Author: Sheeba Prasad

Reader, Writer, Teacher

ഒരു കുടക്കീഴിൽ ഒരു മഴയുടെ ഈണമായവർ നാം രണ്ടുപേർ.. ഒരുമിച്ചൊരു വെയിൽ നാളത്തെ പുണർന്നവർ നാം രണ്ടുപേർ.. ഒരു പുതപ്പിൻ കീഴിൽ ഒരു സ്വപ്നത്തെ പകുത്തവർ നാം രണ്ടുപേർ.. കണ്ണിൽ സ്നേഹത്തിന്റെ കടലാഴങ്ങൾ അളന്നവർ നാം രണ്ടുപേർ.. ഒരിക്കൽ.. ഒരു ഹൃദയമായിരുന്നവർ നാം രണ്ടുപേർ.. എന്നിട്ടും..ഇന്ന്… ഒരു കൈ അരികെ.. ഒരു നിശ്വാസത്തിൻ അകലെ.. അപരിചിതർ നാം രണ്ടുപേർ..

Read More

പതിവില്ലാത്ത വിധം കത്തിയാളുന്ന വിശപ്പിന്റെ വിളിയാൽ, ലഞ്ച് ബ്രേക്കിന്‌ ബെല്ല് കേട്ട ഉടനെ തന്നെ ഞാൻ ലൈബ്രറിയിൽ നിന്നും സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. കൈ കഴുകി ലഞ്ച് ബോക്സ്‌ മേശപ്പുറത്തേക്ക് എടുത്തു വെക്കാൻ കാത്തിരുന്നത് പോലെ, ഡിപ്പാർട്മെന്റ് മേധാവി, ടൈം ടേബിൾ കറക്ഷൻ പറയാനായി എന്നെ വിളിച്ചു. അഞ്ച് മിനിറ്റോളം അങ്ങനെ പോയി. എല്ലാം കഴിഞ്ഞ്, ഒരിക്കൽ കൂടി കൈ കഴുകി, ഞാൻ ലഞ്ച് ബോക്സ്‌ തുറന്നു.കുറച്ചു സാലഡ്, രണ്ടു ചപ്പാത്തി, ഒരു കഷ്ണം ഫിഷ് ഫ്രൈ, വെജിറ്റബിൾ കറി, ഇത്രയും ആഹാരത്തോടാണ് അന്നത്തെ യുദ്ധം. ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിലേക്ക് വെച്ചതും, ” മിസ്സേ, ദാ ബിരിയാണി.. ഞാൻ വാക്ക് പാലിച്ചു.. ” എന്റെ മുന്നിലേക്ക്‌ ബിരിയാണി പാക്കറ്റ് നീക്കി വെച്ച്, ശബ്ദം താഴ്ത്തി, എനിക്ക് മാത്രം കേൾക്കാനായി അവൻ പറഞ്ഞു. ഞെട്ടലോടെ ഞാൻ തലയുയർത്തി നോക്കി. മുന്നിൽ എന്റെ എം കോം വിദ്യാർത്ഥികളായ ബിബിനും സഹപാഠി ആതിരയും.…

Read More

അമ്മയ്ക്ക് എന്നോടൊപ്പം പുറത്ത് പോകാൻ ഇഷ്ടമാണ്. അതിന്റെ പ്രധാന കാരണം മസാല ദോശയും ഫ്രൂട്ട് സാലഡുമാണ്. അന്ന് ഞങ്ങൾ കുറച്ചു പഴയ പാത്രങ്ങൾ മാറ്റി പുതിയവ വാങ്ങാൻ വേണ്ടിയാണ് ടൗണിലേക്ക് പോയത്. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറം കാഴ്ചകൾ ആസ്വദിച്ചിരുന്ന അമ്മ, പെട്ടെന്ന് ആത്മഗതം പോലെ പറഞ്ഞു, “ഇങ്ങനെയൊക്കെ സിനിമയ്ക്കു പേരിടുമോ? ശ്ശേ നാണക്കേട്…” “എന്ത് നാണക്കേട്? “ദേ ആ മതിലിലോട്ടു നോക്കിയേ..” നീങ്ങിതുടങ്ങിയ ബസിലിരുന്നു ഞാൻ എത്തിക്കുത്തി നോക്കി മതിലിൽ ഒട്ടിച്ച പോസ്റ്റർ വായിച്ചു.. “ബ്രാ ഡാഡി.” രസികൻമാർ ആരോ “ബ്രോ” യുടെ തുടക്കം ചുരണ്ടി മാറ്റി “ബ്രാ ഡാഡി ” ആക്കിയേക്കുന്നു!!

