Author: Sheeba Prasad

Reader, Writer, Teacher

ഉയിരിൻ പാതി പകുത്തവൻ.. ഉടലിൻ പാതിയായവൻ.. കൂർത്ത ചുണ്ടിൻ ചൂടാൽ പതിപ്പിച്ചു.. തുടുത്ത കവിളത്തൊരു ഉമ്മച്ചോപ്പ്…

Read More

എഴുതിപ്പിശകിയ വരികൾ മായ്ച്ചെഴുതാൻ കഴിയും പോലെ വരിയും നിരയും തെറ്റി ഇടറിപ്പോയ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചെടുത്ത് ലക്ഷണയുക്തമാക്കാൻ കഴിഞ്ഞെങ്കിൽ….

Read More

രാവിൽ നിലാവിൻ ചേലറിയാതെ.. ഇരുളിൽ താരകത്തിളക്കം കാണാതെ.. പകലിൽ വെളിച്ചത്തിൻ പൊരുളറിയാതെ.. ഇതളൂർന്നു വീഴുന്നു എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങൾ…

Read More

മറക്കാനാണ് കൊതിച്ചത്… അതുകൊണ്ട്… അതൊന്നുകൊണ്ട് മാത്രം അവന്റെ ഓർമ്മകളെ മനസ്സിന്റെ നിഴൽമറകളുടെ ആഴങ്ങളിൽ അവൾ അടക്കം ചെയ്തു… പല കാലങ്ങളിൽ അവൻ ചൊരിഞ്ഞ വാഗ്ദാനങ്ങളുടെ കൂർത്ത തലപ്പുകളാൽ അവളാ ഓർമ്മകളെ അടച്ചുറപ്പിച്ചു… നിർഭാഗ്യമെന്തെന്നാൽ മറക്കാൻ കൊതിച്ചതൊക്കെയും ഓർമ്മകളുടെ കൂർത്ത മുള്ളുകളായ്‌ ഹൃദയത്തോളം ചെന്നുമുട്ടി ഇന്നും ചോര ചിന്തുന്നു….

Read More

നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..

Read More

വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..

Read More

കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..

Read More

നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…

Read More

ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ അനൗൺസ് ചെയ്തിരുന്നു.  സീറ്റ്‌ കണ്ടുപിടിച്ചു എന്റെ ബാഗും മറ്റും അച്ഛൻ തന്നെ അടുത്ത് വെച്ചു തന്നു.  ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ കൈ വീശുന്ന അച്ഛനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാൻ മായ. പ്ലസ് ടു അധ്യാപിക. അഞ്ചു ദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് ആണ് യാത്ര.  തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി വീണ്ടും ബസിൽ മുക്കാൽ മണിക്കൂർ യാത്ര ചെയ്തു ട്രെയിനിങ് നടക്കുന്ന സ്കൂളിൽ എത്തിച്ചേർന്നു. സ്കൂൾ, കോളേജ്, ടി ടി സി ട്രെയിനിങ് സെന്റർ എല്ലാം ചേർന്ന വിശാലമായ കോമ്പൗണ്ട് ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടപ്പെട്ടു. പതിനൊന്ന് മണി കഴിഞ്ഞാണ് അന്നത്തെ സെഷൻ ആരംഭിച്ചത്. മുപ്പതോളം അധ്യാപകർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു.  ഉച്ചഭക്ഷണ സമയത്ത് കുറച്ച് പേരെ പരിചയപ്പെട്ടു. ഊണ് കഴിഞ്ഞു മൂന്ന് മണിയോടെ രണ്ടാം സെഷൻ ആരംഭിച്ചു. വൈകി വന്നവർ രണ്ടാം സെഷൻ മുതൽ പങ്കെടുത്തു. ട്രെയിനിങ് ആണെങ്കിലും ബോറടിപ്പിക്കാത്ത ക്ലാസുകൾ…

Read More