്ങിയത്. പണ്ട് ഇന്റർമീഡിയറ്റ് (പഴയ പന്ത്രണ്ടാം ക്ലാസ്സ് ) പാസ്സായ ഒരാൾക്ക് അത്യാവശ്യം ഇംഗ്ലീഷും മലയാളവും എല്ലാം നന്നായി കൈകാര്യം ചെയ്യാൻ അറിയാം. ഇന്ന് SSLC പാസ്സായി എന്നു പറയുന്ന കുട്ടിക്ക് മിക്കവാറും ഇംഗ്ലീഷും അറിഞ്ഞു കൂടാ. മലയാളവും അറിഞ്ഞു കൂടാ. DPEP യുടെ അപകടം കേരള സമൂഹത്തോട് ആദ്യം വിളിച്ചു പറഞ്ഞത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. 20 വർഷം മുൻപു നടന്ന…

Read More

ഉണ്ണിയേശുവിൻറെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ജനത 2023 ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കാൻ പോവുകയാണ്. ശാന്തിയുടെയും സമാധാനത്തിൻറെയും ആഘോഷമത്രേ ക്രിസ്തുമസ്! പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും ക്രിസ്മസ് ഫാദറും ഒക്കെയായി നാടും നഗരവും ഒരു ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സൂക്ഷിച്ചു വയ്ക്കാവുന്നതിൽ ഏറ്റവും വലിയ സ്വത്ത് ഓർമ്മകൾ മാത്രമാണ്. കാരണം എത്രകാലം കഴിഞ്ഞാലും ഓർമ്മകൾക്ക് മധുരം കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഓർമ്മയുടെ താളുകൾ പിന്നിലേക്ക് മറിക്കുമ്പോൾ ആ പഴയ ബാല്യകാലം എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു. അന്ന് എനിക്ക് ആറു വയസ്സ് പ്രായം. പാലക്കാട് മിഷൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി.കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻറെ സ്ഥല മാറ്റത്തിനനുസരിച്ച് ഞങ്ങൾ ആ വർഷമാണ് പള്ളത്തു നിന്ന് അവിടെയെത്തിയത്. പുതിയ സ്കൂൾ, പുതിയ യൂണിഫോം, പുതിയ കൂട്ടുകാർ, പുതിയ താമസസ്ഥലം…. അങ്ങനെ എല്ലാ ഓരോ മൂന്നു വർഷം കൂടുമ്പോഴും ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന  ഒരു കാര്യമാണ് ഇതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ജൂണിൽ…

Read More

ഇന്നും ആരാധകർക്ക് ഒരു മഹാത്ഭുതമാണ് ‘മണിച്ചിത്രത്താഴ്’  എന്ന സിനിമ. ഈ സിനിമയ്ക്ക് മുമ്പോ  പിമ്പോ  ഇതുപോലൊരു ചിത്രം മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. ഈ സിനിമയിലെ “ഒരു മുറൈ വന്ത് പാർത്തായ”, “പഴന്തമിഴ് പാട്ടിഴയും” ഈ രണ്ട് ഗാനത്തിന്റെയും  രാഗം ‘ആഹിരി’ രാഗമാണ്. അധികമാരും ഉപയോഗിച്ചു  കാണാത്ത ഒരു രാഗമാണ് ഈ ആഹിരി രാഗം. ഈ രാഗത്തിന് ദോഷം ഉണ്ടെന്നും  ഈ രാഗം ചെയ്താൽ അന്നം മുടങ്ങും എന്ന ഒരു വിശ്വാസമുണ്ട്. ഈ ഗാനത്തിന് ഈണമിട്ട എം. ജി.രാധാകൃഷ്ണനു അപകടമുണ്ടായി. അതിൻറെ പശ്ചാത്തലസംഗീതം മാത്രം ചെയ്ത ജോൺസൺ മാഷിൻറെ തലമുറ മുഴുവൻ നശിച്ചുപോയി. പലരും ഇതിനെതിരെ പല കമന്റുകളും എഴുതി കണ്ടു. പേരക്കുട്ടികളെ കളിപ്പിച്ചു കൊണ്ടിരുന്ന 80 വയസ്സുള്ള വക്കച്ചൻ ഈ അടുത്ത് കണ്ട ഒരു യൂട്യൂബ് വീഡിയോ ആയിരുന്നു ഇത്.  ഈ വീഡിയോ വക്കച്ചനെ  പത്തമ്പത്  വർഷം മുമ്പുള്ള ചില ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. 🤔🤔 കൊല്ലത്തെ…

