Author: Sreekumari S

ഞാൻ ആലപ്പുഴക്കാരി വീട്ടമ്മ, ചെറിയ തോതിൽ വായനയും എഴുത്തും, സിനിമയും പാട്ടുകളും ഇഷ്ടപ്പെടുന്നു, പാചക കലയോട് താല്പര്യം, യാത്രകളോട് ഇഷ്ടം.....

എൻ്റെ രണ്ടാമത്തെ പ്രസവത്തിനുള്ള ഒരുക്കത്തിലാണ് ഞാനും എൻ്റെ ഭർത്താവും. എൻ്റെ കടിഞ്ഞൂൽ പുത്രനും അതിനായി കാത്തിരിക്കുകയാണ്. പെൺകുട്ടി എന്ന് എല്ലാവരും കൂടി അങ്ങ് ഉറപ്പിച്ചു. മുപ്പത്തൊമ്പത് വർഷം മുമ്പുള്ള ഒരു കഥയാണേ… മോനെ സ്കൂളിൽ അയച്ചിട്ട് തുണിയലക്കി കൊണ്ടിരിക്കുമ്പോൾ കിഴക്കേ അരമതിലിരുന്ന് അമ്മായി അച്ഛനും അമ്മായിയമ്മയും കൂടി എന്തൊക്കെയോ ഗൗരവമായി ചർച്ച നടത്തുന്നുണ്ട്. അടുത്ത് വന്നപ്പോഴാണ് അമ്മ പറയുന്നത് കേട്ടത്. “അതെ ഈ പെണ്ണിന് ഇത്തിരി തണുത്ത വെള്ളം കുടിക്കാൻ എപ്പോഴും ആഗ്രഹം പറയുന്നു. നിങ്ങൾക്ക് പറ്റുമെങ്കിൽ ഹോം അപ്ലൈൻസ് വരെ ഒന്നു പോയി ഒരു ഫ്രിഡ്ജ് നോക്കണം. മേടിക്കുകയും വേണം.” അച്ഛൻ്റെ ഭാവം മാറി. “അതൊന്നും വേണ്ട അവൾക്ക് വെള്ളം കുടിക്കാൻ ഒന്നുമല്ല. നിനക്ക് ഐസ്ക്രീം ഉണ്ടാക്കാൻ ആയിട്ടാണ്.” എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി. എത്ര നാളായി ഒരു ഐസ്ക്രീം കഴിക്കണമെന്ന് ആഗ്രഹിക്കുന്നു. ഗർഭിണികൾ പുറത്തുനിന്ന് ഉള്ള ആഹാരം ഒന്നും കഴിക്കരുതെന്ന് നിർബന്ധം പിടിക്കുന്ന ഭർത്താവാണ് എനിക്ക് ഉള്ളത്.  ഫ്രിഡ്ജ്…

Read More

ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവൾ തന്റെപഴയ മുഖം തിരയുകയായിരുന്നു. തൻ്റെ ബാല്യത്തിൻ്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും നല്ല മുഖങ്ങൾ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു…. ഒരുപക്ഷേ തൻ്റെ പിടിപ്പുകേടുകൾ കൊണ്ടായിരിക്കാം. വിവാഹത്തിന് മുൻപുള്ള തൻ്റെ നാളുകൾ എന്നും പ്രിയമേറിയവയായിരുന്നു. മാതാപിതാക്കന്മാരോടും അനുജത്തിമാരോടും കൂടിയുള്ള ജീവിതം എത്ര സുന്ദരമായിരുന്നു. എല്ലാ ആഴ്ചകളിലും ഉള്ള സിനിമാ കാണാനുള്ള ഓട്ടവും ഉത്സവങ്ങളുടെ തിരക്കിലൂടെയുള്ള നടത്തവും ഒക്കെ എന്നും ഓർമ്മകളിലെ നിറക്കൂട്ടുകൾ ആയിരുന്നു. തൻ്റെ ജീവിതം വിരസമായതെപ്പോഴാണ്….? വിവാഹശേഷം തന്നെയാണ്. ശ്രീപത്മനാഭന്റെ മണ്ണിലേക്ക് തന്നെ പറിച്ചു നടുകയായിരുന്നു. സുന്ദരമായ പച്ചപ്പ് നിറഞ്ഞ തന്റെ ഗ്രാമവും ക്ഷേത്രവും കൽപ്പടവു കെട്ടിയ ക്ഷേത്രക്കുളവും, അതിൽ ഒരു പരൽ മീനിനെ പോലെ നീന്തി തുടിച്ചുള്ള കുളിയും ഈറനടുത്തു ക്ഷേത്രത്തിൽ തൊഴുതുമടങ്ങുന്നതും ഒക്കെ എനിക്ക് ഇന്ന് എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. ജോലി കിട്ടി തലസ്ഥാനനഗരിയിലെക്ക് കാലുകുത്തിയ ആദ്യ നാളുകൾ വളരെ സന്തോഷകരമായിരുന്നു. ആദ്യമായി അദ്ദേഹത്തെ കണ്ടത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ്. തന്റെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന…