Read More

“ചേട്ടാ…” “ഉം…” “പിന്നെ…” “ഉം…” “ചേട്ടാ…” “നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..? ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു… “അതുപിന്നെ… എല്ലാരും ചോദിക്കുന്നു..” “ആ ചോദിക്കട്ടെ….” “എന്താന്ന് ചോദിക്ക്…” “ആ… എന്താ?” “മധുവിധു യാത്രയൊക്കെ കഴിഞ്ഞോന്ന്…” “കഴിഞ്ഞെന്ന് പറഞ്ഞില്ലേ നീ…” “ങേ… അതെപ്പോ?” “പിന്നെ ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ പോയതെവിടാന്നാ വിചാരം?” “എവിടാ..? “ടീ.. നീ തങ്കശ്ശേരി ലൈറ്റ് ഹൌസ് കണ്ടില്ലേ? കൊല്ലം കളക്ടറേറ്റ് കണ്ടില്ലേ? എന്തിന് ജില്ലാ ജയിൽ വരെ കാണിച്ചു തന്നില്ലേ? എല്ലാം പോട്ടെ നിന്നെ ആദ്യമായി ട്രെയിനിൽ കയറ്റിയില്ലേ? ഇത്രയും റിച്ച് ഒരു മധുവിധു യാത്ര വേറെ ആർക്ക് കിട്ടിക്കാണും?” “ടീ അടുത്ത ആഴ്ച നിന്നെ ഞാൻ എവിടാ കൊണ്ടുപോകുന്നതെന്ന് അറിയാമോ?” “എവിടാ?” ആഹ്ലാദം അടക്കി ഞാൻ ചോദിച്ചു. “വേളാങ്കണ്ണി തുയ്യം പള്ളിയിൽ…” “അത് തമിഴ്നാട്ടിൽ അല്ലെ?” “അയ്യേ അതല്ല… കൊല്ലത്തെ തുയ്യം പള്ളി…” ഇനിയും യാത്ര പോകാൻ വയ്യാതെ ഞാൻ തിരിഞ്ഞു കിടന്നു…

Read More

“ശ്ശോ.. എന്റെ മൂക്കുത്തി….” അവൾ അടക്കിയ സ്വരത്തിൽ പിറുപിറുത്തു. മൂക്കുത്തി കടിച്ചെടുത്ത ചുണ്ടുകൾ അവളുടെ വാക്കുകളെയും മുദ്രവെച്ചു. “എന്നാലും എന്റെ മൂക്കുത്തി പോയി…” “എനിക്കിഷ്ടമല്ല… അസത്ത് പെണ്ണുങ്ങളാ മൂക്ക് തുളയിടുന്നത്..” അവൾ തർക്കിക്കാൻ നിന്നില്ല. വിവാഹ ദിവസം ആദ്യത്തെ ആവശ്യം മൂക്കുത്തി അഴിച്ചു മാറ്റൽ ആയിരുന്നു. “മോൾക്ക് മൂക്കുത്തി നല്ല ഭംഗിയുണ്ടല്ലോ… അത് കിടന്നോട്ടെ..” അമ്മയുടെ വാക്കുകളിൽ രണ്ടു ദിവസത്തെ അവധി കിട്ടിയതായിരുന്നു.. “മൂക്കിൽ ഈ തുള ഇങ്ങനെ കാണുന്നത് മോശമല്ലേ ഏട്ടാ?” അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു അവൾ ചോദിച്ചു. “സാരമില്ല…മൂക്കുത്തിയിട്ട പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമല്ല..” അത് പറയുമ്പോൾ ഏഴു കൽ മൂക്കുത്തി വെട്ടം തിളങ്ങിയ ഒരു മുഖം അവൻ ഓർത്തു… നേടാൻ കഴിയാതെ പോയൊരു സൗഭാഗ്യം….”നിന്റെ മൂക്കുത്തി കാണുമ്പോൾ ഞാൻ അവളെ ഓർക്കും പെണ്ണെ… നിന്നെ ചതിക്കാൻ എനിക്ക് വയ്യ…. ” അവന്റെ മനസ്സ് മന്ത്രിച്ചത് അവൾ കേട്ടില്ല…

