ഒരുവട്ടംകൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…. ഈ ഗാനം കേൾക്കുമ്പോഴൊക്കെയും എന്റെ ഹൃദയം തുടിക്കാറുണ്ട്, ഒരുവട്ടം കൂടിയാ വിദ്യാലയമുറ്റത്തെത്താൻ, എനിക്ക് അത്രമേൽ പ്രിയപ്പെട്ട, എന്റെ ലില്ലിയാൻ ടീച്ചറിന്റെ ക്ലാസ്സ്‌മുറിയിലേക്ക് ഓടിക്കയറാൻ. അച്ഛനും അമ്മയും തമ്മിലുള്ള പിണക്കം ഒരു വേർപിരിയലിന്റെ വക്കിലെത്തിനിൽക്കുന്ന നാളുകൾ. ഭീതിദമായ ഒരു രാത്രിക്ക് ശേഷം നേരം പുലർന്നപ്പോൾ, പുളിച്ചകള്ള് മണക്കുന്ന ഛർദിലിൽ കുഴഞ്ഞ് ബോധംകെട്ടുറങ്ങുന്ന അച്ഛനെയുണർത്താതെ പൂച്ചക്കാൽവെയ്പ്പുകളോടെ വീട് വീട്ടിറങ്ങിയ ഞങ്ങൾ അമ്മവീട്ടിൽ ചെന്നു കയറി. സാധാരണ അവിടെ ചെന്നാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അച്ഛൻ വീട്ടിലേക്കു തിരിച്ചു പോകുകയാണ് പതിവ്. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും അമ്മയയതിന് മിനക്കെടുന്നില്ലയെന്ന് കണ്ടപ്പോൾ തുറന്നു ചോദിച്ചു “എന്താമ്മേ നമ്മൾ വീട്ടിൽ പോകാത്തത്? “ഇനി ഇതാണ് നമ്മുടെ വീട്. ഇവിടുന്നിനി എങ്ങോട്ടും പോകുന്നില്ല. അമ്മയുടെ ശബ്ദത്തിന് പതിവിലും കനമുണ്ടായിരുന്നു “അപ്പൊ സ്കൂളിൽ പോകാനോ?? “ഇവിടെയുമുണ്ട് സ്കൂൾ. കുറച്ചു ദിവസം കഴിഞ്ഞാ അവിടെക്കൊണ്ടോയി ചേർക്കാം” അലസമായി പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് കയറിപ്പോയി. കുറച്ചു ദിവസങ്ങൾക്കു…
Author: സിന്ധു അപ്പുക്കുട്ടൻ
രാവിലെ അച്ഛനും, മകനും ഇറങ്ങിപ്പോകുമ്പോൾ ബാക്കിയാകുന്ന ശൂന്യതയിൽ നിന്നും പൂമുഖവാതിലടച്ച്, സിങ്കിൽ കുന്നുകൂടി കിടക്കുന്ന എച്ചിൽ പാത്രങ്ങളുടെ കലമ്പലുകളിലേക്കു കയറിച്ചെല്ലുമ്പോഴേക്കും അടുക്കളവരാന്തയിലെ അരമതിലിൽ “മണിക്കുട്ടി “ഹാജരുണ്ടാകും. പിന്നെയങ്ങോട്ട് വിശേഷം പറച്ചിലായി, കഥ പറച്ചിലായി, പാട്ടുപാടലായി. മണിക്കൂറുകൾ കാറ്റിന്റെ വേഗത്തിലങ്ങോടി പോകുകയും ചെയ്യും അന്നും മണിക്കുട്ടിയുടെ വിളി കേൾക്കെ ഒരു പാത്രത്തിൽ ഇഡ്ഡലിയും സാമ്പാറുമെടുത്ത് ഇന്ദു തിണ്ണയിലേക്കിറങ്ങിയിരുന്നു. മണിക്കുട്ടിക്ക് കഴിക്കാനുള്ളത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ചുകൊടുത്തു. “ഇന്നെന്താ മോന്തക്കൊരു വാട്ടം? ഏതാണ്ട് വല്യ ആലോചനയിലാണല്ലോ. ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു”. ഭക്ഷണംകഴിച്ച് പാത്രവുംകഴുകിവെച്ച് തിണ്ണയിലേക്കുതന്നെ ഇറങ്ങിയിരിക്കുമ്പോൾ മണിക്കുട്ടി ചാഞ്ഞും ചരിഞ്ഞും അവളെയൊന്നു നോക്കി. എന്ത് പറയാനാ മണിക്കുട്ടി. ഇന്നലെയൊരു കഥ വായിച്ചു. ഒരു ദാക്ഷായണിയുടേം കല്യാണിയുടേം കഥ. അവരങ്ങോട്ട് ഇറങ്ങി പോകുന്നില്ലന്നെ. എന്റെ പിന്നാലേ നടക്കുവാ. പാവം രണ്ടു പെണ്ണുങ്ങൾ. അതുങ്ങളുടെ ഓരോ കഷ്ടപ്പാടുകൾ. കഥ എഴുതിയവളുടെ ജീവിതം അതിലും കഷ്ടം.എല്ലാം ഓർത്തിട്ട് മനസ്സിനൊരു സുഖമില്ല. അല്ലേലും പെണ്ണിന്റെ വിധി…
“പിള്ളേരെ, അമ്മ ആശൂത്രിയിലേക്ക് പോയിട്ടുണ്ട്. ചിലപ്പോ അവിടെ കിടത്തിക്കാണും. രാവിലെ പോയതല്യോ” ഉച്ചക്ക് സ്കൂളിൽ ഉപ്പുമാവില്ലാതിരുന്ന ഒരു ദിവസം, വിശന്നു പൊരിയുന്ന വയറുമായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അപ്പുവിന്റെ കയ്യും പിടിച്ച് വീട്ടിലെത്തിയപ്പോ വേലിക്കരികിൽ നിന്ന് വടക്കേലെ കാർത്തുച്ചേച്ചി വിളിച്ചു പറഞ്ഞു. അതു കേട്ടതും നെഞ്ചു പിടഞ്ഞു പോയ്. അമ്മക്കെന്തുപറ്റി എന്ന ആകുലതയേക്കാൾ, വയറ്റിൽ കത്തിയാളുന്ന വിശപ്പിന്റെ തീയായിരുന്നു കണ്ണ് നിറച്ചത്. രണ്ടു ദിവസമായി അമ്മയ്ക്ക് പനി തുടങ്ങിയിട്ട്. ഒന്ന് ഡോക്ടറെ കാണായിരുന്നില്ലേയെന്ന് ക്ഷീണം കണ്ട് ആരെങ്കിലും ചോദിച്ചാൽ, സാരമില്ല ഇതങ്ങു മാറിക്കോളും. പിള്ളേരുടെ അച്ഛൻ വരട്ടെ എന്നൊരു ചിരിയിലൊതുങ്ങും. അച്ഛൻ ദൂരെയെവിടെയോ പണിക്ക് പോയേക്കുന്നു എന്നറിയാം. എന്ന് വരുമെന്ന് അമ്മയ്ക്ക് വല്യ നിശ്ചയമില്ല. അടുക്കളയിൽ കഞ്ഞിക്കലത്തിനടുത്ത് രാവിലെ കുടിച്ച് ബാക്കി വന്ന പഴങ്കഞ്ഞിയുടെ പുളിച്ച നാറ്റം തളംകെട്ടി നിന്നിരുന്നു. വിതുമ്പി തുടങ്ങിയ അപ്പുവിന്റെ കയ്യിൽ പിടിച്ച്, തികട്ടി വരുന്ന ഏങ്ങലിനെ ഉള്ളിലൊതുക്കാൻ പാടുപെട്ടു ഞാനെന്ന മൂന്നാംക്ലാസുകാരി. തറവാട്ടിലെ അടുക്കളയിൽ അച്ഛമ്മ…
“ഇന്നെങ്കിലും ഇത്തിരി നേരത്തെ എണീക്കെന്റച്ചൂ. ഉത്സവമല്ലേ കുളിച്ച് അമ്പലത്തിൽ പോയൊന്നു തൊഴുതു വാ” അച്ഛൻ വന്നു തട്ടി വിളിക്കുമ്പോൾ അശ്വതി നല്ല ഉറക്കത്തിലായിരുന്നു. ഉറക്കച്ചടവോടെ, ചിണുങ്ങിക്കൊണ്ടവൾ അച്ഛന്റെ കയ്യെടുത്തു കക്ഷത്തിനുള്ളിലാക്കി ഒന്നൂടെ ചുരുണ്ടു കൂടി. അച്ഛന്റെ കൈകൾക്ക് നല്ല തണുപ്പും, ചന്ദനത്തിന്റെ ഗന്ധവും. അവൾ മെല്ലെ കണ്ണുകൾ വിടർത്തി അച്ഛനെ നോക്കി. വെളുപ്പിനുണർന്ന് കുളിച്ച് കുറിയും തൊട്ടിരിക്കുന്നു. വെട്ടിയൊതുക്കിയ മുടിയും, മീശയും അച്ഛന്റെ അഴകിനു മാറ്റ് കൂട്ടുന്നുണ്ട്. ഇന്നലെ ഷർട്ടും മുണ്ടുമെല്ലാം തേച്ചു