Read More

ഒരു വലിയ അനാഥാലയം ആണത്. വല്ലപ്പോഴുമൊക്കെ ആരെങ്കിലും അതിൽ കുഞ്ഞുങ്ങളെ കിടത്തി പോകുമായിരുന്നു. നാളുകൾ കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് കൂടുതലായി തുടങ്ങി. അനാഥാലയത്തിൽ അങ്ങനെ കുട്ടികളുടെ എണ്ണം കൂടി കൂടി വന്നു. ആദ്യം ഒരു വാച്ചറും രണ്ടു മദറുന്മാരും ഒരു പാചകക്കാരിയും മാത്രം ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് ജോലിക്കാരുടെ എണ്ണം കൂടി വന്നു. മദർ സുപ്പീരിയർ പലപ്പോഴും ആലോചിച്ചു പണ്ട് ജീവിക്കാൻ നിവൃത്തിയില്ലാതെ കുട്ടികളെ ഇവിടെ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു പതിവ്. അന്ന് അമ്മത്തൊട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല പള്ളിമേടയുടെ തിണ്ണയിൽ കിടത്തി പോകുമായിരുന്നു അത്രേ, പക്ഷേ ഇപ്പോൾ പട്ടികളുടെയും പൂച്ചകളുടെയും മറ്റും കുഞ്ഞുങ്ങളുടെ നേരെയുള്ള ഉപദ്രവം തുടങ്ങിയപ്പോഴാണ് അതിനൊരു സുരക്ഷാ സ്ഥാനം നിർമ്മിച്ചത്. “അമ്മത്തൊട്ടിൽ”.  എന്തോ അന്ന് മദറിന് ഉറക്കം തീരെ വന്നില്ല. ദൂരെ എവിടെയോ വലിയ ശബ്ദത്തിൽ നായയുടെ ഒലിയിടൽ കേൾക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ജനാലയുടെ കർട്ടൻ വകഞ്ഞ് മദർ പുറത്തേക്ക് നോക്കി വാച്ചർ അവിടെത്തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്തി വീണ്ടും…

Read More

ഏപ്രിൽ 19 എന്റെ വിവാഹം നടന്ന ദിവസം. കാലം എത്ര പെട്ടെന്നാണ് ഓടി പോകുന്നത്. ഹരിയെ നന്നെ ചെറുപ്പത്തിലേ തന്നെ അറിയാം. പക്ഷേ എപ്പോഴ മനസ്സുകൾ തമ്മിൽ അടുത്തത് എന്ന് ഓർമയില്ല. ഏതായാലും പതിനെട്ടാം വയസ്സിൽ എൻ്റെ വിവാഹം തീരുമാനിച്ചു. വിവാഹ ശേഷം അധികവും കൂടേ ഉണ്ടായിരുന്നില്ല. ആകെ കഷ്ടിച്ച് രണ്ടു വർഷം ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പോയി താമസിച്ചു. പത്തു വർഷത്തെ കാല അളവിൽ രണ്ട് ആൺകുട്ടികളെ ഞങ്ങൾക്ക് ദൈവം നൽകി. പത്താംമത്തെ വിവാഹ വാർഷികം ആകുന്നു. ഹരി അറിയാതെ സിൽക്ക് ജുബ്ബയും അതിനു ചേരുന്ന വേഷ്ടിയും വാങ്ങി വച്ചു. ഹരി ഓർത്ത് എനിക്ക് എന്താ തരുന്നത് എന്നു നോക്കണം. ഉച്ചയ്ക്ക് ചെറിയ മയക്കം പതിവാണ്. കോളിങ് ബിൽ ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നു. വാതിൽ തുറന്നപ്പോൾ ഹരിയുടെ ഒരു സുഹൃത്ത്. ഒരു കവർ എൻ്റെ കയ്യിൽ തരുമ്പോൾ അദ്ദേഹം പറഞ്ഞു ഹാപ്പി ആനിവേഴ്സറി. എൻ്റെ കണക്കുകൂട്ടൽ തെറ്റിച്ചു എനിക്കു…

Read More

സമയം നാലുമണികഴിഞ്ഞിട്ടും. വെയിലിന്റെ കാഠിന്യം ഒട്ടും കുറഞ്ഞിട്ടില്ല,  സാവിത്രിക്കുട്ടി ബാഗ് ഒന്നുകൂടി തോളിലേക്ക് കേറ്റിയിട്ട് വേഗം നടന്നു.  വയൽ വരമ്പിലൂടെ നടക്കുമ്പൾ പലതരം ചിന്തകൾ മനസ്സിനെ മദിക്കുന്നു, തന്നെ ഒറ്റക്ക് കാണുമ്പോൾ മുത്തശ്ശി എന്തായാലും ചോദിക്കും, എന്താ മോളെ നീ തനിച്ചു വന്നത്, മുത്തശ്ശിയോട് എന്താപറയുക.  എന്തുമായിക്കൊള്ളട്ടെ മുത്തശ്ശിയോട് എല്ലാം തുറന്നുപറയണം. മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. പടിപ്പുര എത്തിയത് അറിഞ്ഞില്ല, ദൂരെ നിന്ന് തന്നെ മുത്തശ്ശിയെ കണ്ടു ഉമ്മറത്ത് മുറ്റത്ത് എന്തോ ഉണക്കാനിട്ടത് എടുക്കുകയാണ്.  പടിപ്പുര തുറക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി തിരിഞ്ഞു നോക്കി, ആളെ ദുരെനിന്നും മനസ്സിലായില്ല എന്ന് നോട്ടം കാണുമ്പോഴെ അറിയാം. ഒന്നു കൂടി അടുത്തുചെന്നപ്പോൾ അതിശയത്തോടെ ഇതാര് സാവിത്രികുട്ടിയോ, എന്താ മോളെ ഈ നേരതെത്, മേനോൻ വന്നില്ലേ, എന്താ വിശേഷം എല്ലാം ഒറ്റ ശ്വാസത്തിൽ മുത്തശ്ശി ചോദിച്ചു.  ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ച് ഉമ്മറപ്പടിയിൽ ഇരുന്നു. മൂത്തശ്ശി എനിക്ക് വല്ലാതെ വിശക്കുന്നു ഏന്തെങ്കിലും കഴിക്കാൻ…

Read More