Read More

“ഡാ, വാലന്റൈൻസ് ഡേ അല്ലെ വരുന്നത്.. എസ് ടു വിലെ അരുന്ധതിയെ വീഴ്ത്താൻ ഒരു വഴി പറഞ്ഞു താടാ..” ജോബിൻ, കൂട്ടുകാരനോട് വഴി തേടി. “നീ ഒരു പൂവ് കൊടുത്തു പ്രൊപ്പോസ് ചെയ്യെടാ.” “അതൊക്കെ പഴയ നമ്പർ അല്ലെ.. ഒരു റോസാ പൂവിലൊന്നും അവൾ വീഴില്ല..” “നീ ശരിക്കും സീരിയസ് ആണോ? വെറുതെ ക്യാമ്പസ്‌ ലവ് എന്ന് പറഞ്ഞു ചുറ്റാൻ അല്ലല്ലോ?” “ശ്ശേ, അല്ലടാ..” “എന്നാൽ ഞാൻ വഴി പറഞ്ഞു തരാം.. നീ ഒരു താമര പൂവ് നൽകി അവളെ പ്രൊപ്പോസ് ചെയ്യുന്നു..” “അയ്യേ പോടാ… അത് നിങ്ങൾ പൂജയ്ക്കും മറ്റും എടുക്കുന്ന പൂവല്ലേ..?” “അതെ.. അങ്ങനെയും ഉപയോഗിക്കും.. ഇത് അധികം ആരും പ്രയോഗിക്കാത്ത വിദ്യയാണ്..നീ കാമദേവൻ എന്ന് കേട്ടിട്ടുണ്ടോ? പുള്ളിക്കാരൻ പുഷ്പശരങ്ങൾ ഉപയോഗിച്ച് പെണ്ണുങ്ങളെ വീഴ്ത്തും..” “ഓ നൈസ്.. കൊള്ളാല്ലോ…അഞ്ച് പൂക്കൾ ഇല്ലേ? താമര അല്ലാതെ വേറെ എന്തെങ്കിലും നോക്കിയാലോ?” “ബാക്കിയൊന്നും വാങ്ങാൻ കിട്ടില്ല.. ചൂതം, അശോകം, നീലോൽപലം, നവമാലിക,…