Read More

സുന്ദരനും സുമുഖനും സമ്പന്ന കുടുംബാംഗവുമായ ശ്രീകുമാറിൻറെ സൗഹൃദം ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ആഗ്രഹിച്ചിരുന്നു. 1980കളിൽ ആ മിക്സഡ് കോളേജിലെ ഒരു താരരാജാവ് തന്നെയായിരുന്നു ശ്രീകുമാർ. പാടാനും വരയ്ക്കാനും എഴുതാനും അറിയുന്ന കോന്തന്മാരെ പെൺകുട്ടികൾ വല്ലാതെ കയറി അങ്ങ് ഇഷ്ടപ്പെടുമെന്ന് ശ്രീ ഇന്നസെൻറ് ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിൽ പറഞ്ഞതുപോലെ ഉള്ള ഒരു കഥാപാത്രമായിരുന്നു ശ്രീകുമാർ. ശ്രീകുമാറിനെ ആരാധിക്കുന്ന പെൺകുട്ടികൾ ഒരുപാട് പേരുണ്ടായിരുന്നു ആ കോളേജിൽ. ഇദ്ദേഹം ആരെയും നിരാശപ്പെടുത്തി യിരുന്നില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ തന്നെ ശ്രീകുമാർ എന്ന പേരുമാറ്റി ‘സ്ത്രീകുമാർ’ എന്നാക്കി. ആരോടും പരിഭവം ഇല്ലാതെ ഇതൊക്കെ എൻറെ മാത്രം ഭാഗ്യം, കഷണ്ടിക്കും അസൂയയ്ക്കും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന മട്ടിൽ പുള്ളി ഇതൊന്നും കാര്യമാക്കിയതേയില്ല. സുഹൃത്തുക്കളെ ഏറെ വേദനിപ്പിച്ചത് ഇദ്ദേഹത്തിൻറെ കോളേജ് അഡ്രസ്സിൽ ധാരാളം കത്തുകൾ വരാറുണ്ടായിരുന്നു എന്നുള്ളതായിരുന്നു. വിദ്യാർത്ഥികൾക്കുള്ള കത്തുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയാണ് പതിവ്. എന്നാൽ ശ്രീകുമാർ പോസ്റ്റുമാന് ചില്ലറ സാമ്പത്തിക സഹായം നൽകി അവ നേരിട്ട് വാങ്ങിയിരുന്നു.…

Read More

ചില ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ്   ഞാൻ ബാംഗ്ലൂരിൽ വന്നത്.   മടങ്ങാനായി രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തി, അവിടെ കാൻറീനിൽ നിന്ന് ഭക്ഷണവും കഴിച്ച് ട്രെയിനകത്തുകയറി. ആരൊക്കെയാണ് തൻറെ സഹയാത്രികർ എന്നു  നോക്കി ; വെറുതെ ഒരു കൗതുകത്തിന്. മൂന്നാല് ഐടി പിള്ളേരാണ്. എല്ലാവരും മൊബൈലിൽ ഒട്ടകപക്ഷിയെ പോലെ തലപൂഴ്ത്തി ഇരിപ്പുണ്ട്. നേരെ മുമ്പിൽ നരച്ച താടിയും മുടിയും നീട്ടി വളർത്തി ജീൻസും ജുബ്ബയും ധരിച്ച് വിഷാദ രോഗിയെ പോലെ ഒരാൾ. പ്രായംകൊണ്ട് ഏകദേശം അയാൾ തനിക്ക് മാച്ച് ആണെങ്കിലും ഇദ്ദേഹത്തോട് ഒന്നിച്ചുള്ള യാത്ര! എത്ര അരോചകമായിരിക്കുമെന്ന്  ഞാൻ  വെറുതെ ആലോചിച്ചു. ഇപ്പോൾ എല്ലാവരും കിടന്നുറങ്ങും. നേരം വെളുത്ത്,   ഉച്ചകഴിഞ്ഞ് മാത്രമേ ട്രെയിൻ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. നാളെ പകൽ മുഴുവൻ ഈ മനുഷ്യൻ ഒന്നിച്ചുള്ള യാത്ര. സഹയാത്രികനെ പരിചയപ്പെട്ട്   കൈകൊടുത്ത് അവരവരുടെ ബർത്തിൽ  ഉറങ്ങാൻ കിടന്നു എങ്കിലും ഞാൻ   ഈ പുതിയ സുഹൃത്ത് സെബിയെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജപമാല ചൊല്ലുന്നു,  ബൈബിൾ വായിക്കുന്നു, 🙏 ചില…