മടക്കുന്നതും, ഇടയ്ക്കിടെ കണ്ണാടിയിൽ നോക്കി മീശതടവുന്നതും കണ്ടപ്പോൾ അമ്മ കെറുവിക്കുന്നുണ്ടായിരുന്നു, കൊച്ചുപയ്യനാന്നാ വിചാരം. പെണ്ണിനെ കെട്ടിക്കാറായീന്നോർത്തോ. അച്ഛനതു കേട്ട് പൊട്ടിപ്പൊട്ടിച്ചിരിച്ചു. “നിനക്കെന്തറിയാം, അപ്പൂട്ടന്റെ തായമ്പകയുണ്ടെന്നു കേട്ടാൽ ഈ നാട്ടുകാർ മൊത്തം ഒഴുകിയെത്തും. അപ്പോപ്പിന്നെ എനിക്കും ഇച്ചിരി ഗ്ലാമറൊക്കെ ആയാലെന്താ. അശ്വതി അച്ഛനെ ആകമാനമൊന്നു നോക്കി.ഒരു മുടി പോലും നരച്ചിട്ടില്ല. എന്തൊരു ഐശ്വര്യമാണ് ആ മുഖത്തിന്. അച്ഛന്റെ കൂട്ടുകാരൊക്കെ ശരിക്കും കിളവൻമാരായിട്ടുണ്ട്.കൂട്ടുകാരുടെ അച്ഛൻമാരും വാർദ്ധക്യം ബാധിച്ചവരെപ്പോലായിട്ടുണ്ട്. അവർക്കുമുന്നിൽ എന്റെയച്ഛൻ…
പറയാതെയോടി വന്ന കാലവർഷം തകർത്തു പെയ്യുന്നതും മഴവെള്ളം നിറഞ്ഞ് റോഡുകൾ പുഴയായി ഒഴുകുന്നതും, മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതും ടീവിയിൽ കണ്ടുകൊണ്ടിരിക്കേ ഗൗരിക്ക് ആധിപെരുത്ത് ഇരിപ്പുറക്കാതെയായി. ടീപ്പോയിലിരുന്ന ഫോണെടുത്ത് ഒന്നുകൂടി ഹരിയുടെ നമ്പർ കോളിങ്ങിലിട്ടു. കീ കീ എന്നൊരു ശബ്ദമല്ലാതെ മറ്റൊന്നും അതിൽനിന്ന് കേൾക്കാൻ കഴിഞ്ഞില്ല. അഞ്ചോ ആറോ തവണയായി ഒരു കോളിന് ശ്രമിക്കുന്നു അവർ. മഴയുടെ ഒരു സൂചനപോലുമില്ലാതിരുന്നകൊണ്ട് യാതൊരു ടെൻഷനുമില്ലാതെയാണ് ഹരി, ശ്യാമയെയും പിള്ളേരെയും കൂട്ടി ഓഫീസിൽ നിന്ന് ടൂർ പോയത്. അമ്മയുംകൂടി വരൂയെന്ന് ഏറെ നിർബന്ധിച്ചതാണ്. പക്ഷേ താല്പര്യമില്ലയ്മ പറഞ്ഞപ്പോൾ പിന്നെയവൻ മറുത്തൊന്നും പറഞ്ഞില്ല. നാട്ടിലെ വീട് വിറ്റ് ഹരിക്കൊപ്പം ഈ ഫ്ലാറ്റിൽ കൂടിയിട്ട് രണ്ട് വർഷമാകുന്നു. നഷ്ടപ്പെട്ടു പോയ നാടിന്റെ നന്മകളൊന്നും ഈ പട്ടണത്തിൽ കാണാൻ കഴിയാത്തതു കൊണ്ടായിരിക്കണം ഒരിക്കൽപ്പോലും ഈ ചതുരപ്പെട്ടിക്കുള്ളിൽനിന്ന് പുറത്തിറങ്ങാൻ തോന്നിയിട്ടില്ല. അമ്മക്ക് പേടിയുണ്ടോ ഒറ്റക്കിവിടെ നിൽക്കാൻ എന്ന ചോദ്യത്തിന് യാതൊരു പേടിയുമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു അവനോട്. വഴിയിൽ തടസ്സമൊന്നുമില്ലെങ്കിൽ നാളെ…
