Author: Smitha Ranjith

നിന്നെ തിരക്കി നടന്നപ്പോഴൊക്കെയും നീ എന്നോട് പറഞ്ഞത് “നിനക്ക് തിരക്കാണെ’ന്നാണ്… നിന്നെ തിരക്കാനായിരുന്നു എനിക്ക് തിരക്കെങ്കിൽ ‘നിനക്ക് തിരക്കാ’ണെന്ന് പറയാനായിരുന്നു നിൻ്റെ തിരക്കത്രയും.

Read More

ലളിതമായ് ജീവിക്കാനേ അവന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ പരാതിയും പരിഭവവുമില്ലാതെ ഉള്ളതുകൊണ്ട് ഓണം പോലെ ‘ലളിതം സുന്ദര’മെന്നോതി ലളിതമായ് തന്നെ ജീവിതവും തുടങ്ങി അനുഭവമൂർച്ചയെ തേച്ചു മിനുക്കി അവഗണനയുടെ കഴുത്തറുത്തു കൊണ്ട് ആയുസ്സന്ത്യത്തോളത്തേയ്ക്കുള്ള പാത വെട്ടിത്തെളിച്ചു കൊണ്ട് അവൻ പിന്നെയും ലളിതമാ൦ ജീവിതവീഥികളിലൂടെ ചരിച്ചു ത്യാഗത്തിൻ വിലയായി കാലം അവന് സൗഭാഗ്യമൊക്കെയും നൽകിയിട്ടും മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കാതെ ലളിതമായ് തന്നെയും ജീവിച്ചു തീർത്തു ലളിതമായ് ജീവിച്ചൊരാ കൊച്ചു ജീവിതത്തിനിടയിൽ എപ്പോഴൊക്കെയോ അവൻ ജീവിക്കാൻ മറന്നു പോയ് എങ്കിലോ, മാറി മാറി വരു൦ കാലങ്ങളത്രയും ലോകത്തെ മറക്കാതെ ഓർമ്മപ്പെടുത്താറുണ്ട്, ‘പണ്ട് പണ്ടൊരിക്കലൊരുവൻ ഉണ്ടായിരുന്നു….. …………………………………………………………………. അവൻ ലാളിത്യമുള്ളവൻ’!

Read More

സ്വന്തമാവണം നീ എനിക്കെപ്പോഴും ഇടയ്ക്കെങ്കിലും… എന്റെ മാത്രം ‘നീ’ ആയി മാറണം അവിടെ കിന്നരിച്ച് നിൻ മടിയിൽ മയങ്ങണം വിരൽത്തുമ്പാൽ മാറിൽ കളം വരച്ച് നിൻ കൈക്കുള്ളിൽ ഒതുങ്ങിക്കിടക്കണം നിന്റെ മിഴികളിൽ നിറയുന്ന പ്രണയം അധരത്താൽ കവർന്നെടുക്കണം നിർത്താതെ പെയ്യുന്ന ചുംബനമഴയിൽ നിൻ മേനിയിലാകെ കെട്ടിപ്പുണരണം നീ തന്ന പ്രണയമഴയിൽ ഈറനണിഞ്ഞു നിവരുന്ന നേരത്ത് അവിടെ നീ തന്ന കുളിരിന് നീ തന്നെ ചൂടേകണം നിന്നിലെ പ്രണയം തീരേണ്ടെനിക്ക് നിന്നെയെപ്പോഴും പ്രണയിച്ചിരിക്കണം തീരാത്ത പ്രണയത്തോടെ തന്നെ നീയെനിക്കെന്നും സ്വന്തമാവണം ഇടയ്ക്കെങ്കിലും… എന്റെ മാത്രം ‘നീ’ ആയി മാറണം.

Read More

നീ അവൾക്കെല്ലാമായിരുന്നെന്ന മിഥ്യയിൽ നിന്നവളറിയുന്നു അവൾ നിനക്കാരുമായിരുന്നില്ലെന്ന സത്യം.

Read More

നഷ്ടപ്പെടുത്താൻ വയ്യെനിക്ക് ഈ ഇഷ്ടങ്ങളെല്ലാം തീരാനഷ്ടങ്ങളാകുമെങ്കിൽ

Read More

എനിക്ക് തരോ? എന്ത്? നിന്നേ… എപ്പോഴേ തന്നു അങ്ങനെയല്ല.. പിന്നേയ്… എൻ്റെ ‘നീ’ ആയിട്ട് എനിക്ക് നിന്നെ വേണം എൻ്റെ മാത്രം ‘നീ’ ആയിട്ട്… നിന്നോടെനിക്ക് എന്താ… നീയില്ലാതെ എനിക്ക് പറ്റണില്ല നീയില്ലാതെ എനിക്കും… ❤️❤️❤️

Read More

രാവിന്‍ യാമങ്ങള്‍ നിശ്ശബ്ദതയിലൂടെ ഒഴുകി നീങ്ങുന്നിടത്ത് നിന്ന് അവളുടെ കഥ ആരംഭിക്കുകയാണ്. തല്‍ക്കാലം അവളെ ഞാന്‍ എന്ന് വിളിക്കട്ടെ, സങ്കല്‍പ്പിക്കട്ടെ. ഒന്നിടവിട്ട ഓരോ മിനിറ്റുകളില്‍ മൂന്ന് അലാറങ്ങള്‍ ആരോടോ വാശി തീര്‍ക്കാനെന്ന പോലെ ശബ്ദം താഴ്ത്തിയും പിന്നെ ഉയര്‍ത്തിയും അടിച്ചു കൊണ്ടിരിക്കുകയാണ്. ജന്മസിദ്ധമായി കിട്ടാഞ്ഞിട്ടും എപ്പോഴോ കയറി വന്ന ഞെട്ടിയുണരാനുള്ള ആ കഴിവ്. അതിന് പതിവ് ശൈലിയില്‍ വലിയ മാറ്റമൊന്നുമില്ലാതെ ആ ശനിയാഴ്ചയും ഞാന്‍ ഞെട്ടിയുണര്‍ന്നു. സമയം 4:15. മോന് ട്യൂഷന്‍ ഉണ്ട്, ഞാന്‍ തന്നെ ഉറക്കമുണര്‍ന്ന് വിളിച്ചില്ലെങ്കില്‍ ആള് എഴുന്നേല്‍ക്കില്ല. കിടന്നിട്ട് നാല് മണിക്കൂര്‍ ആയോ, ഉറക്കച്ചടവിലും ഞാന്‍ കൈവിരലുകള്‍ എടുത്ത് എണ്ണി നോക്കി. നാല് തികയാന്‍ ഇനിയും മിനിറ്റുകള്‍ ബാക്കിയുണ്ട്. ‘ഞാന്‍ എന്ന് നന്നാവും ഈശ്വരാ..’ ആകെ ഒരു സമാധാനം നാളെ ഞായര്‍, ഒരു അരമണിക്കൂര്‍ എങ്കിലും കൂടുതല്‍ നേരം കിടക്കാം. എന്നാലും സൂര്യന്‍ വന്ന് എന്റെ ജനാലപ്പാളിയിലൂടെ ഒളിഞ്ഞു നോക്കും മുന്‍പേ ഞാന്‍ എണീറ്റിട്ടുണ്ടാവും. ഇന്നലെ വൈകീട്ട്…

Read More