Author: Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

രണ്ടു ദിവസമായി. പെയ്തൊഴിയാതെ മഴ തിമിർത്തു പെയ്യുകയാണ്. വല്ലാത്ത ഭയം തോന്നിക്കുന്ന അന്തരീക്ഷം. കാറ്റും കോളും കൊണ്ട് നിറയുന്ന ആകാശത്തേക്ക് നോക്കി പെരുമ്പ്രയിലെ കാർന്നോര് പിറുപിറുക്കുന്നുണ്ട്. “ഈ മഴയുടെ വരവ് അത്ര നല്ല ലക്ഷണമാണാന്നു തോന്നുന്നില്ല” വല്ലാത്ത ഒരു ശബ്ദത്തോടെ ഇടിയും ഒപ്പം മിന്നലും ആകെ ഉണ്ടായിരുന്ന വൈദ്യുതിയും നിലച്ചു. “കാർത്ത്യയനി മണ്ണെണ്ണ വിളക്ക് ഒന്ന് കൊണ്ടുവരു, ഇപ്പോൾ കൊണ്ടുവരാം” പൂമുഖത്തിരിക്കുന്ന ഭർത്താവിൻ്റെ അരികിലേക്ക് അവർ വിളക്കുമായി എത്തി. “പ്രളയത്തിന്റെ ലക്ഷണം തന്നെ ആണെന്നാണ് തോന്നുന്നത്” അയാളുടെ ആത്മഗതം കേട്ട് അവർ പറഞ്ഞു. “തിരുനാവു കൊണ്ടൊന്നും പറയാതെ” സംസാരം നീണ്ടു പോയില്ല. അതിനുമുൻമ്പ് ആരോ അക്കരെ നിന്നും കൂവി വിളിച്ചു. “മടവീണേ ഓടി വായോ.” കാർത്ത്യയാനിയുടെ ശബ്ദം തൊണ്ട കുഴിയിൽ ഉടക്കി. “എൻ്റെ പള്ളിയറകാവീലമ്മേ ചതിച്ചോ.” കാളിയും കോരനും ചേന്നനും ഒന്നിച്ച് ചിറയിൽ ആഞ്ഞു വെട്ടി. മഴയുടെ ശക്തി കൂടി വന്നു. ആർക്കും അന്യോന്യം കാണാൻ സാധിക്കാത്ത അത്ര അന്ധകാരവും മഴയും.…

Read More

വീഞ്ഞും അപ്പവും സ്റ്റൂവും…. ക്രിസ്തുമസ് എന്ന് പറയുമ്പോൾ മനസ്സ് അതിവേഗം പുറകിലേക്ക് സഞ്ചരിക്കുന്നു. എൻ്റെ വീടിൻ്റെ എതിർ ദിശയിൽ വടക്കുഭാഗത്തായി ഒരു ചെറിയ വീട് ആൾതാമസം ഇല്ലാതെ കിടന്നിരുന്നു. ഡിസംബറിലെ പുലർ കുളിരിൽ ഒരു കപ്പ് ചായയുമായി ഉമ്മറത്തിരിക്കുമ്പോൾ ആ വീടിൻ്റെ പടിക്കൽ ഒരു ചെറിയ സൈക്കിൾ റിക്ഷ വന്നു നിന്നു. അതിൽ നിന്നും അച്ഛനും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബം വളരെ കുറച്ചു വീട്ടുസാധനങ്ങളുമായി ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ട് ഞാൻ എൻ്റെ ഭർത്താവിൻ്റെ അമ്മയോട് പോയി പറഞ്ഞു. “അവിടെ ആരോ താമസം തുടങ്ങിയെന്നു തോന്നുന്നു. അമ്മ ഒന്നു വന്നു നോക്കിക്കേ….” അപ്പോഴാണ് അമ്മ പറയുന്നത് “മേരിക്കുട്ടിയും തൊമ്മിയും ആയിരിക്കും, അവരുടെ കുടുംബത്തിൽ എന്തോ പ്രശ്നം ഉണ്ട്. അവർ ഇങ്ങോട്ടേക്ക് താമസം മാറിയതാകാനാണ് സാധ്യത. മുറ്റമടിക്കാൻ വരുന്ന ഏലി പെമ്പിള ഇന്നലെ ഇവിടെ പറയുന്നുണ്ടായിരുന്നു അവർ മാറി താമസിക്കാൻ പോകുന്നുവെന്ന്. ” പിന്നീട് അമ്മ വളരെ സങ്കടത്തോടെ…