Read More

“വെൽ.. ഇൻട്രോഡ്യൂസ് യുവർസെൽഫ്…” സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നീക്കി വെച്ചു കൊണ്ട് മാനേജർ എന്ന് തോന്നിച്ചയാൾ പറഞ്ഞു. സാധാരണ മട്ടിൽ പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ കൈയെടുത്തു വിലക്കി, “എബൌട്ട്‌ യുവർ കീ സ്കിൽസ്, പൊട്ടെൻഷ്യൽസ്..” “എല്ലാ ഗ്രഹാധിപൻമാരും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സ്ത്രീ ജനനം… രാജയോഗത്തിൽ പിറന്നവൾ.. വെച്ചടി വെച്ചടി കയറ്റം ആകും ജന്മഫലം…” ജനിച്ച നാൾ മുതൽ കേൾക്കുന്ന വർണ്ണനകൾ പറഞ്ഞാലോ? രാജയോഗത്തിൽ ജനനം.. ഇരിക്കുന്നിടത്തു സർവ്വ സമൃദ്ധി ആണ് ഫലം എന്ന് കൂടി ആയാലോ? “സോറി, ഞങ്ങൾക്ക് വളരെ എനെർജിറ്റിക് ആയ മിടുക്കരെ ആണ് ആവശ്യം..” അവളുടെ ചിന്തകൾക്കൊടുവിൽ അയാൾ പറഞ്ഞു നിർത്തി. വീട്ടുവാടക മൂന്ന് മാസം കുടിശ്ശികയായ, കുട്ടികളുടെ സ്കൂൾ ഫീ കൊടുക്കാൻ ഗതിയില്ലാത്ത രാജയോഗക്കാരി, ഓട്ടോക്ക് കൊടുക്കാൻ കാശില്ലാതെ പൊരി വെയിലിലേക്ക് ഇറങ്ങി ആഞ്ഞു നടന്നു…

Read More

“എടീ പൂവാലി പെണ്ണെ, അടുത്ത ആഴ്ച നീ പുറത്തേക്ക് എങ്ങും ഇറങ്ങേണ്ട..” വൈകുന്നേരത്തെ ജോഗിങ് കഴിഞ്ഞ് എരുത്തിലിലേക്ക് മടങ്ങി വന്ന കാളേട്ടൻ ഭാര്യയോടായി ഗൗരവത്തിൽ പറഞ്ഞു. “എന്തു പറ്റി കുട്ട്യോളെ അച്ഛാ, നിങ്ങൾക്ക് എന്നെ സംശയമാണോ?” പൂവാലിപ്പെണ്ണ് വിഷമത്തോടെ ചോദിച്ചു.. “ശ്ശേ, നീ എന്താടി പൂവാലി ഒരുമാതിരി സില്ലി മനുഷ്യരെപ്പോലെ..ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല..” “പിന്നെന്താ?” “ഞാൻ അമ്പലപ്പറമ്പിൽ മേഞ്ഞു നിൽക്കുമ്പോൾ ആളുകൾ പറയുന്നത് കേട്ടു, അടുത്ത ആഴ്ച എല്ലാരും പശുവിനെ കെട്ടിപ്പിടിക്കണമെന്ന്…. ഇങ്ങ് വരട്ടെ, ഇരുകാലികൾ.. എന്റെ പെണ്ണിനെ കെട്ടിപ്പിടിക്കാൻ..” “അയ്യോ കുട്ട്യോളെ അച്ഛാ ഞാൻ എന്തു ചെയ്യും.. എനിക്കാണേൽ ആ കറവക്കാരൻ അണ്ണാച്ചിയുടെ തോണ്ടലും തടവലും തന്നെ പിടിക്കുന്നില്ല, തൊഴിക്കാൻ തോന്നും പലപ്പോഴും…” “അതെനിക്ക് അറിയാടീ പെണ്ണെ, അതല്ലേ ഞാൻ അവനിട്ട് ഇടയ്ക്ക് ഓരോ തൊഴി കൊടുക്കുന്നെ..” “എങ്കിലും കാളേട്ടാ, വന്നു വന്ന്, നമ്മൾ മൃഗങ്ങൾക്കും രക്ഷയില്ലാതാകുമോ?” “നമുക്ക് നോക്കാടീ, ഇല്ലെങ്കിൽ ഞാനെന്തിനാ നിന്റെ ഭർത്താവാന്ന് പറഞ്ഞു, കൊമ്പും…