ഉച്ചയൂണും കഴിഞ്ഞ് താടിക്ക് കയ്യും കൊടുത്ത് അടുക്കളവാതിൽക്കൽ കുത്തിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അത്താഴത്തിന് ഇനിയെന്ത്ചെയ്യും എന്ന ആലോചനയിലായിരിക്കും എന്ന് തോന്നി. ഉച്ചക്ക്, ഊണ് എന്നുപറയാനും മാത്രം ഒന്നുമുണ്ടായിരുന്നില്ല. രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ ബാക്കിയിരുന്നത് തിളപ്പിച്ചൂറ്റി, മുറ്റത്തെ കാന്താരിയിൽ നിന്ന് പൊട്ടിച്ചെടുത്ത മുളകും ഉള്ളിയും ഉപ്പും കൂടി ചതച്ചെടുത്ത ചമ്മന്തിയുമായിരുന്നു. അതൊട്ട് വയറു നിറയുവോളം ഉണ്ടായിരുന്നുമില്ല. അപ്പു ആ ചോറ് കഴിച്ചില്ല. കരച്ചിലോടു കരച്ചിലായിരുന്നു. അമ്മ കുറെ കണ്ണുരുട്ടി. പിന്നെ നിറകണ്ണുകളോടെ അവനെയെടുത്തു മടിയിൽ വെച്ച് തലയിൽ തലോടിക്കൊണ്ടിരുന്നു. ആ ഇരുപ്പിൽ അവനങ്ങു ഉറങ്ങുകേം ചെയ്തു. പാ വിരിച്ച് അവനെയെടുത്തു കിടത്തിയിട്ട് വന്നിരിക്കുന്ന ഇരുപ്പാ. എനിക്കതു കണ്ടപ്പോൾ നല്ല സങ്കടം വന്നു. അമ്മ വെറും കഞ്ഞിവെള്ളമാണ് കുടിച്ചത്. അപ്പുവിന് എടുത്ത ചോറ് കൂടി എന്റെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും എനിക്ക് വയറു നിറഞ്ഞില്ല. കുറെ നേരം ചിന്തിച്ചിരുന്നിട്ടൊടുവിൽ, ഒരു നെടുവീർപ്പോടെ അമ്മയെണീറ്റ് തയ്യൽ മെഷിനിൽ പാതി തയ്ച്ചു വെച്ചിരുന്ന ആരുടെയോ പുത്തൻ ഉടുപ്പെടുത്ത്…
ആരോ ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് മീനാക്ഷിയമ്മ മെല്ലെ തലതിരിച്ചു വഴിയിലേക്ക് നോക്കി. മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവർ. “അമ്മേ…” മുറ്റത്തേക്ക് കയറിവന്ന പെൺകുട്ടി ഒരു വിളിയോടെ അവരുടെ കൈ കവർന്നു. ഒരു പരിഭ്രമവും,അപരചിതത്വം ആ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തുന്നതുകണ്ട് ആമിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “ഞാനാണമ്മേ, ആമി.. അമ്മയെന്നെ മറന്നോ. മീനാക്ഷിയമ്മ ഓർമ്മകളിൽ പരതി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു.കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവർ നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ച് ആമിക്കൊരു പുഞ്ചിരി പകരം കൊടുത്തു. “ഇപ്പോ മനസ്സിലായി മോളേ. മോള് വാ. അമ്മ ചായയെടുക്കാം.” പറഞ്ഞു കൊണ്ട് അവർ ഹോസ് താഴെയിട്ടിട്ട് പൈപ്പടച്ചു വന്നു.പിന്നെ ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് കയറി. വിറച്ചുകൊണ്ടുള്ള ആ പോക്ക് നോക്കി നിൽക്കെ ആമിക്കും കണ്ണുകൾ നീറി. അവൾ, വെള്ളത്തുള്ളികളാൽ മുത്തുമാല ചാർത്തി തലയാട്ടി നിൽക്കുന്ന ചെടികളിലേക്ക് നോട്ടം മാറ്റി. വിധുവിന്റെ പ്രിയപ്പെട്ട കൂട്ടുകാർ. ചുവന്ന റോസും, മഞ്ഞ റോസും പൂക്കളാൽ ഒരു വസന്തകാലത്തെയാകമാനം…