Read More

നഗരത്തിലെ പ്രസിദ്ധമായ ഒരു കലാലയം. പ്രഗൽഭരായ പല വ്യക്തികളെയും വാർത്തെടുത്ത കലാലയമാണ്.  ഇന്നിവിടെ നവാഗതരെ സ്വീകരിക്കുന്നതിനായി തോരണങ്ങളാലും കൊടികളാലും അലങ്കരിക്കപ്പെട്ട പ്രധാന കവാടം രണ്ടു വശത്തായി വിദ്യാർത്ഥികൾ അവരവരുടെ രീതിയിൽ മുദ്രാവാക്യവും സ്വാഗതഗീതവും കൊണ്ട് മുഖരിതമാക്കിയിരിക്കുന്നു. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ജീവിത സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടു വരുവാനും മോശമാക്കുവാനും സാധിക്കുന്ന സാഹചര്യമാണ്,  എല്ലാ കലാലയത്തിലെ പോലെതന്നെ ഇവിടെയും വ്യത്യസ്തമല്ലായിരുന്നു.   കോളേജിൽ വന്നിരുന്ന കുട്ടികളിൽ അധികവും പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ജീവിതത്തിൽ നിന്നും വന്നവരായിരന്നു.  ആൺകുട്ടികളും കൂടിയുള്ള കോളേജിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ഭയവും നാണവും ഒക്കെ പെൺകുട്ടികളിൽ കാണാമായിരുന്നു.  നാഷണൽ ഹൈവേയുടെ അരികിൽ തന്നെയാണ് കോളേജ്,  മെയിൻ റോഡിൽ നിന്ന് ഉദ്ദേശം 300 മീറ്റർ അകത്തേക്കാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. പ്രധാന വാതിലിന്റെ അടുത്തു തന്നെയാണ് വെയിറ്റിംഗ് ഷെഡ് ഉള്ളത്. അവിടെ ആൺകുട്ടികളും പെൺകുട്ടികളുമായി ധാരാളം കുട്ടികൾ ഇരിക്കുന്നുണ്ട്. കോളേജ് ക്യാമ്പസിന്റെ ചുറ്റിനും തണൽ വൃക്ഷങ്ങൾ ധാരാളമായി ഉണ്ട് മുറ്റത്തെ പച്ചപ്പിൽ മഞ്ഞപ്പൂക്കൾ…

Read More

 നന്ദു ആലോചിക്കുകയായിരുന്നു താൻ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലങ്ങളായി… ആദ്യം എട്ടുവർഷം സൗദി അറേബ്യയിൽ പിന്നീട് പതിനാറു വർഷം അബുദാബിയിൽ പിന്നെ ലോകം മുഴുവനും ഓഫ് ഷോറിൽ ജോലി സംബന്ധമായി കറങ്ങി. തനിക്ക് ഫാമിലി ലൈഫ് ഇതുവരെ കിട്ടിയിട്ടില്ല. ഇത്തവണ ലീവിന് ചെന്നപ്പോൾ സിന്ധുവിന് വിഷമം.. ഇനിയെങ്കിലും ഇത് മതിയാക്കരുതോ? അങ്ങനെ പോന്നാൽ നമുക്ക് ജീവിക്കാൻ എന്തെങ്കിലും ഒക്കെ സേവ് ചെയ്യേണ്ടേ? ഇത്രയും നാൾ എന്റെ കുടുംബത്തിന്റെയും നമ്മുടെ മക്കളുടെയും കാര്യം നോക്കി. ഓരോ യാത്ര കഴിയുമ്പോഴും വിചാരിക്കും ഇതിനൊരു അവസാനം വേണമെന്ന്… സിന്ധുവിനെ വിഷമിപ്പിക്കാതിരിക്കാൻ പലപ്പോഴും തമാശയോടെ പറയും.   ഇപ്പോൾ മൂന്നുമാസം കൂടുമ്പോൾ വരുന്നില്ലേ? നിനക്ക് സങ്കടം ആണെങ്കിൽ അത് ആറുമാസത്തിൽ ഒരു മാസമാക്കാം. തുളുമ്പി വരുന്ന കണ്ണുകൾ തുടച്ച് അവൾ ചിരിക്കും. പിന്നെ എൻ്റെ കവിളിൽ മെല്ലെ ചെറിയ അടിതരും. നന്ദേട്ടന് അങ്ങനെയൊക്കെ പറയാം. ഞാൻ എത്ര നാളായി ഒറ്റയ്ക്ക് ഈ ഭാരം ഒക്കെ ചുമക്കുന്നു. പൈസ…