Read More

1980കളിൽ കേരളത്തിലെ മിക്ക പുരാതന കത്തോലിക്കാ കുടുംബങ്ങളിലും വിവാഹങ്ങൾ നടത്തികൊടുത്തിരുന്ന ആളായിരുന്നു ബ്രോക്കർ ബേബി. 👱കല്യാണപ്രായമായ യുവതീ -യുവാക്കൾ ഉള്ള സകല വീടുകളിലെയും ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഇദ്ദേഹം. അനുയോജ്യരായ വധൂ വരന്മാരെ തേടിപിടിച്ച്💏ചേരുംപടി  ചേർത്തു കൊടുത്ത് അവരെ മണിയറയിലേക്ക് കയറ്റി വിടുന്നത് വരെ ബേബിയുടെ എല്ലാ👰👩‍❤️‍👨 സഹായസഹകരണങ്ങളും ഉണ്ടാകും. എല്ലാവർക്കും സ്വീകാര്യൻ.  ഈ വീടുകളിലെല്ലാം സമയമോ സന്ദർഭമോ നോക്കാതെ ബേബി പ്രത്യക്ഷപ്പെടും. കാൻഡിഡേറ്റുകളുടെ തനത് സൗന്ദര്യം, സ്വഭാവവിശേഷങ്ങൾ പിന്നെ ആ വീട്ടിലെ ഭക്ഷണരീതികൾ ഒക്കെ കണ്ട് മനസ്സിലാക്കാനുള്ള ബേബിയുടെ അടവുകളാണ് അതൊക്ക. അങ്ങനെ പത്തിൽ പത്ത് പൊരുത്തവും ഒക്കുന്ന കുടുംബങ്ങളെ   തമ്മിൽ ബന്ധിപ്പിക്കും. അതുകൊണ്ടുതന്നെ ബേബിയിലൂടെ വരുന്ന കല്യാണ ആലോചനകൾക്ക് ആണ് എല്ലാ മാതാപിതാക്കളും ആ കാലത്ത് മുൻതൂക്കം കൊടുത്തിരുന്നത്. കാരണം ബേബി നടത്തുന്ന കല്യാണങ്ങൾ നീണാൾ വാഴുന്നുണ്ട്. 👩‍❤️‍💋‍👨👪👨‍👩‍👧‍👦ജോലിയിലെ ആത്മാർത്ഥത, വിശ്വസ്തത, സത്യസന്ധത… ഇതൊക്കെ ബേബിയെ മറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അങ്ങനെയിരിക്കെയാണ് ബേബി കല്യാണം നടത്തി കൊടുത്ത ഒരു…

Read More

ടൈംപീസിൽ അലാം കൃത്യം ആറു മണിയ്ക്കടിച്ചു. മടിയൻ വിജയൻ അതിൻറെ തലക്കിട്ട് ഒന്നു കൊടുത്ത് പുതപ്പ് ഒന്നുകൂടി തലവഴി മൂടി നന്നായി ഉറക്കം തുടങ്ങി. ഏഴര ആയപ്പോൾ എല്ലാവരെയും പ്‌രാകി കൊണ്ട് എണീറ്റു. നാളെ ശമ്പളം കിട്ടുമല്ലോ എന്നോർത്തപ്പോൾ മാത്രം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രഭാതകൃത്യങ്ങൾ ഒക്കെ പെട്ടെന്ന് തീർത്ത് സ്കൂട്ടറിൽ സൂപ്പർമാർക്കറ്റിലേക്കു പാഞ്ഞു. ഇന്നെങ്കിലും സൂപ്രണ്ടിന്റെ  അടുത്ത് ലേറ്റ് ആയതിനുള്ള മുടന്തൻ ന്യായം പറയാതെ ഒപ്പിക്കാം  എന്ന് കരുതി. പക്ഷെ എന്ത് കാര്യം? ഇതേ ചിന്താഗതിയിലുള്ളവരാണ് റോഡ് മുഴുവനും ഉള്ള ആൾക്കാർ. ഹോണടിയും ബഹളവും ട്രാഫിക് ബ്ലോക്കും കഴിഞ്ഞു അന്ന് എത്തിയപ്പോഴും ലേറ്റ് തന്നെ. വേഗം യൂണിഫോം മാറി സൂപ്രണ്ടിന്റെ കണ്ണുവെട്ടിച്ച് ജോലിയിൽ കയറി. ആദ്യത്തെ തിരക്കൊന്ന് കഴിഞ്ഞപ്പോൾ വല്ലതും കഴിക്കാനായി ഫുഡ്കോർട്ടിലേക്ക് പോയി. അവിടെ അതിലും തിരക്ക്. എന്തെങ്കിലും വാരിത്തിന്ന് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ആണ് വിജയൻ തൻറെ സുഹൃത്ത് രമേശിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചത്. വിജയൻറെ അതേ…

Read More