Read More

“ഹൊ… നാശം ഇന്നും പെട്ടു.” റെയിൽവേ ഗേറ്റിന്റെ ഏകദേശം അടുത്ത് എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചു. ഞാൻ ഉള്ളിൽ പ്രാകി. ഇനി ഒരു വണ്ടിയാണോ രണ്ടെണ്ണമാണോ? എന്നാലും കുഴപ്പമില്ല.. ഒൻപത് മണിക്ക് മുൻപ് ഞാൻ കോളേജിൽ എത്തും. ഇനിയും പതിനഞ്ച് മിനിറ്റ് സമയമുണ്ട്. ടക്.. ടക്.. കാറിന്റെ സൈഡ് ഗ്ലാസിൽ ഒരു വല്യമ്മ തട്ടി വിളിക്കുന്നു. “എന്താ?” ഞാൻ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു. “മോളെ, കൊട്ടിയത്തേക്ക് ആണോ?” “അതെ.” “ഞങ്ങളെ കൂടി അവിടെ ഇറക്കാമോ? ഇനിയുടനെ ബസില്ല..” ഒരു ചെറുപ്പക്കാരിയും കുഞ്ഞും വല്യമ്മയുമുണ്ട്. വേണോ? ഞാൻ ആലോചിച്ചു. ഏതിനും കയറട്ടെ. ചേതമില്ലാത്ത ഉപകാരമല്ലേ. ഞാൻ ഡോർ തുറന്നു കൊടുത്തു. ഗേറ്റ് തുറന്നു.. ഞാൻ വണ്ടി കത്തിച്ചു വിട്ടു. കൊട്ടിയം ജംഗ്ഷനിൽ കാർ നിർത്താൻ കഴിയില്ല. ഒരു മുന്നൂറ് മീറ്റർ ദൂരെ ഞാൻ നിർത്തി, വേഗം ഇറങ്ങാൻ പറഞ്ഞു. “ഹത് കൊള്ളാം.. ഈ കൊച്ചിനെയും കൊണ്ട് ഞങ്ങൾ ഇനി ഇത്രയും ദൂരം നടക്കണോ?” “ങേ..?”…

Read More

കഴുകാനുള്ള പാത്രങ്ങൾ ഒന്നൊന്നായി സ്ലാബിന് അരികിലേക്കായി എടുത്തു വെക്കുന്ന കൂട്ടത്തിൽ, ചില്ലുഗ്ലാസ് ഒരെണ്ണം അപ്രതീക്ഷിതമായി താഴേക്കു പോയി. സെറീന വില്ല്യംസിനെ പോലെ അഭ്യാസം കാണിച്ചിട്ടും ഗ്ലാസ്‌ എന്റെ കൈയിൽ നിന്നും വഴുതി. ചില്ലുഗ്ലാസ്‌ അല്ലേ? ചെറിയൊരു ശബ്ദത്തോടെ താഴെ വീണു പൊട്ടിയത് കേട്ട്, എന്റെ ത്രീ ഇൻ വൺ കണവൻ പാഞ്ഞു അടുക്കളയിൽ എത്തി. ചക്ക വെട്ടിയിട്ട മാതിരി ഞാൻ വീണാൽ തിരിഞ്ഞു നോക്കാത്ത മനുഷ്യൻ ആണ്! സെർവ് മടക്കാൻ ബദ്ധപ്പെടുന്ന സെറീനയുടെ പോസിൽ നാൽപതഞ്ചു ഡിഗ്രി അകലത്തിൽ കാലുമായി ഞാൻ നിൽക്കുമ്പോ, ഞെട്ടിക്കുന്ന ചോദ്യം വന്നു. “നീ ഇന്നും ഗ്ലാസ്‌ പൊട്ടിച്ചോ?” “ഞാൻ പൊട്ടിച്ചതല്ല.. അത് തനിയെ വീണു പൊട്ടിയതാ..” “ഇതീന്ന് ഒരു കാര്യം മനസ്സിലായല്ലോ?” “ഉം..” “എന്ത് കും..” “ശാസ്ത്രം ജയിച്ചു.. ഞാൻ തോറ്റു..” “ങേ?” കണവൻ കണ്ണും തള്ളി എന്നെ നോക്കുന്നു. “ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളെയും ആകർഷിക്കുന്നു… എന്നല്ലേ നമ്മൾ സയൻസിൽ പഠിച്ചത്. അതുകൊണ്ടാ…

Read More