Read More

മുത്തശ്ശന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും യാത്രയായി. വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒത്തുകൂടി ബലിതർപ്പണത്തിന്റെ ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. വിനോദേട്ടൻ മാത്രം ഒന്നും സംസാരിക്കാതെ ഏതോ ആലോചനയിൽ മുഴുകിയിരിക്കുന്നു. എന്തായിരിക്കും? വെറുതെ ഒരു ജിജ്ഞാസ തോന്നി. വേണ്ട, ഈ സമയത്ത് ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട. കാരണം മുത്തച്ഛൻ്റെ പ്രിയപ്പെട്ടവൻ ആയിരുന്നുവല്ലോ വിനോദേട്ടൻ . അച്ഛൻ്റെ ദുഃഖത്തിന്റെ നൂറിരട്ടി ദുഃഖം വിനോദേട്ടന് മുത്തശ്ശൻ്റെ വേർപാടിൽ ഉണ്ട്. മുത്തച്ഛൻ്റെ കുടുംബത്തിലെ പല കഥകളും നല്ലതും പേടിപ്പെടുത്തുന്നതുമായ കാര്യങ്ങൾ വിനോദേട്ടനോട് മുത്തശ്ശൻ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. മുത്തച്ഛൻ്റെ കുടുംബം ആ നാട്ടിലെ ഏറ്റവും പ്രസിദ്ധമായതായിരുന്നു. രാജാവിൻറെ കയ്യിൽ നിന്നും “പട്ടും വളയും” വാങ്ങിയ കുടുംബമായിരുന്നു മറവൂർ തറവാട്. മുത്തച്ഛന്റെ കുടുംബത്തിൽ പെൺമക്കൾ ഇല്ലായിരുന്നു. അവർ അഞ്ച് ആൺമക്കൾ മാത്രമായിരുന്നു ആ കുടുംബത്തിൽ. മുത്തച്ഛന്റെ അമ്മയ്ക്ക് ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്നു. പരദേവതയും നാഗക്ഷേത്രവും ശിവക്ഷേത്രവും ബ്രഹ്മരക്ഷസും ഒക്കെ കൂടിച്ചേർന്ന ഒരു കുടുംബ ക്ഷേത്രം ആയിരുന്നു ഉണ്ടായിരുന്നത്.…

Read More

എൻ്റെ രണ്ടാമത്തെ പ്രസവത്തിനുള്ള ഒരുക്കത്തിലാണ് ഞാനും എൻ്റെ ഭർത്താവും. എൻ്റെ കടിഞ്ഞൂൽ പുത്രനും അതിനായി കാത്തിരിക്കുകയാണ്. പെൺകുട്ടി എന്ന് എല്ലാവരും കൂടി അങ്ങ് ഉറപ്പിച്ചു. മുപ്പത്തൊമ്പത് വർഷം മുമ്പുള്ള ഒരു കഥയാണേ… മോനെ സ്കൂളിൽ അയച്ചിട്ട് തുണിയലക്കി കൊണ്ടിരിക്കുമ്പോൾ കിഴക്കേ അരമതിലിരുന്ന് അമ്മായി അച്ഛനും അമ്മായിയമ്മയും കൂടി എന്തൊക്കെയോ ഗൗരവമായി ചർച്ച നടത്തുന്നുണ്ട്. അടുത്ത് വന്നപ്പോഴാണ് അമ്മ പറയുന്നത് കേട്ടത്. “അതെ ഈ പെണ്ണിന് ഇത്തിരി തണുത്ത വെള്ളം കുടിക്കാൻ എപ്പോഴും ആഗ്രഹം പറയുന്നു. നിങ്ങൾക്ക് പറ്റുമെങ്കിൽ ഹോം അപ്ലൈൻസ് വരെ ഒന്നു പോയി ഒരു ഫ്രിഡ്ജ് നോക്കണം. മേടിക്കുകയും വേണം.” അച്ഛൻ്റെ ഭാവം മാറി. “അതൊന്നും വേണ്ട അവൾക്ക് വെള്ളം കുടിക്കാൻ ഒന്നുമല്ല. നിനക്ക് ഐസ്ക്രീം ഉണ്ടാക്കാൻ ആയിട്ടാണ്.” എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. എത്ര നാളായി ഒരു ഐസ്ക്രീം കഴിക്കണമെന്ന് ആഗ്രഹിക്കുന്നു. ഗർഭിണികൾ പുറത്തുനിന്ന് ഉള്ള ആഹാരം ഒന്നും കഴിക്കരുതെന്ന് നിർബന്ധം പിടിക്കുന്ന ഭർത്താവാണ് എനിക്ക് ഉള്ളത്.  ഫ്രിഡ്ജ്…

Read More

ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവൾ തന്റെപഴയ മുഖം തിരയുകയായിരുന്നു. തൻ്റെ ബാല്യത്തിൻ്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും നല്ല മുഖങ്ങൾ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു…. ഒരുപക്ഷേ തൻ്റെ പിടിപ്പുകേടുകൾ കൊണ്ടായിരിക്കാം. വിവാഹത്തിന് മുൻപുള്ള തൻ്റെ നാളുകൾ എന്നും പ്രിയമേറിയവയായിരുന്നു. മാതാപിതാക്കന്മാരോടും അനുജത്തിമാരോടും കൂടിയുള്ള ജീവിതം എത്ര സുന്ദരമായിരുന്നു. എല്ലാ ആഴ്ചകളിലും ഉള്ള സിനിമാ കാണാനുള്ള ഓട്ടവും ഉത്സവങ്ങളുടെ തിരക്കിലൂടെയുള്ള നടത്തവും ഒക്കെ എന്നും ഓർമ്മകളിലെ നിറക്കൂട്ടുകൾ ആയിരുന്നു. തൻ്റെ ജീവിതം വിരസമായതെപ്പോഴാണ്….? വിവാഹശേഷം തന്നെയാണ്. ശ്രീപത്മനാഭന്റെ മണ്ണിലേക്ക് തന്നെ പറിച്ചു നടുകയായിരുന്നു. സുന്ദരമായ പച്ചപ്പ് നിറഞ്ഞ തന്റെ ഗ്രാമവും ക്ഷേത്രവും കൽപ്പടവു കെട്ടിയ ക്ഷേത്രക്കുളവും, അതിൽ ഒരു പരൽ മീനിനെ പോലെ നീന്തി തുടിച്ചുള്ള കുളിയും ഈറനടുത്തു ക്ഷേത്രത്തിൽ തൊഴുതുമടങ്ങുന്നതും ഒക്കെ എനിക്ക് ഇന്ന് എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. ജോലി കിട്ടി തലസ്ഥാനനഗരിയിലെക്ക് കാലുകുത്തിയ ആദ്യ നാളുകൾ വളരെ സന്തോഷകരമായിരുന്നു. ആദ്യമായി അദ്ദേഹത്തെ കണ്ടത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ്. തന്റെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന…

Read More

ഒരു വലിയ അനാഥാലയം ആണത്. വല്ലപ്പോഴുമൊക്കെ ആരെങ്കിലും അതിൽ കുഞ്ഞുങ്ങളെ കിടത്തി പോകുമായിരുന്നു. നാളുകൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് കൂടുതലായി തുടങ്ങി. അനാഥാലയത്തിൽ അങ്ങനെ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു. ആദ്യം ഒരു വാച്ചറും രണ്ടു മദറുന്മാരും ഒരു പാചകക്കാരിയും മാത്രം ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് ജോലിക്കാരുടെ എണ്ണം കൂടി വന്നു. മദർ സുപ്പീരിയർ പലപ്പോഴും ആലോചിച്ചു പണ്ട് ജീവിക്കാൻ നിവൃത്തിയില്ലാതെ കുട്ടികളെ ഇവിടെ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു പതിവ്. അന്ന് അമ്മത്തൊട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല പള്ളിമേടയുടെ തിണ്ണയിൽ കിടത്തി പോകുമായിരുന്നു അത്രേ, പക്ഷേ ഇപ്പോൾ പട്ടികളുടെയും പൂച്ചകളുടെയും മറ്റും കുഞ്ഞുങ്ങളുടെ നേരെയുള്ള ഉപദ്രവം തുടങ്ങിയപ്പോഴാണ് അതിനൊരു സുരക്ഷാ സ്ഥാനം നിർമ്മിച്ചത്. “അമ്മത്തൊട്ടിൽ”.  എന്തോ അന്ന് മദറിന് ഉറക്കം തീരെ വന്നില്ല. ദൂരെ എവിടെയോ വലിയ ശബ്ദത്തിൽ നായയുടെ ഒലിയിടൽ കേൾക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ജനാലയുടെ കർട്ടൻ വകഞ്ഞ് മദർ പുറത്തേക്ക് നോക്കി വാച്ചർ അവിടെത്തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്തി വീണ്ടും…

Read More

ഏപ്രിൽ 19 എന്റെ വിവാഹം നടന്ന ദിവസം. കാലം എത്ര പെട്ടെന്നാണ് ഓടി പോകുന്നത്. ഹരിയെ നന്നെ ചെറുപ്പത്തിലേ തന്നെ അറിയാം. പക്ഷേ എപ്പോഴ മനസ്സുകൾ തമ്മിൽ അടുത്തത് എന്ന് ഓർമയില്ല. ഏതായാലും പതിനെട്ടാം വയസ്സിൽ എൻ്റെ വിവാഹം തീരുമാനിച്ചു. വിവാഹ ശേഷം അധികവും കൂടേ ഉണ്ടായിരുന്നില്ല. ആകെ കഷ്ടിച്ച് രണ്ടു വർഷം ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പോയി താമസിച്ചു. പത്തു വർഷത്തെ കാല അളവിൽ രണ്ട് ആൺകുട്ടികളെ ഞങ്ങൾക്ക് ദൈവം നൽകി. പത്താംമത്തെ വിവാഹ വാർഷികം ആകുന്നു. ഹരി അറിയാതെ സിൽക്ക് ജുബ്ബയും അതിനു ചേരുന്ന വേഷ്ടിയും വാങ്ങി വച്ചു. ഹരി ഓർത്ത് എനിക്ക് എന്താ തരുന്നത് എന്നു നോക്കണം. ഉച്ചയ്ക്ക് ചെറിയ മയക്കം പതിവാണ്. കോളിങ് ബിൽ ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നു. വാതിൽ തുറന്നപ്പോൾ ഹരിയുടെ ഒരു സുഹൃത്ത്. ഒരു കവർ എൻ്റെ കയ്യിൽ തരുമ്പോൾ അദ്ദേഹം പറഞ്ഞു ഹാപ്പി ആനിവേഴ്സറി. എൻ്റെ കണക്കുകൂട്ടൽ തെറ്റിച്ചു എനിക്കു…

Read More

സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല,  സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു.  വയൽ വരമ്പിലൂടെ നടക്കുമ്പൾ പലതരം ചിന്തകൾ മനസ്സിനെ മദിക്കുന്നു, തന്നെ ഒറ്റക്ക് കാണുമ്പോൾ മുത്തശ്ശി എന്തായാലും ചോദിക്കും, എന്താ മോളെ നീ തനിച്ചു വന്നത്, മുത്തശ്ശിയോട് എന്താപറയുക.  എന്തുമായിക്കൊള്ളട്ടെ മുത്തശ്ശിയോട് എല്ലാം തുറന്നുപറയണം. മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. പടിപ്പുര എത്തിയത് അറിഞ്ഞില്ല, ദൂരെ നിന്ന് തന്നെ മുത്തശ്ശിയെ കണ്ടു ഉമ്മറത്ത് മുറ്റത്ത് എന്തോ ഉണക്കാനിട്ടത് എടുക്കുകയാണ്.  പടിപ്പുര തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി തിരിഞ്ഞു നോക്കി, ആളെ ദുരെനിന്നും മനസ്സിലായില്ല എന്ന് നോട്ടം കാണുമ്പോഴെ അറിയാം. ഒന്നു കൂടി അടുത്തുചെന്നപ്പോൾ അതിശയത്തോടെ ഇതാര് സാവിത്രികുട്ടിയോ, എന്താ മോളെ ഈ നേരതെത്, മേനോൻ വന്നില്ലേ, എന്താ വിശേഷം എല്ലാം ഒറ്റ ശ്വാസത്തിൽ മുത്തശ്ശി ചോദിച്ചു.  ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ച് ഉമ്മറപ്പടിയിൽ ഇരുന്നു. മൂത്തശ്ശി എനിക്ക് വല്ലാതെ വിശക്കുന്നു ഏന്തെങ്കിലും കഴിക്കാൻ…

Read More